Search This Blog

Saturday, December 22, 2018

Short article on Kerala Street vendors (protection of livelihood and regulation of street vending) rules 2018  Kerala Street vendors (protection of livelihood and regulation of street vending) Act 2014  

വഴിയോര കച്ചവടക്കാർക്കുമുണ്ട് അവകാശങ്ങൾ 

Kerala Street vendors (protection of livelihood and regulation of street vending) rules 2018 


Kerala Street vendors (protection of livelihood and regulation of street vending) Act 2014  


വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം ഒപ്പംതന്നെ അവർമൂലം പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാതിരിക്നുകവേണ്ടിയും വിഭാവനംചെയ്ത നിയമനിർമാണങ്ങൾ ആണ്

വഴിയോരകച്ചവട നിയമം 2014 ഉം വഴിയോര കച്ചവട ചട്ടങ്ങൾ 2018 ഉം.

തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും  വഴിയോര കച്ചവടക്കാരുടെ പ്രതിനിധിയും അടങ്ങുന്ന ടൗൺ വെൻഡിംഗ് സമിതി ഈ ചട്ടങ്ങൾ പ്രകാരം രൂപീകരിക്കേണ്ടതുണ്ട്. 


വഴിയോര കച്ചവടക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുവേണ്ടി പരാതി പരിഹാര സംവിധാനം രൂപീകരിക്കണം. സിവിൽ ജഡ്ജിയോ ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന ആളായിരിക്കണം സമിതിയുടെ ചെയർപേഴ്സൺ.


© ഷെറി 19.12.18

One and only legal blog in Malayalam


Monday, December 17, 2018

Motor vehicles Act - sale- owners liability

വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാൽ പഴയ ഉടമസ്ഥന് ബാധ്യത വരുമോ?

കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളിൽ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികൾ. മോട്ടോർ വാഹന നിയമത്തിൽ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വിൽപ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളിൽ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളിൽ വാഹനം വാങ്ങിയ ആൾ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം.

ഇത്തരമൊരു സംഭവത്തിൽ വാഹന വിൽപ്പന നടന്ന് 30 ദിവസത്തിനുള്ളിൽ നടന്ന അപകടം സംബന്ധിച്ച കേസിൽ പോലും രേഖകൾ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു. (Civil Appeal 11369.18)

Wednesday, November 14, 2018

How to cancel the registration of a vehicle- motor vehicles act - article in Malayalam

ഒരു സ്ക്രാപ്പിൻറെ സ്മരണ

അയാൾ ഒരു പഴയ മിനിലോറി വാങ്ങിച്ചു. ഉപജീവനത്തിനായി സ്വയം ഓടിച്ച വരുമാനം ഉണ്ടാക്കാം എന്നു കരുതിയാണ് വാങ്ങിയത്. പക്ഷേ നിരന്തരം വർക്ക്ഷോപ്പിൽ ആയ വാഹനം വരുമാനത്തേക്കാൾ കൂടുതൽ ചെലവാണ് ഉണ്ടാക്കിയിരുന്നത്. ഒടുവിൽ വിചാരിച്ചു വാഹനം നിരത്തിൽ ഇറക്കണ്ട എന്ന്. കൊടുക്കേണ്ടിവരുന്ന
വാഹനനികുതി എങ്കിലും ഒഴിവാക്കാമല്ലോ എന്ന് കരുതി. വണ്ടി ഷെഡിൽ കയറ്റിയിട്ടു. കൂനിന്മേൽ കുരുവെന്നപോലെ പ്രളയം വന്നപ്പോൾ വാഹനം പൂർണമായും മുങ്ങുകയും ചെയ്തു. കുറെനാൾ കഴിഞ്ഞപ്പോൾ സ്ക്രാപ്പ് വിലയ്ക്ക് വാഹനം വിറ്റു. 

നിനച്ചിരിക്കാതെ റവന്യൂ റിക്കവറി- 
വാഹനം ഓടിച്ചാലും വെറുതെ ഇട്ടാലും നികുതി കൊടുക്കണം

