Search This Blog

Friday, April 3, 2015

ROAD TRANSPORT AND SAFETY BILL 2014

ROAD TRANSPORT AND SAFETY BILL 2014


Post your suggestions in official web site of Transport Ministry, India
http://morth.nic.in/index.asp?lang=1


New motor vehicles act draft bill (4th time) published for public opinion.
Some of the below scribed suggestions are good. But beware that, the offense of rash and negligent driving is the most misused provision by authorities. So the higher fine for such offence may not be proper.

കരടുബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍

*അതിവേഗത്തില്‍ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന എല്ലാവരുടെയും പേരുവിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.
*അനുവദനീയമായ വേഗത്തിലുമപ്പുറം മണിക്കൂറില്‍ അഞ്ചു കി.മീ.മുതല്‍ ഒമ്പതു കി.മീ.വരെ വേഗത്തില്‍ വാഹനമോടിച്ചാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ആദ്യതവണ പിഴ 1000 രൂപ. വേഗപരിധി മണിക്കൂറില്‍ ഒമ്പതു കി.മീ.ക്കും 19 കി.മീ.ക്കുമിടയിലാണെങ്കില്‍ പിഴ 1500 രൂപ.


*പരിധിക്കും 19 കി.മീ.ക്കു മുകളിലാണു വേഗമെങ്കില്‍ 2000 രൂപ പിഴയോ വാഹനം ഒരുമാസത്തേക്കു കണ്ടുകെട്ടലോ രണ്ടുംകൂടി ചേര്‍ന്നതോ അല്ലെങ്കില്‍ ഇതോടൊപ്പം ലൈസന്‍സ് ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യലോ ശിക്ഷ. ഇതോടൊപ്പം റോഡ് സുരക്ഷയില്‍ നിര്‍ബന്ധിതപരിശീലനം.

*തെറ്റാവര്‍ത്തിച്ചാല്‍ ഇരുചക്രവാഹനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞശിക്ഷ 3000രൂപ പിഴയോ വാഹനം മൂന്നുമാസത്തേക്കു കണ്ടുകെട്ടലോ രണ്ടും ചേര്‍ന്നതോ. ഇതോടൊപ്പം ലൈസന്‍സ് മൂന്നുമാസത്തേക്കു റദ്ദാക്കലും റിഫ്രഷര്‍ ട്രെയിനിങ്ങും. മറ്റുള്ള വാഹനങ്ങളുടെ കാര്യത്തില്‍ പരമാവധി ശിക്ഷ 5000 രൂപ പിഴയും വാഹനം മൂന്നുമാസത്തേക്ക് കണ്ടുകെട്ടലും.
മോട്ടോര്‍വാഹനനിയമപ്രകാരം നിലവില്‍ അതിവേഗത്തിന് ആദ്യത്തെ തവണ 400 രൂപയും രണ്ടാമത്തെ തവണ 1000 രൂപയും ആണ് പരമാവധി പിഴ.
*അപകടകരമായ ഡ്രൈവിങ്ങിന് ആദ്യതവണ 2500 രൂപ പിഴയോ 15 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടും ചേര്‍ന്നതോ അല്ലെങ്കില്‍ മൂന്നുദിവസത്തെ തടവോ. ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയോ 30 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടും ചേര്‍ന്നതോ ഒരാഴ്ചത്തെ തടവോ ശിക്ഷ.
നിലവില്‍ ആറുമാസത്തെ തടവോ 1000 രൂപ പിഴയോ ആണ് അപകടകരമായ ഡ്രൈിവിങ്ങിനുള്ള ആദ്യശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷത്തെ തടവോ 2000 രൂപ പിഴയോ രണ്ടുംകൂടി ചേര്‍ന്നതോ.

*മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടിക്കാണ് ബില്ലില്‍ വ്യവസ്ഥയുള്ളത്. ആദ്യതവണ 5000 രൂപ പിഴയോ 50 മണിക്കൂര്‍ സാമൂഹികസേവനമോ രണ്ടുംചേര്‍ന്നതോ അതോടൊപ്പം ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യലോ ശിക്ഷ. ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയും ലൈസന്‍സ് ഒരുകൊല്ലത്തേക്കു സസ്‌പെന്‍ഡ് ചെയ്യലും.

