Search This Blog

Friday, October 22, 2021

Boundary wall - CRZ restrictions - vegetative fencing


 

CRZ - Panchayat and Municipality - difference in restrictions


 

CRZ Kerala - house construction


 

Education loan RBI Guidelines


 

മക്കൾ നോക്കുമെന്ന ഉറപ്പിൽ ആധാരം എഴുതുമ്പോൾ - മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്|Senior Citizens Act|

 


മക്കൾ നോക്കുമെന്ന ഉറപ്പിൽ ആധാരം എഴുതുമ്പോൾ - മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്|Senior Citizens Act|

CASTE CERTIFICATE MIGRANTS- Another State

പൂർവികർ മുതൽതന്നെ ഇതര സംസ്ഥാനത്തുനിന്നും പല കാരണങ്ങളാൽ മാറി സ്ഥിരതാമസമാക്കിയവർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപുണ്ടായിരുന്ന സംസ്ഥാനത്തെ OBC പട്ടിക, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ പട്ടികയിൽ ഉണ്ടാകേണ്ടതുണ്ട്. അതേസമയം കേന്ദ്ര തലത്തിലുള്ള പരിഗണനയ്ക്ക് വ്യത്യസ്തമായും കണക്കാക്കും. ഇതുസംബന്ധിച്ച വിശദീകരണങ്ങൾ വ്യക്തമാക്കുന്ന 2019 ൽ പുറത്തിറങ്ങിയ ഉത്തരവ്.

Friday, October 15, 2021

Coastal Regulation Zone 2019 - CZMP

Coastal Regulation Zone 2019 - CZMP

 323 ഗ്രാമപഞ്ചായത്തുകളെ CRZ II വിഭാഗത്തിൽ ആക്കണമെന്ന ശുപാർശയിൽ 154 ഗ്രാമ പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി പരിഗണിച്ച് CRZ 2019 വിജ്ഞാപനത്തിൻറെ മാപ്പിൽ മാറ്റങ്ങൾ വരുത്താൻ കേരള തീരമേഖല പരിപാലന സമിതി യോഗത്തിൽ ധാരണ. മിനുട്സിൻറെ ബന്ധപ്പെട്ട ഭാഗം ഇതോടൊപ്പമുണ്ട്. ടൂറിസം സംബന്ധിച്ച പ്ളാനും ഫിഷറീസ് വകുപ്പ് സമർപ്പിച്ച Integrated Fisheries Management Plan ഉം ഉൾപ്പെടുത്താനും ധാരണയുണ്ട്. 


(CRZ II വിഭാഗത്തിൽ വന്നാൽ നിയന്ത്രണങ്ങൾ CRZ III നെ അപേക്ഷിച്ച് കുറവാണ്, തദ്ദേശവാസികൾ എന്ന പരിഗണന ഇല്ലാതെതന്നെ അനുവദനീയമായ സ്ഥലങ്ങളിൽ എല്ലാവർക്കും നിർമ്മാണങ്ങൾ നടത്താം)













എന്താണ് ROR (Record of Rights) ?


 

എന്താണ് ROR (Record of Rights) ?

ആധാരം ചെയ്യുന്നതിനു ശ്രമിക്കുന്ന ആളുകൾക്കും വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട രേഖകൾക്ക് പോകുന്നവർക്കും സുപരിചിതമായ പേരാണ് ROR. യഥാർത്ഥത്തിൽ Kerala Record of Rights Act 1968 വർഷങ്ങൾ പഴക്കമുള്ള നിയമം ആണെങ്കിലും ഇപ്പോഴാണ് അത് കൂടുതൽ പ്രചാരത്തിലായതും ആധാരങ്ങൾ ചെയ്യുന്നതിനും റവന്യൂ ഓഫീസ് ഇടപാടുകൾക്കും കൂടുതൽ ഉപയോഗപ്രദം ആക്കിയതും.

എന്താണ് ROR ?

ഭൂമിയുടെ അവകാശം സംബന്ധിച്ച കാര്യങ്ങൾ സൂചിപ്പിക്കുന്ന രേഖയാണ് ROR അഥവാ അവകാശങ്ങളുടെ രേഖ.

എന്തൊക്കെ ഉൾപ്പെടുന്നതാണ് ROR

a. വസ്തു വിവരവും അളവും
b. കൈവശാവകാശിയുടെപേരും വിലാസവും,
c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും,
d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ,
e.കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ,
f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ.

ROR അവകാശ രേഖ പ്രസിദ്ധീകരിക്കണമൊ ?

അവകാശ രേഖയുടെ കരട് പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച് പരാതികൾ സ്വീകരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തി 30 ദിവസത്തിനുള്ളിൽ ശരിയായ അവകാശ രേഖ പ്രസിദ്ധീകരിക്കണം എന്നാണ് വകുപ്പ് 4 പറയുന്നത്. ക്ലറിക്കൽ പിഴവു കളിലൂടെ വരുന്ന തിരുത്തലുകൾ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ സ്വമേധയാ ഉദ്യോഗസ്ഥന് ചെയ്യാവുന്നതാണ്. പ്രസിദ്ധീകരിച്ച കഴിഞ്ഞ  അവകാശ രേഖകളിൽ RDO ഉദ്യോഗത്തിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥന് സ്വമേധയാ (ഒരു വർഷത്തിനുള്ളിൽ) അല്ലെങ്കിൽ ആരുടെയെങ്കിലും അപേക്ഷപ്രകാരം (ആറുമാസത്തിനുള്ളിൽ) രേഖകൾ വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബാധിക്കുന്ന എല്ലാവരുടെയും വാദം കേൾക്കണം.