വില്ലേജ് ഓഫീസിൽ നിന്നും ആളുകൾ വന്നു. റവന്യൂ റിക്കവറി ഉണ്ട് എന്നും വീട് ജപ്തി ചെയ്യണമെന്നും ആണ് ആവശ്യം. ഇന്നുവരെ ഒരു രൂപ പോലും എവിടെയും കുടിശ്ശിക ഉണ്ടാക്കാത്ത ആൾക്ക് എങ്ങനെ റവന്യൂ റിക്കവറി വരും ? ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ് - മോട്ടോർ വാഹന വകുപ്പിൽ നിയമപ്രകാരം വർഷാവർഷം അടയ്ക്കേണ്ട നികുതിയുടെ കുടിശികയാണ് ഒടുവിൽ വസ്തുവിൽ കുടിശിക ആയി വന്നത്. വാഹനം ഓടിക്കുന്നില്ലല്ലോ വർഷങ്ങളായി അത് ഷെഡ്ഡിലാണ് ഇപ്പോൾ സ്ക്രാപ്പ് വിലയ്ക്ക് വിൽക്കുകയും ചെയ്തു പിന്നെന്തിന് നികുതി. ചോദ്യങ്ങൾ ഒരുപാടുണ്ടായി പക്ഷേ ഒടുവിൽ കുടിശ്ശിക മുഴുവൻ ഒടുക്കേണ്ടി  വരികയും ചെയ്തു. വാഹനം മോട്ടോർ വാഹന വകുപ്പിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തില്ല എന്നത് തന്നെ കാര്യം.  

വാഹനം ഉപയോഗിക്കാതെ വന്നാൽ എങ്ങനെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാം 

മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 55 പ്രകാരമാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നത്. വാഹനം നശിച്ചുപോയാലോ ഉപയോഗിക്കാനാകാത്ത വിധത്തിൽ സ്ഥിരമായി കേട് വന്നാലോ ഉടമസ്ഥൻ 14 ദിവസത്തിനുള്ളിൽ ഉടമസ്ഥൻറെ വാസസ്ഥലത്തിന്റെയോ തൊഴിൽ സ്ഥലത്തിൻറെയോ വാഹനം സാധാരണയായി സൂക്ഷിച്ചിരിക്കുന്ന അധികാരപരിധിയിലുള്ള വാഹന വകുപ്പ് ഓഫീസിൽ അറിയിക്കണം.  അപ്രകാരം അറിയിപ്പു കിട്ടുന്ന വാഹന വകുപ്പ് ഓഫീസോ അല്ലെങ്കിൽ യഥാർത്ഥത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തോ രജിസ്ട്രേഷൻ ക്യാൻസൽ ആക്കാവുന്നതാണ്. 

ഇതു കൂടാതെ തന്നെ വാഹന വകുപ്പ് അധികാരകേന്ദ്രം വാഹനം പരിശോധിക്കുന്നതിന് ഉടമസ്ഥന് അറിയിപ്പ് കൊടുക്കുന്നതും വാഹനം ഉപയോഗയോഗ്യമല്ല എന്ന് ബോധ്യപ്പെട്ടാലും അതുപയോഗിക്കുന്നത് പൊതുജനത്തിന് അപകടം ഉണ്ടാക്കും എന്ന് ബോധ്യം വന്നാലും കേടുപാടുകൾ തീർക്കുന്നത് സാധ്യമല്ല എന്ന ബോധ്യം വരുമ്പോഴും വാഹനത്തിൻറെ രജിസ്ട്രേഷൻ ഇല്ലാതാക്കാം. അല്ലാത്തപക്ഷം വാഹനം നിലവിലുണ്ട് എന്ന അനുമാനത്തിൽ വർഷാവർഷം അടയ്ക്കേണ്ട വാഹനനികുതി പിന്നീട് കുടിശ്ശികയായി റവന്യൂ അധികാരികളുടെ ഈടാക്കും.  

Thursday, November 8, 2018

Posting in social media by employee- discipline is not servitude ... Kerala High Court

*അവൻ ആത്മരോഷം കുറിച്ചു*
*അവർ അവനെ പുറത്തിരുത്തി*
*ഒടുവിൽ കോടതി അകത്തിരുത്തി*

സംഘടനയിൽ നിന്ന് തന്നെ പുറത്താക്കിയവർക്കെതിരെ ശക്തമായ ഭാഷയിൽ സമൂഹ മാധ്യമത്തിൽ അവൻ കുറിച്ചു. ആരുടെയും പേരു പറഞ്ഞില്ല പക്ഷെ കൊള്ളേണ്ടവർക്ക് അതുകൊണ്ടു. അവന് കിട്ടിയത് ജോലിയിൽനിന്ന് സസ്പെൻഷൻ. സ്ഥാപനത്തിൻറെ സൽപ്പേരിനെ ബാധിക്കുന്ന രീതിയിലാണ് പരാമർശനങ്ങൾ എങ്കിൽ നടപടി ഉണ്ടാകണം ശരിതന്നെ. അച്ചടക്കവും ദാസ്യപ്പണിയും രണ്ടും ഒന്നല്ല. സാമൂഹ്യ മാധ്യമത്തിൽ പൊതുവായി നടത്തിയ പ്രതികരണം സ്ഥാപനത്തിൻറെ പൊതുവായ താൽപര്യത്തിന് വിരുദ്ധമല്ലെങ്കിൽ മാധവൻറെ അഭിപ്രായ സ്വാതന്ത്ര്യം ആയി കണക്കാക്കണം. തൊഴിലാളികൾ നിശബ്ദരായി ഇരിക്കണം എന്ന് അധികാരികൾ കാംക്ഷിച്ചുകൂട. ഇത്തരം ഒരു വിഷയത്തിന് പേരിൽ വളരെ അധികം കാലമൊന്നും ഒരാളെ സസ്പെൻഡ് ചെയ്ത് ഇരുത്തേണ്ട കാര്യമില്ല. എഴുതിയ കുറിപ്പുകൾ സർവീസ് ചട്ടങ്ങൾ പ്രകാരം പെരുമാറ്റദൂഷ്യം ആണോ അല്ലയോ എന്നുള്ളത് അന്വേഷണം നടക്കട്ടെ. അവൻറെ സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവേ സഹാനുഭൂതിയോടെ  ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ജസ്റ്റിസ്  എ മുഹമ്മദ് മുഷ്താഖിൻറെതാണ് ഉത്തരവ്. 

