Search This Blog

Thursday, December 24, 2020

കസ്റ്റഡി മർദനം - Right for CCTV footage - Investigation - Supreme Court Order

 കസ്റ്റഡി മർദനം - Right for CCTV footage - Investigation


A brief video on Supreme Court Decision 

അന്വേഷണ സംബന്ധമായ ചോദ്യംചെയ്യൽ നടക്കുമ്പോൾ സിസിടിവി ക്യാമറകൾ ഉണ്ടാകണം.അന്വേഷണ ഏജൻസികളുടെ പീഡനത്തിനിരയായ പരാതിക്കാർക്ക് മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള അധികാരികളെ സമീപിക്കുന്നതിന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ ലഭിക്കുന്നതിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സിബിഐ എൻഐഎ, ഇഡി എന്നിവിടങ്ങളിൽ അത്തരം സംവിധാനങ്ങൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. സംസ്ഥാന സർക്കാരുകളും തങ്ങളുടെ അധീനതയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ടിവി ക്യാമറകൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം.
PARAMVIR SINGH SAINI vs. BALJIT SINGH [SLP (CRIMINAL) NO.3543 of 2020]
CORAM: Justice RF Nariman, KM Joseph and Aniruddha Bose

Hit and Run Solatium - വാഹനാപകടം -വണ്ടി നിർത്താതെ പോയാൽ നഷ്ടപരിഹാരം ലഭിക്കുമോ ?

click this link to view video

 https://youtu.be/zm3Qc_poCOI

പോലീസിനെതിരെയുള്ള പരാതികൾ - ജനപ്രതിനിധികൾക്ക് എന്താണ് പ്രത്യേക അധികാരം ?

 

Click this link to view video

പോലീസിനെതിരെയുള്ള പരാതികൾ - ജനപ്രതിനിധികൾക്ക് എന്താണ് പ്രത്യേക അധികാരം ?

വാട്ട്സാപ്പിലൂടെ വ്യക്തിഹത്യ നടത്തിയാല്‍ ... Harassment through whatsap - social media

 വാട്ട്സാപ്പിലൂടെ വ്യക്തിഹത്യ നടത്തിയാല് ...

വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില് ഇന്ഫര്മേഷന് ടെക്നോളജി നിയമത്തിന്റെ ഇന്റര്മീഡിയറി എന്ന നിര്വ്വചനത്തില് വാട്സാപ്പ് ഉള്പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്റര്മീഡിയറി ചട്ടങ്ങള് പ്രകാരം അതില് പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള് ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര് ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല് ഇന്റര്മീഡിയറി ചട്ടങ്ങള് പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില് നിങ്ങള് ഉള്പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില് നിങ്ങളെ അപമാനിക്കുന്നതിനോ, വ്യക്തിഹത്യ ചെയ്യുന്നതിനോ, നിയമവിരുദ്ധമായതോ, അശ്ലീലഭാഷ ഉപയോഗിച്ചോ, അശ്ലീലമായതോ ആയ കാര്യങ്ങള് ചെയ്യുകയാണെങ്കില് വാട്ട്സാപ്പ് ഗ്രീവന്സ് ഓഫീസര്ക്ക് അക്കാര്യങ്ങള് റിപ്പോര്ട്ടുചെയ്യാവുന്നതാണ്. വാട്ട്സാപ്പ് ഗ്രീവന്സ് ഓഫീസര്ക്ക് പരാതി നല്കാന് വാട്ട്സാപ്പ്ലൂടെ തന്നെ ചെയ്യുകയും ആകാം.
എങ്ങിനെയാണ് വാട്ട്സാപ്പിലൂടെ തന്നെ പരാതി നല്കേണ്ടത്?
പരാതി നല്കാനായി വാട്ട്സാപ്പിന്റെ സെറ്റിംഗ്സ് - ഹെല്പ്പ് - കോണ്ടാക്ട് അസ്- ലങ്കില് പരാതി എഴുതി നല്കാന് അവസരമുണ്ട്. പരാതിയോടൊപ്പം സ്ക്രീന് ഷോട്ടുകളും തെളിവിനായി കൂട്ടിച്ചേര്ക്കാവുന്നതാണ്. അപ്രകാരം ചെയ്യുന്നതോടുകൂടി പരാതി രജിസ്റ്റര് ആകുന്നു. ഇ-മെയില് വഴി പരാതി നല്കാനും അവസരം ഉണ്ട്.
ഗ്രീവന്സ് ഓഫീസര് grievance_officer_wa@support.whatsapp.com എന്ന ഇ-മെയില് വിലാസത്തിലാണ് പരാതി ചെയ്യേണ്ടത്. ഇത്തരത്തില് ഇ-മെയില് വിലാസത്തിലൂടെ നല്കുന്ന പരാതികള്ക്ക് ഇലക്ട്രോണിക്സ് (ഡിജിറ്റല്) സിഗ്നേച്ചര് ഉണ്ടാകണമെന്നുണ്ട്. ഡിജിറ്റല് സിഗ്നേച്ചര് ഉണ്ടാകുന്നതിന് ഡോക്യു സൈന് , അഡോബ് സൈന് എന്നിങ്ങനെയുള്ള പ്ളാറ്റ്ഫോമുകളിലൂടെ ആന്ഡ്രോയിഡ് ഫോണുകളിലൂടെയും, ഐ ഒ എസ് ഫോണുകളിലൂടെയും, ഡിജിറ്റലായി ഫോണിലൂടെ തന്നെ ഒപ്പ് വയ്ക്കാവുന്നതുമാണ്. പരാതി നല്കുമ്പോള് ഫോണ് നമ്പര് ആഡുചെയ്യുന്ന ഘട്ടത്തില് അന്താരാഷ്ട്രകോഡ് ഉള്പ്പെടെയുള്ള കാര്യങ്ങള് ചേര്ത്തുവേണം ഫോണ് നമ്പര് നല്കാന്.
പരാതിഎങ്ങനെ പോസ്റ്റുവഴി നല്കാം
പരാതി പോസ്റ്റുവഴി നല്കുന്നതിന് താഴെ പറയുന്ന വിലാസത്തില് തപാലായി അയക്കണം. കോമള് ലഹരി, വാട്സാപ്പ് ലിങ്ക് അറ്റന്ഷന് ഗ്രീവന്സ് ഓഫീസര് 1601 വില്ലോ റോഡ്, മെന്ലോ പാര്ക്ക് കാലിഫോര്ണിയ 94025 യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക. Komal Lahiri, WhatsApp Inc. Attention: Grievance Officer, 1601 Willow Road, Menlo Park, California 94025, United States of America എന്ന വിലാസ്സിലാണ് അയക്കെണ്ടത്.
2011-ലെ ഇന്റര്മീഡിയറി ചട്ടങ്ങളില് മാറ്റങ്ങള് വരുത്തണമെന്നതു സംബന്ധിച്ച് ചര്ച്ചകള് നടക്കുകയാണ്. നിലവില് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നു കേസില് ഒരു സന്ദേശത്തിന്റെ അല്ലെങ്കില് സന്ദേശം അയക്കുന്ന ആളുകളുടെ വിവരം നല്കുന്നതിന് ഇന്റര്മീഡിയറിക്കുള്ള ബാദ്ധ്യതകളെപ്പറ്റിയുള്ള കാര്യങ്ങളും ചര്ച്ചയാണ്. അത്തരം കാര്യങ്ങളുടെ ഭാഗമായി കേന്ദ്രസര്ക്കാര് കൈക്കൊണ്ട നിലപാട് ഇന്റര്മീഡിയറി ഗൈഡ്ലൈന്സ് ചട്ടങ്ങള് ഭേദഗതി ചെയ്യുന്നു എന്നുള്ളതാണ്. സന്ദേശം അയച്ച ആളെ കണ്ടുപിടിക്കുന്ന തരത്തില് ഇന്റര്മീഡിയറി ചട്ടങ്ങളില് ഭേദഗതി ഉണ്ടാകണമെന്നാണ് കോടതി കേസിലുള്ള പരാമര്ശം. അതേസമയം വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങള് സംരക്ഷിക്കപ്പെടണമെന്നുള്ളതും ഇതിന്റെ കൂടെത്തന്നെ ചര്ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.
Address source - firstpost.com