*വിദ്യാഭ്യാസസ്ഥാപനങ്ങളുെടയും ഹെവി മോട്ടോര്‍ വാഹനങ്ങളുടെയും അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍: ആദ്യതവണ 10,000 രൂപ പിഴയോ ആറുമാസം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ രണ്ടുംകൂടി ചേര്‍ന്നതോ. ആവര്‍ത്തിച്ചാല്‍ 20,000 രൂപ പിഴയും ഒരുമാസം മുതല്‍ ആറുമാസംവരെ തടവും ഒരുകൊല്ലത്തേക്ക്് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലും.
*മയക്കുമരുന്നുപയോഗിച്ച്് വാഹനമോടിച്ചാല്‍: ആദ്യതവണ 10,000 രൂപ പിഴയോ ആറുമാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ രണ്ടും ചേര്‍ന്നതോ. ആവര്‍ത്തിച്ചാല്‍ 20,000 രൂപ പിഴയും ആറുമാസം മുതല്‍ 12 മാസംവരെ തടവോ രണ്ടും ചേര്‍ന്നതോ ഒരുമാസത്തേക്ക് വാഹനം കണ്ടുകെട്ടലോ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലോ.
ശാരീരിക-മാനസിക ക്ഷമതയില്ലാതെ വാഹനമോടിക്കല്‍, പെര്‍മിറ്റില്ലാതെയും രജിസ്‌ട്രേഷനില്ലാതെയും വാഹനമോടിക്കല്‍, വാഹനത്തില്‍ അനധികൃതമായി മാറ്റംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും കൂടുതല്‍ പിഴയും ശിക്ഷയും കരടുബില്ലില്‍ വ്യവസ്ഥചെയ്യുന്നുണ്ട്.
Courtesy to Mathrubumi.

Thursday, March 19, 2015

Failure to change the registration records - after effect - sale of vehicle - Motor Vehicles Act.പാര്‍ക്കിംഗ് അവരുടെ വക –പിഴ എന്റെ വക

പാര്‍ക്കിംഗ് അവരുടെ വക പിഴ എന്റെ വക


ജോസിക്ക് ഒരു മഞ്ഞക്കാര്‍ഡ് കിട്ടി. ഫുട്ബാള്‍ കളിക്കാന്‍പോയി കിട്ടിയതല്ല. പെറ്റി കേസ് കോടതിയില്‍ നിന്നാണ്. ജോസിയുടെ വക KL-07 AM 4870 വണ്ടി ഏറണാകുളം കണ്ടയ്നര്‍ റോഡില്‍ നോ പാര്‍ക്കിംഗ് ഭാഗത്ത്‌ പാര്‍ക്ക് ചെയ്തുവത്രേ. ജോസി എത്ര ആലോചിച്ചിട്ടും വണ്ടിയും നമ്പരും പിടികിട്ടിയില്ല. അയാള്‍ക്ക് ഇപ്പോള്‍ അങ്ങനെ ഒരു വണ്ടിയില്ല. മഞ്ഞക്കാര്‍ഡുമായി വക്കീലിന്റെയടുത്തെത്തി. ഗതാഗത വകുപ്പിന്റെ വെബ്‌ സൈറ്റില്‍ നോക്കിയ വക്കീല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോസി എക്സ്ചേഞ്ച് ഓഫര്‍ വഴി വിറ്റ വണ്ടി ഇപ്പോഴും ജോസിയുടെ പേരില്‍ തന്നെയാണ് എന്ന് പറഞ്ഞു.

ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ

കൂടുതല്‍ നൂലാമാലക്കു നില്‍ക്കാതെ ജോസി നേരെ പെറ്റി കേസ് കോടതിയിലെക്കോടി. അവിടെ സര്‍വിസില്‍ നിന്ന് പിരിഞ്ഞു വീണ്ടു സര്‍വീസില്‍ കയറിയ പെറ്റി മജിസ്ട്രേട്ടിനെ കണ്ടു. പിഴയടച്ചേ മതിയാകൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ ജോസി പിഴയടച്ചു. അഞ്ഞൂറ് രൂപ. ഇല്ലാത്ത വണ്ടിക്കു ആരുടെയോ പാര്‍ക്കിങ്ങിനു അങ്ങനെ ജോസി പിഴയടച്ചു.

