Search This Blog

Wednesday, July 19, 2017

Maximum waiting time for collection of toll at toll plaza is 3 minutes. Says RTI from NHAI

ടോൾ പിരിവിനായി  നിർത്തിയിടേണ്ടി വരുമ്പേൾ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര കാരണം ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്. ടോൾ കൗണ്ടറിൽ പണം അടക്കാനുള്ള സമയം ഉൾപ്പെടെ പരമാവധി 3 മിനുറ്റ് മാത്രമാണ് വാഹനം നിർത്തിയിടേണ്ടത്. അതിൽ കൂടുതൽ സമയം വാഹനം നിർത്തിയിടേണ്ടി വന്നാൽ ടോൾ വാങ്ങാതെ സൗജന്യമായി വാഹനം കടത്തിവിടണം എന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നയം. ഒരു അഭിഭാഷക സുഹൃത്തിന് ലഭിച്ച വിവരാവകാശ മറുപടി കാണുക. പാലിയേക്കര ടോൾ ഉൾപ്പെടെയുള്ളതിന്റെ പ്രോജക്ട് വിവരങ്ങളിൽ 5 വാഹനത്തിൽ അധികം നിരയിൽ പാടില്ല എന്നും പറയുന്നു.

Monday, May 29, 2017

Public Relation Officers in Police Stations

പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുമ്പോള്‍ ഹൃദ്യമായ സ്വീകരണത്തിന് ഒരാളുകൂടി ഉണ്ടെങ്കിലോ ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ പബ്ല്ളിക് റിലേഷന്‍ ഓഫീസറെ നിയമിക്കണമെന്നാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംസ്ഥാന പോലീസ് ഇറക്കിയിട്ടുള്ള സര്‍ക്കുലറില്‍ (സര്‍ക്കുലര്‍ നമ്പര്‍ 23/2016) ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സാധാരണഗതിയില്‍ പോലീസ് സ്റ്റേഷനിലുള്ളതും, ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍്, വനിതാ പോലീസുദ്ദ്യോഗസ്ഥ അങ്ങനെയുള്ളവരാണ് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലുണ്ടാകാറുള്ളത്. അതൊരു സ്ഥിരം സംവിധാനമല്ല. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഒരു ഏകീകൃതസംവിധാനം ഉണ്ടാകുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് കടന്നുവരുന്നതിന് അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ ഒ- കളെ നിയമിക്കണമെന്നാണ് നിലവിലെ നിര്‍ദ്ദേശം.
രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 വരെ പിആര്‍ ഒ- യുടെ സേവനം പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കണം. സ്റ്റെഷനില്‍ വരുന്ന എല്ലാ സന്ദര്‍ശകരേയും സ്വീകരിക്കുവാന്‍ പിആര്‍ ഒ- തയ്യാറായിരിക്കണം. ലഭിക്കുന്ന എല്ലാ പരാതികളും സ്വീകരിക്കുകയും, അവയ്ക്ക് താമസമില്ലാതെ രസീതു നല്‍കുകയും വേണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണെങ്കില്‍ വിവരം സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടറെ അിറയിക്കണം. അക്ഷരാഭ്യാസം കുറവുള്ള ആളുകള്‍ക്ക് പരാതി എഴുതി തയ്യാറാക്കാനും മറ്റും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പരാതി എഴുതി തയ്യാറാക്കി കൊടുക്കുവാന്‍ സഹായിക്കുവാനുള്ള ചുമതല കൂടി പിആര്‍ ഒ-വിനുണ്ട്.
പരാതി രജിസ്റ്റര്‍ ചെയ്തതിനുശേഷം എഫ് ഐആറിന്‍റെ ഒരു പകര്‍പ്പ് പരാതിക്കാരന് കൊടുക്കണം. വിവരാവകാശപ്രകാരം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി നല്കുവാനുള്ള ഉത്തരവാദിത്വവും പിആര്‍ ഒ-യ്ക്കുണ്ട്. കേസുകളില്‍പെട്ട് അസ്റ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും, പരിശോധന സംബന്ധിച്ചും, വസ്തുക്കള്‍ പിടിച്ചുവയ്ക്കുന്നതുസംബന്ധിച്ചും, അവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചും ഉള്ള കാര്യങ്ങളെപ്പറ്റിയുമെല്ലാം എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പിആര്‍ ഒ--യ്ക്ക് ചുമതലയുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുമായിട്ടുള്ള ഒരു കോഡിനേഷന്‍ നടത്താനുള്ള ചുമതലയും കൂടി പിആര്‍ ഒ--യ്ക്കുണ്ട്. സാദാരണഗതിയില്‍ പിആര്‍ ഒ--യ്ക്ക് അടിയന്തിരസാഹചര്യങ്ങളിലൊഴികെ മറ്റ് ജോലികള്‍ നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ലാപ്ടോപ്പ്/ഡസ്ക്ടോപ്പ്, പ്രിന്‍റര്‍ എല്ലാം കൃത്യമായി ഉപയോഗിക്കണം. എല്ലാവരും കാണത്തക്ക സ്ഥലത്തായിരിക്കണം പിആര്‍ യുടെ ഇരിപ്പിടം. ജനമൈത്രി സ്റ്റുഡന്‍റ് സ്കീമിനെപ്പറ്റിയും, പോലീസിന്‍റെ ജനസമ്പര്‍ക്ക പരിപാടിയെപറ്റിയും പിആര്‍ ഒ--യ്ക്ക് കൃത്യമായ വിവരം ഉണ്ടായിരിക്കണം.
6 മാസത്തേക്ക് ആയിരിക്കണം പിആര്‍ ഒ-യെ നിയമിക്കേണ്ടത്. പിന്നീട് ആവശ്യമെങ്കില്‍ അവരുടെ സേവനം പരിശോധിച്ചതിനുശേഷം വീണ്ടും നിയമിക്കാവുന്നതാണ്. കൃത്യമായ യൂണിഫോമിലായിരിക്കണം പിആര്‍ ഒ. പ്രസന്ന ഭാവത്തോടുകൂടി പൊതുജനങ്ങളുമായി ഇടപഴകുന്ന സ്വഭാവമുള്ള ആളുകൂടിയായിരിക്കണം പിആര്‍ ഒ. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം പിആര്‍ ഒക്ക് ഉണ്ടായിരിക്കണം. സാധാരണ മനുഷ്യന്‍ ദൈനം ദിനജീവിതത്തില്‍ നേരിടാനിടയുള്ള നിയമപരമായ വിഷയങ്ങളെപ്പറ്റിയുള്ള അവബോധം പിആര്‍ ഒക്ക് ഉണ്ടായിരിക്കണമെന്നും, ഉത്തരവില്‍ പറയുന്നു. സ്റ്റേഷനുകളുടെ മുഖം മാറുന്നതിന്‍റെ സൂചനയായിട്ടാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അത് ആത്മാര്‍ത്ഥമായി പ്രാവര്‍ത്തികമാക്കിയാല്‍ യഥാര്‍ത്ഥത്തില്‍ പോലീസിന്‍റെ മുഖം മാറുക തന്നെ ചെയ്യും.
ഷെറി
www.niyamadarsi.com

Can a Government servant criticize Government views in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ ?
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.
 19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം.
 അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

How to release vehicles seized in petty cases - Kerala Police circular

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം.
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം.
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം.
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് .  

Friday, May 5, 2017

WET LAND CONVERSION NEW CIRCULAR BY LSGD- 2017

If the property is wet land in the revenue register and not included in the data bank, the authorities has to comply the above said circular.

