SHERRYS COLUMN
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500 www.sherrylegal.in
Search This Blog
Friday, February 6, 2026
ഭൂമിയുണ്ടായിട്ടും ഒരു ഭവന നിർമ്മാണത്തിന് കാത്തിരിക്കുന്നവർ അനേകം
ഭൂമിയുണ്ടായിട്ടും ഒരു ഭവന നിർമ്മാണത്തിന് കാത്തിരിക്കുന്നവർ അനേകം
Sunday, January 25, 2026
Will Children Inherit Their Parents' Property ?
Will Children Inherit Their Parents' Property?
The question is whether children will naturally inherit their parents' property after their lifetime under succession laws.
In India, inheritance laws regarding property vary across different religious communities. As there is no Uniform Civil Code, these laws follow the customs and specific legal frameworks of each religion.
For Christians, property division after death is governed by the Indian Succession Act, 1925. However, during their lifetime, an owner has the absolute right to dispose of their property as they wish. This can be done through a Will (Testament) or through registered deeds such as Settlement Deeds (Dhananischayam), Gift Deeds (Ishtadanam), or Sale Deeds (Theeru). Only property that is under the absolute ownership and possession of the individual, with the title (Thandapper) clearly recorded in Village records, can be transferred in this manner.
If a person dies intestate (without leaving a Will or any other transfer deed), the property devolves upon the legal heirs as per the law of succession.
How Do Heirs Legally Acquire Possession?
Upon the death of the owner, the property is distributed among the surviving heirs in the proportions prescribed by law. For instance, under Christian law:
- If a person dies, one-third of the property goes to the spouse and the remaining two-thirds to the children.
- If there are no children, and only the spouse and siblings remain, half the share goes to the spouse and the remaining half is divided among the siblings. (This applies to both husbands and wives inheriting from each other).
- If only the spouse remains and there are no siblings or other heirs, the spouse inherits the entire property.
What is the Procedure?
- Death Certificate: A Death Certificate of the deceased must be obtained from the local self-government body (Municipality/Panchayat).
- Relationship Certificate: Based on the death certificate and preliminary enquiries, a Relationship Certificate (Legal Heirship Certificate) must be obtained from the Village Office.
- Mutation (Pokkuvaravu): After obtaining the Relationship Certificate, the heirs must submit an application for Mutation of Title (Avakasha Pokkuvaravu) at the Revenue Office to transfer the property to their names.
According to a Government Order (19/92 dated 17.01.1992), the Village Officer can directly process the mutation in undisputed cases. Otherwise, it is handled by the Tahsildar. - Verification: After the investigation by the Village Officer/Tahsildar, the property will be mutated jointly into the names of the legal heirs.
- Public Notice: A notification inviting objections within 15 days must be published on the notice boards of the Village, Panchayat, and Taluk offices.
- Disputes: If there are no objections, the Tahsildar can grant the mutation immediately. However, if there are disputes regarding a Will or other matters, the parties must provide a statement to the Tahsildar within three months confirming that a case has been filed in Civil Court. If no such action is taken, the mutation will be completed after the three-month period.
What if the Heirs are in Dispute?
If disputes arise among the heirs, any heir seeking their share can file a Partition Suit in a Civil Court.
- Summons: The court will issue summons to all other heirs to appear.
- Preliminary Decree: After hearing the responses, the court issues a Preliminary Decree, which identifies the legal heirs and determines if the property is indeed partitionable.
- Commission: The court then appoints an Advocate Commissioner and a Surveyor to divide the property according to the shares. They visit the site, measure the land, and prepare a sketch dividing it into specific plots.
- Final Decree: The heirs can file objections to the Commissioner's report. After considering these, the court issues a Final Decree, passing an order to allot specific portions to each heir.
- Sale of Property: If the land is too small to be physically divided, the court may order its sale and distribute the proceeds among the heirs.
- Execution Petition: After the Final Decree, an Execution Petition can be filed. A court officer will then visit the site to legally deliver and establish possession of the respective shares.
മാതാപിതാക്കളുടെ ഭൂമി മക്കൾക്ക് ലഭിക്കുമോ?
പിന്തുടർച്ചാവകാശ നിയമപ്രകാരം മാതാപിതാക്കളുടെ കാലശേഷം അവരുടെ ഭൂമി മക്കൾക്ക് സ്വാഭാവികമായി ലഭിക്കുമോ എന്നതാണ് ചോദ്യം!
ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങളുടെ സ്വത്ത് സംബന്ധമായ പിന്തുടർച്ചാവകാശ നിയമങ്ങൾ വ്യത്യസ്തമാണ്.
ക്രിസ്ത്യാനികളുടെ കാലശേഷം സ്വത്ത് വിഭജനം നടക്കുന്നത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമാണ് (Indian Succession Act 1925). എന്നിരുന്നാലും ജീവിച്ചിരിക്കുന്ന കാലയളവിൽ തങ്ങളുടെ ഭൂമി ഇഷ്ടമുള്ളതുപോലെ എഴുതി വെക്കാൻ ഉടമസ്ഥന് അവകാശമുണ്ട്. വിൽപ്പത്രങ്ങൾ മുഖേനയോ ധനനിശ്ചയം, ഇഷ്ടദാനം, തീറ് എന്നിങ്ങനെ ആധാരങ്ങൾ മുഖേനയോ ഭൂമി കൈമാറ്റം ചെയ്യാം.സ്വന്തമായി ഉടമസ്ഥതയിലും കൈവശത്തിലും ഇരുന്നു വരുന്നതും വില്ലേജ് രേഖകളിൽ തണ്ടപ്പേര് പിടച്ച് സമ്പൂർണ്ണ അവകാശത്തോടുകൂടി കൈകാര്യം ചെയ്തുവരുന്ന ഭൂമിയുമാണ് ഇത്തരത്തിൽ എഴുതി നൽകാൻ അവകാശമുള്ളത്.
അതേസമയം, പ്രമാണങ്ങളൊന്നും എഴുതിവെക്കാതെ മരണമടഞ്ഞാൽ അങ്ങനെയുള്ള ഭൂമി പിന്തുടർച്ചാവകാശ പ്രകാരം നിലവിലുള്ള അവകാശികളിൽ വന്നുചേരും.
എങ്ങനെയാണ് അവകാശികൾക്ക് നിയമപ്രകാരം ഭൂമി കൈവശമാകുന്നത്?