എത്രയെത്ര ജോസിമാര്‍


പിഴയടക്കാന്‍ വിമുഖത കാണിച്ച ജോസിയെ അവിടെ നിന്ന് വിയര്‍ക്കുന്ന മൂന്നാല് പേരെ പെറ്റി മജിസ്ട്രേറ്റ് കാണിച്ചുകൊടുത്തു. അവരൊക്കെ ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ ഒടുക്കാന്‍ വന്നവരാണത്രെ. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 50 പ്രകാരം വണ്ടി വില്‍ക്കുന്നയാള്‍ 14 ദിവസത്തിനുള്ളില്‍ വിവരം ആര്‍ ടി ഓ ഓഫീസില്‍ അറിയിക്കണം. പ്രത്യേക ഫോമില്‍, ആവശ്യപ്പെടുന്ന രേഖകളോടുകൂടി വേണം അറിയിക്കാന്‍. വണ്ടി വാങ്ങിയ ആള്‍ അറിയിക്കും എന്ന് വിചാരിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലയെന്നു അന്ന് ജോസിക്കു മനസ്സിലായി. നോ പാര്‍ക്കിംഗ് ചെറിയ ഒരു കാര്യം. ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചാലും, ഗുഡ്സ് വണ്ടിക്കു ടാക്സ് അടച്ചില്ലെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നും കാശെടുത്ത് അടക്കേണ്ടി വരുമെന്നും ജോസിക്കു മനസ്സിലായി.

Wednesday, March 18, 2015

One time settlement scheme- motor vehicles - tax arrears - kerala- last date 30-6-2015

The Kerala Government, after noticing large number of motor vehicles in tax arrears, announced a relief scheme of one time settlement for closing the tax arrears vide -

G O (P) No.91/2014/Tran dated 29.12.2014.

It is an irony that, once we sold vehicles or exchange with new ones, after getting signed all the papers proposed to be submitted before the RTO for changing the ownership we do not backup it.
Most often, people do not remember all their previous vehicles registration numbers. If any accident happens or traffic violation happens, the owner in record as per the records of Road Transport Office will be liable for the cost and consequences thereof.

The Motor Vehicles Act cast duty upon the transferor also in the event of sale of a vehicle. So one cannot deny the responsibility simply saying that the transferee failed to comply the formalities.
However, this One Time Settlement Scheme is a solace in deed.
Rush to it.... the last date is 30-6-2015.

Saturday, March 14, 2015

Medical financial aid - Kerala - Karunya benevolent fund "ചികിത്സാ സഹായം - കാരുണ്യ ബെനവലന്റ് പദ്ധതി"


"ചികിത്സാ സഹായം - കാരുണ്യ ബെനവലന്റ് പദ്ധതി" 

കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്‌. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ്‌ എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്. കാരുണ്യ ചികിത്സ ധനസഹായ പദ്ധതിയില്‍ ആശുപത്രി ചിലവ് വഹിക്കാനും മരുന്ന് വാങ്ങാനും കഴിവില്ലാത്ത ഏതു രോഗിക്കും ഏതു രോഗത്തിനും അയ്യായിരം രൂപ വരെയും ; ക്യാന്‍സര്‍, ഹൃദ്രോഗം,വൃക്ക, കരള്‍,മസ്ഥിഷ്കരോഗം,നട്ടെല്ലിനും സുഷുമ്ന നാടിക്കുമുണ്ടാകുന്ന മാരക രോഗങ്ങള്‍, മാരകമായ ശ്വാസ കോശ രോഗങ്ങള്‍,സ്വന്തനപരിചരണം വേണ്ടി വരുന്ന രോഗികള്‍ എന്നിവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഒരു കുടുംബത്തില്‍ ഒന്നിലധികം ഹീമോഫീലിയ രോഗികളുണ്ടെങ്കില്‍ ഓരോ രോഗിക്കും മൂന്ന് ലക്ഷം രൂപ വരെയും ഇതില്‍ നിന്നും ധനസഹായം ലഭിക്കുന്നു.
അപേക്ഷ ഫോറം ജില്ല ലോട്ടറി ഓഫീസ്, ലോട്ടറി എജെന്റുമാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. രോഗി സ്ഥിരമായി താമസിക്കുന്നതും റേഷന്‍ കാര്‍ഡുള്ളതുമായ ജില്ലയിലെ ജില്ല ഭാഗ്യക്കുറി ഓഫീസിര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷ ഫോറംwww.keralalotteries.com www.karunya.kerala.gov.in വെബ്‌ സൈറ്റിലും ലഭിക്കും.
niyamadarsi 2015(4)
www.niyamadarsi.com
www.sherryscolumn.com


Friday, March 13, 2015

വയോമിത്രം - Kerala State Government project for elder people - vayomithram

എല്ലാവര്‍ക്കും   മിത്രം വയോമിത്രം
കേരളത്തില്‍ വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് വയോമിത്രം . വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ആരംഭിച്ച പുതിയ പദ്ധതിയാണ് വയോമിത്രം. ആദ്യ ഘട്ടമെന്ന നിലയില്‍ മുനിസിപല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ -
1.    65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നഗര പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കും കൌണ്സലിങ്ങും വൈദ്യസഹായവും മരുന്നും സൌജന്യമായി നല്‍കുന്നു.

