Search This Blog

Wednesday, September 27, 2017

All orders of Delhi High Court shall be made available online in 3 days

*ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും ഇനി മൂന്ന് ദിവസത്തിനകം ഓൺലൈനായി ലഭിക്കും*

കോടതി ഉത്തരവുകൾ പൊതുജനത്തിന് ഇന്റർനെറ്റിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ CIC. അന്തിമ ഉത്തരവുകൾ കൂടാതെ അനുദിനം കോടതിയിൽ നിന്ന് വരുന്ന ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമോ എന്നതാണ് കോടതിയുടെ മുന്നിൽ ഉയർന്നുവന്ന ചോദ്യം. സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നും ഒറ്റദിവസം കൊണ്ട് തീരുന്ന കേസുകളുടെ പോലും വിവരങ്ങൾ പോലും വെബ്സൈറ്റിൽ ഉൾപ്പെടുത്തണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
WPC 3550.2013 Judgement dated 4.9.2017

www.sherryjthomas.com

Monday, September 25, 2017

Access to law online... directions from Delhi High Court

രാജ്യത്ത് നിലവിലുള്ള നിയമ നിർമ്മാണങ്ങൾ ഓൺലൈനായി അറിയാൻ ഡൽഹി ഹൈക്കോടതി കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. India Code എന്ന വെബ്സൈറ്റിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശം-
All Central Acts and Subordinate Legislations passed by the Central Government, including Rules, Regulations, Notifications and Circulars, should be made available on this portal.
The data uploaded on the portal should be available in machine readable PDF format.
The navigation on this portal should enable visitors of the website to view a complete chain right from the parent Act to the subordinate Legislations passed by the Central Government under the parent Act.
All Central Ministries, Departments, Statutory/ Autonomous Bodies and other relevant competent authorities shall assign a Nodal Officer to deal with the creation and uploading of Legislative documents onto the portal created by NIC.
All such Nodal Officers shall create and upload this data in a standardized format. This format shall be in machine-readable PDFs and hyperlink friendly.
The portal created by NIC shall enable uploading of aforementioned data by all such Nodal Officers.
All such Nodal Officers shall upload this Data along with metadata as required.
This portal shall also enable hyperlinking between Acts, Rules, Regulations and other subordinate Legislations, as necessary.
This portal shall also enable uploading of Legislative documents, including Acts, Rules, Regulations and subordinate Legislations, by State Governments and relevant authorities under them.
This portal shall be mobile friendly.

Sunday, September 24, 2017

Employer liable to pay the ESI contribution for interim wages - Supreme Court - Mangalam Case.

ഇ എസ് ഐ തുകയിൽ താൽക്കാലിക വേതനത്തിന്റെ
വിഹിതവും തൊഴിലുടമ നൽകേണ്ടിവരും
...ഷെറി

തൊഴിലാളികൾക്കുള്ള ഇഎസ്ഐ   നിക്ഷേപത്തിൽ വേതനത്തിന്റെ ഒരു ഭാഗം തൊഴിലുടമ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ നിക്ഷേപിക്കുമ്പോൾ  യഥാർത്ഥത്തിലുള്ള വേതനത്തോടൊപ്പം ഇടക്കാല വേതനത്തിന്റെ ഭാഗംകൂടി തൊഴിലുടമ നിക്ഷേപിക്കണോ എന്നതു സംബന്ധിച്ച് വിവിധ കോടതികളിൽ തർക്കം നിലനിന്നിരുന്നു. 
മാധ്യമപ്രവർത്തകർക്ക് തുല്യ രീതിയിലുള്ള വേദനം നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന ജസ്റ്റിസ് ബചാവറ്റ്  കമ്മിറ്റിയും തുടർന്ന് ജസ്റ്റീസ് മാനിസാന അധ്യക്ഷനായിരുന്ന മാനിസാന കമ്മിറ്റിയും 20. 4. 1996 മുതൽ ഇടക്കാല വേതനമായി  അടിസ്ഥാന ശമ്പളത്തിന്റെ 20%  നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ മംഗളം അത് ആദ്യം ഇ എസ് ഐ കോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് കേരള ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഇടക്കാല വേതനം ശമ്പളമായി കണക്കാക്കേണ്ടതില്ലെന്നു ഉത്തരവിടുകയും മംഗളം പബ്ലിക്കേഷൻസിന്  അനുകൂലമായി കേസ് തീർപ്പാക്കുകയും ചെയ്തിരുന്നു.  എന്നാൽ വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേരള ഹൈക്കോടതിയുടെ വിധിന്യായം അസ്ഥിരപ്പെടുത്തുകയും ഇ എസ് ഐനിയമത്തിന്റെ വകുപ്പ് 2 (22) ന്റെ പരിധിയില്‍   തൊഴിലാളിക്ക് നൽകുന്ന എല്ലാ വേതനവും ഉൾപ്പെടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  ഒഴിവാക്കപ്പെടുന്ന തുകയുടെ കണക്കിൽ ഇടക്കാല വേദനം ഉൾപ്പെടുത്തിയിട്ടില്ല അതുകൊണ്ട് അതു കൂടി വേതനത്തിന്റെ കണക്കിലേക്ക് ഉൾപ്പെടുത്തണമെന്നാണ് കോടതി കണ്ടെത്തിയത്.  മാത്രമല്ല  ഇ എസ് ഐ നിയമം  തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണം  ആയതിനാൽ അതിനെ അത്തരത്തിൽ മാത്രമേ വ്യഖ്യാനിക്കാനാകൂ  എന്നും കോടതി വിലയിരുത്തി.  ഫലത്തില്‍ ഇടക്കാല ശമ്പളത്തിന്റെ നിശ്ചിത വിഹിതം കൂടി ഇ എസ് ഐ യുടെ ഭാഗമായി തൊഴിലുടമ നിക്ഷേപിക്കേണ്ടി വരും. 
(Civil Appeal No.4681/2009 Judgment dated 21.9.2017)