LSGD circular dated 1-3-17 - wet land conversion

Monday, April 24, 2017

COPY OF FIR a matter right of accused. BUT still it is being denied…

COPY OF FIR  a matter of right...
BUT still it is being denied…
             Copy of getting FIR is a matter of right as far as an accused is concerned. The basic principle of law need to be established again and again for enforcing it in lower courts. Obviously, on various occasions the Court of the land held so. But some isolated incidents in which some Courts said, the copy of the documents, particularly Crpc 164 statement cannot be given to the accused at the investigation stage.(Varghese M U V. CBI 2015 3 KHC 417). It has been held that except remand report, no other documents need to be given to the accused and it is not a matter of right.
             Let it be so. But can even the FIR be denied to the accused for enabling him to file anticipatory bail ? On the basis of the above said Judgment of High Court of Kerala, some of the Judicial Magistrate Courts denies even the FIR to accused. The said issue need to be viewed seriously in the light of the Judgment of the Supreme Court in Youth Bar Association of India V. Union of India (2016 4 KHC 838). It is specifically directed in Youth Bar Association case, to upload the FIRs in the web site of police within a time frame. Though the exception is given to sensitive cases including POCSO and other sexual offences, the concerned FIR can be obtained from Magistrate Court or from higher police authorities on application by the legal representative.
             Be that it so, how can the Magistrate courts deny the application for copy of FIR pointing out the judgment in Varghese M V case. This script is on the basis of specific incident from one such court !

Sherry

Thursday, April 13, 2017

Supreme Court stopped functioning of mobile tower.. Interim order.. Allegation of causing cancer.. Article

കാൻസറിന്  കാരണമായെന്ന ആരോപണം ---മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീം കോടതി

ക്യാന്‍സര്‍ രോഗബാധിതയായ സ്ത്രീ നല്‍കിയ പരാതിയില്‍ ബി എസ് എന്‍ എല്‍ മൈാബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഗ്വാളിയര്‍ പ്രദേശവാസിയായ ഗാര്‍ഹിക തൊഴിലാളിയാണ് പരാതിക്കാരി. കഴിഞ്ഞ 13 വര്‍ഷമായി തന്‍റെ വീടിന് 50 മീറ്ററിനുള്ളില്‍ സമീപപ്രദേശത്തുള്ള കെട്ടിടത്തിനു മുകളിൽ ടവര്‍ സ്ഥിതിചെയ്യുകയാണെന്നും അതാണ് രോഗകാരണമെന്നുമായിരുന്നു വാദം. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമന്ന് നിയമപരമായതോ ശാസ്ത്രീയമായതോ ആയ പഠനങ്ങള്‍ ഇല്ല എന്നു വാദമുണ്ടായി എങ്കിലും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമല്ല എന്നും പഠനങ്ങളില്ലതും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ടവര്‍ പ്രവര്‍ത്തതനരഹിതമാക്കാനാണ് ഇടക്കാല ഉത്തരവ് .

രാജ്യത്തുള്ള മൊബൈല്‍ ടവറുകള്‍ യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെ പുറത്തുവിടുന്ന പ്രസരണം മനുഷ്യജീവന് സുരക്ഷിതമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മൊബൈല്‍ ടവര്‍ മനുഷ്യനുണ്ടാക്കിയേക്കാവുന്ന സുരക്ഷതിത്വമില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വാണിജ്യപരമായ വീക്ഷണത്തില്‍ മാത്രമുള്ളതാണോ അതോ മനുഷ്യന്‍റെ ക്ഷേമം കൂടി കണക്കിലെടുത്തു കൊണ്ട് സന്തുലിതമായ തരത്തിലുള്ളതാണോ ?
റേഡിയേഷന്‍ തടയുന്നതിനുള്ള നിയമങ്ങളുടെ അഭാവത്തില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധകാരമില്ലേ ?
മൊബൈല്‍ ടവര്‍ കാര്യത്തില്‍ മന്ത്രിതല ഉപസമിതിയുടെ തീരുമനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ?
മൊബൈല്‍ ടവര്‍ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്നുണ്ടെന്ന ആധികാരകമായ കണ്ടെലിന്‍റെ അടിസ്ഥാനത്തില്‍ അത് മനുഷ്യനും ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന നിഗമനം ശരിയല്ലേ ?
ഇന്ന് നിലവില്‍ പ്രസരിക്കുന്ന റേഡിയേഷന്‍ നില മനുഷ്യന് ദോഷകരമല്ല എന്ന് ദോഷകരമല്ല എന്ന് ആധികാരികമായ കണ്ടെത്തലുകളുണ്ടോ ?
റേഡിയേഷന്‍ തോത് സംബന്ധിച്ച് മൊബൈല്‍ കമ്പനികള്‍ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പൊതുതത്വത്തിനെതിരല്ലേ ?
തങ്ങള്‍ക്കു ചുറ്റുമുളള മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമില്ലേ ?
മൊബൈല്‍ ടവറില്‍ നിന്ന് പുറത്തുവരുന്ന പ്രസരണം മലിനീകരണത്തിന്‍റ പരിധിയില്‍ വരുന്നതല്ലേ ?

എന്നിങ്ങനെയുള്ള നിയമപരമായ ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ, സാങ്കേതിക അനുമതികളൊക്കെ വാങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ടവറുകള്‍ക്കെതിരെ നിയമപരമായി തടസ്സങ്ങള്‍ ഉന്നയിക്കുക ശ്രമകരമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനസൗകര്യം കണക്കിലെടുത്ത് ഒരു പരിധിവരെ ലൈസന്‍സ് നിഷേധിക്കാമെങ്കിലും തദ്ദേശ ട്രൈബ്യൂണലില്‍ നിന്നും കോടതികളില്‍ നിന്നും ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതിയും പോലീസ് സംരക്ഷണവും ലഭിക്കാറാണ് പതിവ്. ഭുവുടമയും മൊബൈല്‍ കമ്പനിയും ശക്തമായി ഒരുമിച്ചു നിന്നാൽ ടവറിനെ എതിര്‍ക്കാന്‍ വരുന്ന ജനകീയപ്രതിരോധക്കാര്‍ക്കെതിരെ കേസുകളും ഉണ്ടാകും. ആകെയുള്ള ഒരു താല്‍ക്കാലിക പ്രതിവിധി ജില്ലാ തലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതിയുടെ പ്രവര്‍ത്തനമാണ്. നിയമപരമായ സാങ്കേതികത്വങ്ങളില്‍ അത്തരം സമിതിയുടെ പ്രവര്‍ത്തനവും ടവര്‍ പ്രവര്‍ത്തനത്തിന് അന്തിമതടസ്സമല്ല. കേസ് വീണ്ടും ജൂലൈ 11 ന് വാദം കേള്‍ക്കും. (സിവില്‍ അപ്പീല്‍ 2612/2016)
ഷെറി
www.niyamadarsi.com

Sunday, April 9, 2017

RIGHTS IN POLICE STATION- ARREST AND CUSTODY - CITIZENS CHARTER BY KERALA POLICE

CITIZENS CHARTER BY KERALA POLICE

  1. You will be given a printed receipt when you submit a petition in person at any police station. It will not be possible to acknowledge petitions sent by post.

  2. You are entitled to make periodical enquires at the police station regarding the action taken on your petition after a reasonable time. Although, all efforts are made to attend to every petition as early as possible, expecting instant justice is neither practicable nor desirable.