ഉടമസ്ഥന്റെ കാലശേഷം ശേഷിക്കുന്ന അവകാശികളിൽ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള വിഹിതത്തിലാണ് ഭൂമി വന്നുചേരുന്നത്. ഒരു വ്യക്തിയുടെ കാലശേഷം അയാളുടെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം ഭാര്യക്കും ശേഷിക്കുന്ന മൂന്നിൽ രണ്ടു ഭാഗം മക്കൾക്കും ലഭിക്കും. മക്കളില്ല, ഭാര്യയും അയാളുടെ മറ്റു സഹോദരീ സഹോദരന്മാരുമാണ് അവശേഷിക്കുന്നതെങ്കിൽ പകുതി അവകാശം ഭാര്യക്കും ശേഷിക്കുന്ന പകുതി അവകാശം സഹോദരീ സഹോദരന്മാർക്കുമായി വീതിച്ചു ലഭിക്കും. (ഭർത്താവോ ഭാര്യയോ ഇരുകൂട്ടർക്കും ഇതുപോലെ ലഭിക്കുന്നതിന് അവകാശമുണ്ട്). ഭാര്യ അല്ലെങ്കിൽ ഭർത്താവ് മാത്രമാണ് അവശേഷിക്കുന്നത് മറ്റ് സഹോദരീ സഹോദരന്മാരൊന്നുമില്ലെങ്കിൽ മുഴുവൻ സ്വത്തും അവർക്ക് ലഭിക്കും. (ക്രൈസ്തവരുടെ സ്വത്ത് വിഭജനമാണ് വിവരിച്ചത്)
നടപടിക്രമങ്ങൾ എങ്ങനെ?
മരണമടഞ്ഞയാളുടെ ഡെത്ത് സർട്ടിഫിക്കറ്റ് തദ്ദേശ ഭരണകൂടത്തിൽ നിന്നും എടുക്കേണ്ടതുണ്ട്.
അതിനുശേഷം മറ്റു പ്രാഥമിക അന്വേഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസിൽ നിന്നും ബന്ധുത്വ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.
അത്തരത്തിൽ ബന്ധുത്വ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം നിലവിലുള്ള അവകാശികൾ ഭൂമി തങ്ങളുടെ പേരിലേക്ക് പോക്കുവരവ് ചെയ്യുന്നതിന് അവകാശ പോക്കുവരവ് അപേക്ഷ റവന്യൂ ഓഫീസിൽ നൽകണം. അനന്തരാവകാശ പോക്കുവരവ് ചെയ്യുന്നത് തഹസിൽദാർ ആണ്. തർക്കമില്ലാത്ത കേസുകളിൽ പിന്തുടർച്ച അവകാശ പോക്കുവരവ് വില്ലേജ് ഓഫീസർക്ക് തന്നെ നടത്താവുന്നതാണ് എന്ന് 19/92 എന്ന 17. 1. 1992 തീയതിയിലെ സർക്കാർ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വില്ലേജ് ഓഫീസറുടെ/തഹസിൽദാരുടെ അന്വേഷണത്തിനും നടപടികൾക്കും ശേഷം നിലവിലുള്ള നിയമപ്രകാരമുള്ള അവകാശികളുടെ പേരിലേക്ക് കൂട്ടായി വശം തിരിയാത്ത ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കും. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കാണിച്ചിട്ടുള്ള ഒരു വിജ്ഞാപനം വില്ലേജ്, പഞ്ചായത്ത്, താലൂക്ക് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. തർക്കങ്ങൾ ഇല്ലാത്തപക്ഷം ഉടൻതന്നെ തഹസിൽദാർക്ക് പോക്കുവരവ് അനുവദിക്കാവുന്നതാണ്. വിൽപത്രം മുതലായ തർക്കങ്ങൾ ഉണ്ടെങ്കിൽ സിവിൽ കോടതിയിൽ കേസ് ഉണ്ട് എന്നത് സംബന്ധിച്ച പ്രസ്താവന മൂന്നുമാസത്തിനകം തഹസിൽദാർക്ക് നൽകേണ്ടതാണ്. അല്ലാത്ത സാഹചര്യത്തിൽ മൂന്നുമാസം കാലയളവ് അവസാനിക്കുന്ന മുറയ്ക്ക് പോക്ക് വരവ് ചെയ്ത് ലഭിക്കും.
അവകാശികൾ തമ്മിൽ തർക്കമാണെങ്കിൽ എന്തുചെയ്യും?
കാലശേഷം അവകാശികൾ തമ്മിൽ തർക്കം ഉടലെടുത്താൽ ഭൂമിയുടെ ഭാഗം ആവശ്യപ്പെടുന്ന അവകാശിക്ക് സിവിൽ കോടതി മുഖാന്തരം പാർട്ടീഷൻ കേസ് നൽകാം.
കോടതി അവകാശികളെ സമൻസ് അയച്ചു വിളിച്ചുവരുത്തും.
കക്ഷികൾക്ക് കോടതിയിൽ മറുപടി ബോധിപ്പിക്കാം. മറുപടിക്ക് ശേഷം കോടതി പ്രിലിമിനറി ഡ്രിക്രി എന്ന പേരിൽ ആരൊക്കെയാണ് അവകാശികൾ എന്ന് നിശ്ചയിക്കുകയും ബന്ധപ്പെട്ട വസ്തു യഥാർത്ഥത്തിൽ അങ്ങനെ ഭാഗം വെക്കുന്നതിന് അർഹതപ്പെട്ടതാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.
അതിനുശേഷം ഭൂമി അവകാശികളുടെ ഓഹരി അനുസരിച്ച് അളന്നു തിരിക്കുന്നതിന് ഒരു അഭിഭാഷക കമ്മീഷണറെ സർവേയറുടെ സഹായത്തോടുകൂടി നിയോഗിക്കുന്നു. ഭൂമി സന്ദർശിച്ച് അളവുകൾ തിരിച്ച് നിശ്ചിത ഭാഗം അവകാശികൾക്ക് വേണ്ടി തരംതിരിച്ച സ്കെച്ച് ഉണ്ടാക്കുന്നു.
അങ്ങനെ ഫയൽ ചെയ്യുന്ന റിപ്പോർട്ടിൽ അവകാശികൾക്ക് ആക്ഷേപങ്ങൾ ബോധിപ്പിക്കാം. അതിനുശേഷം കോടതി ഫൈനൽ ഡിക്രി എന്ന പേരിൽ ഓഹരി ഭാഗങ്ങൾ ഓരോരുത്തർക്കും നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.
തീരെ ചെറിയ ഭൂമി, വിഭജനത്തിന് സാധ്യമല്ലെങ്കിൽ അത് വിൽപ്പന നടത്തി അവകാശികൾക്ക് അതിന്റെ വീതം ലഭിക്കുന്നതിനും സാധ്യതകളുണ്ട്.
ഫൈനൽ ഡിഗ്രി ഉത്തരവിന് ശേഷം അപേക്ഷിക്കുന്ന മുറയ്ക്ക് അവരവരുടെ ഭാഗങ്ങൾ പേരിലേക്ക് നിയമപ്രകാരം കോടതി ഉദ്യോഗസ്ഥൻ സ്ഥലത്ത് വന്ന് ഭൂമി കൈവശം നടത്തി നൽകുന്നു. വ്യവഹാരമധ്യേ കക്ഷികൾ ധാരണ ആയാൽ കോടതിക്ക് പുറത്ത് നേരിട്ട് രജിസ്റ്റർ ഓഫീസിൽ ഭാഗാധാരം, ധന നിശ്ചയം, ഒഴുമുറി എന്നിങ്ങനെയുള്ള പ്രമാണങ്ങൾ ചെയ്യുകയുമാകാം.