Fake ID സൈബർ ശല്യം എങ്ങനെ നേരിടാം ? how to deal fake ID harassment

 Click this link to view the video -


Thursday, July 30, 2020

Places of worship Act

ഇപ്പോൾ എന്താണ് ഈ നിയമം ചർച്ച ചെയ്യപ്പെടാൻ കാരണം? -
ആരാധനാ സ്ഥലങ്ങൾ (പ്രത്യേക വ്യവസ്ഥ) നിയമം 1991
#Places of Worship Act

ആരാധനാ സ്ഥലങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ന്  എങ്ങനെയാണോ നിലവിലിരുന്നത്, ആ അവസ്ഥയിൽ നിന്ന് യാതൊരു തരത്തിലുമുള്ള പരിവർത്തനവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് 1991 സെപ്റ്റംബർ 18ന്  ഈ നിയമ നിർമ്മാണം ഉണ്ടായത്.

ഏതൊക്കെ ആരാധനാലയങ്ങൾ പരിധിയിൽ വരും -

അമ്പലം, മുസ്ലിം പള്ളി, ഗുരുദ്വാര, ക്രിസ്ത്യൻ ദേവാലയം, ആശ്രമം, ഏതെങ്കിലും മതവിഭാഗങ്ങളുടെ പൊതു ആരാധനാകേന്ദ്രം എന്നിവ ഇതിൻറെ പരിധിയിൽ വരും. (രാമജന്മഭൂമി, ബാബറി മസ്ജിദ് എന്നിവയ്ക്ക് മേൽ ഈ നിയമം ബാധകമാകില്ല എന്ന വകുപ്പ് 5 ൽ പ്രത്യേക വ്യവസ്ഥയുണ്ട്).

നിലവിലുള്ള ആരാധനാ സ്ഥലങ്ങൾ അതേ മതത്തിലെ തന്നെ വ്യത്യസ്ത വിഭാഗത്തിലേക്കോ മറ്റു മതത്തിൻറെതായോ പരിവർത്തനം ചെയ്യപ്പെടുന്നത് ഈ നിയമത്തിലെ വകുപ്പ് 3 മൂന്ന് പ്രകാരം നിരോധിച്ചിരിക്കുന്നു. അതേസമയം പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങളും ആർക്കിയോളജിക്കൽ പ്രദേശങ്ങൾ സംബന്ധിച്ച നിയമത്തിൻറെ (Archeological Sites and Remains Act 1958) പരിധിയിൽ വരുന്നവയും ഇതിൽ ഉൾപ്പെടില്ല. നിരോധിക്കപ്പെട്ട പരിവർത്തനം ചെയ്യുന്ന, ചെയ്യാൻ ശ്രമിക്കുന്ന, പ്രേരിപ്പിക്കുന്ന വ്യക്തികൾ മൂന്നുവർഷം തടവും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമാണ് ചെയ്യുന്നത്.

ഇപ്പോൾ എന്താണ് ഈ നിയമം ചർച്ച ചെയ്യപ്പെടാൻ കാരണം ?

ഈ നിയമപ്രകാരമുള്ള നിരോധനം ചോദ്യംചെയ്തുകൊണ്ട് Vishwa Bhadra Pujari Purohit Mahasangh എന്ന പേരിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് ചർച്ചാവിഷയമാകുന്നത്. അതേസമയം ഈ കേസിൽ, കോടതി നോട്ടീസ് പോലും അയക്കരുത് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും നിലവിലുണ്ട്. രാജ്യത്തിൻറെ മതേതര സ്വഭാവത്തിന് കോട്ടം ഉണ്ടാകുമെന്നും ന്യൂനപക്ഷങ്ങളിൽ ആശങ്ക ഉണ്ടാകുമെന്നും കാരണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയക്കരുത് എന്ന് Peace Party of India എന്ന പേരിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു പല സംഘടനകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അയോധ്യ വിധി ന്യായത്തിൽ Places of Worship Act ൻറെ നിയമസാധുത സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
(29.07.2020)

വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള ഉത്തരവാദിത്വങ്ങൾ എന്ത് ? Liability on sold vehicles

വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള ഉത്തരവാദിത്വങ്ങൾ എന്ത് ?