( സ്ഥാപനത്തിൻറെ സൽപ്പേരിന് കളങ്കം ഉണ്ടാകാത്ത രീതിയിൽ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്നാണു ഈ വിധിന്യായം പരോക്ഷമായി സൂചിപ്പിക്കുന്നത്. പാരഗ്രാഫ് 5 6. - WPC 27355.18) 

©Sherry

Tuesday, October 30, 2018

Application to defer the cross examination of witness- guidelines issued by Supreme Court of India

*സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റിവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ*

ക്രിമിനൽ കേസിലെ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ചില സാക്ഷികളുടെ ക്രോസ് വിസ്താരം നീട്ടിവയ്ക്കണമെന്ന അപേക്ഷ കീഴ്ക്കോടതി നിരസിച്ചതിനെ തിരെ കേരള ഹൈക്കോടതി നടത്തിയ വിധിയോട് സുപ്രീംകോടതി  അനുകൂലമായല്ല പ്രതികരിച്ചത്. ഇത്തരം കേസുകളിൽ ക്രോസ് വിസ്താരം നീട്ടിവെക്കുന്നത് അതത് സാഹചര്യങ്ങളനുസരിച്ച് ആയിരിക്കണമെന്നും അതിനുവേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. 

The bench said that following factors must be considered, while deciding an Application under Section 231(2) of the Cr.P.C

Possibility of undue influence on witness(es);

possibility of threats to witness(es);

possibilitythat non-deferral would enable subsequent witnesses giving evidence on similar facts to tailor their testimony to circumvent the defence strategy;

possibilityof loss of memory of the witness(es) whose examination in chief has been completed;

Occurrence of delay in the trial, and the non availability of witnesses, if deferral is allowed, in view of Section 309(1) of the Cr.P.C

©Sherry
CRL Appeal 1321.2018
www.niyamadarsi.com

Sunday, October 28, 2018

Direction to remove unauthorised Boards... High Court of Kerala

അനധികൃത ബോർഡുകൾ അന്വേഷിച്ച് നഗരസഭ ഉദ്യോഗസ്ഥർ !

അനധികൃത ബോർഡുകളുടെ ശല്യംമൂലം എത്ര പരാതി പറഞ്ഞാലും ചിലയിടങ്ങളിൽ പരാതിക്കാർ വിവരാവകാശനിയമം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് ഇറങ്ങേണ്ടി വരും. എന്നാലിപ്പോൾ തൽക്കാലത്തേക്കെങ്കിലും ആ സ്ഥിതി മാറി. എവിടെയാണ് അനധികൃത ബോർഡുകൾ എന്നന്വേഷിച്ച് ഉദ്യോഗസ്ഥർ യാത്രയിലാണ്.  കാരണം 2018 ഒക്ടോബർ 30 നകം  അനധികൃത ബോർഡുകൾ എല്ലാം എടുത്തുമാറ്റണമെന്ന  ഹൈക്കോടതിയുടെ ഒരു വിധി തന്നെ. അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയും ഫീൽഡ് ഉദ്യോഗസ്ഥരും വ്യക്തിപരമായി ഉത്തരവാദിത്വം ഏൽക്കണമെന്നാണ് ഉത്തരവ്. രാഷ്ട്രീയപാർട്ടികളുടെ ആയാലും സിനിമയുടെ ആയാലും എടുത്തുമാറ്റണം. ഒക്ടോബർ 30ന് ശേഷം സ്ഥാപിക്കുന്ന ബോർഡുകൾ ആണെങ്കിലും അനധികൃതം എങ്കിൽ എടുത്തുമാറ്റണം. റോഡ് സേഫ്റ്റി നിയമത്തിൻറെ നിബന്ധനകൾ പ്രകാരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവികളും ഈ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. 