2.    കിടപ്പുരോഗികളുടെ വീടുകളില്‍ പോയി പാളിയെറ്റിവ് കെയര്‍ നല്‍കുന്നു.

3.    ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും സൌജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു.

4.    വയോജനങ്ങള്‍ക്ക്ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനു ഹെല്പ് ഡെസ്ക്ക്കള്‍ പ്രവര്‍ത്തിക്കുന്നു.

എറണാകുളം ഹെല്പ് ഡെസ്ക്– 9349388887

നിയമദര്‍ശി 2015(3)

Monday, March 2, 2015

Water shortage issue in Kozhinjampara - Right Bank Canal- Moolathara Dam

സ്വപ്‌നങ്ങള്‍ കൊഴിഞ്ഞ് 
കൊഴിഞ്ഞാംപാറ                Adv Sherry J Thomas  sherryjthomas@gmail.com
പാലക്കാട്‌ ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിക്കടുത്തു കൊഴിഞ്ഞാംപാറയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സ്വപ്‌നങ്ങള്‍ ഇല്ല. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി സ്വപ്‌നങ്ങള്‍ കൊഴിഞ്ഞുതുടങ്ങിയിട്ട്. അതിപ്പോള്‍ അതി മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്നു. ഇനി പൊട്ടിത്തെറിയിലേക്ക് ഏതു നിമിഷവും നീങ്ങാം.
വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ, രണ്ടാം ലോക മഹാ യുദ്ധകാലത്ത് ആനമല പര്‍വ്വത നിരയില്‍ നിന്ന് കൊരയാര്‍, വരട്ടയാര്‍, ചിറ്റൂര്‍പുഴ എന്നിവിടങ്ങളിലൂടെ കൊഴിഞ്ഞാംപാറയിലേക്ക്‌ വെള്ളം കിട്ടുമായിരുന്നു. തമിഴ്നാട്ടില്‍ ആളിയാര്‍ ഡാം പണിതതോടുകൂടി അത് തടസ്സപ്പെട്ടു. പക്ഷെ പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കേരളത്തിന്‌ തമിഴ്നാട്   ചിറ്റൂര്‍പുഴയിലൂടെ 7.25 ടി എം സി വെള്ളം നല്‍കണം. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും കൊഴിഞ്ഞാംപാറയിലേക്ക് കനാല്‍ സംവിധാനം ഇല്ലാത്തതുകാരണം വെള്ളം പുഴയിലൂടെ ഒഴുകിപ്പോകും. കൊരയാരിലും വരട്ടായറിലും നിന്നൊക്കെ പതിനാലു സ്വകാര്യ ജലസേചന സംവിധാനത്തിലൂടെ ലഭിച്ചിരുന്ന വെള്ളം കൊഴിഞ്ഞാംപാറക്കാര്‍ക്ക് ഇല്ലാതായി. നദീതീരസ്ഥലത്തിന്റെ ഉടമക്ക് ലഭിക്കേണ്ട അവകാശം (riparian right) അങ്ങനെ കൊഴിഞ്ഞാംപാറക്കന്യമായി. കൊഴിഞ്ഞാംപാറ ഫിര്‍ക്കയില്‍ ഉള്‍പ്പെട്ട മൂന്ന് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുടിവെള്ളം ടാങ്കര്‍ ലോറിയിലൂടെയായി.

