Search This Blog

Friday, February 3, 2017

CRZ - many people ready to pay compensation for violation- will they get regularised ? DLF Judgment reference- Article

പിഴയൊടുക്കിയാല്‍ പൊളിച്ചുകളയേണ്ടതില്ല.. എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമോ ?                    ഷെറി

സര്‍, എന്‍റെ 1400 ചതുരശ്ര അടി വീടിന് ഞാന്‍ പതിനായിരം രൂപ പിഴ ഒടുക്കാം; എനിക്ക് നമ്പരിട്ടു തരുമോ? തീരനിയന്ത്രണ വിജ്ഞാപനം ലംഘിച്ചു പണിത  185 ഫ്ളാറ്റുകളുള്ള 49 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടം പൊളിക്കാതിരക്കണമെങ്കില്‍ ഒരു കോടി രൂപ പിഴ ഒടുക്കണം എന്ന കോടതി വിധി പത്രത്തില്‍ വായിച്ച അയാള്‍ തന്‍റെ പണി പൂര്‍ത്തിയാകാത്ത പുരയുടെ ആധാര ലക്ഷ്യവുമായി പഞ്ചായത്ത് ഓഫീസിലേക്ക് ഓടി. കൈയ്യില്‍ പത്രവാര്‍ത്തയുടെ വെട്ടിയെടുത്ത ഭാഗവും ഉണ്ടായിരുന്നു. ചോദ്യം കേട്ട് പഞ്ചായത്ത് സെക്രട്ടറി ചിരിച്ചു. സര്‍ എന്‍റെ വീട് 1400 സ്ക്വയര്‍ മീറ്ററിനു താഴെയാണ്. പുഴയും കടലുമല്ല, ഒരു ചെറിയ കൈത്തോടാണ് സമീപമുള്ളത്. അല്ലെങ്കില്‍ നിങ്ങളൊരു തുക പറയ്. ഞാന്‍ പിഴയൊടുക്കാം. അയാള്‍ കുറേ നേരം പത്രവാര്‍ത്തയുടെ മുറിച്ചെടുത്ത ഭാഗവുമായി അവിടെ നിന്നു. 

തീര നിയന്ത്രണ വിജ്ഞാപനം

തീര നിയന്ത്രണ വിജ്ഞാപനം ആദ്യ ഉത്തരവ് 1991-ല്‍ആം നിലവില്‍ വന്നു.  ഇന്ത്യയിലെ തീരദേശപ്രദേശങ്ങളുടെ സുസ്ഥിര വികസനവും സുരക്ഷയും  സംരക്ഷണവും ലക്ഷ്യമാക്കിയാണ് ഇഞദ   നിലവില്‍ വന്നത്.  വിരോധാഭാസം എന്ന് പറയട്ടെ തിരദേശവാസികളുടെ തൊഴില്‍ സുരക്ഷക്കും, പ്രദേശത്ത് വികസനം ശാസ്ത്രീയമായ രിതിയില്‍ സാദ്ധ്യമാകുന്നതിനും ലക്ഷ്യം വച്ച് കൂടിയാണ് വിജ്ഞാപനം നിലവില്‍ വന്നതെങ്കിലും ഒരു ഭവനം പോലും പണിയാനാകാത്ത സ്ഥിതിയാണ് ഫലത്തില്‍.  ഇന്ത്യയിലെ തീരദേശ പ്രദേശത്ത്, ഈ വിജ്ഞാപനം ബാധകമായ സ്ഥലങ്ങളില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  പിന്നീട് (നിലവിലെ)തീരദേശ നിയന്ത്രണ വിജ്ഞാപനം 2011 പുറപ്പെടുവിച്ചു.  അതു പ്രകാരം കേരളത്തിലെ എല്ലാ ദ്വീപുകളും തീരപ്രദേശങ്ങളും നിയന്ത്രണരേഖക്ക് ഉളളിലായി.  വേലിയേറ്റവും വേലിയിറക്കവും ബാധിക്കുന്ന ചെറിയ കൈത്തോടുകള്‍ പോലും ഇതിന്‍റെ പരിധിയില്‍ വന്നു.  നിയന്ത്രണപ്രദേശങ്ങളെ ഇഞദ ക, ഇഞദ കക, ഇഞദ കകക, ഇഞദ കഢ  എന്നിങ്ങനെ നാല് ആയി തരം തിരിച്ചിരിക്കുന്നു.  ഇഞദ ഢ ാം ഭാഗത്തില്‍ പ്രത്യക പരിഗണന അര്‍ഹിക്കുന്ന മേഘലകളുടെ കൂട്ടത്തില്‍ ഗ്രേറ്റര്‍ മുബൈ, കേരളം, ഗോവ, എന്നീ സ്ഥലങ്ങളെ ഉല്‍പ്പെടുത്തി.