Sunday, September 17, 2017

Trees... when causes danger. TREE COMMITTEE..LSGD circular 2017

*മരങ്ങൾ അമൂല്യമാണ് പക്ഷേ അപകടകരമായാൽ അമൃതും വിഷം തന്നെ*

പൊതുനിരത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ തന്നെ ഇറക്കിയിട്ടുണ്ട്. 248/ R.C.3/2026 തീയതി 14.7.2017 പുറത്തിറക്കിയ സർക്കുലറിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

*നിലവിൽ മരങ്ങൾ മുറിക്കുന്നതിനു മുൻപായി ജില്ലാതലത്തിൽ രൂപീകൃതമായിട്ടുള്ള ട്രീ കമ്മിറ്റിയുടെ അനുവാദം ലഭ്യമാക്കേണ്ടതുണ്ട്.*

ജില്ലാതലത്തിലുള്ളകമ്മിറ്റിയുടെ അനുവാദം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ പ്രാദേശികതലത്തിൽ ട്രീ കമ്മിറ്റി രൂപീകരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/ചെയർമാൻ ചെയർമാനും സെക്രട്ടറി കൺവീനറും വില്ലേജോഫിസർ വനംവകുപ്പ് റെയിഞ്ച് ഓഫീസർ തുടങ്ങിയവർ അംഗങ്ങളും ആയിട്ടുള്ള സമിതി യായിരിക്കണം ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് തീരുമാനമെടുക്കേണ്ടത്. മൂന്ന് അംഗങ്ങൾ ചേർന്നാൽ യോഗത്തിന് കോറം തികഞ്ഞതായി
കണക്കാക്കാവുന്നതാണ്.

പൊതുസ്ഥലങ്ങളിലെ മരങ്ങളും ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത ഈ സമിതി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രശ്നങ്ങൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉടമസ്ഥരുടെ ആവശ്യപ്പെടാവുന്നതാണ് അപ്രകാരം ചെയ്യാത്ത പക്ഷം മുറിച്ചുമാറ്റിയ ചെലവ് ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും ഈടാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിലേക്ക് വരവ് വയ്ക്കാവുന്നതാണ്.

Monday, September 4, 2017

Family pension ... Legal issues

എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു.  അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ്ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു.  ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു.  പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാംസംഘടിപ്പിച്ച്കുടുംബപെന്‍ഷന്‍ നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.  രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കുംഅല്പം കാലതാമസംഉണ്ടായി.  ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ്.

പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?

വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല.  അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്. 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്‍എഴുതിചേര്‍ക്കാതിരുന്നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
OM No. 1/21/91 –P &PW(E) dated 15-1-1999) 

എന്തായാലുംഷമീനയുടെകാര്യത്തില്‍തന്‍റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി.  പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
      
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്‍ന്ന്കുടുംബപെന്‍ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന്നുമാത്രം.
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010)

വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്‍ന്ന്കുടംബപെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക്  ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാക്കേണ്ടതുണ്ട്.  ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ  ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.

Can a candidate claim reservation by virtue of marriage?

വിവാഹം വഴി സംവരണം ലഭിക്കുമോ ?
ഷെറി
www.niyamadarsi.com

ലത്തീന്‍ കത്തോലിക്കാ ചെറുപ്പക്കാരനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സ്ത്രീക്ക് ജോലി ലഭിക്കാന്‍ സംവരണത്തിന് അര്‍ഹതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം മുമ്പേ തന്നെ കോടതികള്‍ പറഞ്ഞുകഴിഞ്ഞതാണ്. എന്നിരുന്നാലും പലര്‍ക്കും ഇപ്പോഴും അങ്ങനെ ആഗ്രഹങ്ങളും സംശയങ്ങളുമുണ്ട്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥയുള്ളത്.  എന്നാല്‍ മതം മാറ്റത്തിലൂടെയോ വിവാഹത്തിലൂടെയോ ദത്തെടുപ്പിലൂടെയോ സംവരണവിഭാഗത്തില്‍ പെടുന്നവരായി മാറിയവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന 1996 ല്‍ തന്നെ സുപ്രീം കോടതി പറഞ്ഞു കഴിഞ്ഞതാണ്. സമുദായംഗമായി ചേര്‍ന്നുകഴിഞ്ഞതിനാല്‍ സാമൂദായിക അംഗീകാരം ലഭിച്ചുവെന്നും അതുകൊണ്ട് സംവരണം വേണമെന്നുമായിരുന്നു വാദം. മുന്നോക്കസമുദായാംഗമായി ജനിച്ചു ജീവിച്ച ഒരു വ്യക്തി പിന്നീട് വിവാഹത്തിന്‍റെ പേരില്‍ മാത്രം സംവരണത്തിന് അര്‍ഹത നേടുന്നില്ല. അതുകൊണ്ടുതന്നെ സമുദായത്തിന്‍റെയും സഭയുടെയും അംഗീകാരം നേടിയെന്നതുകൊണ്ട് സംവരണത്തിന് യോഗത്യ നേടില്ല.  