പുഴയുടെ ഇരുവശം കനാല്‍ -വെള്ളം ഒരുവശം മാത്രം
ഒരേ പുഴയുടെ ഒരു വശത്ത് വെള്ളത്തിന്‌ ഒരു നിയമവും മറുവശത്ത് മറ്റൊരു നിയമവും – അതാണ്‌ മൂലത്തറ റൈറ്റ് ബാങ്ക് കനാല്‍ നിര്‍മ്മാണത്തില്‍ കണ്ടത്. 1972 ഇല്‍ ഒരു തവണ കനാല്‍ നിര്‍മ്മാണത്തിന് ആഘോഷമായി കല്ലിട്ടു. അല്പ്പദൂരം മൂകില്‍മട വരെ എത്തി പണി നിര്‍ത്തി. പിന്നീട് 1980 ഇല്‍ വീണ്ടും ആഘോഷമായി പണിയാരംഭിച്ചു,   1986 ഇല്‍ നിര്‍ത്തി. അതിനുശേഷം 1995 ഇല്‍ പണി വീണ്ടും ആരംഭിച്ചു, 1996 ഇല്‍ നിര്‍ത്തി. പിന്നീടു ഹൈ കോടതി ഇടപെടല്‍ ഉണ്ടായി; പക്ഷെ ഒന്നും നടന്നില്ല.
അതെ സമയം ലെഫ്റ്റ് ബാങ്ക് കനലില്‍ വെള്ളം സുലഭമാണ്. ഡാമില്‍ നിന്ന് കനാലിലേക്ക് വെള്ളം കടക്കുന്ന  ഭാഗം കണ്ടാല്‍ തന്നെ രണ്ടു കാനാലുകളോടുമുള്ള വിവേചനം കാണാം. റൈറ്റ് ബാങ്ക് കനാലിലേക്ക് വെള്ളം കടത്തിവിടുന്ന ഭാഗത്ത്‌ ഉയര്‍ന്ന മതില്‍ നിര്‍മ്മിച്ചത് കൊണ്ട് ഡാമില്‍ വളരെ അധികം വെള്ളം ഉണ്ടെങ്കില്‍ മാത്രമേ അതിലേക്കു വെള്ളം പോകുകയുള്ളൂ. അതേസമയം ലെഫ്റ്റ് ബാങ്ക് കനാലില്‍ താഴ്ത്തി പണിതിരിക്കുന്ന മതിലിലൂടെ നല്ല രീതിയില്‍ വെള്ളം ഒഴുകും. അതുകൊണ്ടാണ് നിലവില്‍ കൊരയാര്‍ വരെ മാത്രം ഉണ്ടാക്കിയിരിക്കുന്ന കുറഞ്ഞ അളവ് വെള്ളം മാത്രം ലഭിക്കുന്നത്.

പേപ്പറില്‍ കോടികള്‍ ; കാഴ്ചയില്‍ വരണ്ട തോടുകള്‍
പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ആശ്വാസമായി പ്രധാനമന്ത്രിയുടെ കാര്‍ഷിക പുനരിധവാസ പദ്ധതിയില്‍ ആര്‍ ബി കനാല്‍ പദ്ധതി ഉള്‍പ്പെടുത്തി. അന്പതിയഞ്ചു കോടി രൂപയുടെ പദ്ധതിയില്‍ ഇരുപത്തിയഞ്ച് കോടി രൂപ  ആര്‍ ബി കനാല്‍ നിര്‍മ്മാണത്തിന് വേണ്ടി വകയിരുത്തി. ചിറ്റൂര്‍പുഴ കനാല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുമ്പോള്‍ ശേഷിക്കുന്ന ഇരുപതു ശതാമാനം വെള്ളം വരള്ച്ചയിലാണ്ട് കിടക്കുന്ന കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലൂടെ കടത്തിവിടാം എന്നായിരുന്നു പ്രൊജക്റ്റ്‌. 10-2- 07 ഇല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണതലതിലുള്ള അനുമതിയും പദ്ധതിക്ക് കിട്ടി.
കാര്‍ഷിക പുനരധിവാസ പദ്ധതിയുടെ ഉദ്ദേശം തന്നെ പാഴാകും വെള്ളം സംരക്ഷിക്കുക എന്നതാണ്. അതുകൊണ്ടാണ് ചിറ്റൂര്‍പുഴ കനാല്‍ ആധുനികവല്‍ക്കരണത്തിന് ശേഷവും ബാക്കിവരുന്ന ഇരുപതു ശതമാനം വെള്ളം ആര്‍ ബി കനാല്‍ വഴി ഒഴുക്കന്‍ പ്രൊജക്റ്റ്‌ ചെയ്തത്. ആരുടേയും വെള്ളം കവര്‍ന്നെടുക്കാതെ പാഴാകുന്ന വെള്ളമാണ് ലഭിക്കുമായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ ബി കനാലില്‍ വെള്ളമുണ്ടാകാന്‍ എവിടെയും അധിക ജലം ഉണ്ടാകേണ്ടതില്ല.