മുമ്പെങ്ങോ വിറ്റ വാഹനത്തിന് ഇപ്പോൾ കിട്ടിയ സമ്മാനം കണ്ട്
തങ്കപ്പൻ ഞെട്ടി !
#sold_vehicle_liability

തങ്കപ്പന് ഓര്‍ക്കാപുറത്ത്  ലഭിച്ച സമ്മാനമാണ് ഒരു സമന്‍സ്. മോട്ടര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലില്‍ നിന്നാണ് സമന്‍സ് വന്നത്.  ഒരു ഇരുചക്ര വാഹനം അപകടകരമായും ഉദാസീനമായും ഓടിച്ച് ആര്‍ക്കോ പരിക്ക് പറ്റിയെന്നും അതിന്‍റെ നഷ്ടപരിഹാരം താന്‍ നല്‍കണമെന്നുമാണ് കേസിന്‍റെ ചുരുക്കം.  സമന്‍സിനോടൊപ്പമുളള ഹര്‍ജി വായിച്ച് തങ്കപ്പന്‍ ഞെട്ടിപ്പോയി.  ഏതോ വണ്ടി എവിടെയൊ വച്ച് ഇടിച്ചതിന് തനിക്ക് എന്തിനാണ് സമന്‍സ് എന്ന് തങ്കപ്പന്‍ ആലോചിച്ചു.  കൂടുതല്‍ ആലോചിച്ചപ്പോഴാണ് മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ വിറ്റ പഴയ മോട്ടോര്‍ സൈക്കിളിന്‍റെ നമ്പരാണ് പരാതിയില്‍ കാണിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. നമ്പര്‍ പോലും ഇപ്പോള്‍ ശരിക്ക് ഓര്‍മ്മയില്ല, മറന്നുപോയിരിക്കുന്നു.  വണ്ടിക്ക് ഇന്‍ഷുറന്‍സ് കവറേജ് ഇല്ല. ഒടിച്ചിരുന്ന ആള്‍ക്ക് ലൈസന്‍സും ഇല്ലാ എന്നാണ് ആരോപണം. 

ഇതുപോലെ ഒരുപാട് തങ്കപ്പന്‍മാര്‍ ഞെട്ടാറുണ്ട്. വാഹനം മിക്ക ആളുകളും വില്‍ക്കുമ്പോള്‍ ലഭിക്കേണ്ട വിലയെപ്പറ്റി മാത്രമായിരിക്കും ശ്രദ്ധ.  വണ്ടി കൊണ്ട് പോകുന്നതോടൊപ്പം പണം വാങ്ങി പോക്കറ്റില്‍ വയ്ക്കുകയും ഒപ്പം കുറെ പേപ്പറുകളും ഒപ്പിട്ടുകൊടുക്കുന്നതും കഴിഞ്ഞാല്‍ പിന്നെ ആ വഴി ശ്രദ്ധിക്കാറില്ല.  വാഹനം വാങ്ങിയ ആള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ ഉടമസ്ഥത മാറ്റം അറിയിക്കാനും രേഖകളില്‍ പുതിയ ഉടമസ്ഥന്‍റെ പേര് രേഖകളില്‍ എഴുതിചേര്‍ക്കുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊള്ളാമെന്ന് ഉത്സാഹിച്ച് കൊണ്ടായിരിക്കും വണ്ടിയുമായി അയാള്‍ പോകുന്നത്. 

വിറ്റ ആള്‍ക്കും ഉത്തരവാദിത്വം. 

വാഹന വില്‍പ്പന സമയത്ത് പേപ്പറുകള്‍ ഒപ്പിട്ട് കൊടുത്ത് വീട്ടിലിരുന്നാല്‍ പോരാ.  വാഹനം വിറ്റ് 14 ദിവസത്തിനുളളില്‍ പഴയ ഉടമസ്ഥന്‍  മോട്ടോര്‍ വകുപ്പ് അധികാരികളെ ബന്ധപ്പെട്ട നിശ്ചിത മാതൃകയില്‍ അറിയിച്ചിരിക്കണം.  അങ്ങനെ അറിയിക്കാതിരുന്നാല്‍ അത് കുറ്റകൃത്യമാണ്.  അതിനപ്പുറത്ത് വാഹനം അപകടത്തില്‍ പെട്ട് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത സാഹചര്യം വന്നാല്‍ മുഴുവന്‍ തുകയും പഴയ ഉടമസ്ഥന്‍ നല്‍കേണ്ടി വരും.  വണ്ടി വിറ്റതാണെന്നോ ഇപ്പോള്‍ കൈവശം ഇല്ലന്നോ എന്നു ന്യായം പറഞ്ഞിട്ടും കാര്യമില്ല.  മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം വില്‍ക്കുന്ന ആള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട രേഖാ ഇടപാടുകള്‍ നടത്തിയില്ലെങ്കില്‍ ഇത്തരം പ്രതിസന്ധി സ്വാഭാവികം. 