അവകാശങ്ങൾ വന്നുചേർന്ന കാര്യം അറിയിക്കണം

പിന്തുടർച്ചാവകാശം, ഭാഗാധാരം, തീറാധാരം, പണയം, ഇഷ്ടദാനം, വാടക, എന്നിങ്ങനെ ഭൂമിയിൽ വന്നു ചേരുന്ന എല്ലാ അവകാശങ്ങളും ഈ അവകാശങ്ങൾ അവ വന്നുചേർന്ന മൂന്നുമാസത്തിനുള്ളിൽ അവകാശി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കുകയും ആയതിന് ഉദ്യോഗസ്ഥൻ കൈപ്പറ്റ് രസീത് നൽകുകയും വേണം. അവകാശി മൈനർ ആണെങ്കിൽ രക്ഷകർത്താവിന് ഇക്കാര്യങ്ങൾ ചെയ്യാം. കാലതാമസം വരുത്തി നൽകുന്ന അറിയിപ്പിന് പിഴ ഒടുക്കി രേഖപ്പെടുത്താവുന്നതാണ്. ഇപ്രകാരം അവകാശങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ 30 ദിവസത്തിനുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കണം.

ROR തെളിവിൽ സ്വീകരിക്കുമോ ?

നിയമപ്രകാരം ലഭ്യമാകുന്ന അവകാശ രേഖ ഏത് കോടതിയിലും തെളിവായി സ്വീകരിക്കും. തിരുത്തലുകൾ വരുത്താത്തിടത്തോളം കാലം അവകാശ രേഖയിലെ വിവരങ്ങൾ കൃത്യമാണ് എന്ന നിഗമനത്തിൽ തെളിവിൽ സ്വീകരിക്കാം.

പകർപ്പ് എടുക്കാം, പരിശോധിക്കാം.

ROR സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിശ്ചിത ഫീസ് അടച്ച് ഉദ്യോഗസ്ഥരിൽ നിന്ന് കൈപ്പറ്റാം. അവകാശ രേഖകൾ ഓഫീസ് സമയം, നിശ്ചിത ഫീസ് ഒടുക്കി പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അവകാശ രേഖകൾ സംബന്ധിച്ച വിവരങ്ങൾ തേടുന്നതിന് ഉദ്യോഗസ്ഥർക്ക് ഭൂമിയിൽ പ്രവേശിക്കാൻ ഉള്ള അധികാരം ഉണ്ട്. വീടുകളിൽ കയറുന്നതിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകിയിരിക്കണം. ഈ നിയമ പ്രകാരം അധികാരം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന് സാക്ഷികളെ വിളിച്ചു വരുത്തുന്നതിന് സിവിൽ  കോടതിയുടെ അധികാരം ഉണ്ടാകും.

ROR ഇല്ലെങ്കിൽ ആധാരം ചെയ്യാനാകുമോ?

വില്ലേജിൽ നിന്നും ലഭിക്കുന്ന ROR ഹാജരാക്കിയില്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്യാനാകില്ല എന്നുള്ളതാണ് പൊതുവേയുള്ള വിവക്ഷ. എന്നാൽ അത് നിയമപരമായി ശരിയല്ല. രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താത്തിടത്തോളം കാലം ഉദ്യോഗസ്ഥർക്ക് നിർബന്ധം പറയാനാകില്ല. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ വിധി ന്യായങ്ങളുണ്ട്. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മറുപടികളുമുണ്ട്. ROR ആധാരത്തോടൊപ്പം ഹാജരാക്കുന്ന കാര്യം ആധാരം ഹാജരാക്കുന്ന ആളുടെ താല്പര്യം അനുസരിച്ചിരിക്കും. എന്നിരുന്നാലും ഭൂമി വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം അവകാശങ്ങളുടെ രേഖ ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്. ഭാവിയിൽ അവകാശം സംബന്ധിച്ച തർക്കങ്ങളിൽ നിന്ന് ഒഴിവാകുന്നതിനും നിയമപരമായ അവകാശ-അധികാരങ്ങൾ ഉറപ്പിക്കുന്നതിനും അതുപകരിക്കും.

കേരള സർക്കാർ - വിവിധ സർട്ടിഫിക്കറ്റുകൾ- നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (7.10.21)

 




LP





കേരള സർക്കാർ - വിവിധ സർട്ടിഫിക്കറ്റുകൾ- നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (7.10.21)


Friday, September 3, 2021

സിനിമകളെ_നിയന്ത്രിക്കുന്നതാര് Cinematography Act - Guidelines regarding certificate of Films

#സിനിമകളെ_നിയന്ത്രിക്കുന്നതാര്?

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്.  സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്.  അതേസമയം ഒരുവന്‍റെ മൗലീകാവകാശം അപരന്‍റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ ഖണ്ഡിക്കുന്നതാകരുത്.   സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് സിനിമാട്ടോഗ്രാഫി നിയമം 1952, സിനിമാട്ടോഗ്രാഫി ചട്ടങ്ങള്‍ 1983, സിനിമ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1991 എന്നിവ നിലവിലുള്ളത്.  
ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രമാണ് സിനിമകള്‍ പ്രദര്‍ശനയോഗ്യമാണോ എന്ന് അറിയിക്കുന്നത്. ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് എന്ന  സംവിധാനത്തിന് ഒരു ചെയര്‍മാനും, 12 മുതല്‍ 25 വരെ അംഗങ്ങളുമാണുള്ളത് .  ഒമ്പത് പ്രാദേശീക ഓഫീസുകള്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിനുണ്ട്,  കേരളത്തില്‍ തിരുവനന്തപുരത്താണ് റീജിനല്‍ (പ്രാദേശീക) ഓഫീസ് ഉള്ളത്. സിനിമയുടെ ഉള്ളടക്കം അനുസരിച്ച് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ - യു, യു.എ, യു.എ.എസ്, എന്നിങ്ങനെയാണ്  നല്കുന്നത്.  