വെള്ളം മൌലീക അവകാശം
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊഴിഞ്ഞാംപാറ. ചിറ്റൂര്‍പുഴ വര്‍ഷത്തില്‍ 10 മാസത്തിലധികം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി വര്‍ഷത്തില്‍ രണ്ടു തവണ മാത്രം വെളവ് എടുക്കുമ്പോള്‍ മലമ്പുഴ, വാളയാര്‍, മീങ്കര, പൂത്തുണ്ടി, മംഗലം മുതലായവ വര്‍ഷത്തില്‍ 3-4  മാസം മാത്രം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി രണ്ടു തവണ തന്നെ വെളവ് എടുക്കുന്നുണ്ട്. നിശ്ചിത വെള്ളം ചിറ്റൂര്പുഴയില്‍ നിന്ന് കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കണമെന്നു കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥ. സാങ്കേതികമായി തന്നെ വെള്ളത്തിന്റെ കണക്കു നോക്കിയാല്‍ മതിയായ വെള്ളം കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കനാകും. പക്ഷെ തടസ്സങ്ങള്‍ രണ്ടാണ്- ഒന്ന്: മറ്റു പ്രദേശങ്ങളിലേക്കുള്ള വെള്ളം നഷ്ടമാകുമെന്ന വ്യാജ പ്രചരണം.  രണ്ട്: ഇത്തരം പ്രചാരണങ്ങള്‍ കാരണം ആര്‍ ബി കനാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിവച്ചത്. സ്ഥലമെടുപ്പിനു വേറെയും  കോടികള്‍ വേണമെന്ന് അധികാരികള്‍ തടസ്സമുന്നയിച്ചപ്പോള്‍ സൌജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഒപ്പിട്ട സമ്മതപത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിട്ടും അത് കാണാന്‍ ആളില്ല. കാരണം പ്രശ്നം വേറെ ചിലതാണ്.

സന്ധിയില്ലാ സമരം
സ്ഥലത്തെ മുന്‍ നിയമസഭാംഗത്തിന്റെ മകനായ കൊച്ചുകൃഷ്ണന്‍ എന്ന അഭിഭാഷകന്റെ നേത്രുത്വത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അവിടെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സന്ഘടിക്കുന്നത്. ഇപ്പോള്‍ സമരത്തിന്‌ പുതിയ മാനം കൈവന്നിരിക്കുന്നു. പാലക്കാട്‌ ഭാഗത്ത്‌ സുല്‍ത്താന്‍പേട്ട് എന്ന രൂപത കൂടി നിലവില്‍ വന്നപ്പോള്‍ ബിഷപ്പ് അന്തോണി സാമി വിഷയത്തില്‍ സജീവമായി ഇടപെട്ടുതുടങ്ങി. ആല്‍ബെര്‍ട്ട് എന്ന വൈദീകന്‍ കൂടി ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷനില്‍ കൂടിയപ്പോള്‍, പുതിയ സമരമാനങ്ങള്‍ക്ക് സഭ ഒപ്പം ചേര്‍ന്നു. വേദന അനുഭവിക്കുന്നവന്റെ പക്ഷം ചേരാന്‍ കേരളത്തിലെ മുഴുവന്‍ ലത്തീന്‍ സഭയും പിന്നെ മടിച്ചില്ല. സുരക്ഷിതമായ പള്ളിമാതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ശിരസാവഹിച്ചത് മാതിരിയാണ് പ്രദേശത്തുള്ള പാതിരികള്‍ ഇപ്പോള്‍. കേരള റീജിയന്‍ ലാറ്റിന്‍ കാത്തോലിക് കൌന്സിലിന്റെ (KRLCC) യുടെ നേത്രുത്വത്തില്‍ പല തവണ പ്രതിനിധികള്‍ കൊഴിഞ്ഞാംപാറ  സന്ദര്‍ശിച്ചു അവര്‍ക്ക് പിന്തുണ നല്‍കി. മുഖ്യമന്ത്രിയെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഇതില്‍ ജാതിയും മതവുമില്ല. വെള്ളം, വായു, ജലം എന്നിവ ജന്മാവകാശമാണ് എന്ന തിരിച്ചറിവില്‍ അവരോടൊപ്പം മനുഷ്യസ്നേഹികള്‍ കൂടി എന്ന് മാത്രം.