(1996 3 SCC 545)

Kerala government servants conduct rules.. can a government servant criticize government policy in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ  ?

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. 
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.   സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി    സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. 
19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു.  എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം. 
അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

How to get back the vehicles from police custody in petty cases .. code of criminal procedure

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു. 

എന്തൊക്കെ ശ്രദ്ധിക്കണം. 
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. 
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം. 
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് . 
Sherry
www.niyamadarsi.com

Sunday, July 30, 2017

Medical insurance scheme for government employees and pensioners.. Kerala Government Order

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ  Rs.300 എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

സർക്കാർ ഉത്തരവ്  *GO(P) No 54-2017-Fin dated 24-04-2017

Download Government Order

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
പെൻഷൻകാർക്കും ജീവനക്കാരുടെ മാതാപിതാക്കൾക്കും ഏതു പ്രായം വരെയും പരിരക്ഷ ലഭിക്കും. ഇതേസമയം, ജീവനക്കാരുടെ മക്കൾ പ്രായപൂർത്തിയാകുന്നതു വരെയായിരിക്കും പരിരക്ഷ. എന്നാൽ, മാനസികവെല്ലുവിളി നേരിടുന്ന മക്കൾക്ക് പ്രായപരിധി ഉണ്ടാകില്ല.
പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവർഷം മുഴുവൻ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
∙ പാർട് ടൈം പെൻഷൻകാർക്കും അംഗമാകാം
സർക്കാർ ജീവനക്കാരും പെൻഷൻകാരും എയ്ഡഡ് സ്കൂളിലെ അടക്കമുള്ള അധ്യാപകരും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണം. പാർട്ട് ടൈം കണ്ടി‍ൻജന്റ് ജീവനക്കാർക്കും അധ്യാപകർക്കും ചേരാം.
ഇടയ്ക്കുവച്ചു സർവീസിൽ പ്രവേശിക്കുന്നവർ ഒരുവർഷത്തെ പ്രീമിയം തുക മുഴുവൻ അടയ്ക്കണം. അലവൻസ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവർക്ക് അവധികാലയളവിലെ പ്രീമിയം കൂടി മുൻകൂട്ടി അടയ്ക്കാം.
പാർട് ടൈം പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, പ്രീമിയം തുകയെക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ള തുക കൂടി നൽകണം. എക്സ്ഗ്രേഷ്യ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പദ്ധതിയിൽ ചേരാം. പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു മുതൽ ഇൻഷുറൻസ് പദ്ധതിയിൽനിന്നു നീക്കും.

കാഷ്‌ലെസ്, റീ ഇംബേഴ്സ്മെന്റ് സൗകര്യം
റജിസ്റ്റേഡ് നഴ്സിങ് ഹോം, ആശുപത്രി, ക്ലിനിക്, സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കിടത്തി ചികിൽസ തേടുന്നവരാണ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരാകുക. കാഷ്‌ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.
സർക്കാർ ആശുപത്രിയിലാണു ചികിൽസ തേടുന്നതെങ്കിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പണം സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം ആശുപത്രിക്കു കൈമാറും. ആശുപത്രിക്കു സ്വന്തം വികസനത്തിനായി ഇൗ പണം ചെലവഴിക്കാം. ഭാര്യയും ഭർത്താവും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാണെങ്കിലും ഒരു ചികിൽസയ്ക്ക് ഒരു ക്ലെയിമേ അനുവദിക്കൂ.
∙ പ്രത്യേക വെബ്‌സൈറ്റ് വരും
സർക്കാർ നിർദേശിക്കുന്ന ദിവസത്തിനുള്ളിൽ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നൽകാത്തവർക്കു തൊട്ടടുത്ത വർഷമേ പദ്ധതിയിൽ അംഗമാകാനാകൂ. പെൻഷൻകാർ അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ സമർപ്പിക്കണം.
പദ്ധതിയിൽ അംഗമാകുന്ന എല്ലാവർക്കും ഇൻഷുറൻസ് കാർഡ് നൽകും. കാർഡ് തയാറായാൽ ഉടൻ അതിന്റെ നമ്പർ അംഗത്തെ എസ്എംഎസ് മുഖേന അറിയിക്കും. അംഗത്തിനും ആശുപത്രികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ വെബ്സൈറ്റ് തയാറാക്കും.