#ക്രൈസ്തവരുടെ സ്വത്ത് വിഭജനം പിന്തുടർച്ച അവകാശ നിയമം
Thursday, December 18, 2025
അസഹ്യമായ ആ ശബ്ദം നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ ?How to abate sound pollution?
ആഘോഷങ്ങളുടെ ഭാഗമായും ചടങ്ങുകളുടെ ഭാഗമായും വലിയ ശബ്ദത്തിൽ സ്പീക്കറുകൾ ഉപയോഗിക്കുമ്പോൾ അതിൻറെ ശല്യം മൂലം ദുരിതം അനുഭവിക്കുന്നവർ അനവധിയാണ്. യഥാർത്ഥത്തിൽ നമ്മുടെ ഇടയിൽ ഉപയോഗിക്കപ്പെടുന്ന ഇത്തരത്തിലുള്ള ശബ്ദ പരിപാടികൾ പലതും മതിയായ അനുമതിയോ നിയമാനുസൃതമായ നടപടികൾ പാലിച്ചോ നടക്കുന്നതാണെന്ന് ഉറപ്പ് പറയാൻ ആകില്ല.
ശബ്ദമീകരണം തടയാനുള്ള നടപടികൾ എന്താണ് ?
How to abate sound pollution ?
The section 77 of the Kerala Police Act 2011, empowers the District Police Chief to issue directions to prevent nuisance, harm, or risk by regulating noise (music, amplified sound, noisy trades/activities) in public spaces, serving as a tool for maintaining public order and safety, though its application, particularly regarding speech/gatherings, has faced legal challenges concerning free speech rights. Therefore if a complaint is received in connection with this offence action can be taken in accordance with the provisions of law.
There are other provisions and legislations also, particularly meant for abating sound pollution.
The provision under Rule 3(3) of Noise Pollution (Regulation and Control) Rules 2000 mandates that the State Government shall take measures for abatement of noise exceed the ambient air quality standards specified under the rules.
The Rule 4 Noise Pollution (Regulation and Control) Rules 2000 states the responsibility as to enforcement of noise pollution control measures.
However, the Rule 5(3) permit the use of loud speakers in the night hours on or during any cultural or religious occasion of a limited duration not exceeding 15 days in all during a calendar year.
The Rule 5(1) makes it clear that the loud speaker or a public address system shall not be used except after obtaining written permission from the authority. The Rule 5(2) casts an embargo against the use of loud speaker during night which is shown in the statute itself as 10 pm to 6 am except in cases of closed premises for communication.
The Rule 5(4) says the noise level at the boundary of the public place where loud speaker or public address system or any other noise source is being used shall not exceed 10 dB. The boundary of private place shall not exceed more than 5dB.
The state shall make provision for seizure and confiscation of loudspeakers, amplifiers and such other equipment as are found to be creating noise beyond the permissible limits.
The freedom from noise pollution is a part of the right of life under Article 21 of the Constitution. Noise interferes with the fundamental right of the citizens to live in peace and to protect themselves against forced audience. The subrule 3 of Rule 5 which gives the power to grant exemption is a reasonable restriction placed in public interest. The relaxation is only for 2 hours only and that too for a maximum for 15 days in all during a calendar year confined to cultural or religious occasions. Since the power has been conferred on State Government by the Central Government it cannot further be delegated. The power would be exercised by the State Government by keeping in view the interest of entire state population. (Forum for the Prevention of Envn. And Pollution V. UOI 2005 8 SCC 796).
Saturday, November 22, 2025
സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
Friday, November 21, 2025
കുടികിടപ്പ് - സർട്ടിഫിക്കറ്റ് നഷ്ടമായാൽ പുതിയത് ലഭിക്കാൻ
കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് ഭൂമി ഏറ്റെടുത്ത് ഭൂമി ഇല്ലാത്തവർക്ക് പതിച്ച് നൽകുന്നതിനുള്ള നിയമനിർമ്മാണമാണ് 1963ലെ കേരള ഭൂപരിഷ്കരണ നിയമം. അങ്ങനെയാണ് ജന്മിയുടെ ഭൂമിയിൽ താമസിച്ചുവന്നിരുന്ന കുടികിടപ്പുകാർ, കുടിയാന്മാർ എന്നിവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് കേരളത്തിൽ സാഹചര്യമുണ്ടായത്. വ്യക്തികൾക്കും കുടുംബത്തിനും സ്ഥാപനത്തിനും കൈവശം വയ്ക്കാനുള്ള ഭൂമിയുടെ പരിധി നിശ്ചയിച്ച് നിയമം അനുവദിച്ചിരിക്കുന്ന പരിധിയിൽ അധികമുള്ള ഭൂമി ആരെങ്കിലും ആർജ്ജിച്ചാൽ അങ്ങനെ അധികമുള്ള ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കി ഏറ്റെടുത്ത മിച്ചഭൂമി അർഹരായവർക്ക് വിതരണം ചെയ്യുക എന്നീ ലക്ഷ്യമാണ് പ്രധാനമായും ഭൂപരിഷ്കരണ നിയമം ഉദ്ദേശിക്കുന്നത്. മറ്റു പല നിയമങ്ങളെയും പോലെ തുടർച്ചയായി
ആധുനികകാലത്ത് അധികം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും ചില ഘട്ടങ്ങളിൽ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്.
ലാൻഡ് ട്രൈബ്യൂണലുകളിൽ അപേക്ഷ നൽകിയാണ് കുടികിടപ്പുകാരൻ, കുടിയാൻ എന്നിവർ കൈവശ ഭൂമി പതിച്ച് വാങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ താലൂക്ക് തഹസിൽദാർ തന്നെയാണ് ചുമതല വഹിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ പ്രത്യേകം ലാൻഡ് ട്രൈബ്യൂണലുകൾ രൂപീകരിച്ചിട്ടുണ്ട്. കുടികിടപ്പ് അപേക്ഷകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല വില്ലേജ് ഓഫീസർക്കാണ്.
ലാൻഡ് ട്രൈബ്യൂണുകളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയതിന്റെ പേരിൽ കരം അടച്ചു കിട്ടാത്ത നിരവധി വ്യക്തികൾ ഉണ്ട്. വീണ്ടും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആദ്യം അനുവദിച്ചത് സംബന്ധിച്ച കേസ് റെക്കോർഡ്, ഓഫീസ് കോപ്പി, വിധി ന്യായം, പട്ടയ വിതരണ റജിസ്റ്റർ, ഓർഡർ ഷീറ്റ് തുടങ്ങി എന്തെങ്കിലും രേഖ ലാൻഡ് ട്രൈബ്യൂണലിൽ ലഭ്യമാണെങ്കിൽ പുതിയ ഒരു നടപടിക്രമവും സർട്ടിഫിക്കറ്റും സൃഷ്ടിച്ച് ക്രയ സർട്ടിഫിക്കറ്റ് പകർപ്പ് നൽകാവുന്നതാണ്. അതേസമയം സർട്ടിഫിക്കറ്റ് ലഭിച്ചതായോ ജന്മാവകാശം ലഭിച്ചതായോ യാതൊരു രേഖയും ലാൻഡ് ട്രൈബ്യൂണലിൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ അപേക്ഷകനിൽ നിന്ന് പുതിയ അപേക്ഷ വാങ്ങി അതിൻറെ അടിസ്ഥാനത്തിൽ പരാമർശഭൂമിക്ക് കുടികടപ്പ് ഉണ്ടായിരുന്നു എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതും ഉണ്ടായിരുന്നെങ്കിൽ ഒരു നടപടിക്രമം സൃഷ്ടിച്ച് അതിൻറെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പുനസൃഷ്ടിച്ച് ഫയലിൽ സൂക്ഷിച്ച് അതിൻറെ പകർപ്പ് നൽകാവുന്നതാണ്.
കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ്
കേരളത്തിൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് പ്രതിപാദിക്കുന്നത് സ്റ്റാൻഡേർഡ് ഏക്കർ എന്ന യൂണിറ്റിന്റെ അടിസ്ഥാനത്തിലാണ്. അവിവാഹിതനായ മുതിർന്ന ഒരാൾക്ക് അഞ്ച് സ്റ്റാൻഡേർഡ് ഏക്കർ ഭൂമിയാണ് കൈവശം വയ്ക്കുന്നത്. (6-7.5 ഏക്കർ). രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങൾ ഉള്ള കുടുംബത്തിന് 10 സ്റ്റാൻഡേർഡ് ഏക്കർ. ( 10 - 15 സാധാരണ ഏക്കർ). അഞ്ച് അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തിന് 10 + അഞ്ചിൽ കൂടുതലുള്ള ഓരോ അംഗങ്ങൾക്കും ഓരോ സ്റ്റാൻഡേർഡ് ഏക്കർ വീതം. (12 - 20). സ്ഥാപനങ്ങൾ കമ്പനികൾ എന്നിവയ്ക്ക് 10 സ്റ്റാൻഡേർഡ് ഏക്കർ. (12 - 15). പതിനഞ്ച് സാധാരണ ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാൻ സർക്കാരിൽ നിന്ന് പ്രത്യേകം ഇളവു വാങ്ങണം.
ഭൂപരിധി നിർണയത്തിനായി ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികൾ (ഇളവ്)
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81 ലാണ് ഇളവുകൾ പറയുന്നത്. സർക്കാർ ഭൂമി, സ്വകാര്യ കാടുകൾ, തോട്ടങ്ങൾ, അമ്പലങ്ങൾ, പള്ളികൾ സെമിത്തേരികൾ, ശ്മശാനങ്ങൾ, വെയർ ഹൗസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി പ്രത്യേകിച്ച് സ്ഥാപനത്തിൻറെ ഉപയോഗത്തിനും കളിക്കളത്തിനും വേണ്ടിയുള്ളവ, യൂണിവേഴ്സിറ്റികൾ, പൊതുസ്വഭാവമുള്ള മതപരവും ധർമ്മപരവുമായ സ്ഥാപനങ്ങൾ മുതലായവയൊക്കെ ഭൂപരിധി നിർണയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികളാണ്.
ഒരു വ്യക്തിക്ക് മിച്ചഭൂമി ഉണ്ടോ എന്ന് നിർണയിക്കാനുള്ള നിയമപരമായ അധികാരം താലൂക്ക് ലാൻഡ് ബോർഡുകൾക്ക് മാത്രമാണ് ഉള്ളത്. മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനുശേഷം മാത്രമേ പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിനെ അവകാശം ഉണ്ടാവുകയുള്ളൂ. സർക്കാരിലേക്ക് ഏറ്റെടുക്കുന്നത് വരെ ആ ഭൂമിക്ക് ഉള്ള കരമടവ് പെർമിറ്റുകൾ തുടങ്ങിയ റവന്യൂ അവകാശങ്ങൾ കൈവശക്കാരന്റെ പേരിൽ തന്നെ നിലനിൽക്കും.
ഏതെങ്കിലും ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ തോട്ടമായി പരിവർത്തനം ചെയ്യുന്നതിന് നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിന് സംരക്ഷണത്തിനും ആവശ്യമായി വരുമ്പോഴോ മതപരമോ, ധർമ്മപരമോ , വ്യവസായിക വാണിജ്യ ശാസ്ത്രീയ പരമായ കാര്യങ്ങൾക്കോ ആവശ്യമാകുമ്പോഴോ പൊതു താൽപര്യാർത്ഥം അത്തരം ഭൂമികളെ ഭൂപരിധ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഇത്തരം നടപടികൾ ജില്ലാ കളക്ടറുടെ ഓഫീസിലാണ് നടത്തേണ്ടത്.
Thursday, October 30, 2025
Whatsap Channel - Legal updates for Common man.
Wednesday, October 29, 2025
ആധാരങ്ങൾ ഇല്ലാത്ത ഭൂമിക്കും തണ്ടപ്പേര് ലഭിക്കുന്നതെങ്ങനെ ?
ആധാരം അല്ലെങ്കിൽ പട്ടയം എന്നിവയും കൈവശവും ചേർന്നതാണ് ഒരു ഭൂമിയുടെ പൂർണ്ണ അവകാശം. ആധാരങ്ങൾ ഉണ്ടായിട്ടും ഭൂമി കൈവശമില്ലാത്ത അവസ്ഥയും ഭൂമി വർഷങ്ങളായി കൈവശമുണ്ടായിട്ടും ആധാരം ഇല്ലാത്ത അവസ്ഥയും അനുഭവിക്കുന്നവർ ഉണ്ട്. ദീർഘകാലം തർക്കങ്ങൾ ഒന്നുമില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് വില്ലേജിൽ കരമടച്ച് തണ്ടപ്പേര് പിടിക്കാനുള്ള നിയമപരമായ സാധ്യത നൽകുന്ന വ്യവസ്ഥയാണ് പോക്കുവരവ് (Transfer of Registry) ചട്ടം 28.
12 വർഷത്തിലധികം ഒരു ഭൂമി നിരാക്ഷേപം കൈവശം വെച്ച് അനുഭവിക്കുന്നവർക്ക് പോക്കുവരവ്, ഭൂനികുതി അടവ് എന്നീ അവകാശങ്ങൾ ലഭിക്കുന്നതാണെന്ന് ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾ 28 -ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തഹസിൽദാർക്ക് റൂൾ 28 പ്രകാരമുള്ള നടപടിക്രമം പുറത്തിറക്കി നികുതി നിർണ്ണയം നടത്താവുന്നതാണ്. നികുതി സ്വീകരിക്കുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൽ ചട്ടപ്രകാരമുള്ള അന്വേഷണങ്ങൾ നടത്തിയാണ് തീരുമാനമെടുക്കുന്നത്.
ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാം ?