  3. If a FIR is registered on the basis of your petition you will be given a copy of the FIR.

  4. If the FIR is not registered, you will be informed as to why it has not been found proper to register it.

  5. In strict legal terms, petition enquiry is not the job of the police particularly when it relates to matter that do not have a reasonable bearing upon the occurrence or the likelihood of the occurrence of a cognizable offence or a law and order/public order problem. If police has been attending to such matters, it should be regarded as a consequence of a historical compulsion. As such, it falls within the realm of social service. It means that disposal of petitions at the level of police stations must be regarded as a socially acceptable and, above all, expedient solution to such problems of the citizens for which they think that, due to various reasons, the police would be able to provide them a reasonable degree of succor without the hassle of their going through the stipulated channels and departments. Such a disposal should not be regarded as a substitute for a judicial remedy. If one does not have faith in the system, he is at liberty to get his grievances redressed through the prescribed channels and departments. Therefore, those petitioners and counter petitioners who affix their signatures in the petitions register are not expected to question either the integrity or the motives of the police in having arrived at a certain solution.

  6. When a citizen is arrested, he should expect that the police personnel carrying out the arrest and handling the interrogation of the arrestee will bear accurate, visible and clear identification and name tags with their designations.

  7. When citizens are arrested the procedure provides for the preparation of a memo of arrest at the time of arrest and that such memo will be attested by at least one witness who may either be a member of the family of the arrestee or a respectable person of the locality from where the arrest is made. It will also be countersigned by the arrestee and will contain the time and date of arrest.

  8. A person who has been arrested or detained and is being held in custody in a police station or interrogation or other lock-up, shall be entitled to have one friend or relative or other person known to him or having interest in his welfare being informed, as soon as practicable, that he has been arrested and is being detained at the particular place, unless the attesting witness of the memo or arrest is himself such a friend or a relative of the arrestee.

  9. If the next friend or relative of the arrestee lives outside the district or town, then the time, place of the arrest and venue of the custody of the arrestee is expected to be notified by the police to the concerned through the Legal Aid Organization in the district and the police station of the area concerned telegraphically within a period of 8 to 12 hours after the arrest.

  10. The arrestee, if he so requests, is entitled to be examined at the time of his arrest. Any major and minor injuries, if any present on his body will be recorded at that time. This “Inspection Memo” will be signed both by the arrestee and police officer effecting the arrest and its copy provided to the arrestee.

  11. The arrestees are entitled to be subjected to medical examination by a qualified doctor every 48 hours during their detention in custody.

  12. The arrestees may be permitted to meet their lawyers during the interrogation, though not throughout the interrogation.

  13. Whenever a woman is to be arrested, a woman police officer should, as far as possible, be a member of the arresting party. The arrest of women between sunset and sunrise is to be avoided.

  14. When the arrest is for a bailable offence, the arrested person is entitled to be released on bail and he may arrange for sureties on his behalf.

  15. If a person resists arrest, the police officer can use as much force as is necessary to effect the arrest. The force used must be proportionate to the actual requirement. No arrested person shall be subjected to more restraint than is necessary to prevent his escape.

  16. Arrested persons are liable to be searched. Search of a female is to be done by another female.

  17. Arrested persons may be subjected to Polygraph/Lie Detector Test only on the basis of their consent. 

    (Submitted to the Government for approval vide PHQ D.O. No. S1-78726/2003 dated October 18, 2003.)

Cyber crimes - police circular - charging appropriate offences of IPC and other Statutes

എല്ലാ സമയത്തും ഇപ്പോള്‍ അവന്റെ കൂടെ അവള്‍ മാത്രെമെ ഉള്ളൂ. ഷവോമി എന്നാണത്രേ അവളുടെ പേര്. അന്യനാട്ടില്‍ നിന്ന് വന്നു ഇപ്പോള്‍ ഇവിടെ സ്ഥിരതാമസമാക്കി, ഒടുവില്‍ അവന്റെ കൂടെയും സ്ഥിര താമസം. ഒരു മിനുറ്റ് പോലും അവളില്ലാതെ അവനു ജീവിതമില്ല. അവളോടൊത്ത് കൂടി കുറെ കാര്യങ്ങള്‍ അവന്‍ ചെയ്തുകൂട്ടി. ചിലതൊക്കെ നാട്ടിലെ നിയമം അനുശാസിക്കാത്തത് ആണത്രേ. പറയാന്‍ പാടില്ലാത്തത് പലതും പ്രത്യേകിച്ച് സ്ത്രീകളോട് പറയാന്‍ പാടില്ലാത്തത്  അവന്‍ അവളോട്‌ പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. ആരും കാണാതെ. പക്ഷെ പിന്നെ അവനു മനസ്സിലായി എല്ലാം പലയിടത്തും തെളിവുകളായി കിടക്കുന്നുണ്ട് എന്ന്. അവന്റെ ഷവോമി മൊബൈല്‍ ഫോണിലൂടെ അവന്‍ ചെയ്ത കാര്യങ്ങളെല്ലാം സൈബര്‍ നിയമത്തിന്റെ കുരിക്കിലാണെന്നു തിരിച്ചറിഞ്ഞു.

 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 66 എ കോടതി ഉത്തരവിലൂടെ ഇല്ലാതായപ്പോള്‍ പിന്നെ കുറച്ചുനാള്‍ അവനെപ്പോലുള്ളവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ആരോടും എന്തും ഫെയിസ്ബൂക്കിലൂടെയും വാട്ട്സാപ്പിലൂടെയും പറയാം. പക്ഷെ കേരളത്തിലെ പോലിസ് അതിനും മറുമരുന്നു കണ്ടുപിടിച്ചിരുന്നു- അതവന്‍ പിന്നീടാണ് അറിഞ്ഞത്.

Kerala police circular - how to deal with cyber crimes - incorporating various offences depending on circumstances. 

DOWNLOAD CIRCULAR




Thursday, April 6, 2017

CORRECTION IN DATE OF BIRTH - CBSE

Errors are always liable to be corrected. But if it crept in to the records of date of birth in CBSE, it is their law that it cannot be corrected beyond a particular period - of 5 years.

A great may students, who found the different date of births in different certificates would take out their opportunities for going abroad for higher studies and for employment approached the High Court of Kerala seeking directions to the school authorities to send the correction files to the CBSE and direct the CBSE to effect the correction. It went on and courts used to allow it.

But a single Bench of Kerala High Court referred the matter to the Division Bench including Chief Justice to reach in a final decision as there are other other decisions including the fact that the Supreme Court has held that the corrections are not possible beyond the time limit.