∙ നേരത്തേ ബാധിച്ച രോഗങ്ങൾക്കും പരിരക്ഷ
ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിലാകുന്ന അന്നു മുതൽ ആനുകൂല്യം നേടാം. നേരത്തേ ബാധിച്ച രോഗങ്ങളുടെ ചികിൽസയ്ക്കും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാം. 24 മണിക്കൂർ ആശുപത്രിവാസത്തിനു മാത്രമല്ല, ഡേ കെയർ സെന്ററുകളിലെ ചികിൽസയ്ക്കും ആശുപത്രിയിലേക്കു മാറ്റാനാകാത്തതിനാൽ വീട്ടിൽ ചികിൽസ തേടുന്നതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു 30 ദിവസത്തെയും ശേഷം 60 ദിവസത്തെയും ചികിൽസാ ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൗ കാലയളവുകളിലെ ടെസ്റ്റുകൾക്കും പണം ലഭിക്കും.

∙   24 മണിക്കൂർ ആശുപത്രിവാസം വേണ്ട
നേത്രം, വൃക്ക, ടോൺസിൽ, പ്രോസ്റ്റേറ്റ്, ഗാസ്ട്രോ, മൂത്രനാളി, മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ ശസ്ത്രക്രിയകൾ, ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യൽ, അപകടത്തെ തുടർന്നുള്ള ദന്ത ശസ്ത്രക്രിയ, വൃഷണവീക്കം, ഡയാലിസിസ്, റേഡിയോതെറപ്പി, പാമ്പുകടി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം ഇല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഔട്ട്‌പേഷ്യന്റ് (ഒപി) ചികിൽസകൾക്കു വർഷം പരമാവധി 30,000 രൂപയേ ലഭിക്കൂ. ഇൻഷുറൻസ് കമ്പനി അംഗീകരിച്ച ആശുപത്രികളിൽനിന്നു പണമടയ്ക്കാതെതന്നെ ഒപി സേവനവും മരുന്നും ലഭിക്കും.

Thursday, July 27, 2017

Directions issued by Madras High Courtto sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.

Directions issued by Madras High Court
to sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.
The following are the directions issued by the Court:
“(a) The National Song “Vande Matharam” shall be played and sung in all schools/colleges/Universities and other educational institutions at least once a week (Preferably on Monday or Friday);
(b)The National Song “Vande Matharam” shall be played and sung in all Government Offices and Institutions/Private companies/ Factories and industries at least once a Month;
(c)The Director of Public Information is directed to upload and circulate the translated version of “Vande Matharam” in Tamil and English thereby making it available in the Government websites and also in social media;
(d)Let a copy of this order be marked to the Chief Secretary of the Government of Tamil Nadu, who shall issue appropriate instructions to the concerned authorities;
(e)In the event, any person/organisation has difficulty in singing or playing the National Song, he or she shall not be compelled or forced to sing it, provided there are valid reasons for not doing so.”

Wednesday, July 19, 2017

Ring road project...GCDA

Miles to go for implementation of Ring Road Project...RTI reply shows that more intensive drive is the need of the hour !
The Greater Cochin  Development Authority and other official institutions in Kochi should give priority to realise the 64-km Ring Road project connecting Chatiyath and Panangad. It would connect most neglected regions in the Greater Cochin region. The 10.5-km first phase of the project linking Marine Drive to Varapuzha has been in the cards for the past several years.
The  link is one of the primary requirements of the infrastructure development of the people residing on the northern side of the city. The matter assumes urgency in the background of the decision of the National Highway Authority of India to impose toll on the Container Road. It is also learned that, the toll will be much higher as the authorities wanted to bring down the number of vehicles other than containers to the minimum.The GCDA is very slow in Ring Road project, while fresh ventures like Aroor-Angamaly bypass are being proposed.
According to the administration annual report of the GCDA for financial year 2015-16,  the Kerala Coastal Zone Management Authority has cleared the first phase of the project with a condition that no land should be reclaimed for the project. The report said GCDA then revised the alignment and submitted the same for the approval of the state government.
The full Ring Road project covering 64 km proposes  a road with 36-metre width connecting Chatiyath-Varapuzha-Alangad-Athani-Puthencruz-Mulamthuruthy and Panangad. The project  will provide  connection to the NH-47 and NH-17 to some of the most thickly populated regions coming under the Greater Cochin area.

Beware of building rule violations around you...