#എന്തൊക്കെയാണ്_പാടില്ലാത്തത് ?

സിനിമയുടെ പ്രദര്‍ശനയോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന കാര്യങ്ങളില്‍ വകുപ്പ് 5 (ബി) -യില്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പറയുന്നത്.  പൊതു പ്രദര്‍ശനത്തിന് ഒരു സിനിമ എപ്പോഴൊക്കെയാണ് യോഗ്യമല്ലാത്തത് എന്നു ചോദിച്ചാല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രം സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് ചില നിബന്ധനകള്‍ പരിശോധിക്കും.  രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, തടസ്സമാകുന്നവ, രാജ്യസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള സുഹൃത്ത്ബന്ധം, പൊതുക്രമം, മാന്യത, ധാര്‍മ്മികത, മാനഹാനി അല്ലെങ്കില്‍ കോടതിയലക്ഷ്യം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്നവ, എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നവ, എന്നിങ്ങനെയൊക്കെയുള്ള സിനിമകള്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല.  ഇത്തരത്തില്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല എന്ന് ബോര്‍ഡ് ഓഫ് ഫിലിം കണ്ടെത്തുകയാണെങ്കില്‍ ആ തീരുമാനത്തിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്കാം.  

 1983-ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം സിനിമകളുടെ നിയന്ത്രണം മാത്രമല്ല ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംബന്ധമായ അധികാരകേന്ദ്രത്തിനുള്ളത്.  സിനിമകള്‍ സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത് എന്ത് എന്ന് മനസ്സിലാക്കുന്നതിനും, പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെ എന്നും മനസ്സിലാക്കുന്നതിനും, പ്രത്യേക ചട്ടം തന്നെ ഈ നിയമത്തിലുണ്ട്.  സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദൃഢീകരിക്കുന്നത് സംബന്ധിച്ചും, മറ്റു കാര്യങ്ങള്‍ക്കുമായും, വിവിധ ബോധവത്ക്കരണപരിപാടികള്‍ നടത്തുക, എഴുത്തുകാരില്‍ നിന്നും സാമൂഹിക-സാമുദായിക നേതാക്കളില്‍ നിന്നും അത്തരത്തില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ആരായുക, പ്രാദേശീകതലത്തിലും, ദേശീയതലത്തിലും, പഠനങ്ങള്‍ നടത്തുക, വിവിധ തരത്തിലുള്ള സിനിമകളെപ്പറ്റിയുളള പ്രതികരണങ്ങളെക്കുറിച്ച രേഖകള്‍ ഉണ്ടാക്കക, എന്നിവയൊക്കെ ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങളൊക്കെ ബോര്‍ഡിന്‍റെ ചുമതലയായിട്ടുകൂടി കണക്കാക്കപ്പെടും.  

#ഒരിക്കല_അനുമതി_ലഭിച്ചസിനിമകൾക്കെതിരെ_പിന്നീടെന്തുചെയ്യാം ?.

സിനിമാട്ടോഗ്രാഫി നിയമപ്രകാരം ഒരിക്കല്‍ പ്രദര്‍ശനത്തിനു യോഗ്യമെന്നു കണ്ട് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ എന്തു നടപടി എടുക്കാനാകും എന്നു ചോദിച്ചാല്‍ ഇത്തരം സിനിമകള്‍ക്കെതിരെ ഏതെങ്കിലും പരാതി ബോര്‍ഡിനു ലഭിച്ചുകഴിഞ്ഞാല്‍, ബോര്‍ഡ് ആ പരാതി കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് കൈമാറണം.  കേന്ദ്രസര്‍ക്കാര്‍ ആ പരാതി പരിഗണക്കേണ്ടതാണ് എന്നു കാണുകയാണെങ്കില്‍  ബോര്‍ഡിന്‍റെ ചെയര്‍മാനോട് മേല്‍പ്പറഞ്ഞ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പുന:പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്യണം.  അത്തരം പുന:പരിശോധനാ ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ടു ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലോ, ബോര്‍ഡ് മുഖാന്തിരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലോ ആകാവുന്നതാണ്.  ഇത്തരത്തിലുള്ള പുന: പരിശ്ശോധന, ചട്ടങ്ങള്‍ പ്രകാരം ചെയ്യെണ്ടതായിട്ടു വരും.  
നിയമത്തിനും, ചട്ടത്തിനും, പുറമേ, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചിട്ടുണ്ട്.  ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സിനിമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതുതന്നെ പൊതുസമൂഹത്തോട്  മൂല്യബോധ്യത്തോടെ ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നുള്ളതാണ്.  അതേസമയം, ആവിഷ്ക്കാരസ്വാതന്ത്ര്യം യാതൊരു തരത്തിലും ഹനിക്കപ്പെടുകയുമരുത്.  ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിനും, കഴിയുന്നത്ര നല്ല നിലവാരം പുലത്തുന്നതുമാകണം സിനിമ എന്നതാണ് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.  നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അക്രമങ്ങള്‍, മുതലായവയൊന്നും പ്രോത്സാഹിപ്പിക്കുകയോ, ന്യായീകരിക്കുകയോ, മഹത്വവത്ക്കരിക്കുകയോ, ചെയ്യരുത്, ക്രിമിനലുകളുടെ പ്രവര്‍ത്തനരീതികള്‍ മുതലായവ പ്രോത്സാഹിപ്പിക്കാതിരിക്കുക, കുട്ടികളെ അക്രമങ്ങളുടെ ഭാഗമായി ഇരകളാക്കുക,   പരമാവധി അക്രമങ്ങളും, ക്രൂരതയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുക എന്നിവയൊക്കെ ഉള്‍പ്പെടുന്നു.  മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവത്ക്കരിക്കുന്നതുമായ സീനുകള്‍, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, പുകവലി മുതലായവ പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്.  സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളും, ഒഴിവാക്കണം എന്നാണ് ചട്ടം.  അതുപോലെ തന്നെ വംശീയമായോ, മതപരമായോ ഏതെങ്കിലും വിഭാഗങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളും, പ്രവര്‍ത്തികളും ഉണ്ടാകരുത് എന്നും  ചട്ടങ്ങളില്‍ പറയുന്നു.  വര്‍ഗ്ഗീയത പരത്തുന്നത്, അശാസ്ത്രീയകാര്യങ്ങള്‍ പരത്തുന്നത്, ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കരുതെന്ന കാര്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.  