12 വർഷമോ അതിലധികമോ കാലമായി ആധാരങ്ങളില്ലാതെ ഭൂമി കൈവശം വെച്ച് അനുഭവിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം.
എവിടെ അപേക്ഷ നൽകണം ?
ബന്ധപ്പെട്ട രേഖകൾ സഹിതം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. . ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്ത് (കൈവശം രേഖപ്പെടുത്തി) ഭൂനികുതി സ്വീകരിക്കുന്നതിനാണ് അനുമതി തേടുന്നത്.
വില്ലേജ് ഓഫീസറുടെ അന്വേഷണം
അപേക്ഷ ലഭിച്ച ശേഷം തഹസിൽദാർ അത് വില്ലേജ് ഓഫീസർക്ക് കൈമാറുന്നു.വില്ലേജ് ഓഫീസർ ഭൂമിയിൽ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ചെയ്യണം. വില്ലേജ് ഓഫീസറുടെ അന്വേഷണത്തിലൂടെ അപേക്ഷകനാണ് 12 വർഷമായി നിരാക്ഷേപം ഭൂമി കൈവശം വെച്ച് അനുഭവിക്കുന്നതെന്ന് ഉറപ്പാകണം.
ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് മറ്റാർക്കും ആക്ഷേപമില്ല എന്നും ഉറപ്പുവരുത്തണം.
ഭൂമിയുടെ അളവ്, അതിരുകൾ, തരം തുടങ്ങിയ വിവരങ്ങൾ ബേസിക് ടാക്സ് രജിസ്റ്ററുമായി (BTR) ഒത്തുനോക്കണം.
കൈവശം വെച്ച ഭൂമി പുറമ്പോക്ക് അല്ലെങ്കിൽ സർക്കാർ ഭൂമി അല്ലെന്ന് സാക്ഷ്യപ്പെടുത്തണം.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച ശേഷം തഹസിൽദാർ ഭൂമിക്ക് അവകാശം ഉന്നയിക്കാൻ സാധ്യതയുള്ള എല്ലാ കക്ഷികൾക്കും (ഉദാഹരണത്തിന്, യഥാർത്ഥ ഉടമസ്ഥർ എന്ന് കരുതുന്നവർ) നോട്ടീസ് നൽകണം. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം മറുപടി നൽകണം. നോട്ടീസിന്റെ പകർപ്പ് വില്ലേജ് ഓഫീസിലും തദ്ദേശ ഭരണകൂട ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കണം.
ലഭിച്ച തെളിവുകളുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, 12 വർഷത്തെ നിരാക്ഷേപ കൈവശം സ്ഥിരീകരിച്ചാൽ, തഹസിൽദാർ പോക്കുവരവിന് ഉത്തരവ് നൽകും.
ഈ ഉത്തരവ് പ്രകാരം ബേസിക് ടാക്സ് രജിസ്റ്ററിൽ (BTR) അപേക്ഷകന്റെ പേര് ചേർത്ത് പോക്കുവരവ് (Mutation/Transfer of Registry) നടപ്പാക്കാനാകും. പോക്കുവരവ് നടന്നുകഴിഞ്ഞാൽ അപേക്ഷകന് സ്വന്തം പേരിൽ ഭൂമിയുടെ നികുതി അടയ്ക്കാൻ സാധിക്കും. (ഇതിനെ തണ്ടപ്പേര് (Thandaper) എന്നും പറയാറുണ്ട്). ആധാരം ഇല്ലെങ്കിലും ഈ നടപടിക്രമം വഴി പോക്കുവരവും നികുതി അടയ്ക്കാനുള്ള അവകാശവും ലഭിക്കും.
ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ പുതിയ നിയമം
ഇൻറർനെറ്റ് കണക്ഷൻ വേഗത വർദ്ധിച്ചതിനെ തുടർന്ന് ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരുടെ എണ്ണം കൂടുകയും വൻതോതിൽ സാമ്പത്തിക ഇടപാടുകൾ ഈ മേഖലയിൽ ഉണ്ടാവുകയും ചെയ്യുന്നു. രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് പാർലമെൻറ് അംഗീകാരം നൽകി നിയമമായി. പണം വെച്ചുള്ള ഓൺലൈൻ ഗെയിം ആപ്ലിക്കേഷൻ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് നിയമം 2025. ഒട്ടേറെ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ ഇല്ലാതാകുന്നതോടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെ അത് ബാധിക്കും.
എന്താണ് പുതിയ നിയമം
ഇ- സ്പോർട്ട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ മുതലായവ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് The promotion and regulation of online gaming act 2025 (Act 32 of 2025) നടപ്പിലാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക അതോറിറ്റി രൂപീകരിക്കുന്ന കാര്യവും നിയമത്തിൽ ഉണ്ട്. നിരോധിക്കപ്പെട്ട ഗെയിമുകൾ കളിക്കുന്നതും പ്രേരിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും അതിനുവേണ്ടി പണം മുടക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റകരമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ഡിജിറ്റൽ ഉപകരണങ്ങളിലൂടെയോ ഇൻറർനെറ്റ് ഉപയോഗിച്ചോ മറ്റെന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നടത്തുന്ന കളികളെ ഓൺലൈൻ ഗെയിമുകൾ എന്ന് പറയും.
അങ്ങനെയുള്ള ഓൺലൈൻ ഗെയിമുകൾ പ്രാവീണ്യം, ഭാഗ്യം എന്നിവയിലൂടെയോ ഇവ രണ്ടും കൂടി ഉപയോഗിച്ചോ അല്ലാതെയോ വിജയ സാധ്യതകൾ മുന്നിൽകണ്ട് പണം നിക്ഷേപിച്ച് പണമോ മറ്റെന്തെങ്കിലും ലാഭമോ ഉദ്ദേശിച്ച് ചെയ്യുന്നതെല്ലാം ഓൺലൈൻ മണി ഗെയിം എന്നതിൻറെ പരിധിയിൽ വരും. അതേസമയം ഇ- സ്പോർട്സ് അതിൽ ഉൾപ്പെടില്ല. ഇതുപോലെ ഓൺലൈൻ മണി ഗെയിമിംഗ് സേവനങ്ങൾ നൽകുന്നതിനെ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് എന്ന് പറയും.
എന്തൊക്കെയാണ് നിരോധിച്ചിരിക്കുന്നത്
ഓൺലൈൻ മണി ഗെയിമുകളോ ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് വാഗ്ദാനം ചെയ്യുകയോ അതിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അതിനുവേണ്ടി പരസ്യങ്ങൾ ഉണ്ടാക്കുന്നതോ പ്രചരിപ്പിക്കുന്നതൊ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതൊ കുറ്റകരമാണ്. അതുപോലെതന്നെ അക്കാര്യത്തിനുവേണ്ടി പണം നൽകി സഹായിക്കുന്ന ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഒക്കെ കുറ്റക്കാരാകും.