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പലയിടങ്ങളിലും ബെയിസ്മെന്റ്റ് ഫ്ലോര്‍ നിര്‍മ്മാണം എന്ന പേരില്‍ വ്യാപകമായ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ നടക്കുന്നുണ്ട്. മറ്റൊരു ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് നിയമപരമായി പാലിക്കേണ്ട അകലം ബെയിസ്മെന്റ്റ് നിര്‍മ്മാണങ്ങള്‍ക്കും ബാധകമാണ്. പക്ഷെ അതിരിനോട് ചേര്‍ന്ന് വലിയ കുഴിയെടുത്തു ബെയിസ്മെന്റ്റ് നിര്‍മ്മിച്ച്‌, പിന്നീട് തറനിരപ്പില്‍ നിന്ന് മുകളിലേക്കുള്ള നിര്‍മ്മാണത്തില്‍ മാത്രമാണ് അതിര്‍ത്തിയില്‍ നിന്നുള്ള  നിശ്ചിത അകലം പല നിര്‍മ്മാണങ്ങളിലും ഉള്ളത്.
(തിരുവനന്തപുരത്ത് നടന്ന അപകടകാരണത്തെ കുറിച്ചല്ല, പൊതുവായാണ് ഈ കുറിപ്പ്)
The term “yard” as in Rule 2(cn) of KMBR is defined as an open space at ground level between a building and the adjoining boundary lines of the plot.  The term “building” as defined in Section 2(l) of the KMBR is that, building means any structure for whatsoever purpose and of whatsoever material constructed and every part thereof whether used for human habitation or not and includes foundations, plint, walls, floors, roofs, chimneys, plumbing etc.
PROCEEDINGS FOR APPROVAL WHERE EXCAVATIONS ARE INVOLVED -
11A Approval of site and plans and issue of permit where
excavations to a depth of more than 1.5 metres is involved,-
(1)In the case of constructions/land developments which involve any
earthwork excavation to a depth of more than 1.5 metres, if the depth
of cutting is more than the horizontal distance of such cutting from the
plot boundary, the following provisions shall apply:
Provided that, such provisions are not necessary in cases where
such excavation is carried out for construction of structures such
as wells, septic tank, recharge pits, drainage works, compound
walls and the like.
(2) The application for Development and/or building permit shall be
submitted by the applicant as per the provisions of these rules,
along with a certificate of the Architect, Building Designer,
Engineer, Town Planner, Supervisor as the case may be, who
has prepared and signed the plans, drawings, statements etc. as
to whether permit as envisaged under rule 11A is required.
(3) The application for permit shall also include sufficient copies of,-
(i) dimensioned plan(s) and sectional drawing(s) showing
the levels and depths of cutting at all places in respect of
excavations for building construction and land
development works,
(ii) drawings, specifications and details of temporary and
permanent protective measures proposed and
(iii) drawings, specifications and details of slabs, beams,
columns, retaining walls etc. proposed at the ground
floor level and below.
(iv) details of piles if any, including their drawings,
specifications, erection methods and the like.
(4) The Secretary shall issue permit as laid down in these rules:
Provided that, if any changes or deviations are to be
made, it shall satisfy the provisions of these rules and the same
shall be intimated to the Secretary with revised drawings,
specifications and details as the case may be.
(5) Any written complaint received after the date of issue of the
permit(s) from owners or occupants in the adjoining properties
on the actual or possible damages to their life and property shall
be acted upon by the Secretary as per the provisions in this rule.
(6) Once the earthworks and/or constructions upto the ground level
are completed as per the approved plans, the applicant may in
writing intimate the same to the Secretary and request for
concurrence for carrying out rest of the works. No construction
shall be carried out above the ground level until the Secretary
issues such concurrence as in Appendix C1.
(7) The Secretary shall, if convinced that the works are carried out
satisfactorily as per the permit(s) and provisions of this rule and
no written complaint is received as in sub rule (5), issue
concurrence as in Appendix C1 for carrying out the remaining
works above the ground level as per approved plans within 7
days after intimating the completion of works upto ground level.
(8) If any complaint is received as in sub rule (5), the Secretary
shall:
(i) refer the matter within 5 days to the Technical Expert
Committee constituted as per sub rule (12) and convene
a meeting of the Committee;
(ii) intimate the nature of complaints to the applicant and
call for details and explanation if so desired by the
Committee;
(iii) arrange for site inspections, hearing of the applicants
and/or petitioners, verification of records and arrange for
tests if so required by the Committee and
(iv) take up further action as per the recommendations of the
Committee.
(9) The applicant(s) and/or the petitioner(s) shall attend the hearing
and shall also produce any details called for within the time
specified, if so required by the Committee or the Secretary on its
behalf.
(10) The Committee shall evaluate the damages and fix the
compensation and/or suggest further protective measures, if
any, to be taken by the applicant to solve the issues raised by
the petitioner(s). The amount of compensation shall include the
actual cost of restoration as decided by the Committee and an
additional 30% as solatium:
Provided that the process of the Committee shall be
completed within a total duration of 3 weeks.
(11) Concurrence shall be issued by the Secretary, after ensuring that
the protective measures are carried out to the satisfaction of the
Committee and the compensation is paid by the applicant as per
the decision of the Committee. The actual expenses of the
Committee as intimated by the Secretary shall be paid by the
applicant.
(12) For the purpose of this rule, Government may, constitute
municipal level Technical Expert Committee(s) comprising of the
Secretary (convener), Municipal Engineer/Town Planning Officer
and two experts, one each in Structural Engineering and
Geotechnical Engineering (to be nominated by the Government)
to assess the damage, suggest protective measures and fix the
compensation.
As per the provisions in rule 11 A (5), if a written complaint is received after the date of issue of permit from the owner or occupants in the adjoining properties on the actual or possible damages to their life and property,  shall be acted upon by the Secretary as per the provisions in this rule.