WP(C) Nos. 22750 and 22784 of 2018, Order dated 23-10-2018

© Sherry 
www.niyamadarsi.com

Saturday, October 27, 2018

Second marriage not a ground to deny the custody of children

*വിവാഹമോചനത്തിനുശേഷം രണ്ടാം വിവാഹം കഴിക്കുന്നത് കുട്ടികളുടെ കസ്റ്റഡി കിട്ടുന്നതിന് തടസ്സമല്ല എന്ന് സുപ്രീംകോടതി*

വിവാഹബന്ധങ്ങൾ വിവാഹമോചനത്തിൽ എത്തുമ്പോൾ യാതൊരുവിധ മോചനവും ഇല്ലാതായി മാറുന്നത് കുട്ടികളാണ്. അച്ഛനൻറയും അമ്മയുടെയും അവകാശവാദങ്ങൾക്കിടയിൽ കോടതി തീരുമാനിക്കുന്ന അവകാശിയുടെ അടുത്ത് സ്ഥിര താമസവും മറ്റേ അവകാശിയുടെ അടുത്ത് ഇടതാമസവും. അതായിരിക്കും കുട്ടികളുടെ ഗതി. ഇരുകക്ഷികളും സമ്മതിച്ചത് പ്രകാരം
കുട്ടികളുടെ കസ്റ്റഡി കിട്ടിയതിനുശേഷം ഭർത്താവ് വീണ്ടും വിവാഹം കഴിക്കുകയും കസ്റ്റഡി സംബന്ധിച്ച് വീണ്ടും  ഭാര്യ നിയമപരമായി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത സമയം രണ്ടാംവിവാഹം പരിഗണിച്ച് കുട്ടികളുടെ കസ്റ്റഡി തിരികെ അമ്മയ്ക്ക്  നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ സുപ്രീംകോടതി വിധിച്ചത് മറിച്ചാണ്. രണ്ടാം വിവാഹം കഴിച്ചു എന്ന കാരണത്താൽ കുട്ടികളുടെ കസ്റ്റഡി നിഷേധിക്കുന്നത് നിയമപരമായി നിലനിൽക്കുന്നില്ല എന്നാണ് രാജ്യത്തെ പരമോന്നത നീതിപീഠം വ്യാഖ്യാനിച്ചത്. 

[The rights and obligations as envisaged in the decree of divorce by mutual consent will bind both the parties. “We may also invite attention to Order II Rule 2 of the Code of Civil Procedure, 1908 specifying that where a plaintiff intentionally relinquishes, any portion of 11 his claim, he shall not afterwards sue in respect of the portion so relinquished”, the court said.]
Civil Appeal No.6525.2010
Judgment dated 24.10.18

© Sherry 9447200500
www.niyamadarsi.com

Stay in pending Civil and criminal cases cannot be granted beyond 6 months. Further extension to be made by speaking order says Supreme Court of India

എതിർകക്ഷികൾ ശക്തരാണെങ്കിൽ (ചിലപ്പോൾ വാദികൾ ശക്തരാണെങ്കിൽഎടുപ്പിച്ച കള്ളക്കേസും ആകാം)
മേൽ കോടതികൾ സ്റ്റേ ചെയ്തു വർഷങ്ങളോളം യാതൊരു അനക്കവും ഇല്ലാതെ കിടക്കുന്ന  സിവിൽ ക്രിമിനൽ കേസുകളിൽ ഇനി സ്റ്റേ ഉത്തരവ് ആറുമാസം കൂടുമ്പോൾ മതിയായ കാരണം കാണിച്ച് പുതുക്കണമെന്ന് സുപ്രീംകോടതി.

If you got a stay until further orders can you go scot free till the end of the case ?

It was so. But now the situation changed. In case of criminal and civil trial pending cases, if the proceedings of the trial court was stayed by the high courts, the same will come to an end on expiry of 6 months from the date of stay unless in  exceptional cases by a speaking order such stay is extended. The speaking order means such speaking order must show that the case was of such exceptional nature that continuing this stay was more important than having the trial finalized. 

Criminal Appeal 1375-76 of 2013 
28.3.18
Supreme Court of India. 

© Sherry 9447200500
www.niyamadarsi.com 

Thursday, October 25, 2018

Even if one of the spouse Remarried, the application for setting aside exparte decree will not become infructuous

Exparte decree can be set aside, even if the other spouse remarried - Kerala High Court.
| Sherry J Thomas | sherryjthomas@gmail.com | 9447200500 |



A division bench comprising of Justice CK Abdul Rehim and Justice R Narayana Pisharadi was considering an appeal filed by a women against the order of the family court setting aside the ex parte decree. The family court had earlier granted an ex parte decree and thereafter the man remarried. Later the wife filed and application to set aside the exparte decree. The Family Court dismissed it as infructuous on the ground that the other spouse is remarried. 