എന്താണ് ശിക്ഷ
ഈ നിയമത്തിന് വിരുദ്ധമായി ഓൺലൈൻ മണി ഗെയിമിംഗ് സർവീസ് നൽകുന്ന ആളുകൾക്ക് കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
നിയമവിരുദ്ധമായ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പരസ്യം ചെയ്താൽ രണ്ടുവർഷം തടവോ 50 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
അതുപോലെ ഇക്കാര്യത്തിനായി പണമിടപാട് നടത്തുകയോ അതിന് സാധുതയുണ്ടാക്കുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവ് ശിക്ഷയോ ഒരു കോടി രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
കേസുകൾ അന്വേഷിക്കുന്നതിന് സർക്കാരിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്താം. അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം നടക്കുന്നുവെന്ന് സംശയം ഉള്ളടത്തോ കുറ്റകൃത്യങ്ങൾ നടക്കുന്നിടത്തോ പരിശോധന നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അധികാരമുണ്ട്.
ഓൺലൈൻ മണി ഗെയിമിങ്ങിൽ ഏർപ്പെടുന്നതും ഗെയിമിംഗ് സർവീസുകൾ നടത്തുന്നതും അതിനുവേണ്ടി ധനമിടപാട് നടത്തുന്നതും പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കോഗ്നൈസബിൾ എന്ന ഗണത്തിൽ വരുന്ന കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തവയുമാണ്.
രണ്ടാമതും കുറ്റം ചെയ്താൽ ശിക്ഷ കൂടും
ഒരിക്കൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും അതേ കുറ്റം ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷം വരെ തടവ് ശിക്ഷയും അതേസമയം അഞ്ചുവർഷം വരെ നീളാവുന്നതുമായ തടവും ഒരു കോടിയിൽ കുറയാത്തതും രണ്ടുകോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം. അതുപോലെ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരോധനങ്ങൾ ലംഘിച്ച് വീണ്ടും കുറ്റം ചെയ്താൽ കുറഞ്ഞത് രണ്ടുവർഷം വരെ തടവും മൂന്നുവർഷം വരെ നീളാവുന്നതും 50 ലക്ഷത്തിൽ കുറയാത്തതും ഒരു കോടി വരെ ആകാവുന്നതുമായ പിഴ ശിക്ഷയും ലഭിക്കാം.
Friday, October 24, 2025
പോലീസ് അറസ്റ്റ് - എന്തൊക്കെ വിവരങ്ങൾ അറിയണം ?
Sunday, September 14, 2025
Insurance Law
Special Marriage Act -High Court issues directions to the authorities to take steps to modify the format in the 'PEARL software' in accordance with the format prescribed under the Act
Tuesday, September 9, 2025
A live-in relationship that ends or does not result in marriage does not by itself amount to rape, unless....
Divorce Act - A party to a mutual consent divorce petition cannot unilaterally withdraw
Sunday, September 7, 2025
തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം - സംവിധാനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നു ..
സുരക്ഷിതമായി പൊതു നിരത്തുകളിൽ പെരുമാറുക എന്നത് മനുഷ്യൻറെ പൗരാവകാശമാണ്. പലപ്പോഴും തെരുവ് നായ ശല്യം മൂലം അത്തരത്തിൽ സ്വതന്ത്രമായി നടക്കാനാകാത്ത സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. എന്നുകരുതി തെരുവ് നായ്ക്കളെ അങ്ങനെയങ്ങ് കൊന്നുകളയാനും പറ്റില്ല. കാരണം മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യൻറെ അവകാശങ്ങൾ ആണോ മൃഗത്തിൻറെ അവകാശങ്ങൾ ആണോ മുന്നിൽ നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകളും നിയമ വ്യാഖ്യാനങ്ങളും തുടരുകയാണ്. സുരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള മനുഷ്യവകാശങ്ങളെ പറ്റി ഈയടുത്തും സുപ്രീം കോടതി ഈ വിഷയത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്.
അതേ സമയം തെരുവ് നായയുടെ കടി ഏറ്റു കഴിഞ്ഞാൽ പിന്നീട് അതിന് നഷ്ടപരിഹാരം നൽകുക എന്നതുകൂടി ഭരണകൂട സംവിധാനങ്ങളുടെ ബാധ്യതയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഒരു കമ്മീഷൻ (ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ ) നിയോഗിക്കപ്പെട്ടുവെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് മൃഗങ്ങൾക്കുള്ള നിയമപരമായ മറ്റ് അവകാശങ്ങളേക്കാൾ മുൻതൂക്കം ലഭിക്കപ്പെടേണ്ടതാണ് എന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ തെരുവ് നായകടിയേറ്റാൽ നഷ്ടപരിഹാരം നൽകിയിരുന്ന സിരിജഗൻ കമ്മിറ്റി മറ്റൊരു തരത്തിൽ പുനസ്ഥാപിക്കാനുള്ള നടപടികളുമായി കേരള ഹൈക്കോടതിയും മുന്നോട്ട് പോവുകയാണ്. തെരുവനായ കടിച്ചാൽ ഉള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾക്ക് വളരെയധികം ആളുകൾക്ക് ഗുണപ്രദമാകും.
2025 ജൂലൈ ജൂലൈ മാസം കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലൂടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ നിരവധി ആളുകൾക്ക് ആശ്വാസം ലഭിക്കും. തെരുവനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് എബിസി ചട്ടങ്ങൾ പാലിക്കാൻ നിലവിലുള്ള കോടതിവിധിയും നിയമങ്ങളും നടപ്പിൽ വരുത്താൻ സർക്കാരിനും എല്ലാ തദ്ദേശ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകി.
തെരുവ് നായ്ക്കളുടെ ഏകദേശം സംഖ്യയും, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ നായകടിയേറ്റ സംഭവങ്ങളുടെ എണ്ണവും, പരിക്കുപറ്റിയവരുടെയും മരണമടഞ്ഞവരുടെയും എണ്ണവും ഉൾപ്പെടെ അറിയിക്കണം.
മൃഗങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്തത് സംബന്ധിച്ചതും മൃഗങ്ങളെ ഉപദ്രവിച്ചതുമായ എത്ര കേസുകൾ കഴിഞ്ഞ ഒരു വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നൽകിയിരുന്ന, നിലവിൽ തീർപ്പാകാതെ തുടരുന്ന നഷ്ടപരിഹാര അപേക്ഷകൾ അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ ശേഖരിക്കണം. എല്ലാ ജില്ലകളിലും സർക്കാരുമായി ആലോചിച്ച് ഒരു മാസത്തിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സമിതികൾ ഉണ്ടാക്കുകയും ലഭിക്കുന്ന അപേക്ഷകൾ വീണ്ടും നമ്പർ ചെയ്തു പരാതിക്കാർക്കും തദ്ദേശ ഭരണകൂടങ്ങൾക്കും നോട്ടീസ് നൽകി നിയമപ്രകാരം എത്രയും വേഗം തീർപ്പാക്കുകയും വേണം. അത്തരത്തിൽ പരാതികൾ പരിഗണിക്കുമ്പോൾ ജസ്റ്റിസ് സിരിജൻ കമ്മിറ്റി പാലിച്ചു പോന്നിരുന്ന നടപടിക്രമങ്ങൾ സ്വീകരിക്കണം.