Maradu and CRZ ...

മരട് ഇന്നും 25 കൊല്ലം പിന്നില്‍ - ഗതകാല സ്മരണകളുണര്‍ത്തി CRZ
തീര നിയന്ത്രണ  വിജ്ഞാപനം മരടില്‍ വീണ്ടും ഔദ്യോഗിക ചര്‍ച്ചയാവുന്നു. കഴിഞ്ഞ വര്ഷം (2015) കോസ്റ്റല്‍ സോണ്‍ മാനെജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ  കരടു പ്ലാനില്‍ ധാരാളം  മരട് നിവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റിയും എതിര്‍പ്പ് പറഞ്ഞു. (കേരളത്തില്‍ മരട്, കൊച്ചി കോര്‍പ്പ റേഷന്‍ , കൊല്ലം എന്നീ സ്ഥലങ്ങളില്‍ ആണ് അന്ന് കരടു പുറത്തിറക്കിയത്.) ഇപ്പോഴും   അസ്സല്‍ പ്ലാന്‍ പുറത്തിറക്കിയിട്ടില്ല. പിന്നെ എങ്ങനെ മരടില്‍ CRZ എന്ന പേരില്‍ സാധാരണക്കാരന്റെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കും ?
1991 ലെ നോട്ടിഫികേഷന് ശേഷം 2011 ഇല്‍ വീണ്ടും നോട്ടിഫികേഷന്‍ CRZ ഇറക്കി. മരട് ഇന്ന് മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റികള്‍ CRZ 2 ഇല്‍ ആണ് ഉള്പ്പെടെണ്ടത്. കാരണം substantially built up area എന്ന ഗണത്തില്‍ വരുന്ന പ്രദേശങ്ങളെ CRZ 2 ഇല്‍ ഉള്‍പ്പെടുത്തണം. പക്ഷെ മരട് ഇന്നും CRZ 1, 3 എന്നിവയില്‍ തന്നെ. മുന്‍പ് കൃഷി ഇറക്കിയിരുന്ന സ്ഥലങ്ങള്‍ തരിശായി കിടന്നു പിന്നീട് കണ്ടല്‍ പിടിച്ചു പോയി; പക്ഷെ ഗൂഗിള്‍ മാപ്പില്‍ കണ്ടല്‍ കാണുന്നു  എന്ന കാരണത്താല്‍ ആ പ്രദേശമൊക്കെ CRZ ബഫര്‍ സോണ്‍ ആക്കി കണക്കിയിരിക്കുകയാണ്.
ചോദ്യം ഒന്നേ ഉള്ളൂ -  2011 ഇല്‍ നോടിഫിക്കെഷന്‍ പ്രകാരം പുതുക്കിയ പ്ലാന്‍ വന്നിട്ടില്ല. പിന്നെ എങ്ങനെ CRZ എന്ന പേരില്‍ അനുമതി നിഷേധിക്കും ?
ഉത്തരം ഇതാണ് - മരട് ഇന്നും CRZ കാര്യത്തില്‍ 25 വര്ഷം പിന്നിലാണ്. അന്നുള്ള മരടും ഇന്നുള്ള മരടും ആനയും ആടുംപോലെയാണ്. പക്ഷെ CRZ കണക്കില്‍ അന്നും ഇന്നും ഒന്നുതന്നെ. പുതിയ പ്ലാന്‍ നിയമം വന്നു 24 മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം. പക്ഷെ പുതിയത് വരുന്നത് വരെ താല്‍ക്കാലികമായി പഴയ പ്ലാന്‍ ഉപയോഗിക്കാന്‍  സര്‍ക്കാര്‍ നോടിഫിക്കെഷന്‍ ഇറക്കണം. അതുകൊണ്ടാണ് നോടിഫിക്കെഷനിലെ LOOP HOLE ഉപയോഗിച്ച് കാലാകാലം പഴയ പ്ലാന്‍ തന്നെ നിലവില്‍ ഉപയോഗിക്കാം എന്നു കാണിച്ചു ഉത്തരവിരക്കുന്നത്.  ചുരുക്കത്തില്‍  മരടുകാര്‍ക്ക് ഗതകാല സ്മരണകള്‍ ഇനിയും അയവിറക്കാം.CRZ നോടിഫിക്കെഷന്‍ Coastal Zone Management Plan CZMP പ്രകാരം മരട് ഇന്നും തോടും  ചിറയും നിറഞ്ഞു തന്നെ... .

King, you are Naked ...