The question arose is whether remarriage of one of the spouse is a reason to dismiss the petition to set aside the exparte order stating it as infructuous ?  Whether remarried or not, the application has to be considered on merit and it cannot be dismissed as infructuous. However, the court also answered the question of bigamy in such an event. It was held that there cannot be an offence of bigamy since the second marriage was after the date of legal divorce. 
Mat Appeal 923/2018


Claiming Maintenance under section 125 of CRPC, Strict proof of Marriage not necessary - Supreme Court

STRICT PROOF OF MARRIAGE NOT NECESSARY TO CLAIM MAINTENANCE BY A WIFE- SAYS SUPREME COURT
Sherry J Thomas | sherryjthomas@gmail.com |  9447200500  |

The Supreme Court set aside an order of Karnataka High Court order which set dismissed a maintenance plea for want of proof of marriage. The supreme court bench comprising of Justice Banumathi and Justice Indira Banerjee pointed out that the evidence in the case raise a strong presumption of a valid marriage. Taking account of evidence, it is proved that parties cohabitated as husband and wife and people around them treated them as husband and wife. The bench also quoted the decision of apex court in Chanmuniya V.  Virendra Kumar Singh and held a broad and expansive interpretation should be given to the term "wife".
Crl Appeal Nos 2368-2369 OF 2009 Judgment dated 24.10.2018

Bank Loan - Even if a defaulter, right to privacy cannot be violated by bank officials- says High Court of Kerala

Even if a defaulter, right to privacy cannot be violated by bank officials.

SHERRY J THOMAS | sherryjthomas@gmail.com |  9447200500 |

People takes loan to undertake their urgent needs and sometimes for attending luxurious needs also; it depends on the attitude of the party. Obviously, banks have to take recourse to legal remedies for recovery of loans. But they cannot carry out " halla bol" or similar demonstrations in front of the house of defaulter; says High Court of Kerala. 
In a Judgment rendered by Js Dama Sheshadri during the recovery process in a Mudra Loan said bank officials cannot conduct any sort of halla bol demonstration infront of the petitioner's house.  This issue has been discussed earlier also, by Kerala High Court, pointing out in a reported judgment that, bank cannot publish the photographs of the defaulter. 

Wednesday, October 24, 2018

Kerala shops and commercial establishments act amendment ordinance 2018

ഇനി ഇരുന്നു ജോലി ചെയ്യാം സ്ത്രീകൾക്ക് രാത്രിയും ജോലി ചെയ്യാം 


കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ് മെൻറ് നിയമത്തിൽ ഏറെനാൾ കാത്തിരുന്ന നിയമഭേദഗതി വന്നതോടുകൂടി ജോലിക്കിടയിൽ ഇരിക്കുക എന്നുള്ളത് അവകാശമായി മാറി. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച ഓഡിനൻസ് പുറത്തിറക്കിയതോടെ കൂടിയാണ് ഈ അവകാശം സ്ഥാപിതമായത്. സ്ത്രീകളുടെ ജോലിസമയം ഉപാധികൾ ഓടുകൂടി, യാത്രാസൗകര്യം ഉൾപ്പെടെ സ്ത്രീകൾക്ക് മതിയായ സംരക്ഷണമൊരുക്കി രാത്രി 9 മുതൽ രാവിലെ ആറുവരെ കൂടി നീട്ടി നൽകുന്നതിനും നിയമഭേദഗതി ഉണ്ട്. (നിലവിൽ വൈകീട്ട്ഏഴ് മുതൽ രാത്രിഒൻപത് വരെ മാത്രമാണ് നീട്ടിനൽകാൻ വ്യവസ്ഥയുള്ളത്). ചുരുങ്ങിയത് അഞ്ചു സ്ത്രീകളെങ്കിലും ഉള്ള ബാച്ചുകൾ ആയിട്ട് വേണം ഈ സമയത്ത് ജോലിക്ക് നിയോഗിക്കേണ്ട ത്. നിയമ ലംഘനങ്ങൾക്ക് പിഴ നിലവിലെ 5000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു. തുടർച്ചയായ നിയമലംഘനത്തിന് നിലവിലെ പതിനായിരം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കി ഉയർത്തി. തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെട്ട്  ജോലിചെയ്യുന്ന അപ്രൻ്റീസ്കൾക്കും ഈ അവകാശങ്ങൾ ലഭ്യമാണ്. 

ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും അടച്ചിടണമെന്ന വ്യവസ്ഥയ്ക്കും ഭേദഗതിവരുത്തി. അതിനുപകരം ആഴ്ചയിലൊരിക്കൽ തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകിയിരിക്കണം എന്ന ഭേദഗതി ഉൾപ്പെടുത്തി. 