എവിടെ പരാതി നൽകണം
തെരുവ് നായയുടെ കടിയേറ്റവർക്ക് നേരിട്ടും ഓൺലൈൻ ആയും ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ ഉള്ള ലീഗൽ സർവീസ് അതോറിറ്റികൾ മുമ്പാകെ പരാതി നൽകാം. താലൂക്ക് തലത്തിൽ നൽകിയിട്ടുള്ള പരാതികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് കൈമാറണം. ലീഗൽ സർവീസസ് അതോറിറ്റിയിലെ നോഡൽ ഉദ്യോഗസ്ഥർ പരാതികൾ തയ്യാറാക്കാൻ ആവശ്യമെങ്കിൽ പരാതിക്കാരെ സഹായിക്കണം. തെരുവുനായ കടിച്ചാൽ ഉണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച പരാതികളിൽ സ്ഥിരമായി സിറ്റിങ്ങുകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആവശ്യമായ രജിസ്റ്ററുകളും രേഖകളും കരുതണം.
ചുരുക്കത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതോടുകൂടി നായകടിയേറ്റവർക്ക് പരാതി കൊടുക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്നത് വീണ്ടും പുനസ്ഥാപിക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി. ഇപ്പോൾ ഇടക്കാല ഉത്തരവിന്റെ രൂപത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി കൂടി പരിഗണിച്ച് നായ കടിച്ചാൽ പരിഹാരം ലഭിക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ പ്രവർത്തിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകും.
Wednesday, September 3, 2025
Saturday, August 30, 2025
Coastal Highway 11(1) Notification 2025 August - Ernakulam Vypin
Wednesday, August 27, 2025
Special Package for Coastal Highway
ഭൂമി പതിച്ച് നൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവ്- Religious Organisations
Court Fee Amendment 2024- Kerala - New increased court fee
Court fee for filing cases has been increased in Kerala - details
The details regarding The Kerala Finance Bill, 2024 - Amendments to the Kerala Court Fees and Suits Valuation Act, 1959.
Saturday, August 23, 2025
ഭൂമി തരം മാറ്റം - എപ്പോഴാണ് ആവശ്യം ? Conversion of land - land laws Kerala - Wetland and Paddyland
ഭൂമി തരം മാറ്റം - എപ്പോഴാണ് ആവശ്യം ?
Conversion of land - land laws Kerala - Wetland and Paddyland
ജോസഫിന്റെ ആധാരത്തിൽ പുരയിടം എന്നാണ് വസ്തു വിവരപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നാളും വില്ലേജിൽ കരം അടച്ചിരുന്നതും പുരയിടം എന്നുതന്നെ. മകൻറെ വിവാഹം അടുത്തുവരുന്നതിനാൽ വീട് അല്പം പുതുക്കി പണിയാൻ നിർമ്മാണ പെർമിറ്റിന് നഗരസഭയിൽ ചെന്നപ്പോൾ ഭൂമി കൃഷി ഓഫീസിലെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടു കിടക്കുന്ന നിലം ആണെന്നും തരം മാറ്റം നടത്തിയാൽ മാത്രമാണ് വീട് പുതുക്കിപ്പണിയാൻ പെർമിറ്റ് തരാൻ സാധിക്കുകയുള്ളൂ നടക്കുകയുള്ള എന്നും അധികൃതർ. താൻ വീടുവച്ച് താമസിക്കുന്നത് എങ്ങനെ നിലമാകും എന്ന ജോസഫിന്റെ ചോദ്യം ഉത്തരമില്ലാതെ തുടർന്നു...
2008 ൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വന്നതിനുശേഷം, പ്രത്യേകിച്ച് 6.7.2018 രീതിയിൽ വന്ന ഭേദഗതിയോടുകൂടി ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ഭൂമി തരം മാറ്റുന്നതിന് വേണ്ടി അപേക്ഷകൾ കൊടുക്കാൻ ഇടയായിട്ടുള്ളത്. ആധാരത്തിൽ പുരയിടം എന്ന് കാണിച്ചിട്ടുണ്ടെങ്കിൽ പോലും നികുതി അടയ്ക്കുന്ന റവന്യൂ രേഖകളിൽ പുരയിടം എന്ന് അല്ലെങ്കിൽ (നിലം, നഞ്ച എന്നിങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ) തരം മാറ്റം നേടിയെടുക്കേണ്ടി വരും. കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ പട്ടിക ഉൾപ്പെടുന്ന ഡാറ്റാ ബാങ്കിൽ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽനിന്ന് ഒഴിവാക്കുന്നതിനും നടപടികൾ ചെയ്യേണ്ടിവരും.
എന്തിനാണ് ഭൂമിതരം മാറ്റം ?
കൃഷിയോഗ്യമായ നെൽവയലുകൾ തണ്ണീർത്തടങ്ങൾ എന്നിവയുടെ സർവ്വേ നമ്പറുകൾ വിസ്തീർണ്ണം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് ഡാറ്റാ ബാങ്ക്. എന്നാൽ നികന്നു കിടക്കുന്ന നിരവധി ഭൂമിയും ഈ ഡാറ്റാ ബാങ്കിൽ നികത്ത് പുരയിടം എന്നോ നിലം ആയിട്ട് തന്നെയോ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള വസ്തുക്കളുടെ റവന്യൂ രേഖയിലെ ഭൂമിയുടെ തരം നിലം എന്നൊക്കെയായിരിക്കാം. അത് പുരയിടം എന്ന് ആക്കി തരം മാറ്റിയില്ലെങ്കിൽ ഭൂമിയിൽ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവാദം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകൾ ഭൂമി തരംമാറ്റത്തിന് വേണ്ടി അപേക്ഷിക്കാൻ ഇടയാകുന്നത്.
എങ്ങനെയൊക്കെ ഭൂമി തരം മാറ്റാം
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി ആദ്യം ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റം ചെയ്യുന്നതിന് ഫോം 5 അപേക്ഷ നൽകണം. റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ ഓൺലൈനായി സമർപ്പിക്കുന്ന ഈ അപേക്ഷയിൽ കൃഷിഭൂമി ആണെങ്കിൽ കൃഷി ഓഫീസിൽ നിന്നും തണ്ണീർത്തണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ഒരു മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കി കൊണ്ട് ആവശ്യമെങ്കിൽ നേരിട്ടും കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ തയ്യാറാക്കിയ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയും റവന്യൂ ഡിവിഷണൽ ഓഫീസർ മൂന്നുമാസങ്ങൾക്കകം ഡാറ്റാ ബാങ്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ടോ ഡാറ്റ ബാങ്കിൽ നിന്നും പ്രസ്തുത രേഖപ്പെടുത്തുകൾ നീക്കം ചെയ്തുകൊണ്ടോ അല്ലെങ്കിൽ അപേക്ഷ നിരസിച്ചു കൊണ്ടോ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
20.23 ആർ വരെയുള്ള ഭൂമി തരം മാറ്റാൻ ഫോം ആറും അതിനുമുകളിലുള്ള ഭൂമിക്ക് ഫോം ഏഴും നൽകി തരം മാറ്റത്തിന് അപേക്ഷിക്കാം. എന്നാൽ 1967ലെ ഭൂവിനിയോഗ ഉത്തരവിന്റെ പ്രാരംഭ തീയതിയായ 4.7 1967 മുമ്പായി നികത്തിയ ഭൂമി സംബന്ധിച്ച് ഫോം 9 ൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വീട് വയ്ക്കുന്നതിന് അനുയോജ്യമായ മറ്റു ഭൂമി ഇല്ലാത്ത കൃഷിഭൂമിയുടെ ഉടമസ്ഥന് നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ വീട് വയ്ക്കുന്നതിന് ഫോം 1 അപേക്ഷയാണ് നൽകേണ്ടത്.