But in the reference judgment, the High Court of Kerala held that,
the candidates right to reconcile the date of birth entry in the mark sheet with that of entry in statutory certificates, candidates should not be left without any remedy. Their right to approach court for redressing their grievances cannot be ruled out. [2016 (1) KLT 340]

INSULTING WOMEN - OFFENCE - IPC 509

























  -----ഇരുതലമൂര്‍ച്ച-----

അവനറിയില്ലായിരുന്നു എന്തൊക്കെ ആംഗ്യങ്ങളും ചേഷ്ഠകളൂമാണ് അവരുടെ സഭ്യതയ്ക്കെതിര് എന്ന്. ചിലപ്പോള്‍ അവന്‍ അറിഞ്ഞുകൊണ്ട് കാണിച്ചതുമാകാം. എന്തായാലും ഒരു സ്ത്രീക്ക് അപമാനം ഉണ്ടാക്കാവുന്ന വാക്കുകളോ, ചേഷ്ഠകളോ, പ്രവര്‍ത്തികളോ ഉണ്ടായാല്‍ അത് അവള്‍ കാണാനിടയായാലും കണ്ടില്ലെങ്കില്‍ പോലും മറ്റാരെങ്കിലും കണ്ട് അത് അവളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കിയാലും പ്രശ്നമാണ് എന്ന് അവന് അന്ന് മനസ്സിലായി.
ആ പ്രശ്നം 2013 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്തതിലൂടെ നിയമമാകുയും ചെയ്തു. ഇത് സ്ത്രീക്ക് വലിയ സംരക്ഷണമാണ്. പക്ഷെ കളവായി പരാതി നല്‍കുറച്ചവര്‍ക്ക് എളുപ്പം ദുരുപയോഗം ചെയ്യാവുന്നതുമാണ്. ഇരുതലമൂര്‍ച്ചയുള്ള നിയമസംരക്ഷണം. 
(
ഐ പി സി വകുപ്പ് 509).
Sherry




Sunday, April 2, 2017

WHATSAPP GROUP CANNOT BE LIABLE FOR POSTINGS IN GROUP - NOT AN INTEMEDIARY

വാട്ട്സാപ്പ് ഗ്രൂപ്പ് പോസ്റ്റിംഗ് - അഡ്മിന്‍ കേസില്‍ പ്രതിയാകില്ല
                          
 ഷെറി  

വാട്ട്സ്പ്പ് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നത് അഡ്മിനാണ്. അങ്ങനെ ചേര്‍ത്ത ആളുകള്‍ പലസ്വഭാവക്കാരായിരിക്കും. എല്ലാവരുടെയും മനസ്സിലിരുപ്പും കൈയ്യിലിരുപ്പും അഡ്മിനെങ്ങനെ അറിയും? പക്ഷെ എന്നാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ക്രിമിനല്‍ കുറ്റകരമായ പോസ്റ്റിംഗികുള്‍ക്ക് അഡ്മിനെകൂടി പ്രതി ചേര്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ 2016 നവംബര്‍  29 ന് ഒരു സിവില്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മറിച്ചു പറഞ്ഞു. രാജ്യത്ത് പല സ്ഥലത്തും നിരവധി അറസ്റ്റുകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാനഹാനിക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സിവില്‍ കേസിലാണെങ്കിലും ഈ വിധി വിവരസാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ളതാണ്. ആശിഷ് ബല്ലയും സുരേഷ് ചൗധരിയും തമ്മിലുളള് കേസിലാണ് വിധി. 

ആളുകളെ നീക്കം ചെയ്യാന്‍ ബാധ്യതയുണ്ട്

കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത അംഗങ്ങളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട് എന്ന നിയമവശം ഈ കേസില്‍ ഉന്നയിക്കപ്പെട്ടില്ല. അക്കാര്യത്തെ സംബന്ധിച്ച് വാദമില്ലാതിരുന്നതിനാല്‍ ആ ബാധ്യത അങ്ങനെ തന്നെ തുടരും. കോടതി ഉത്തരവുകളിലൂടെയും ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിനോട് ആവശ്യപ്പെടാം.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 67 പ്രകാരവും ഐ പി സി 153എ, വകുപ്പ് 34 പ്രകാരവുമെല്ലാം നിരവധി കേസുകള്‍ 2016 കാലഘട്ടത്തില്‍ അഡ്മിന്‍മാര്‍ക്കെതിരെ എടുത്തിരുന്നു. 

അഡ്മിന്‍ ഇന്‍ര്‍മീഡിയറി (മധ്യവര്‍ത്തി) അല്ല

നിയമത്തില്‍ പറയുന്നതതു പ്രകാരമുള്ള ഇന്‍റര്‍മീഡിയറി ആയി വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണക്കാക്കാനാകില്ല എന്ന് ഈ കേസില്‍ കോടതി പറഞ്ഞു. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിംഗ് നടത്തുന്ന സമയം അഡ്മിന്‍ സാങ്കേതികമായി ഇന്‍റര്‍മീഡിയറി എന്ന ജോലിയില്‍ വരില്ല. പരസ്പരം പരിചയമില്ലാത്തയാളുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്നുവെങ്കിലും അഡ്മിന്‍ ഇന്‍റര്‍മീഡിയറി ആകില്ല. അങ്ങനെയായാല്‍പ്പോലും അഡ്മിന് ഐ ടി നിയമം വകുപ്പ് 79 ന്‍റെ സംരക്ഷണം ലഭിക്കും. 
www.niyamadarsi.com

JUDGMENT OF DELHI HC IN A CIVIL CASE- NO LIABILITY FOR ADMIN FOR POSTS IN WHATSAP GROUP


Saturday, March 18, 2017

GUIDELINES FOR NON CREAMY LAYER CERTIFICATE IN KERALA - SALARY WILL NOT BE ADDED

WHEN THE TIME FOR ADMISSION PROCEDURE AND JOB CLEARANCE, REACHES, PEOPLE OF OBC HAVE TO APPROACH THE VILLAGE/THALUK OFFICE FOR GETTING NON CREAMY LAYER CERTIFICATE..

GUIDELINES FOR NON CREAMY LAYER CERTIFICATE IN KERALA - 
SALARY WILL NOT BE ADDED

GUIDELINES FOR NON CREAMY LAYER CERTIFICATE- KERALA

HOW TO GET COMPENSATION IN HIT AND RUN CASES..MOTOR ACCIDENTS IN INDIA

Hit and Run

The Motor Vehicles Act, 1988 is a piece of social legislation and its provisions are designed to protect the rights of road accident victims where the identity of motor vehicle causing the accident cannot be established.   The relevant legal provision is enshrined in Section 161 of Motor Vehicles Act where a  “hit and run motor accident” is defined as an  accident arising out of the use of a motor vehicle or motor vehicles the identity whereof cannot be ascertained in spite of reasonable efforts for the purpose.  This Scheme came into force from 1.10.1982.
This Section provides for payment of compensation (solatium) as follows:
  • In respect of the death of any person resulting from a hit and run motor accident, now a fixed sum of Rs.25,000
  • In respect of grievous hurt to any person resulting from a hit and run motor accident, now a fixed sum of Rs.12,500
HIT & RUN CLAIMS PROCEDURE
The victim of the “hit-and-run” vehicle or his legal representative shall make an application to the Claim Enquiry Officer in each Taluka.  After due enquiries, the Claims Enquiry Officer will submit a report together with certificate of post mortem or injury certificate to the claims settlement commissioner who will either the District Collector or the Deputy Commissioner at the District level.  He will process the claims and sanction the payment within 15 days from the receipt of report from Claim Enquiry Officer and communicate sanction order to the nominated office of the Insurance Company.  The compensation under Hit and Run Accident cases are made from a Solatium Fund which is contributed by General Insurance industry under an agreed formula.  The administration of claims is done by New India Assurance Co Ltd which has nominated one Divisional Manager in each district at District Level Committee which is headed by District Collector.

The ministry had earlier proposed Rs 1 lakh compensation in case of death and Rs 50,000 for grievous hurt under the solatium fund. 

Friday, March 10, 2017

Compounding of grave offences... changing theories..

Exclusive: SC Permits Compounding Of The Offence Of Causing Hurt During Robbery (394IPC) Punishable With Life Imprisonment.

http://www.livelaw.in/exclusive-sc-permits-compounding-offence-causing-hurt-robbery-394ipc-punishable-life-imprisonment/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

Grounds for divorce.. Family law

Few Isolated Incidents Of Long Past Can’t Be Cruelty, Ground For Divorce: SC

http://www.livelaw.in/isolated-incidents-long-past-cant-cruelty-ground-divorce-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

New directions about bail .... Supreme Court.