----രാജാവെ അങ്ങ് നഗ്നനാണ്---
ജീവിക്കാനുള്ള അവകാശം മൗലീകമെന്ന് കരുതി തന്റെ കുട്ടികളെ ചേർത്ത് നിർത്തി പ്രതിഷേധിച്ച പിതാവിന്റെ കഴുത്തിന് കുത്തിയത്
എത് മുതിർന്ന റാങ്ക് പോലീസാണെങ്കിലും നടപടി ഉണ്ടാകണം..(see the news video) 
https://youtu.be/pEDu6bZe4zk
പുതുവൈപ്പ് സമരത്തിന്റെ അന്തിമ വിധി എന്തായാലും ഇത്തരം ക്രൂരതകൾ ഇനി ആവർത്തിക്കരുത്. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ, വികസനത്തിന്റെ പേരിൽ എന്തും ആരോടും ആകാമെന്ന് നിർദ്ദേശം നൽകിയ അധികാരി.. ആരാണെങ്കിലും അദ്ദേഹത്തോട്
ഒന്നേ പറയാനുള്ളൂ
.... രാജാവെ അങ്ങ് നഗ്നനാണ്...

Mutation of property after death ... Article by Sherry

മരണശേഷം അവകാശികളുടെ പേരിലേക്ക് എങ്ങനെ ഭൂമി പോക്കുവരവ് ചെയ്യാം ?
ഓരോ വ്യക്തിയും ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്കിഷ്ടമുള്ളപോലെ തന്‍റെ ഭൂമി അനന്തരാവകാശികള്‍ക്കോ, അല്ലാത്തവര്‍ക്കോ കൈമാറ്റം ചെയ്യാം.  എന്നാല്‍, മരണശേഷവും ഭൂമി അവശേഷിച്ചിരുന്നാല്‍ അപ്രകാരമുള്ള ഭൂമിയിന്മേല്‍ വില്‍പ്പത്രമോ, മറ്റു കരണങ്ങളോ ഒന്നും നടത്തിയിട്ടില്ലെങ്കില്‍ ആ ഭൂമി  അവകാശികള്‍ക്ക് കിട്ടും. പക്ഷെ വില്ലേജ് രേഖകളില്‍ കൂടി മാറ്റം വരുത്തണം. അതിന് ജമമാറ്റം അഥവാ പോക്കുവരവ് എന്നൊക്കെ പറയും. 1966 ലെ ട്രാന്‍സഫര്‍ ഓഫ് രജിസ്ട്രി ചട്ടപ്രകാരമാണ് പോക്കുവരവ് നടത്തുന്നത്.

പോക്കുവരവിന് ആസ്പദമായ വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം, പട്ടാദാരുടെ പേര് നമ്പര്‍, കരണത്തിന്‍റെ സ്വഭാവം എന്നി വിഭാഗങ്ങളും ആരുടെ പേരിലാണ് പട്ടയം അപേക്ഷിച്ചിരിക്കുന്നതെന്നും (എ)  ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.  സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട പോക്കുവരവുകേസുകള്‍ താലൂക്കിലാണ് അനുവദിക്കേണ്ടത്.  ജമ മാറ്റത്തിന് ആധാരമായ വസ്തു പ്രമാണപ്രകാരം വസ്തു ഉടമയോ അയാളുടെ പിന്‍ഗാമിയോ, വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം മാത്രമല്ല യാതൊരു വിധമായ ബാദ്ധ്യതകളും അന്യാധീനതകളിലോ, സര്‍ക്കാര്‍ ജപ്തി, കോടതി ജപ്തി, തുടങ്ങിയവയിലോ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും, വിവരം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് ചട്ടം 7 അനുശാസിക്കുന്നു.

ഓരോ ഭൂമിയുടേയും പട്ടാദാര്‍ മരണമടഞ്ഞാല്‍ അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുകൊണ്ടുവേണം പിന്തുടര്‍ച്ചാവകാശകൈമാറ്റം, പോക്കുവരവ് ചെയ്തെടുക്കുവാന്‍. അവകാശതര്‍ക്കമുള്ള പക്ഷം അവകാശവിചാരണനടത്തി അതിനുമേല്‍ ജമമാറ്റം നടത്തി ചെയ്യാവുന്നതാണ്.
പട്ടാദാരെ (ഉടമസ്ഥനെ) 7 കൊല്ലത്തോളമായി കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍ അയാള്‍ മരിച്ചതായി (സിവില്‍ ഡെത്ത്) കണക്കാക്കി അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം 27(2), 28 എന്നിവ അനുശാസിക്കുന്നു. നിയമപരമായി അവകാശികള്‍ ഇല്ലാതെവരുകയോ ഉടമാവകാശ രേഖകള്‍ ഇല്ലാതെ വരുകയോ ചെയ്താല്‍ വസ്തു കൈവശക്കാരന്‍റെ പേരില്‍ പോക്കുവരവ് ചെയ്യാം.
ജമ മാറ്റം സംബന്ധിച്ച കേസുകളില്‍ യാതൊരു കാരണവശാലും 15 ദിവസത്തിനുമേലില്‍ നടപ്പാക്കാതെ മാറ്റിവയ്ക്കുവാന്‍ പാടില്ലാ എന്നും ചട്ടം 12 (4) സൂചിപ്പിക്കുന്നു.  പോക്കുവരവ് കേസ് തീര്‍പ്പ് ചെയ്തുകഴിഞ്ഞാല്‍ തണ്ടപ്പേര് വിവരം രേഖപ്പെടുത്തണം.  അടിസ്ഥാനപ്രമാണങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി പന്ത്രണ്ടോ അതിലധികമോ വര്‍ഷം ഏതെങ്കിലും പട്ടയഭൂമി കൈവശം വച്ചിരുന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പോക്കുവരവ് ചെയ്തു നല്‍കാന്‍ ചട്ടം 28 അനുശാസിക്കുന്നുണ്ട്.
ഷെറി

Mutation of property after death ... Article by Sherry

മരണശേഷം അവകാശികളുടെ പേരിലേക്ക് എങ്ങനെ ഭൂമി പോക്കുവരവ് ചെയ്യാം ?