Monday, October 22, 2018

Toll exemption for local residents

*പ്രദേശവാസികൾക്ക് ടോൾ പിരിവിൽ നിന്നും ഇളവ്* 

പ്രദേശവാസികളായ ജനങ്ങളുടെ വാഹനങ്ങൾക്ക് ടോൾ പിരിവിൽ നിന്ന് ഇളവ് നൽകണമെന്ന് നിഷ്കർഷിക്കുന്ന ദേശീയ  പാത അതോറിറ്റിയുടെ സർക്കുലർ 2005 ൽ തന്നെ നിലവിൽ ഉള്ളതാണെങ്കിലും മുഴുവനാളുകളും അതിൻറെ ഗുണഭോക്താക്കൾ ആകുന്നില്ല. 

ടോൾപിരിവ് കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകളുടെ കാർ ജീപ്പ്മുതലായ വാഹനങ്ങൾക്ക് പ്രതിമാസം 150 രൂപയാണ് ടോൾ. 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ചുറ്റളവിലുള്ള ആളുകളുടെ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ നൽകിയാൽ മതി. സർക്കാർ വകുപ്പുകളിലൂടെ ടോൾപിരിവ് നടത്തുന്ന കേന്ദ്രങ്ങൾക്ക് ആണ് ഈ ഇളവ് എന്നാണ് സർക്കുലറിൽ സൂചിപ്പിക്കുന്നത്. താമസസ്ഥലം തെളിയിക്കുന്നതിന് റേഷൻ കാർഡ് പാസ്പോർട്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ ഡ്രൈവിംഗ് ലൈസൻസ് ഇലക്ട്രിസിറ്റി ബിൽ ടെലഫോൺ ബിൽ പാൻകാർഡ് എന്നിവയിലേതെങ്കിലും ഒരു രേഖയും വാഹനത്തിൻറെ ഉടമസ്ഥത തെളിയിക്കുന്ന രേഖയും ആണ് സമർപ്പിക്കേണ്ടത്. ഇതേ പരിധിയിലുള്ള സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളുടെ ജോലിക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇളവുകൾ ബാധകമാണ്.
സർക്കുലറിൻറെ പകർപ്പ് www.niyamadarsi.com  വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

© Sherry
www.niyamadarsi.com

Thursday, October 11, 2018

Interim compensation in cheque casea

*ചെക്ക് കേസുകളിൽ ഇനി ഇടക്കാല ആശ്വാസം ആവശ്യപ്പെടാം*

തരാനുള്ള തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയാൽ ക്രിമിനൽ കേസ് നൽകാം എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. കേസ് നടത്തി വിധി അനുകൂലമാകുമ്പോൾ ആണ് ചെക്കിലെ തുക നൽകാൻ ഉത്തരവിടുന്നത്. എന്നാൽ 2018 ഓഗസ്റ്റ് മാസം നിലവിൽവന്ന നിയമത്തിലെ ഭേദഗതി ചെക്ക് മടങ്ങിയ കേസ് നൽകി പ്രതി ഹാജരായി കുറ്റം നിഷേധിക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ ഇടക്കാല ഉത്തരവിലൂടെ തുകയുടെ 20ശതമാനം വാദിക്ക് ലഭിക്കാനുള്ള അവസരമുണ്ടാക്കുന്നു. (വകുപ്പ് 143 എ). ഉത്തരവായി 60 ദിവസത്തിനുള്ളിൽ പ്രതി തുക നൽകണം. മതിയായ കാരണം ബോധിപ്പിച്ചാൽ പരമാവധി 30 ദിവസം കൂടി നീട്ടി ലഭിക്കും. ഇനി കേസ് നടത്തി പ്രതിയെ വെറുതെ വിട്ടാൽ റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പലിശസഹിതം 60 ദിവസത്തിനുള്ളിൽ വാദി പ്രതിക്ക് പണം തിരികെ നൽകണം. അവിടെയും മതിയായ കാരണം കാണിച്ചാൽ 30 ദിവസം കൂടി അധികം ലഭിക്കും. 

©Sherry 11.10.18
www.niyamadarsi.com 

Pollution- compensation

https://www.livelaw.in/stop-all-illegal-and-polluting-activities-forthwith-recover-rs-50000-compensation-personally-from-parties-for-environment-damage-directs-ngt/

Wednesday, October 10, 2018

No special endorsement (badge) is needed to drive light motor vehicle commercial class if the driver process lmv licence

*ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ  പ്രത്യേക ബാഡ്ജ് വേണ്ട* 

ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ഉള്ള വ്യക്തി വാണിജ്യ ആവശ്യങ്ങൾക്കായുള്ള ടാക്സി-ഓട്ടോ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹന പരിധിയിൽ വരുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകമായി ബാഡ്ജ് ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി. നിയമത്തിൻറെ പരിധിയിൽ ( വകുപ്പ് 2(21) നിർവഹിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വാഹനം എന്നത് ട്രാൻസ്പോർട്ട് വാഹനവും ഉൾപ്പെടും എന്നാണ് സുപ്രീംകോടതി പരാമർശിച്ചത്. 7500 കിലോയിൽ കൂടാത്ത ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പരിധിയിൽ വരുന്ന വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ള വ്യക്തിക്ക് നിയമപരമായി അർഹതയുണ്ട്. അവരുടെ ലൈസൻസിൽ പ്രത്യേക അംഗീകാരമുദ്ര (ബാഡ്ജ്)  ആവശ്യമില്ല. 1994 പുറത്തിറക്കിയ നിയമഭേദഗതി ഇക്കാര്യത്തെ ബാധിക്കുന്നതല്ല.മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 10(2)(ഡി) പ്രകാരം നേടിയിട്ടുള്ള ലൈസൻസ് വാണിജ്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനും ഉപയോഗിക്കാം. 

Civil Appeal 5826.2011 
Judgment dated 3.7.17

©Sherry
(To get judgment, go to link legal library in  www.niyamadarsi.com)

Tuesday, September 18, 2018

Vehicles without insurance to be auctioned for giving compensation to victims of motor vehicles accident

*ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ വാഹനങ്ങൾ ലേലം ചെയ്ത് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറുകൾ ചട്ടം നിർമിക്കണമെന്ന് സുപ്രീംകോടതി*

മോട്ടോർ വാഹന അപകടം നഷ്ടപരിഹാര കേസുകളിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാര തുക നൽകേണ്ടത് ഉടമസ്ഥനാണ്. നേരത്തെ ജയപ്രകാശ് കേസിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഇതുവരെയും സംസ്ഥാന സർക്കാരുകൾ ഒന്നും ചട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല.

നഷ്ടപരിഹാരം നൽകാൻ ഉത്തരവായി മൂന്നുമാസമായിട്ടും നഷ്ടപരിഹാരം നൽകാത്ത സാഹചര്യങ്ങളിൽ, തുക നൽകുന്നതിന് ഉടമസ്ഥന് സാധിക്കാതെ വരുമ്പോഴും അത് ഫലപ്രദമായി ഉണ്ടാക്കിയെടുക്കാൻ സാഹചര്യം ഇല്ലാതെ വരുമ്പോഴും അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊതു ലേലം നടത്തി തുക ഈടാക്കുന്നതിനു ചട്ടങ്ങൾ ഉണ്ടാക്കണം. ഇക്കാര്യം 12 ആഴ്ചകൾക്കുള്ളിൽ ചെയ്യണമെന്ന് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകി. ഡൽഹി മോട്ടോർ വാഹന അപകട ട്രൈബ്യൂണൽ ചട്ടം 6 ഇതിന് മാതൃകയായി ഉപയോഗിക്കാവുന്നതാണെന്നും കോടതി പരാമർശിച്ചു.

Civil Appeal 9936.2016 Judgement dated 13.9.18 Supreme Court.

© Sherry 19.9.18📚
|www.niyamadarsi.com|
|sherryjthomas@gmail.com|

Wednesday, September 12, 2018

Court Trial through WhatsApp ?

കീഴ് കോടതികളിൽ ഇങ്ങനെയും തമാശകൾ ആകാമോ എന്ന് സുപ്രീം കോടതി

വാട്സാപ്പിലൂടെ പ്രതിയോട് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് വിചാരണ നടപടികൾ ആരംഭിച്ച ജാർഖണ്ഡ് കോടതിയുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ എത്തിയപ്പോൾ കോടതി ചോദിച്ചത് ഇങ്ങനെ "രാജ്യത്തെ കീഴ് കോടതികളിൽ ഇങ്ങനെയും തമാശ ആകാമോ". ജാർഖണ്ഡിലെ മുൻമന്ത്രിയും അദ്ദേഹത്തിൻറെ ഭാര്യ നിലവിലെ എംഎൽഎ പ്രതിയുമായ കേസിലാണ് ഇങ്ങനെ അസാധാരണ നടപടിയുണ്ടായത്. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്താൻ ഉത്തരവ് ഉണ്ടായിരുന്നു പക്ഷേ വീഡിയോ കോൺഫറൻസിന് കണക്ടിവിറ്റി കുറവായതുകൊണ്ടാണ് വാട്ട്സ്ആപ്പിലൂടെ ഇങ്ങനെ ചെയ്തത് എന്ന് മറുപടി ബോധിപ്പിച്ചു വെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് സൂചിപ്പിച്ച സുപ്രീംകോടതി കേസിൽ ജാർഖണ്ഡിന്  നോട്ടീസ് അയച്ചു.
Reported in PTI
©Sherry 9.9.18

Friday, September 7, 2018

Loan scheme - kerala flood- kudumbasree

പ്രളയത്തിൽ അകപ്പെട്ടവർക്ക് ഗാർഹിക ഉപകരണങ്ങളും ഉപജീവന ഉപാധികളും വാങ്ങാൻ കുടുംബനാഥക്ക് ഒരുലക്ഷം രൂപ വായ്പ. കുടുംബശ്രീ അംഗം ആയിരിക്കണമെന്ന് നിബന്ധന.