Bail Pleas To Be Disposed Of Within 1 Week: SC Issues Directions To Tackle Pendency Of Criminal Cases.

The bench issued the following directions:

(i) Bail applications be disposed of normally within one week;

(ii) Magisterial trials, where accused are in custody, be normally concluded within six months and sessions trials, where accused are in custody, be normally concluded within two years;

(iii) Efforts be made to dispose of all cases, which are five years old, by the end of the year;

(iv) As a supplement to Section 436A, but consistent with the spirit thereof, if an undertrial has completed period of custody in excess of the sentence likely to be awarded if conviction is recorded, such undertrial must be released on personal bond. Such an assessment must be made by the trial courts concerned from time to time;

(v) The above timelines may be the touchstone for assessment of judicial performance in annual confidential reports. emphasis added)

(vi) The high courts are requested to ensure that bail applications filed before them are decided as far as possible within one month and criminal appeals, where accused are in custody for more than five years, are concluded at the earliest;

(vii) The high courts may prepare, issue and monitor appropriate action plans for subordinate courts;

(viii) The high courts may monitor steps for speedy investigation and trials on administrative and judicial side from time to time;

(ix) The high courts may take such stringent measures as may be found necessary in the light of judgment of this court, eg. Captain Harish Uppal case.

http://www.livelaw.in/breaking-bail-pleas-disposed-within-1-week-sc-issues-directions-tackle-pendency-criminal-cases/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

Trust is not a person. Cannot file complaint before a consumer court.. Supreme Court

A Trust Can’t File Complaint Before Consumer Forum: SC [Read Judgment]

http://www.livelaw.in/trust-cant-file-complaint-consumer-forum-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

Thursday, March 9, 2017

Trust is not a person. Cannot file complaint before a consumer court.. Supreme Court

A Trust Can’t File Complaint Before Consumer Forum: SC [Read Judgment]

http://www.livelaw.in/trust-cant-file-complaint-consumer-forum-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

Compounding of grave offences... changing theories..

Exclusive: SC Permits Compounding Of The Offence Of Causing Hurt During Robbery (394IPC) Punishable With Life Imprisonment [Read Order], http://www.livelaw.in/exclusive-sc-permits-compounding-offence-causing-hurt-robbery-394ipc-punishable-life-imprisonment/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a

Tuesday, March 7, 2017

വനിതാ ദിനത്തില്‍ ഒരു അജണ്ട...

Sherry J Thomas
sherryjthomas@gmail.com
 
സ്ത്രീ-പുരുഷ സമത്വം, സ്ത്രീക്കും പുരുഷനും തുല്യാവകാശം, എന്ന മുദ്രാവാക്യങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളിലും തുടക്കം മുതല്‍ തന്നെ പ്രാധാന്യം നല്‍കിയിട്ടുള്ളവയാണ്. 


സ്ത്രീ ക്ഷേമത്തിന്‍റെ അജണ്ട


അധികാര കേന്ദ്രങ്ങളില്‍ സ്ത്രീയുടെ സാന്നിദ്ധ്യം സംവരണത്തിലൂടെയും അല്ലാതെയും സജീവമാണെങ്കിലും സ്ത്രീയുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനിഷ്ഠസംഭവങ്ങള്‍ക്കും കുറവുവരുന്നില്ല. സ്ത്രീ സംരക്ഷണ നിയമത്തിന്‍റെ കുറവുണ്ടായിട്ടല്ല, മറ്റ് കാരണങ്ങള്‍ പലതുമാണ് സ്ത്രീക്കെതിരൊയ പീഡനങ്ങള്‍ അഭംഗുരം തുടരാന്‍ ഇടയാക്കുന്നതെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവിലായി വന്ന ഗാര്‍ഹിക പീഡന നിയമവും ക്രിമിനല്‍ നടപടിക്രമ ഭേദഗതിയുമൊക്കെ സ്ത്രീയുടെ സംവരണം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങളാണ്. എന്നാല്‍ എല്ലാത്തരം സംരക്ഷണങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്വവും പൊതു സമൂഹം ഏറ്റെടുത്താല്‍ മാത്രമെ പീഡനങ്ങള്‍ നിയന്ത്രിക്കാനാകൂ. ഗാര്‍ഹിക ജീവിതത്തിലെ പീഡനകഥകള്‍ക്കൊപ്പം തന്നെ തൊഴിലിടങ്ങളിലെ പീഡനകഥകളും കുറവല്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നും സ്ത്രീ ക്ഷേമ ഉത്തരവുകള്‍ ഉണ്ടെങ്കിലും അതുപ്രകാരമെന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നതാണ് സത്യം. 

തൊഴിലിടങ്ങളില്‍ മാനം കാക്കാന്‍ കോടതി വിധികള്‍..


അമ്മ, ഭാര്യ എന്നീ വേഷങ്ങളില്‍ സ്ത്രീ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന കാലം കഴിഞ്ഞു. കുടുംബത്തിന്‍റെ സാമ്പത്തിക ഭാരത്തിന്‍റെ പങ്ക് ഏറ്റെടുക്കാനും അല്ലാതെയുമൊക്കെയായി നിരവധി സ്ത്രീകള്‍ ഇന്ന് തൊഴില്‍ ചെയ്യുന്നു. സര്‍ക്കാര്‍, സ്വകാര്യ,പൊതുമേഖല, സര്‍വ്വീസ് മുതലായ സെക്ടറുകളിലാണ് സ്ത്രീകള്‍ പൊതുവെ ജോലി ചെയ്യുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നും ഒരു വിഷയമായതുകൊണ്ടു കൂടിയാകാം 1997 ല്‍  വിശാഖാ കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ തൊഴിലിടങ്ങളിലും അത് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയതത്. നിലവില്‍ രാജ്യത്ത് ഇതു സംബന്ധിച്ച് ഒരു നിയമമുണ്ടാകുന്നതുവരെയും പാലിക്കാനാണ് നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചതെങ്കിലും നാളിതുവരെയായും ഇതു സംബന്ധിച്ച് ഒരു നിയമവും നിലവിലില്ലാത്തതിനാല്‍ ഇപ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായി പേരിനുവേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണിപ്പോള്‍ ചെയ്തുവരുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രി സമിതികള്‍ നിര്‍ബന്ധം..
വിശാഖാ കേസ് വിധി വന്ന് ഒരു ദശകത്തിലധികമായെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും സ്ത്രീ പരാതി പരിഹാര സമിതി നിലവിലില്ല. ഇല്ലാത്തതിന്‍റെ പേരിലൊട്ടു നടപടിയുമില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയില്‍ നിന്ന് വിശാഖാ കേസ് വ്യാഖ്യാനിച്ചുകൊണ്ട് മറ്റൊരു വിധി കൂടി വന്നത്. കേരളത്തിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീ പരാതി പരിഹാര സമിതികള്‍ നിലവില്‍ വരണമെന്ന് കോടതി വിധിച്ചു. വനിതാ ദിനങ്ങളിലെ പതിവുപരിപാടികള്‍ക്കപ്പുറത്ത് കാര്യക്ഷമമായി നടപ്പാക്കിയാല്‍ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഏറ്റവും നല്ല സുരക്ഷ ഉറപ്പുവരുത്താന്‍ ഈ വിധിന്യായത്തിലൂടെ സാധിക്കും. ക്രിയാത്മകമായി സ്ത്രീ സുരക്ഷ ഏറെ ഉറപ്പാക്കുന്ന വിധിന്യായമാണെങ്കിലും സമൂഹം അത് കാര്യമായി കണക്കിലെടുത്തിട്ടില്ല. സാക്ഷര കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം വാദിക്കുന്നവരുടെ കൈയ്യില്‍ പോലും കേരളത്തില്‍ എത്ര സ്ഥാപനങ്ങളില്‍ ഇപ്രകാരമുള്ള സമിതിയുണ്ടെന്ന് കണക്കില്ല. അവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇങ്ങനെയൊരണ്ണം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടാറുമില്ല. ഇതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ അനുമാനിക്കാം- ഒന്നുകില്‍, കേരളത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ യാതൊരു ബുദ്ധുമുട്ടും നേരിടുന്നില്ല എന്നത്; അല്ലെങ്കില്‍, എന്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടാലും നിയമാനുസൃതം ഉണ്ടാകേണ്ടതായ സമിതി ഉണ്ടാകണെമെന്ന് പറയാന്‍ പോലും സ്ത്രീ തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല.
 