എന്തുകൊണ്ടിങ്ങനെ
നിഷ്കളങ്കരാണ് കൊഴിഞ്ഞാംപാറ നിവാസികള്‍. വഴി ചോദിച്ചാല്‍ കൂടെ അവിടെ വരെ വന്നു കാണിച്ചുതരുന്നവര്‍. പക്ഷെ അവര്‍ക്കിടയില്‍ ചെന്നായ്ക്കളുണ്ട്. കുഞ്ഞാടുകളുടെ നാട്ടിലെ ചെന്നയ്ക്കളാണ് ഇവര്‍ക്ക് ഇന്നും വെള്ളം കിട്ടാത്തതിനു കാരണം. ഇതിനു കാരണം. പൊരിവെയിലത്ത് KRLCC സംഘത്തെ ദിവസം മുഴുവന്‍ അനുധാവനം ചെയ്ത അവരുടെ കണ്ണുകള്‍ ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂന്ന് പഞ്ചായത്തുകളിലാണ് കൊഴിഞ്ഞാംപാറ. അത് കൊണ്ട് അവരെ പിണക്കിയാലും ബാക്കിയുള്ള എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള വോട്ടു മതി ജയിക്കാന്‍. അത് അറിയാവുന്നതു കൊണ്ടാണ് അവരുടെ നോട്ട വോട്ടു പോലും ഫലമില്ലാതായത്. ഇനി ചെന്നയ്ക്കള്‍ക്കിടയില്‍ പടപൊരുതി നേടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് അവര്‍. സുല്‍ത്താന്‍പേട്ട് രൂപത നിലവില്‍ വന്നത് അതിനൊരു നിമിത്തം മാത്രം.


Tuesday, January 20, 2015

How to produce a email print out, face book chat history, whatsapp records or any other electronic records in evidence before a court of law in India ?

The Section 65B of Indian Evidence Act stipulates the conditions for production of electronic records in evidence before a court of law in India-

The insertion of Section 65A and Section 65B under the head of admissibility of the electronics records and as per Section 65 A, which is a special provision in itself, contemplates that the contents of the electronic records may be proved in accordance with the provision of the Section 65B. Further, section 65 B stipulates that any information contained in an electronic records and printed on paper shall be deemed to be a document and admissible in any proceeding without further proof of the original ( soft copy ) if the conditions are met viz., that computer out put was produced by the computer which was regularly used to store information or process information by the person having lawful control over the use, and that further during that period the information was duly fed into the computer in usual course of business and the computer was functioning properly during that period of time.

Model affidavit - referred by Bombay High Court.
Ark Shipping Co. Ltd. vs Grt Shipmanagement Pvt. Ltd. (2008 (1) ARBLR 317 Bom)

Affidavit

1. I state that I was employed in the chartering division of Sahi Oretrans (Pvt) Ltd. (hereinafter for the sake of brevity referred to as Sahi), a company having its office at 30 Western India House, 3rd Floor, Sir. P.M. Road, Mumbai 400 001. I state that Sahi acted as the ship broker in respect of the charter-party concluded between the petitioners and respondents, abovenamed.
2. I state that being employed in the chartering division of Sahi, I was personally involved in the transaction. I state that being ship brokers all emails were forwarded to the petitioners and the respondents through computer terminals in Sahi’s office, by me. In fact, my name appears in almost all the email correspondence.
3. I state that by virtue of my employment I was authorized to use the computer terminals in Sahi’s office. Further, the computer terminals used by me were functioning normally at all times. Further, since I was personally involved in the transaction, I in fact personally authored/saw the email correspondence exchanged between the petitioners and the respondents.
4. I hereby produce hard copies of the emails which represent the contract entered into between the parties. The said emails are annexed hereto as Exhibit “A”. I crave leave to refer to and rely upon typed/clear copies of the same at the time of hearing, if necessary.
5. I confirm that the contents of the hard copies of the emails are identical to the emails exchanged through the computer terminals operated by me. I further state and confirm that the contents of the hard copies of the emails at Exhibit “A” are identical to the hard copies of the emails filed before the arbitrator, a compilation of which I have perused.
6. Accordingly, I am making this present affidavit to certify that the hard copies of the emails annexed at Exhibit “A” to “A4″ hereto are a “true copy”/ reproduction of the electronic record which was regularly fed into/transmitted through my computer terminal in Sahi’s office in the ordinary course of activities. I further state that at all times the computer terminals utilized by me were operating properly and there is no distortion in the accuracy of the contents of the hard copies of the emails.


