Search This Blog

Monday, May 29, 2017

Public Relation Officers in Police Stations

പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുമ്പോള്‍ ഹൃദ്യമായ സ്വീകരണത്തിന് ഒരാളുകൂടി ഉണ്ടെങ്കിലോ ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ പബ്ല്ളിക് റിലേഷന്‍ ഓഫീസറെ നിയമിക്കണമെന്നാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംസ്ഥാന പോലീസ് ഇറക്കിയിട്ടുള്ള സര്‍ക്കുലറില്‍ (സര്‍ക്കുലര്‍ നമ്പര്‍ 23/2016) ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സാധാരണഗതിയില്‍ പോലീസ് സ്റ്റേഷനിലുള്ളതും, ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍്, വനിതാ പോലീസുദ്ദ്യോഗസ്ഥ അങ്ങനെയുള്ളവരാണ് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലുണ്ടാകാറുള്ളത്. അതൊരു സ്ഥിരം സംവിധാനമല്ല. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഒരു ഏകീകൃതസംവിധാനം ഉണ്ടാകുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് കടന്നുവരുന്നതിന് അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ ഒ- കളെ നിയമിക്കണമെന്നാണ് നിലവിലെ നിര്‍ദ്ദേശം.
രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 വരെ പിആര്‍ ഒ- യുടെ സേവനം പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കണം. സ്റ്റെഷനില്‍ വരുന്ന എല്ലാ സന്ദര്‍ശകരേയും സ്വീകരിക്കുവാന്‍ പിആര്‍ ഒ- തയ്യാറായിരിക്കണം. ലഭിക്കുന്ന എല്ലാ പരാതികളും സ്വീകരിക്കുകയും, അവയ്ക്ക് താമസമില്ലാതെ രസീതു നല്‍കുകയും വേണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണെങ്കില്‍ വിവരം സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടറെ അിറയിക്കണം. അക്ഷരാഭ്യാസം കുറവുള്ള ആളുകള്‍ക്ക് പരാതി എഴുതി തയ്യാറാക്കാനും മറ്റും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പരാതി എഴുതി തയ്യാറാക്കി കൊടുക്കുവാന്‍ സഹായിക്കുവാനുള്ള ചുമതല കൂടി പിആര്‍ ഒ-വിനുണ്ട്.
പരാതി രജിസ്റ്റര്‍ ചെയ്തതിനുശേഷം എഫ് ഐആറിന്‍റെ ഒരു പകര്‍പ്പ് പരാതിക്കാരന് കൊടുക്കണം. വിവരാവകാശപ്രകാരം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി നല്കുവാനുള്ള ഉത്തരവാദിത്വവും പിആര്‍ ഒ-യ്ക്കുണ്ട്. കേസുകളില്‍പെട്ട് അസ്റ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും, പരിശോധന സംബന്ധിച്ചും, വസ്തുക്കള്‍ പിടിച്ചുവയ്ക്കുന്നതുസംബന്ധിച്ചും, അവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചും ഉള്ള കാര്യങ്ങളെപ്പറ്റിയുമെല്ലാം എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പിആര്‍ ഒ--യ്ക്ക് ചുമതലയുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുമായിട്ടുള്ള ഒരു കോഡിനേഷന്‍ നടത്താനുള്ള ചുമതലയും കൂടി പിആര്‍ ഒ--യ്ക്കുണ്ട്. സാദാരണഗതിയില്‍ പിആര്‍ ഒ--യ്ക്ക് അടിയന്തിരസാഹചര്യങ്ങളിലൊഴികെ മറ്റ് ജോലികള്‍ നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ലാപ്ടോപ്പ്/ഡസ്ക്ടോപ്പ്, പ്രിന്‍റര്‍ എല്ലാം കൃത്യമായി ഉപയോഗിക്കണം. എല്ലാവരും കാണത്തക്ക സ്ഥലത്തായിരിക്കണം പിആര്‍ യുടെ ഇരിപ്പിടം. ജനമൈത്രി സ്റ്റുഡന്‍റ് സ്കീമിനെപ്പറ്റിയും, പോലീസിന്‍റെ ജനസമ്പര്‍ക്ക പരിപാടിയെപറ്റിയും പിആര്‍ ഒ--യ്ക്ക് കൃത്യമായ വിവരം ഉണ്ടായിരിക്കണം.
6 മാസത്തേക്ക് ആയിരിക്കണം പിആര്‍ ഒ-യെ നിയമിക്കേണ്ടത്. പിന്നീട് ആവശ്യമെങ്കില്‍ അവരുടെ സേവനം പരിശോധിച്ചതിനുശേഷം വീണ്ടും നിയമിക്കാവുന്നതാണ്. കൃത്യമായ യൂണിഫോമിലായിരിക്കണം പിആര്‍ ഒ. പ്രസന്ന ഭാവത്തോടുകൂടി പൊതുജനങ്ങളുമായി ഇടപഴകുന്ന സ്വഭാവമുള്ള ആളുകൂടിയായിരിക്കണം പിആര്‍ ഒ. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം പിആര്‍ ഒക്ക് ഉണ്ടായിരിക്കണം. സാധാരണ മനുഷ്യന്‍ ദൈനം ദിനജീവിതത്തില്‍ നേരിടാനിടയുള്ള നിയമപരമായ വിഷയങ്ങളെപ്പറ്റിയുള്ള അവബോധം പിആര്‍ ഒക്ക് ഉണ്ടായിരിക്കണമെന്നും, ഉത്തരവില്‍ പറയുന്നു. സ്റ്റേഷനുകളുടെ മുഖം മാറുന്നതിന്‍റെ സൂചനയായിട്ടാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അത് ആത്മാര്‍ത്ഥമായി പ്രാവര്‍ത്തികമാക്കിയാല്‍ യഥാര്‍ത്ഥത്തില്‍ പോലീസിന്‍റെ മുഖം മാറുക തന്നെ ചെയ്യും.
ഷെറി
www.niyamadarsi.com

No comments:

Post a Comment