വാങ്ങുന്ന ആളിന്‍റെ ഉത്തരവാദിത്വം

വാഹനം കൈയ്യില്‍ കിട്ടി അതിലിരുന്ന് പായാന്‍ ഒരുമ്പെടുമ്പോള്‍ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിക്കേണ്ട കാര്യങ്ങളില്‍ ചിലര്‍ അലംഭാവം കാണിക്കുന്നു.  തിരെ ഉദാസീനരാണെങ്കില്‍ ഇന്‍ഷുറന്‍സ് പോലും അടച്ചുഎന്ന്  വരില്ല.  മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം വാങ്ങിയ ആള്‍ 30 ദിവസത്തിനുളളില്‍ വാഹനം ഉപയോഗിക്കുന്ന അധികാരപിരധിയിലുളള മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷന്‍ രേഖള്‍ ഹാജരാക്കി മാറിയ ഉടമസ്ഥത രേഖകളില്‍ പ്രതിഫലിപ്പിക്കണം.  അപ്രകാരം ചെയ്യതിരുന്നാല്‍ അതും ഒരു കുറ്റകൃത്യമാണ്.  ഇന്‍ഷുറന്‍സ്  യഥാസമയം പുതുക്കിയില്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കംമ്പനി കൈയ്യൊഴിയുകയും അപകടത്തിന് കാരണമായ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുകയും ചെയ്യും.  

ഉടമസ്ഥത മാറ്റം എങ്ങനെ അറിയാം. 

പല സംഭവങ്ങളിലും വണ്ടി വാങ്ങിക്കൊണ്ടുപോയ ആളുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും മറന്നുപോയിക്കാണും. ഒന്നിലധികം വണ്ടികള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ നമ്പര്‍ പോലും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. വിറ്റുപോയ  വണ്ടിയെ സംബന്ധിച്ച് നിയമപ്രകാരം ചെയ്യേണ്ട കാര്യം ചെയ്തതോ ഇല്ലയോ എന്ന് അന്വേഷിച്ചറിയാന്‍ ആരുടെയും പുറകെ നടക്കേണ്ട കാര്യം ഇല്ല.  കേരളാ മോട്ടോര്‍ വാഹന വകുപ്പിന്‍റെ www.keralamvd.gov.in  എന്ന വെബ്സൈറ്റില്‍ കയറി വാഹന വിവരങ്ങള്‍ സംബന്ധിച്ച പേജില്‍ വിറ്റുപോയ വാഹനത്തിന്‍റെ നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ നിലവിലുളള ഉടമസ്ഥന്‍റെ പേരുവിവരം അറിയാം.  അതുപ്രകാരം ആര്‍ക്കാണ് ബാധ്യത വരുന്നതെന്ന് എളുപ്പത്തില്‍ അറിയാന്‍ പറ്റും. ഒരിക്കലെങ്കിലും വണ്ടി വില്‍പ്പന നടത്തിയിട്ടുള്ളവര്‍, എത്ര പരിചയക്കാര്‍ക്കാണ് നല്‍കിയതെങ്കിലും ഇത്തരം വിവരങ്ങള്‍ വെബ്സൈറ്റില്‍ അന്വേഷിക്കുന്നത് നല്ലതാണ്. പിന്നീട് അനാവശ്യ ബാധ്യതകള്‍ ഒഴിവാക്കാന്‍ അതുപകരിക്കും. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളാണ് വിറ്റതെങ്കില്‍ അതിന്‍റെ നികുതി കുടിശ്ശിക അടക്കാനുള്ള ബാധ്യതയും സര്‍ക്കാര്‍ രേഖകളിലുള്ള ഉടമസ്ഥനു തന്നെ വരും.

Tuesday, May 12, 2020

G D entry Kerala police - motor accident

എന്തിനാണ് ജി ഡി എൻട്രി ?