#വിമർനവിധേയമായ_സിനിമകള്‍ 

പല കാരണങ്ങളാല്‍ ചിലപ്പോഴെല്ലാം സിനിമകള്‍ വിമര്‍ശന വിധേയമാകാറുണ്ട്.  ചില സിനിമകള്‍ ഇറങ്ങുന്നതിനു മുമ്പേ തന്നെ മതിയായ പരസ്യം ലഭിക്കുന്നതിനും ഇത്തരത്തിലുള്ള വിവാദങ്ങള്‍ വരുത്താറുമുണ്ട്.  മറ്റു പലതാകട്ടെ, രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയോ, മതപരമായ മറ്റെന്തെങ്കിലും രാഷട്രീയ താല്പര്യങ്ങളോടുകൂടിയോ, മറ്റെന്തെങ്കിലും ലക്ഷ്യത്തോടുകൂടിയൊ,വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്.  ഏതു തരത്തിലുള്ള വിവാദങ്ങള്‍ ആണെങ്കിലും ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്കേണ്ട സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തി ചട്ടങ്ങളിലും, നിയമങ്ങളിലും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പറയുന്ന കാര്യങ്ങള്‍ ലംഘിക്കുന്ന സിനിമാപ്രദര്‍ശനങ്ങള്‍ക്കെതിരെ എതൊരു വ്യക്തിക്കും പരാതി നല്കാവന്നതാണ്. ചട്ടം 32 പ്രകാരം പ്രദര്‍ശിക്കപ്പെട്ട സിനിമ പുന: പരിശോധിക്കുന്നതിന് ബോര്‍ഡിനു നേരിട്ടു പരാതി നല്കാം. ബോര്‍ഡ് അത്തരം പരാതി പുന:പരിശോധനാ നടപടികളുമായി മുന്നോട്ടുപോകേണ്ടതായിവരും. 

സിനിമാസംബന്ധമായ വ്യവഹാരങ്ങളില്‍ പലപ്പോഴും കോടതി ഇടപെടാത്ത വാര്‍ത്തകളും ശ്രദ്ധയില്‍ ഉണ്ടാകും.  ആവിഷ്ക്കാരസ്വതന്ത്ര്യം തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ പരമാവധി സൂക്ഷിച്ചു മാത്രമാണ് കോടതികള്‍ ഇടപെടാറുള്ളത്.  ആവിഷ്ക്കാരസ്വാതന്ത്ര്യം സംബന്ധിച്ച്  പൗരന്‍റെ മൗലീകാവകാശം സംരക്ഷിക്കുന്നതിന് ധാര്‍മ്മീകത, മതപരമായ കാര്യങ്ങള്‍, മുതലായവയുടെ പേരില്‍ സര്‍ക്കാരുകള്‍ ഇടപെട്ടു വരുന്നുണ്ട്.  അത്തരത്തിലുള്ള ഇടപെടലുകള്‍ ഭരണഘടനാപരമായ സംരക്ഷണമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  ഭരണഘടനാപരമായ അത്തരം സംരക്ഷണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ വികാരത്തിലുള്ള മതപരമായ ആശയങ്ങളോ, മറ്റു നിലവാരങ്ങളോ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല.  ന്യൂനപക്ഷത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം മൂലം ഉണ്ടാകുന്ന ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതാണ് നിയമപരമായ വ്യാഖ്യാന്ങ്ങളുടെ അകെത്തുക.   സിനിമ, പുസ്തകം, നാടകം, നോവല്‍ എന്നിവയിലെല്ലാം കലാകാരന്‍റെ സ്വന്തം സ്വാതന്ത്ര്യവും, ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് എന്നാണ് രാജ്യത്തെ പരമോന്നനനീതിപീഠമുള്‍പ്പെടെ പലവുരു പറഞ്ഞിട്ടുള്ളത്.

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ? Man Missing - Legality

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?

പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്.

ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ? 

ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ്  രജിസ്റ്റർ ചെയ്ത എഫ്ഐആർ സാധാരണയായി അധികാരികൾ ആവശ്യപ്പെടും. എന്നാൽ അത്തരത്തിൽ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളിൽ, വർഷങ്ങളായി കാണ്മാനില്ലാത്ത ആളുകളെ സംബന്ധിച്ച് എന്തു നിഗമനത്തിൽ എത്തിച്ചേരും എന്നതാണ് ചോദ്യം ?
ഇത്തരം സാഹചര്യത്തിൽ കേരള ഹൈക്കോടതി
പ്രസ്താവിച്ച  വിധിന്യായങ്ങൾ നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ്. 