കോടതി ഉണ്ടാക്കിയ ചട്ടങ്ങള്‍ ..


തൊലില്‍ സ്ഥലത്ത് എല്ലാ തരത്തിലുമുള്ള സ്ത്രി പീഡനങ്ങള്‍ തടയുക, പരിഹാരമുണ്ടാക്കുക, നിയമനടപികള്‍ എടുക്കുക എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നാണ് ചട്ടം. ശരീരത്തില്‍ സ്പര്‍ശിക്കുക, ലൈംഗീക കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍, അശ്ളീല ചിത്രങ്ങള്‍ കാണിക്കുക, ലൈംഗീക പ്രസരിക്കുന്ന പെരുമാറ്റം, തൊഴില്‍ സുരക്ഷിതമാകുന്നതിനുവേണ്ടി സഹിക്കുന്ന അപമാനകരമായ അവസ്ഥ മുതലയാവയെല്ലാം പീഡനങ്ങളുടെ നിര്‍വ്വചനത്തില്‍ വരും. തൊഴിലിടങ്ങളില്‍ സ്ത്രി സംരക്ഷണത്തിനുവേണണ്ടി കൈക്കൊണ്ട കാര്യങ്ങള്‍ നോട്ടീസ് ബോര്‍ഡിലൂടെ പരസ്യപ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും, എന്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇത്തരമൊരു പരസ്യം കാണാന്‍ ബുദ്ധിമുട്ടായിരിക്കും. 


ഈ വനിതാ ദിനത്തിലെ അജണ്ട


കോടതികള്‍ നിയമമുണ്ടാക്കുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നിടത്താണ്. നിലവില്‍ തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലാത്തതിനാലാണ് കോടതി ചട്ടങ്ങളുണ്ടാക്കിയത്. ദശകം ഒന്നു കഴിഞ്ഞെങ്കിലും പുതിയ നിയമമുണ്ടാക്കാന്‍ ഭരണകൂടത്തിന് കഴിയാത്തതിനാല്‍ കോടതി പറഞ്ഞതു തന്നെ നിയമം. എന്നാല്‍ കേരളത്തില്‍ ഹൈക്കോടതി ഒന്നു കൂടി തറപ്പിച്ച് വ്യാഖ്യാനം നടത്തി സ്വകാര സ്ഥാപനങ്ങളില്‍ കൂടി സ്ത്രീ സുരക്ഷയ്ക്കായുള്ള സമിതികളും നടപടികളും ഉണ്ടാകണമെന്ന് വിധിച്ചിട്ടും ഒരു വനിതാ സംഘടനയും അത് ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. ഹൈക്കോടതിയുടെ മൂക്കിനു താഴെയുള്ള കൊച്ചി നഗരത്തില്‍ പോലും തുണിക്കടകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് സ്ത്രീകള്‍ ജോലിചെയ്യുന്നു. അവിടെ എത്ര സ്ഥലങ്ങളില്‍ സ്ത്രീ പരാതി പരിഹാര സമിതികള്‍ ഉണ്ട് എന്ന കണക്കെങ്കിലും ഈ വനിതാദിനാചരണ അജണ്ടയുടെ ഭാഗമായി വെളിച്ചത്തു വരണം. പീഡനങ്ങള്‍ നടന്നതിനുശേഷം മുറവിളിക്കുന്നതിനെക്കാള്‍ ഉചിതം, പീഡനങ്ങള്‍ മുളയിലേ നുള്ളാന്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ്‌.
-------------------------------------------------------------------

എങ്ങനെ നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം ?


വൈവാഹിക ജീവതത്തില്‍ പീഡനമുണ്ടായാല്‍ ?


വൈവാഹിക ജീവിതത്തില്‍ യാതൊരു കേസിനും കോടതിക്കും ഇടവരാതിരിക്കട്ടെ എന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ തീരെ നിവൃത്തിയില്ലാതെ വന്നാല്‍, സ്ത്രീ സംരക്ഷണത്തിന് നിയമം സമൃദ്ധമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ എന്ന വകുപ്പാണ് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃബന്ധുക്കളില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവരുന്നരുടെ പ്രധാന ആശ്രയം. സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭര്‍ത്താവിനെതിരെയും ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കെതിരെയും ഈ നിയമം രക്ഷയാകുന്നു. ക്രൂരത എന്നതു കൊണ്ട്, സ്ത്രീധനവുമായി ബന്ധപ്പെട്ടും അല്ലാതെയും സ്ത്രീയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടും. ഈ നിയമം പുരുഷന്‍മാര്‍ക്കെതിരെ ദുരുപയോഗിക്കുവെന്നും ആക്ഷേപമുണ്ട്. വിവാഹിതയായ സ്ത്രീ വിവാഹശേഷം 7 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്താല്‍ അത് ഭര്‍ത്താവിന്‍റെയോ ഭര്‍തൃബന്ധുക്കളുടെയോ പ്രേരണയാലാണാണെന്ന് അനുമാനിക്കാമെന്നാണ് നിയമം. അത് മറിച്ച് തെളിയിക്കാനുള്ള ബാധ്യത ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമാണ്. പീഡനം സംബന്ധിച്ച പരാതികള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനിലോ കോടതിയില്‍ നേരിട്ടോ നല്‍കാം. 

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യും ?


സ്ത്രീധനം എന്നത് സ്വമനസ്സാലെ മകള്‍ക്ക് കൊടുക്കുന്ന ഒന്നായാണ് ഇന്ന് സാധാരണ കരുതുന്നത്. നിര്‍ബന്ധിച്ച് വാങ്ങുന്നതും ഗത്യന്തരമില്ലാതെ കൊടുക്കുന്നതും ആരം വെളിയില്‍ പറയാറില്ല. ഇനി ആരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ചെയ്യേണ്ടത് - ആരുടെ വിവാഹത്തിനാണോ സ്ത്രീധനം ആവശ്യപ്പെട്ടത്, ആ വ്യക്തിയോ അവര്‍ക്കുവേണ്ടി വേറെയാരെങ്കിലുമോ പരാതി നല്‍കണം. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിലായിരിക്കും കേസ് നടക്കുന്നത്.  സ്ത്രീധനം ആവശ്യപ്പെട്ടതിനുശേഷം അല്ലെങ്കില്‍ നല്‍കിയതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം. നേരിട്ട് പോലീസ് സ്റ്റേഷനിലോ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലോ പരാതി നല്‍കണം. 