ഓരോ വ്യക്തിയും ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്കിഷ്ടമുള്ളപോലെ തന്‍റെ ഭൂമി അനന്തരാവകാശികള്‍ക്കോ, അല്ലാത്തവര്‍ക്കോ കൈമാറ്റം ചെയ്യാം.  എന്നാല്‍, മരണശേഷവും ഭൂമി അവശേഷിച്ചിരുന്നാല്‍ അപ്രകാരമുള്ള ഭൂമിയിന്മേല്‍ വില്‍പ്പത്രമോ, മറ്റു കരണങ്ങളോ ഒന്നും നടത്തിയിട്ടില്ലെങ്കില്‍ ആ ഭൂമി  അവകാശികള്‍ക്ക് കിട്ടും. പക്ഷെ വില്ലേജ് രേഖകളില്‍ കൂടി മാറ്റം വരുത്തണം. അതിന് ജമമാറ്റം അഥവാ പോക്കുവരവ് എന്നൊക്കെ പറയും. 1966 ലെ ട്രാന്‍സഫര്‍ ഓഫ് രജിസ്ട്രി ചട്ടപ്രകാരമാണ് പോക്കുവരവ് നടത്തുന്നത്.

പോക്കുവരവിന് ആസ്പദമായ വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം, പട്ടാദാരുടെ പേര് നമ്പര്‍, കരണത്തിന്‍റെ സ്വഭാവം എന്നി വിഭാഗങ്ങളും ആരുടെ പേരിലാണ് പട്ടയം അപേക്ഷിച്ചിരിക്കുന്നതെന്നും (എ)  ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.  സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട പോക്കുവരവുകേസുകള്‍ താലൂക്കിലാണ് അനുവദിക്കേണ്ടത്.  ജമ മാറ്റത്തിന് ആധാരമായ വസ്തു പ്രമാണപ്രകാരം വസ്തു ഉടമയോ അയാളുടെ പിന്‍ഗാമിയോ, വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം മാത്രമല്ല യാതൊരു വിധമായ ബാദ്ധ്യതകളും അന്യാധീനതകളിലോ, സര്‍ക്കാര്‍ ജപ്തി, കോടതി ജപ്തി, തുടങ്ങിയവയിലോ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും, വിവരം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് ചട്ടം 7 അനുശാസിക്കുന്നു.

ഓരോ ഭൂമിയുടേയും പട്ടാദാര്‍ മരണമടഞ്ഞാല്‍ അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുകൊണ്ടുവേണം പിന്തുടര്‍ച്ചാവകാശകൈമാറ്റം, പോക്കുവരവ് ചെയ്തെടുക്കുവാന്‍. അവകാശതര്‍ക്കമുള്ള പക്ഷം അവകാശവിചാരണനടത്തി അതിനുമേല്‍ ജമമാറ്റം നടത്തി ചെയ്യാവുന്നതാണ്.

പട്ടാദാരെ (ഉടമസ്ഥനെ) 7 കൊല്ലത്തോളമായി കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍ അയാള്‍ മരിച്ചതായി (സിവില്‍ ഡെത്ത്) കണക്കാക്കി അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം 27(2), 28 എന്നിവ അനുശാസിക്കുന്നു. നിയമപരമായി അവകാശികള്‍ ഇല്ലാതെവരുകയോ ഉടമാവകാശ രേഖകള്‍ ഇല്ലാതെ വരുകയോ ചെയ്താല്‍ വസ്തു കൈവശക്കാരന്‍റെ പേരില്‍ പോക്കുവരവ് ചെയ്യാം.

ജമ മാറ്റം സംബന്ധിച്ച കേസുകളില്‍ യാതൊരു കാരണവശാലും 15 ദിവസത്തിനുമേലില്‍ നടപ്പാക്കാതെ മാറ്റിവയ്ക്കുവാന്‍ പാടില്ലാ എന്നും ചട്ടം 12 (4) സൂചിപ്പിക്കുന്നു.  പോക്കുവരവ് കേസ് തീര്‍പ്പ് ചെയ്തുകഴിഞ്ഞാല്‍ തണ്ടപ്പേര് വിവരം രേഖപ്പെടുത്തണം.  അടിസ്ഥാനപ്രമാണങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി പന്ത്രണ്ടോ അതിലധികമോ വര്‍ഷം ഏതെങ്കിലും പട്ടയഭൂമി കൈവശം വച്ചിരുന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പോക്കുവരവ് ചെയ്തു നല്‍കാന്‍ ചട്ടം 28 അനുശാസിക്കുന്നുണ്ട്.
ഷെറി