30 വർഷത്തിലധികമായി കാൺമാനില്ലാത്ത ആളുടെ അവകാശികൾ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷിച്ച സമയം, ഇത്തരത്തിൽ എഫ്ഐആർ ഹാജരാക്കണമെന്ന് റവന്യു അധികാരികൾ ആവശ്യപ്പെട്ടു. കാണാതായ ആൾ അതിനുമുമ്പും പലപ്പോഴും വീടുവിട്ടു പോയിരുന്നതിനാൽ, മടങ്ങി വരും എന്നു കരുതി അദ്ദേഹത്തിൻറെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാകട്ടെ, ഭാര്യയും മരണപ്പെട്ടു. മക്കൾ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷയിൽ എഫ്ഐആർ ഹാജരാക്കാത്തതുകൊണ്ട് കാണാതായ ആൾ മരണപ്പെട്ടു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ആകില്ല എന്ന് റവന്യു അധികാരികൾ നിലപാടെടുത്തു.

കഴിഞ്ഞ 30 വർഷമായി അപേക്ഷകരുടെ പിതാവിനെ കാണാനില്ല എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഉണ്ടായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഭർത്താവ് തിരികെ വരും എന്ന് കരുതി എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന ഭാര്യയുടെ പ്രവർത്തി, ഇപ്പോൾ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച നടപടികളിൽ പ്രതികൂലമായി കണ്ട് സർട്ടിഫിക്കറ്റ് നിഷേധിച്ച റവന്യു അധികാരികളുടെ നടപടി കോടതി തിരുത്തി. മാതാവ്, മതിയായ കാരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്   എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൻറെ പേരിൽ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിഷേധിക്കരുത്. 
WPC 9657.2021, WPC 8107.2010

Tuesday, June 22, 2021

എന്താണ് 498 എ @ ഭാര്യക്കെതിരെയുള്ള ക്രൂരത ?#Domestic_Violence#498A_IPC

https://www.facebook.com/108006441029117/posts/320488429780916/ 

*അയാൾ അവളുടെ കഴുത്തിൽ കേബിൾ വയർ ചുറ്റി രണ്ടു കൈകൊണ്ടും ഇരുവശത്തേക്കും വലിച്ചു; പിന്നെ തറയിലൂടെ വലിച്ചിഴച്ചു;* ബഹളം കേട്ട് പരിസരവാസികളെത്തിയപ്പോൾ അയാൾ പുറത്തേക്ക് പോയി. ആശുപത്രിയിൽ ചികിത്സ തേടി,  പോലീസിൽ പരാതി നൽകി; കേസെടുത്തു. *കൊല്ലുമെന്ന് പറഞ്ഞ് കേബിൾ വലിച്ചുമുറുക്കിയ കാര്യം കൃത്യമായി പറഞ്ഞെങ്കിലും അതൊന്നും എഴുതിവന്ന മൊഴിയിൽ ഇല്ല. ദിവസങ്ങൾക്കുമുമ്പ് കത്തി ഉപയോഗിച്ച് മുറിപ്പെടുത്തിയ കാര്യവും പറഞ്ഞു. താൻ പറഞ്ഞതൊന്നും എഴുതിയിട്ടില്ലാത്ത മൊഴി വായിച്ചു കേട്ടു ശരി, എന്ന് First Information Statement ൽ നിവൃത്തിയില്ലാതെ ഒപ്പിടുകയും ചെയ്തു.* മേമ്പൊടിക്ക് ചേർത്ത ആകെയുള്ള ജാമ്യമില്ലാവകുപ്പ് 498A യിൽ എളുപ്പത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം. ഗാർഹിക പീഡന നിരോധന നിയമപ്രകാരം നൽകിയ ഹർജിയും, കോവിഡിൽ മുങ്ങി  കോടതിയിൽ നിലവിലുണ്ട്.  സമകാലിക വാർത്തകൾ ഇത്തരം തൊഴിലനുഭവങ്ങൾ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നു...

*എന്താണ് 498 എ @ ഭാര്യക്കെതിരെയുള്ള ക്രൂരത ?*
#Domestic_Violence
#498A_IPC 

കേരളീയര്‍ സാമാന്യം നിയമസാക്ഷരത ഉള്ളവരാണ്. പോലീസ് എന്നോ കോടതി എന്നോ കേട്ടാല്‍ അങ്ങനെ പേടിയൊന്നുമില്ല. അത്യാവശ്യം വകുപ്പുകളെ പറ്റിയുമൊക്കെ പലര്‍ക്കുമറിയാം. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് പൊതുവേ ആളുകള്‍ക്ക് സുപരിചിതമായ വകുപ്പ് ആണ്  ഐ പി സി 498 എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വകുപ്പില്‍ സ്ത്രീധനം ആവശ്യപ്പെട്ടോ കൂടുതല്‍ പണം ആവശ്യപ്പെട്ടോ ഭാര്യയോട് ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ വീട്ടുകാരോ ക്രൂരമായി പെരുമാറുന്നതാണ്ഈ കുറ്റം.

*കൂടുതല്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന നിയമം*

വിവാഹിതയായ സ്ത്രീക്ക്  ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നോ, ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്നോ ക്രൂരമായ പെരുമാറ്റം അനുഭവപ്പെട്ടാല്‍  ഈ വകുപ്പ് പ്രകാരം കേസെടുക്കാം. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ശിക്ഷ ലഭിക്കും.  ജാമ്യമില്ലാത്ത വകുപ്പു കൂടിയാണ് ഇത്. കേസിന് ബലം ഉണ്ടാക്കുന്നതിന് പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാരെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തു കൊണ്ടായിരിക്കും പരാതികള്‍ തയ്യാറാക്കുന്നത്. പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി ഉണ്ടായതിനാല്‍ ഇടക്കാലത്ത്  ജാമ്യമില്ലാത്ത രീതിയിലുള്ള പോലീസ് അറസ്റ്റ് വേണ്ട എന്നു വരെ പല നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതികളുടെ പേരില്‍ യഥാര്‍ത്ഥ പ്രതികളും  രക്ഷപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാവുന്നതിനാല്‍ നിലവില്‍ ഈ വകുപ്പിന്‍റെ ജാമ്യമില്ലാത്ത അവസ്ഥയില്‍ മാറ്റമില്ല. 