ജി ഡി എൻട്രി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട  ഒരു രേഖ ആണെന്ന് എന്ന് എല്ലാവർക്കുമറിയാം. ജനറൽ ഡയറി എന്ന ജി ഡി എൻട്രിയുടെ ആവശ്യം കൂടുതലായി സാധാരണക്കാർക്ക് വേണ്ടിവരുന്നത്  വാഹന അപകട ഇൻഷുറൻസ് ഗെയിമുകളുമായി ബന്ധപ്പെട്ടാണ്. എഫ് ഐ ആർ ആവശ്യമില്ലാതെ തന്നെ ഫുൾ കവർ ഉള്ള വാഹനങ്ങളുടെ കേടുപാട് തീർക്കുന്നതിനുള്ള ഇൻഷുറൻസ് ക്ലെയിം ജി ഡി എൻട്രി ഉണ്ടെങ്കിൽ ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്. നിലവിൽ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ജി ഡി എൻട്റിയുടെ പകർപ്പ് ഓൺലൈനായി ലഭിക്കുന്ന സാഹചര്യവും ഉണ്ടെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. (https://thuna.keralapolice.gov.in)

എന്താണ് ജി ഡി എൻട്രി

കേരള പോലീസ് നിയമത്തിലെ വകുപ്പ് 12 എല്ലാ പോലീസ് സ്റ്റേഷനിലും ജനറൽ ഡയറി സൂക്ഷിക്കേണ്ട കാര്യം പറയുന്നു. നിശ്ചിത മാതൃകയിൽ സൂക്ഷിക്കേണ്ട ഡയറിയിൽ  സ്റ്റേഷനിൽ വരുന്ന എല്ലാ പരാതികളെ സംബന്ധിച്ചും, പരാതിക്കാരുടെ, എതിർകക്ഷികളുടെ വിവരങ്ങൾ, എഫ് ഐ ആർ  സംബന്ധിച്ച വിവരങ്ങൾ, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നവരുടെ വിവരങ്ങൾ  മുതലായ മുഴുവൻ കാര്യങ്ങളും ഉണ്ടാകണം. മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ, സംസ്ഥാന/ ജില്ലാ പോലീസ് കംപ്ലൈന്റ് അതോറിറ്റി എന്നീ സംവിധാനങ്ങളിലെ അംഗങ്ങൾക്ക് ജനറൽ ഡയറി സൂക്ഷിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, കസ്റ്റഡി വിവരങ്ങൾ നേരിട്ട് എത്തി പരിശോധിക്കാം.

ജി ഡി എൻട്രി ഇല്ലെങ്കിൽ എന്ത് കുഴപ്പം

ജി ഡി എൻട്രി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർബന്ധമായും സൂക്ഷിക്കേണ്ട ഒരു രേഖയാണ് എന്ന നിയമവ്യവസ്ഥയുണ്ട്. 2014 ൽ ലളിതകുമാരി എന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച വിധിന്യായത്തിൽ ഇക്കാര്യങ്ങളിൽ ഉണ്ടാവുന്ന മുഴുവൻ വിവരങ്ങളും ജി ഡി എൻട്രിയിൽ ഉണ്ടാകണമെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ജി ഡി എൻട്രി ഇല്ലാത്തതുകൊണ്ട് പ്രോസിക്യൂഷൻ കേസ് നിയമപരമായി ഇല്ലാതാവില്ല. എന്നാൽ കേസ് തെളിയിക്കുന്ന കാര്യത്തിൽ അത് നിർണായകമാകാം

http://niyamadarsi.com/details/det/PUXYpHhrqy/What-is-G-D-entry-in-police-station---Kerala.html

Thursday, May 7, 2020

Liability from a sold vehicle - Motor Vehicles Act - legal explanation - video in malayalam


Mutation - Thasildar cannot deny mutation for want of title - Kerala High Court Judgment - explanation video


College cannot withheld documents for non payment of fee - legal explanation - Malayalam


SMS intimation is legally valid - PSC Examination - Kerala High Court


Surrogacy regulation law - Opinion - simple explanation in Malayalam


How to take care while dealing with real estate projects - Explanation video in malayalam


Moolampilly Rehabilitation - package yet not fully complied - complaints local inhabitants


Salary calculation - Non creamy layer certificate - OBC reservation