സ്ത്രീകളെ അശ്ളീലമായി ചിത്രീകരിക്കുന്നതിനെതിരെ ?


കുടുംബവുമായി യാത്ര ചെയ്യുമ്പോഴും വഴിവക്കിലുമൊക്കെ പരസ്യബോര്‍ഡുകളില്‍ കാണുന്ന അല്‍പ്പവസ്ത്രധാരികളായ സ്ത്രീകളുടെ ചിത്രം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ ? അശ്ളീലതയുടെ ചിത്രങ്ങള്‍, ലൈംഗീകത പ്രചോദിപ്പിക്കുന്ന ചിത്രങ്ങള്‍ മുതയായവയെല്ലാം പരാതിക്കാധാരമാകാം. സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിയമത്തിന്‍റെ നിര്‍വ്വചനത്തില്‍ അശ്ളീലതയായി കണക്കാക്കുന്ന എന്തും കുറ്റകരമാണ്. നേരിട്ട് പോലീസിലോ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലോ പരാതി നല്‍കാവുന്നതാണ്. 

സാക്ഷിമൊഴി എടുക്കാനും മറ്റും സ്ത്രീകളെ പോലീസിന് വിളിപ്പിക്കാമോ?


സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പോലീസ് വേണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പരാതിക്കാരായും സാക്ഷികളായും സ്ത്രീകളെയും 15 വയസ്സിനു താഴെയുള്ള കുട്ടികളെയും അന്വേഷണത്തിന്‍റെ  ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നാണ് നിയമം. മാല മോഷണം പോയ പരാതിയുമായി ചെന്നാലും, സ്ത്രീ പീഡനപരാതിയുമായി ചെന്നാലും അന്വേഷണത്തിന്നെ പേരില്‍ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന സ്ത്രീകളെ കാണാം. പരാതിക്കാരിയായി ഇനിയൊരു കേസില്‍ സ്റ്റേഷനില്‍ വരാന്‍ അവര്‍ മടിക്കും. എന്നാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 160 പറയുന്നത്, പോലീസിന് അന്വേഷണത്തിന്‍റെ ഭാഗമായി എന്തെങ്കിലും മൊഴിയെടുക്കണമെങ്കില്‍ (സ്ത്രീകളുടെയും 15 വയസ്സിനു താഴെയുള്ള കുട്ടികളുടെയും) അവര്‍ താമസിക്കുന്ന സ്ഥലത്തു ചെന്ന് വേണം അത് ചെയ്യാന്‍.
 

ഗാര്‍ഹിക ജീവിത്തിലെ പീഡനങ്ങള്‍ തടയാന്‍ ..


ഗാര്‍ഹിക ജീവിതത്തില്‍ സ്നേഹവും സമാധാനവും എന്നെങ്കിലും ഉണ്ടാകുമെന്ന പ്രീക്ഷയാല്‍ പീഡനങ്ങള്‍ പുറത്തറിയിക്കാതെ  സര്‍വ്വം സഹയായി ജിവിക്കുന്നവര്‍ക്കും തീരെ നിവൃത്തിയില്ലാതെ വന്നാല്‍ അവസാനനിമിഷം ആശ്രയിക്കാവുന്ന നിയമപരിരക്ഷയാണ് ഗാര്‍ഹിക പീഡന നിയമം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ഗൃഹത്തില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങള്‍ക്കുമാത്രമേ പരിരക്ഷ നല്‍കുന്നുള്ളൂ; എന്നാല്‍  ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ ഗൃഹത്തില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങള്‍ക്കും പുറമെ സ്വന്തം വീട്ടില്‍ നിന്നായാലും ബന്ധുക്കളില്‍ നിന്നായാലും ഗാര്‍ഹിക പീഡന നിയമം സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നു.  വിവാഹത്തിലൂടെയോ മറ്റ് ബന്ധങ്ങളിലൂടെയോ,  രക്ത ബന്ധത്തിലൂടെയോ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കാന്‍ ഇടവന്നിട്ടുള്ള ആളുകളില്‍ നിന്ന് പീഡനങ്ങളുണ്ടായാല്‍ ഈ നിയമത്തിലൂടെ  പരിരക്ഷ ലഭിക്കും. ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കണം. 
ശാരീരികവും മാനസീകവുമായ ആരോഗ്യം, സുരക്ഷ, ജീവന്‍, സൂഗമമായ ജീവിതം എന്നിവയ്ക്കെതിരെയുള്ള  പ്രവര്‍ത്തനങ്ങളെല്ലാം  പീഡനമാണ്.  ശാരീരിക ചൂഷണം, ലൈഗീക ചൂഷണം, ഭാഷാപരവും വൈകാരികവുമായ ചൂഷണം, സാമ്പത്തിക പീഡനത്തിന്‍െറ പരിധിയില്‍ വരും.നിയമപരമല്ലാത്തഏതെങ്കിലുംകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്കായോ, സ്ത്രീധനത്തിനോ, വസ്തുവഹകള്‍ക്കായോ ഭീഷണിയോ സമ്മര്‍ദ്ദമോ ചെലുത്തുക മുതലായവയും പീഡനമാണ്.  മറ്റുവള്ളവരുടെ മുന്നില്‍ അപമാനിക്കുന്നതും പരിഹസിക്കുന്നതും ചീത്ത വിളിക്കുന്നതും കുട്ടികളുണ്ടാകാത്തതിനോ ആണ്‍ കുട്ടികളുണ്ടാകാത്തതിനോ അധിക്ഷേിപിക്കുന്നതും പീഡനമാണ്.   നിയമപ്രകാരമോ ആചാരപ്രകാരമോ ലഭിക്കേണ്ടതോ ഉപയോഗിക്കേണ്ടതോ ആയ അവകാശങ്ങളുടെ ധ്വംസനവും ഗാര്‍ഹിക പീഡനമാണ്. കൂട്ടവകാശമുള്ള വസ്തു സമ്മതമില്ലാതെ നല്‍കുക മുതലായവയും ഇതിന്‍െറ പരിധിയില്‍ വരും.




Friday, March 3, 2017

IMPOSING A CONDITION TO DEPOSIT ORIGINAL TITLE DEED - ONEROUS BAIL CONDITION- High Court of Kerala

The decision of a Sessions Judge, while granting bail to the accused, to surrender the original title deeds of the sureties in the executing court and keep the same in court custody till the disposal of the case is not good in law. The Honourable High Court observed that the condition imposed by the court below is an onerous condition. The impugned order does not show that the petitioner is involved in any other crime.
The High Court (Js Sunil Thomas) directed that the original title deeds can be taken back by the sureties after verification and submission of copy is suffice. Advocate Sherry J Thomas appeared for the Petitioner.

Monday, February 20, 2017

Beating child in school by a teacher is an offence?