*എന്താണ് ക്രൂരത* 

ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും, ഭാര്യയുടെ ശരീരത്തിനോ മനസ്സിനോ  മുറിവോ അപകടമോ ഉണ്ടാക്കുന്നത് എന്തും ക്രൂരതയുടെ നിര്‍വചനത്തില്‍ വരും. അതോടൊപ്പം തന്നെ ഭാര്യയില്‍ നിന്നോ ഭാര്യയുമായി ബന്ധപ്പെട്ടവരില്‍  നിന്നോ അന്യായമായി സ്വത്ത് ആവശ്യപ്പെടുകയോ, മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതും,  അത്തരം ആവശ്യം നിറവേറ്റാത്തതിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരും, അത്തരത്തില്‍ പെരുമാറുന്നതും കുറ്റകരമാണ്. 

*എവിടെ കേസ് നല്‍കും ?* 

സാധാരണയായി ക്രിമിനല്‍ കുറ്റം നടന്നാല്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് അവിടെയാണ് പരാതി നല്‍കേണ്ടത്. വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നോ ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നോ സ്ത്രീധനം കൂടുതല്‍ ചോദിച്ചു കൊണ്ട് ശാരീരിക-മാനസിക ഉപദ്രവങ്ങള്‍ ഉണ്ടായാല്‍ നല്‍കാവുന്ന ക്രിമിനല്‍ പരാതിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്. കുറ്റകൃത്യം നടന്ന ഭര്‍ത്താവിന്‍റെ വീടിന്‍റെ പ്രാദേശിക പരിധിയില്‍ കേസ് നല്‍കണമെന്ന നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നു. വ്യത്യസ്ത അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീംകോടതിയില്‍ നിലവിലിരുന്ന റഫറന്‍സ് കേസിലാണ് വിധി വന്നത്.ഉപദ്രവത്തിനു ശേഷം സ്ത്രീ അഭയംതേടി താമസമാക്കിയ സ്ഥലം ഏതാണൊ, ആ സ്ഥലത്തിന്‍റെ അധികാര പരിധിയിലും കേസ് നല്‍കാം. നിലവില്‍ താമസിക്കുന്ന സ്ഥലത്ത് വച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നതിന്‍റെ പേരില്‍ ആ പ്രദേശത്ത് കേസ് നല്‍കാനാവില്ല എന്ന് വാദത്തിനാണ് മാറ്റം വന്നത്. ചുരുക്കത്തില്‍ കുറ്റകൃത്യം നടന്നു എന്നുപറയുന്ന ഭര്‍ത്താവിന്‍റെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലോ, പീഡനത്തിനുശേഷം സ്ത്രീ അഭയം തേടിയിരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാം. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നേരിട്ട് മജിസ്ട്രേറ്റ് കോടതി വഴിയും പരാതി നല്‍കാം. 

*കേസെടുത്താല്‍ എന്തുണ്ടാകും ?* 

ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ല. സെഷന്‍സ്കോടതിയില്‍ നിന്നോ,  മേല്‍ കോടതികളില്‍ നിന്നോ  മുന്‍കൂര്‍ ജാമ്യം നേടിയതിനുശേഷം വേണം പോലീസില്‍ ഹാജരാകാന്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ പോലീസ് പ്രതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിന്‍റെ സ്വഭാവമനുസരിച്ച് കോടതി റിമാന്‍ഡ് ചെയ്യുകയോ ജാമ്യത്തില്‍ വിടുകയോ ആകാം. പിന്നീട് കേസ് അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്ന മുറയ്ക്ക് അത് കോടതി ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക്  കോടതിയില്‍ നിന്ന്സമന്‍സ് വരും. പിന്നീട് കേസിന്‍റെ വിചാരണ ആരംഭിക്കും.

Anticipating Misuse - can it be a reason to shun the new IT Rules ?

Anticipating Misuse - can it be a reason to shun the new IT Rules ?

After much awaited curiosity, Ministry of electronics and information technology issued notification GSR No.139(E)  towards the implementation of Information Technology (Intermediary Guidelines and Digital Media Ethics Code) Rules 2021. Obviously the same has been issued in suppression of the existed Rules 2011.

It is a long pending complaint that annoying contents in the  social media with an intention to defame and to harass the persons on the receiving end are not able to restrict even through legal proceedings, fruitfully. The in-house reporting mechanism of the social media giants are not preventing the assailants going scot free. Not everyone in our country is in a position to get orders from competent court or from appropriate government or agency to invoke the provisions of due diligence by intermediary. The article 19- freedom of speech and expression, a fundamental right guaranteed by the constitution of India is not unfettered by the law of the land. Similarly the concern by certain sects that the rules may be misused deliberately to make a large number of complaints so as to overwhelm the grievance redressal mechanisms created by social media platforms need only to be termed as misplaced and exaggerated. 

What is Due diligence 

Due diligence need to be mandatorily observed by the social media intermediary and significant social media intermediary while discharging certain duties. The intermediary shall prominently publish on its website, mobile based application or both about the rules and regulations and privacy policy and user agreement. Those rules and regulations shall strictly restrict the user from publishing or sharing any information if it is defamatory, obscene, pornographic, paedophilic,  libellious and other offences which are inconsistent with or contrary to the laws of the land. The prohibited activities includes patent, trademark, copyright violations etc. Intentional communication of misleading information also come under the bar. Needless to say, any over act challenging the unity integrity and security of the nation will also come under the scanner.