Farmers can apply for debt relief

*കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷിക്കാം*

വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്തതും കുടിശ്ശിക ആയതുമായ വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.18/6/2018-ാം തിയതിയിലെ ജി.ഒ (പി) നം. 36/2018/ആര്‍.ഡി (എസ്.ആര്‍.ഒ നം. 411/2018)

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2018 ഒക്‌ടോബര്‍ 31. നിര്‍ദ്ദിഷ്ട സി ഫോറത്തിലുള്ള പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷയുടെയും റേഷന്‍ കാര്‍ഡ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം,  കൃഷിയാണ് തൊഴിലെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെക്കുറിച്ചുള്ള രേഖയോ കരം അടച്ച രസീതിന്റെ  പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നില നിലക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്/ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടിങ്ങിയ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പു കൂടി വയ്‌ക്കേണ്ടതാണ്. കൂടാതെ അപേക്ഷയില്‍ എതിര്‍കക്ഷികള്‍ ഉണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം.

Source
PRD Kerala
© Sherry 7.9.18

Thursday, September 6, 2018

Niyamadarsi WhatsApp -Link to get niyamadarsi legal updates on WhatsApp group

To get these updates on whatsap, join this link -

https://chat.whatsapp.com/4ABB9he1iCV3bUewIQCbiz

This group is formed as part of legal awareness project of niyamadarsi to share legal updates beneficial for common man. More than one groups are there. All groups contain same matters. 

Only admin can post matters but messages and queries can be directly send to admin by members. This project is part of legal awareness programmes of www.niyamadarsi.com. The project is supported up by Sherry Legal Associates.

Crime and punishment in disaster management act

ദുരന്തനിവാരണ നിയമത്തിലുമുണ്ട് കുറ്റവും ശിക്ഷയും

ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതിന് നിവാരണം ഉണ്ടാക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമിതികളുണ്ടാക്കി പ്രവർത്തനം നടത്തുന്ന തലത്തിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് നിയമം അനുശാസിക്കുന്നത്. പൗരൻറെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള വിവിധ നടപടികൾ ഉൾപ്പെടുന്നതോടൊപ്പം നിയമത്തിൻറെ ആനുകൂല്യങ്ങൾ ദുരുപയോഗം  ചെയ്യുന്നതിനെതിരെയും നിർദേശങ്ങൾ  അനുസരിക്കാതിരിക്കുന്നതിനെതിരെയും നടപടികളുണ്ടാകും.

ദുരന്തനിവാരണ അതോറിറ്റിയുടെഅതോറിറ്റിയുടെ നിർദ്ദേശാനുസരണം കൃത്യനിർവഹണം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തടയുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ ദേശീയ സംസ്ഥാന-ജില്ലാതല അതോറിറ്റികളുടെയോ നിർദ്ദേശങ്ങൾ നടപ്പിലാക്കാതിരിക്കുന്നതും ഒന്നു മുതൽ രണ്ടു വർഷം വരെ  ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടിയോ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടുന്നതിനുവേണ്ടിയോ അറിഞ്ഞുകൊണ്ട് തെറ്റായ  , അവകാശവാദങ്ങൾ സമർപ്പിച്ചാൽ രണ്ടു വർഷം തടവും പിഴശിക്ഷ യോടു കൂടിയും ശിക്ഷയ്ക്ക് അർഹരാകും.

ദുരന്തനിവാരണത്തിനായി ആരെയെങ്കിലും ചുമതല ഏൽപ്പിച്ചിട്ടുള്ള വസ്തുവകകൾ തങ്ങളുടെ അധീനതയിൽ ഇരിക്കെ അത് വകമാറ്റി സ്വന്തം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്നതും മറ്റാരെയെങ്കിലും അങ്ങനെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതും രണ്ടു വർഷം വരെ തടവ് ശിക്ഷയും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.  അതുപോലെ തന്നെ ആളുകളിൽആളുകളിൽ ഭീതി ഉണർത്തുന്ന തരത്തിൽ തെറ്റായ അപായ സൂചനകൾ നൽകുന്നതും ശിക്ഷാർഹമാണ്.

(Reference- The disaster management Act 2005- sections 51, 52, 53,  54).

© Sherry 25.8.18