കുട്ടികളോട് കളിക്കരുത്.. കളി പഠിക്കും.
ഷെറി

ഓഫീസില്‍ നിന്നും തിരിച്ചെത്തിയ ബൈജുവിനെ കണ്ടതും കരഞ്ഞുകൊണ്ട് ഒന്നാം ക്ളാസുകാരി മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു. അച്ചാ എന്നെ മിസ്സ് തല്ലി. മകളുടെ സങ്കടം കണ്ട് ബൈജു ഉടനെ സ്കൂളിലെ മിസ്സിനെ വിളിക്കാന്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ ഒന്ന് ആലോചിച്ച് വേണ്ടെന്ന് വച്ചു. മകളെ തലോടി ചേര്‍ത്തു നിര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളില്‍ പഠിച്ച സമയം ക്ളാസില്‍ വര്‍ത്തമാനം പറഞ്ഞ് ബഹളം വച്ചതിന് കിട്ടിയ അടിയുടെ ചൂട് ബൈജു ഓര്‍ത്തു. കഴിഞ്ഞ ദിവസം മകള്‍ പഠിക്കുന്ന സൂകൂളില്‍ നിന്നും ക്ളാസ് പിക്നിക്കിന് കൊണ്ടുപോയതിന്‍റ ഫോട്ടോയില്‍ വലിയ ചൂരല്‍ വടി പിടിച്ചു നില്‍ക്കുന്ന ആയയെ സ്കൂള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട അന്നുമുതല്‍ ബൈജു ആലോചിച്ചതാണ് സ്കൂള്‍ വരെ ഒന്നു പോകണമെന്നും വടിയെപ്പറ്റി അന്വേഷിക്കണമെന്നും. ഇനി അടുത്ത ഓപ്പണ്‍ ഹൗസില്‍ ചോദിക്കണമെന്നു തന്നെ അയാള്‍ തീരുമാനിച്ചു. 
ചില വിദേശ രാജ്യങ്ങളില്‍ കുട്ടികളെ വഴക്കുപറയുന്നതുപോലും ശിക്ഷാര്‍ഹമാണ്. കുട്ടികളെ നോക്കാന്‍ ആളില്ലാത്തതും കുറ്റമായതുകൊണ്ട് ജോലി സംബന്ധമായി വിദേശത്തും മറ്റുമുള്ള ചിലര്‍ അതിനിവേണ്ടി മാത്രമായി സ്വന്തം മാതാപിതാക്കളെ കൂടെ കൊണ്ടുപോയി നിര്‍ത്തും. കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമം ഇന്നത്തെ നിലയില്‍ പൂര്‍ണ്ണമായി നടപ്പാക്കിയാല്‍ നമ്മുടെ രാജ്യത്തും കുട്ടികള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ ഉണ്ടെന്ന് കാണാനാകും. 

ശാരീരികമായി വേദിപ്പിച്ചാല്‍

അച്ചടക്കം പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളില്‍ അസംബ്ളിയില്‍ കൂടുതല്‍ നേരം നിര്‍ത്തുന്ന ശിക്ഷ നല്‍കുക, ക്ളാസില്‍ അധികനേരം എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക, അടിക്കുക, നുള്ളുക തുടങ്ങിയ പ്രവര്‍ത്തികള്‍ പൊതുവായി ഒരു കാലഘട്ടത്തില്‍ ചെയ്തുപോന്നിരുന്നുവെങ്കില്‍ ഇന്ന് അതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് വേദന ഉണ്ടാക്കുന്ന തരത്തില്‍ എന്തങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. 
കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ നടപടികളുടെ ഭാഗമായോ, അച്ചടക്കപരിശീലനത്തിന്‍റെ ഭാഗമായോ, നല്ല സ്വഭാവം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായോ അവര്‍ക്ക് ശാരീരികമായി  വേദന ഉളവാക്കുന്ന പ്രവര്‍ത്തികള്‍ ആരു ചെയ്താലും ഇതിന്‍റെ പരിധിയില്‍ വരും. ആദ്യമായി കുറ്റം ചെയ്താല്‍ പതിനായിരം രൂപ പിഴയും രണ്ടാമത്തെ തവണ മൂന്നു മാസം തടവും പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇതിലെതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും. ഈ കുറ്റം ചെയ്തയാളെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടുകയും കുട്ടികളുമായി ബന്ധപ്പെട്ട യാതൊരു ജോലിയും പിന്നീട് ചെയ്യാന്‍ അനുവദിക്കരുതെന്നും നിയമം പറയുന്നു. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82). 
ഇത്തരത്തില്‍ കുട്ടികളെ വേദനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് മാനേജ്മെന്‍റ് വേണ്ട വിധത്തില്‍ സഹകരിക്കാതിരിക്കുകയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയോ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയാ സര്‍ക്കാരിന്‍റെയോ ഉത്തരവുകള്‍ ലംഘിക്കുകയോ ചെയ്താല്‍ സ്ഥാപന മേധാവിക്ക് 3 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് ജയില്‍ ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82(2) 
ഇതു നിയമത്തിലെ ഒരു ചെറിയ ഭാഗം മാത്രം. കുട്ടികളോടുള്ള ക്രൂരതയ്ക്കും ഉപദ്രവങ്ങള്‍ക്കും ശിക്ഷ നല്‍കുന്നതിനും അത്തരം സംഭവങ്ങള്‍ക്ക് തടയിടുന്നതിനും വേണ്ടിതന്നെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം പുതിയ ദേദഗതികളോടെ നിലകൊള്ളുന്നത്. ഓരോ സ്കൂള്‍ അധ്യാപകരും ഇനി വടിയെടുത്ത് അടി കൊടുക്കേണ്ട, കുട്ടികളോ മാതാപിതാക്കളോ നിയമനടപടിക്കൊരുങ്ങിയാല്‍  വടി കൊടുത്ത് അടിവാങ്ങിയ പോലിരിക്കും.

എത്ര നാള്‍ കണ്ടില്ലെന്നു നടിക്കും

ഈ നിയമം ചില അധ്യാപകര്‍ക്കെങ്കിലും അറിയാം. ചിലര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളെ ചെറുതായിട്ടൊക്കെ തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു തന്നിട്ടുണ്ടെന്നും ഈ നിയമമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും വിചാരിക്കുന്നവരുണ്ട്. ഓര്‍ത്തിരുന്നോ, കാലം മാറി പഴയ തലമുറ തല്ലുകൊണ്ട് നന്നായ ചരിത്രമൊക്ക ഒരുപാട് പറയാനുണ്ടാകും. പക്ഷെ ഇന്നത്തെ തലമുറ സ്വന്തം കുഞ്ഞിനെ, ആരു തന്നെയായാലും തല്ലുന്നതുപോയിട്ട് ഒരു രൂക്ഷമായി നോക്കുന്നതുതന്നെ ഇഷ്ടപ്പെടാത്തവരാണ്. പരാതി നല്‍കിയാല്‍ കുട്ടിയെ അതിന്‍റെ പേരില്‍ സ്കൂളില്‍ ഒറ്റപ്പെടുത്തുമോയെന്ന ഒരൊറ്റ ഭയം മാത്രമാണ് പലര്‍ക്കും. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. 

Friday, February 10, 2017

FAMILY PENSION OF THE DECEASED FATHER- RIGHT OF UNMARRIED DAUGHTER

എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു.  അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ്ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു.  ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു.  പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാംസംഘടിപ്പിച്ച്കുടുംബപെന്‍ഷന്‍ നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.  രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കുംഅല്പം കാലതാമസംഉണ്ടായി.  ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ്

പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?

വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല.  അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്.  
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്‍എഴുതിചേര്‍ക്കാതിരുന്നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
 OM No. 1/21/91 –P &PW(E) dated 15-1-1999)  

എന്തായാലുംഷമീനയുടെകാര്യത്തില്‍തന്‍റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി.  പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
       
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്‍ന്ന്കുടുംബപെന്‍ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന്നുമാത്രം. 
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010) 

വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്‍ന്ന്കുടംബപെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക്  ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാക്കേണ്ടതുണ്ട്.  ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ  ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.