Grievance Redressal Mechanism

If this rules are properly complied by the social media giants, gone are the days for indefinite search for grievance officers and contact details to whom the victim may make a complaint against violation of any of the provisions of this rule. The rules cast a mandatory duty upon the grievance officer to acknowledge the complaint within 24 hours and dispose off such complaint within a period of 15 days from its receipt. Furthermore the intermediary shall within 24 hours from the receipt of a complaint made by an individual or any person on his behalf in relation to any content which is prima-facie in the nature of any material which exposes the private area of such individual, full or partial nudity or depicts such individual in any sexual act or conduct, or is in the nature of impersonation in electronic form including artificial morphed images, take all reasonable measures to remove or disable access to such content. 

The social media intermediaries are liable to appoint a chief compliance officer who shall be responsible for ensuring compliance with the act and rules made thereunder and shall be liable in any proceedings relating to any relevant third party information, where he fails to ensure that such intermediary observes due diligence while discharging its duties under the act and rules made thereunder.

A Nodal contact person for full-time coordination with the law enforcement agencies is also mandatory. Resident grievance officer- an employee of a significant social media intermediary who is rresident in India need also to be appointed. The rules also mandate the intermediaries to publish periodic compliance report every month mentioning the details of complaints received and action taken thereon and the number of specific communication links or parts of information that the intermediary has removed or disabled access. 

First originator and prosecution 

The identification of the first originator of the information connected with an offence is always a dark area for the investigating agencies, provided no cooperation is is there from the part of intermediaries. New rules cast a duty on the intermediaries to enable the identification of the first originator of the information on its computer resource. This is the area in which challenges are raised over the right of privacy, which is a fundamental right as of now. The proviso to safeguard the privacy, by adding a clause of non requirement of disclosure of any other information relating to the first of generator or any information relating to its other users has evoked a mixed response only. It is also to be noted that if the first originator of any information is located outside the territory of India, the first originator of that information within the territory of India shall be deemed to be the first originator. 

Regulatory mechanisms

The grievance regulatory mechanism as per the new rules is of three levels. It includes self regulating mechanism level 1 and level 2 and and oversight mechanism as level 3. It is no doubt that there must be a proper mechanism to curb the intentional harassment and defamation and other crimes through social media. However a balanced mechanism between the pillars of criminal overt act and freedom of free speech, by upholding India's democratic credentials is the need of the hour.

Monday, May 17, 2021

Tax exemption - Vacated building

കോവിഡ് കാലത്ത് വാടകയുമില്ല;ആളുമില്ല!
കെട്ടിടനികുതി ഇളവ് കിട്ടുമോ ?

കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം കെട്ടിടങ്ങൾക്ക് വസ്തു നികുതി നൽകണം. എന്നാൽ സാധാരണയായി വാടക കൊടുക്കുന്നതോ ഉടമസ്ഥൻ താമസിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടം ഒരു അർദ്ധ വർഷത്തിൽ ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടന്നാൽ പ്രസ്തുത അർദ്ധവർഷത്തേക്കുള്ള നികുതി ഇളവ് ലഭിക്കുന്നതിന് ഉടമസ്ഥന് അവകാശമുണ്ട്. അർദ്ധവർഷം സംബന്ധിച്ച നികുതി അടച്ചു കഴിഞ്ഞെങ്കിൽ, ആ തുക തിരികെ ലഭിക്കുന്നതിനൊ, അടുത്തുവരുന്ന അർദ്ധ വർഷത്തേക്കുള്ള നികുതിയിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനോ ഉടമസ്ഥന് അവസരമുണ്ട്. 

കെട്ടിടം ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടക്കുകയാണെന്നോ, നോട്ടീസ് നൽകുന്ന സമയത്തോ തുടർന്നുള്ള അർദ്ധവർഷത്തിലോ ഒരു പ്രത്യേക തീയതിമുതൽ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്നോ, നേരത്തെ തന്നെ സെക്രട്ടറിക്ക് നോട്ടീസ് നൽകിയാൽ മാത്രമേ ഇങ്ങനെ ഒരു ഇളവ് അവകാശപ്പെടാനാകൂ.

Scope of tourism - permitted activities in CRZ (Coastal Regulation Zone) Notification 2019

Scope of tourism - permitted activities in CRZ (Coastal Regulation Zone) Notification 2019

Obviously CRZ notification is recently infamous for coastal constructions; at the same time famous, related to management and conservation of marine and coastal ecosystems. Whatever it be, the new notification 2019, is quite different from 2011 notification and it gives room for tourism facilities along the coastal area. 

As per the 2019 notification, wherever there is a national or state highway passing through no development zone (NDZ) of CRZ III areas, temporary tourism facilities are permissible on the seaward side of the road. Whereas, on the landward side of such roads, resorts or hotels and associated tourism facilities are permitted. HOWEVER search permission will only be subject to the incorporation of tourism plan in the approved CZMP as per 2019 notification. 

Now it is the time for perusing the draft CZMP which is under process. To be borne in mind, the intended area shall be incorporated in the tourism plan in the CZMP. Moreover it is the bounden duty of the coastal community to verify search proposed tourism incorporated areas and to opine whether such affirmative actions would affect their livelihood options and sustainable development of coastal communities as such.