തരം മാറ്റത്തിന് ഫീസ് അടക്കണമോ
25 സെൻറ് വരെ ഭൂമിക്ക് തരം മാറ്റം നടത്തി കിട്ടുന്നതിന് ഫീസ് അടക്കണ്ട. 2017 ഡിസംബർ 30-ആം തീയതി പ്രാബല്യത്തിൽ 25 സെൻറിൽ അധികം ഭൂമി ഉണ്ടാകരുത്. ആ തീയതിക്ക് ശേഷം മുറിച്ചു ചെറുതാക്കിയ ഭൂമിക്ക് സൗജന്യം ലഭിക്കില്ല. 25 മുകളിൽ ഒരേക്കർ വരെ ഭൂമിയുടെ ന്യായവിലയുടെ 10% ഫീസ് അടയ്ക്കണം. ഒരു ഏക്കറിന്റെ മുകളിൽ ഭൂമിയുടെ ന്യായവിലയുടെ 20% ഫീസ് അടക്കണം.
അപേക്ഷകളുടെ ബാഹുല്യം കാരണം നിരവധി അപേക്ഷകളാണ് റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ തരം മാറ്റത്തിനായി കാത്തു കിടക്കുന്നത്. അപേക്ഷകളുടെ പരിഗണന കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചുകൊണ്ടും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഭൂമിയുടെ തരം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ അപേക്ഷാവസ്തു കൃഷിക്ക് യോഗ്യമാണോ എന്നതും 2008 നു മുമ്പ് നികന്നതാണോ എന്നതും ഉൾപ്പെടെ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് ആർ ഡി ഓ തന്നെ നേരിട്ട് ബോധ്യപ്പെട്ടു വേണം തീരുമാനമെടുക്കാൻ എന്നും നിരവധി കോടതിവിധികൾ ഉണ്ട്.
അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി ....... Rights of Senior Citizens - Legal Update
അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......
Rights of Senior Citizens - Law
അഡ്വ. ഷെറി ജെ തോമസ്
അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട് വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.
മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം ഉള്ള കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍
. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007) പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു.
ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?
മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍, രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക് ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്.
എങ്ങനെ പ്രയോജനം ലഭിക്കും ?
ീ സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്.
ീ പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക് കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം.
ീ സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. (ഒന്നില്‍ കൂടുതല്‍ അവകാശികളില്‍ നിന്ന് ഈടാക്കുമ്പോള്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നതിനുള്ള പരിധിയാണ് ഈ പതിനായിരം രൂപ എന്ന് ഈയടുത്ത് കേരള ഹൈക്കോടതി വിധിച്ചിട്ടൂണ്ട്) ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം.
ീ സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.
എവിടെ അപേക്ഷ നല്‍കണം ?
അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം. മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.
വസ്തു ഇടപാടുകളും അസാധുവാക്കാം
മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം.
ആധാരം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
സാധാരണയായി ആധാരങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ അത് റദ്ദാക്കുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആധാരം എഴുതി കൊടുത്തയാള്‍ അത് എഴുതിയത് സ്വബോധമില്ലാതെയോ ഭീഷണി മൂലമോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിയമപരമായി ഒഴിവുകള്‍ പറയാവുന്ന കാരണങ്ങള്‍ ആണെന്ന് തെളിയിക്കാന്‍ ആയാല്‍ മാത്രമാണ് സിവില്‍ കോടതിയില്‍ അന്യായം നല്‍കി റദ്ധാക്കാനാവുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ മേല്‍പ്പറഞ്ഞ അവകാശികള്‍ നിഷേധിക്കപ്പെട്ടാല്‍ വകുപ്പ് 23 പ്രകാരം എഴുതി കിട്ടിയ ആധാരങ്ങള്‍ റദ്ദാക്കാം. മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വ്യസ്ഥയില്‍ എഴുതി നല്‍കിയ ആധാരങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരത്തില്‍ നോക്കുന്നില്ല എന്ന് പരാതി വന്നാലാണ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവുക.
സാധാരണയായി സെറ്റില്‍മെന്‍റ് ആധാരങ്ങള്‍/ ധനനിശ്ചയദാരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ' എന്നെ ആശ്രയിച്ചും പരിപാലിച്ചും കഴിയുന്ന മകനോടുള്ള / മകളോടുള്ള സ്നേഹ വാത്സല്യം നിമിത്തം ...' എന്നും മറ്റുമായിരിക്കും. ആധാരത്തില്‍ കണ്‍സിഡറേഷന്‍ ഇല്ല എന്നതിന്‍റെ അടിസ്ഥാനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി കുറവാക്കി നിലനിര്‍ത്തുന്നതിനും ആണ് ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിലെ വകുപ്പ് 23 ന്‍റെ പരിധിയില്‍ വരണമെങ്കില്‍ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വാക്കുകള്‍ ആധാരത്തില്‍ ഉണ്ടാകണം എന്ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധി പറയുകയും ചെയ്തിട്ടുള്ളതാണ്. ആധാരം റദ്ദാക്കിയാല്‍ പോലും കൈവശം തിരികെ കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കണം. സുപ്രീം കോടതിയും വകുപ്പ് 23 ഉപയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അങ്ങനെ പ്രത്യേകം പരാമര്‍ശം ഇല്ലാത്ത ആധാരങ്ങള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിലും റദ്ദാക്കാന്‍ ആകില്ല. അത്തരം ആശങ്കകള്‍ ഒഴിവാക്കണമെങ്കില്‍ ആധാരം എഴുതുമ്പോള്‍ മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യുമെന്ന കാര്യം കൂടി ആധാരത്തിലെ വാക്കുകളില്‍ ഉണ്ടാവണം.
Wednesday, August 6, 2025
Perpetuating predicament : Backwater islanders await CRZ Integrated Island Management Plan - Kerala Backwater Islands - IIMP
Perpetuating predicament : Backwater islanders await CRZ Integrated Island Management Plan