The above affidavit, therefore, in the facts and circumstances of the said case, is sufficient compliance of Section 65B of the Evidence Act. The above hard copies/ print outs as taken out from the computer, therefore, can be treated as certified copy of agreement for Arbitration, as contemplated under the Arbitration Act-1996. These correspondence/ documents, therefore, as contended by the petitioners, and as also relied by the Tribunal at Singapore, while passing interim final award arising out of the disputes based upon this agreement, therefore, are in compliance of the provisions. The office has also endorsed the remark “as Certified original print out” as stated on oath may be treated as original after obtaining directions from the Court.


Saturday, January 17, 2015

CRZ amendment on 20000 Metre Square buildings - sanction procedure now rest with State Authorities..

പുര കത്തുമ്പോള്‍ വാഴ വെട്ടി
തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ വീണ്ടും ഭേദഗതി
രുപതിനായിരം മീറ്റര്‍ സ്ക്വയര്‍ നു മുകളില്‍ വരുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി നല്‍കുന്നതിനുള്ള അധികാരം ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  നല്‍കി സി ആര്‍ ഇസഡ് വിജഞാപനം ഭേദഗതി ചെയ്തുവെന്ന് പത്ര    വാര്‍ത്ത വന്നപ്പോള്‍ തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ ജനം സന്തോഷിച്ചു. ആകെയുള്ള തുണ്ട് ഭൂമിയിലെ വീട് നന്നാക്കി പണിയുന്നതിനും അടുത്ത തലമുറയ്ക്ക് പുതിയ വീട് പണിയുന്നതിനും ഇനി അനുവാദം ലഭിക്കുമല്ലോ എന്ന് അവര്‍ കരുതി. ഇരുപതിനായിരം  മീറ്റര്‍ സ്ക്വയര്‍ പോയിട്ട് 200 മീറ്റര്‍ സ്ക്വയര്‍ പണിക്കു അനുമതിയെങ്കിലും കിട്ടിയാല്‍ അവര്‍ക്ക് ധാരാളം.പക്ഷെ വാര്‍ത്ത കണ്ടു പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോഴാണ് കാര്യം മനസ്സിലായത്. അത് സാധാരണക്കാരന്റെ ഭാവന നിര്‍മ്മാണത്തിന് വേണ്ടിയുള്ള ഭേധഗതിയല്ല; അതിനിനിയും വേണം സമരം.
മുന്‍പും  ഇരുപതിനായിരം  മീറ്റര്‍ സ്ക്വയര്‍ നു താഴെയുള്ള നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടായിരുന്നു. പക്ഷെ അത്തരം അനുമതികളുടെ കൂട്ടത്തില്‍ സാധാരണക്കാരന്റെ വീടുകളൊന്നും ഉള്പ്പെടില്ലയെന്നു മാത്രം.
വര്‍ഷങ്ങളായി ഈ നിയമത്തില്‍ ഭവനനിര്‍മ്മാണത്തിന് ഇളവു നല്‍കണമെന്ന് ആവശ്യപ്പെടുന്നുവെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ എന്തായാലും 20000 മീറ്റര്‍ സ്ക്വയര്‍ നു മുകളില്‍ നിര്‍മ്മാണം നടത്താനുള്ള സമ്പന്ന ദരിദ്രരുടെ കാര്യം ഒന്നുകൂടി എളുപ്പമാക്കി. ഇനി അവര്‍ക്ക് നിര്‍മ്മാണത്തിനു അനുവാദം വാങ്ങാന്‍ ഡല്‍ഹിയില്‍ പോകേണ്ട, തിരുവനന്തപുരത്ത് പോയാല്‍ മതി.
നിയമത്തില്‍ ഭവനനിര്‍മ്മാണത്തിന് ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങള്‍  സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല എന്ന് പറയാനാകില്ല. നിയമം ഇളവു ചെയ്തല്ലോ. പുര കത്തുമ്പോള്‍ വാഴ വെട്ടിയാണെങ്കിലും ധനികരായ ദരിദ്രരുടെ പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയല്ലോ .
നിയമദര്‍ശി 2015(2)
www.niyamadarsi.com//www.sherryscolumn.com                                                                                       
Coastal Regulation Zone Notification 2011.
4(i)(d) Construction involving more than 20,000sq mts built-up area in CRZ-II shall be considered in accordance with EIA notification, 2006 and in case of projects less than 20,000sq mts built-up area shall be approved by the concerned State or Union territory Planning authorities in accordance with this notification after obtaining recommendations from the concerned CZMA and prior recommendations of the concern CZMA shall be essential for considering the grant of environmental clearance under EIA notification, 2006 or grant of approval by the relevant planning authority.