Sherry J Thomas
sherryjthomas@gmail.com

Saturday, April 24, 2021

#വാട്സാപ്പ് വഴി #സമൻസ്, ഹാജരാകാത്തതിന് വാറണ്ട് #summons_whatsap

Summons - Whatsap

#വാട്സാപ്പ് വഴി #സമൻസ്, ഹാജരാകാത്തതിന് വാറണ്ട് 
#summons_whatsap

എംഎൽഎക്ക് കോടതി സമൻസ് അയച്ചത് വാട്സാപ്പ് വഴി. നിശ്ചയിച്ച തീയതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് കോടതി വാറണ്ട് ഉത്തരവിറക്കി. തനിക്ക് സമൻസ് ലഭിച്ചിട്ടില്ല എന്നും തൻറെ ഫോണിൽ സമൻസ് ഡൗൺലോഡ് ചെയ്തിട്ടില്ല എന്നും ആരോപിച്ചു പ്രതിയായ എംഎൽഎ കേരള ഹൈക്കോടതിയിലെത്തി.

ക്രിമിനൽ നടപടി ക്രമം വകുപ്പ് 62 ഉം കേരള ക്രിമിനൽ പ്രാക്ടീസ് ചട്ടം 7 ഉം സമൻസ് നൽകുന്നതിനുള്ള മാർഗ്ഗമായി വാട്സ്ആപ്പ് മാധ്യമത്തെ അംഗീകരിച്ചിട്ടില്ല എന്ന് കേരള ഹൈക്കോടതി. ആശയവിനിമയോപാധികളിൽ ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൂടുതൽ പ്രായോഗിക സമീപനം നിയമത്തിലും ഉണ്ടാകേണ്ടതുണ്ട് എന്ന് പക്ഷേ, കോടതി പരാമർശിച്ചു. കൊറിയർ മുഖേനയും ഈമെയിൽ മുഖേനയും സമൻസ് അയക്കുന്നത് സംബന്ധിച്ച് വിധിന്യായങ്ങളും ഉണ്ട്. എന്നാൽ വാട്സ്ആപ്പ് മുഖേന സമൻസ് അയക്കുന്നതിന് നിയമപ്രാബല്യം ഇല്ല. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വാറണ്ട് അയച്ച കീഴ്കോടതി നടപടി ശരിയല്ല.

Sherry J Thomas Advocate

Sunday, April 18, 2021

പൊതുസ്ഥലത്ത് നിർത്തിയിരിക്കുന്ന സ്വകാര്യ കാർ പൊതുസ്ഥലം ആകുമോ?

Private car a public place ?
പൊതുസ്ഥലത്ത് നിർത്തിയിരിക്കുന്ന സ്വകാര്യ കാർ പൊതുസ്ഥലം ആകുമോ? 

പൊതുസ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS (Narcotics Drugs and Psychotropic Substances Act, 1985) വകുപ്പ് 43 ൽ സൂചിപ്പിക്കുന്നത്  പ്രകാരമുള്ള പൊതുസ്ഥലം എന്ന നിർവചനത്തിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിന്, പൊതുനിരത്തിൽ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS വകുപ്പ് 43 ൽ പറയുന്ന, പൊതുസ്ഥലം എന്ന നിർവചനത്തിൽ വരില്ല എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.  കേസിലുൾപ്പെട്ടപ്പോൾ വകുപ്പ് 42 പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചെയ്യാതിരുന്ന വിഷയമാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്.

പൊതുസ്ഥലത്ത് തെരച്ചിൽ നടത്തുന്നതിന് വകുപ്പ് 43 പ്രകാരമുള്ള പ്രവർത്തികൾ ചെയ്താൽ മതിയാകും, അതേസമയം പൊതുസ്ഥലം എന്നതിൻറെ പരിധിയിൽ വരാത്ത സ്ഥലത്ത് നടപടികൾ കൈക്കൊള്ളുന്നതിന് വകുപ്പ് 42 പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.
Boota Singh Vs State Of Haryana [CrA 421 OF 2021]

വാഹനാപകടം ഡ്രൈവറുടെ ചുമതലയെന്ത് ?

Drivers duty - accident

വാഹനാപകടം ഡ്രൈവറുടെ ചുമതലയെന്ത് ?

മുതിർന്ന പൗരൻ - മക്കൾ നോക്കിയില്ലെങ്കിൽ ആധാരം റദ്ദാക്കാനാകുമോ ..

മുതിർന്ന പൗരൻ - മക്കൾ നോക്കിയില്ലെങ്കിൽ  ആധാരം റദ്ദാക്കാനാകുമോ .. നിയമദർശി legal tips

വിജ്ഞാപന പരിധിയിൽപ്പെട്ട ഭൂമി- ഭവനനിർമ്മാണം സാധ്യമാകാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കണം! #NDZ

വിജ്ഞാപന പരിധിയിൽപ്പെട്ട ഭൂമി- ഭവനനിർമ്മാണം സാധ്യമാകാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കണം! #NDZ

Video - Adv Sherry J Thomas

പൊക്കാളി പാടം - തീരനിയന്ത്രണ വിജ്ഞാപനം CRZ

പൊക്കാളി പാടവും തീര നിയന്ത്രണവും

അതിർത്തി മതിൽ പണിയുന്നതിനും തടസ്സമോ ? #CRZ Video

അതിർത്തി മതിൽ പണിയുന്നതിനും തടസ്സമോ ? #CRZ

CRZ difference between municipality and panchayat

Video - difference between municipality and panchayat CRZ
പഞ്ചായത്ത് / മുനിസിപ്പാലിറ്റി വ്യത്യാസമെന്ത് ? 
തദ്ദേശവാസികൾക്ക് വീട് നിർമ്മിക്കാൻ അവസരമുണ്ടോ ? #CRZ

പുതിയ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതില്ല

പുതിയ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതില്ല - മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ (13.4.2021)
#Motor_vehicles_department
#മോട്ടോർവാഹനവകുപ്പ്Motor Vehicle Department Circular