കേരളത്തിലെ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ CRZ II ലും പചഞ്ചായത്ത് പ്രദേശങ്ങള്‍ CRZ III  ലും ഉള്‍പ്പെയുത്തിയിരിക്കുന്നു.  യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതൃത്തിക്കനുസൃതമായി അല്ല ഇഞദ തരം തിരിക്കേണ്ടതല്ലെങ്കിലും കേരളത്തില്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത്.  ഇഞദ കക ല്‍  ഉല്‍പ്പെടുന്ന പ്രദേശത്ത് നിലവിലുളള റോഡിന്‍റെയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.  അതോടൊപ്പം നിയമപ്രകാരം നമ്പര്‍ ലഭിച്ചിട്ടുളള കെട്ടിങ്ങളുടെ നര്‍മ്മാണ രേഖയില്‍ നിന്ന് കരഭാഗത്തേക്കും പണിയാം.  എന്നാല്‍ ഇഞദ കകക ല്‍ വരുന്ന പഞ്ചായത്ത് പ്രദേശത്ത്, കടല്‍ തീരത്തി നിന്നും 200 മീറ്ററും, പുഴ മുതലായവയില്‍ നിന്ന് 100 മീറ്ററും അകലത്തില്‍ വേണം നിര്‍മ്മാണങ്ങള്‍ നടത്താന്‍. 
എന്നാല്‍ കേരളത്തില്‍ ബാക്ക് വാട്ടര്‍ (കായല്‍) ദീപുകളില്‍ നിയന്ത്രണ രേഖകളില്‍ നിന്നും (കൈതോട്, പൊക്കാളിപ്പാടം, കായല്‍, പുഴ) 50 മീറ്റര്‍ അകലം വിട്ട്  തദ്ദേശവാസികള്‍ക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതാണ് കേരളത്തിന് നല്‍കിയിട്ടുള്ള ആകെ ആനുകൂല്യം.  കേരളത്തിന് നല്‍കിയിട്ടുളള പ്രത്യേക പരിഗണന ഉള്‍ക്കൊളളുന്ന ഇഞദ ഢ -ല്‍ ഉള്‍പ്പെടുത്തിയാണ് 50 മീറ്ററിന്‍റെ ഇളവ് നല്‍കിയിരിക്കുന്നത്.  50 മീറ്ററിനുളളില്‍ തദ്ദേശവാസികളുടെ നിലവിലുളള കെട്ടിടങ്ങള്‍ കേടിപാടുകള്‍ തീര്‍ക്കുകയോ, പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യാം.  50 മീറ്ററിനപ്പുറത്ത് ബാക്ക്വാട്ടര്‍ ദ്വീപുകളില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം പഞ്ചായത്തിന്‍റെ മുന്‍ അനുമതിയോടെ നടത്താവുന്നതാണ്. അത്തരം മുന്‍കൂര്‍ അനുമതി ആദ്യം പഞ്ചായത്തുകള്‍ക്ക് നല്‍കാനുളള അധികാരമുണ്ടായിരുന്നുവെങ്കില്‍ 2013 ജനുവരിയില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  തിരുവനന്തപുരത്ത് കോസ്റ്റല്‍ മാനേജ്മെന്‍റ് അതോറിറ്റിയെ സമീപിക്കണം. 

പൊളിക്കലും പിഴയൊടുക്കലും 

തീരനിയന്ത്രണ വിജ്ഞാപനത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പോലും ചില ഘട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഓരോ മേഖലകളായി തിരിച്ചിരിക്കുന്നതിന്‍റെ പരിധി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്.  അത്തരമൊരു ഉദാഹരണമാണ് സി.ആര്‍.ഇഗഡ് 2 മേഖലയില്‍ നിര്‍ദ്ദിഷ്ട റോഡിനു കരഭാഗത്തേക്കോ, അംഗീകൃതകെട്ടിടത്തിന്‍റെ കരഭാഗത്തേക്കോ നിര്‍മ്മാണം അനുവദിക്കാം എന്നത്. എറണാകുളം ജില്ലയിലെ മറൈന്‍ഡ്രൈവില്‍ ഉള്‍പ്പെടെ നിരവധി പ്രദേശത്ത് സിആര്‍ഇസഡ് 2-ന്‍റെ ആനുകൂല്യം പരിഗണിച്ച്  അനവധി കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങിയിട്ടുണ്ട്.  
വീണ്ടും ഇത്തരത്തില്‍ ചര്‍ച്ച ഉയരുന്നത് കഴിഞ്ഞ ഡിസംബര്‍ 21-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഡിഎല്‍എഫ് കേസിലെ വിധിന്യായത്തെ തുടര്‍ന്നാണ്.   ഡിഎല്‍എഫ് ബില്‍ഡിങ്ങ് തീരനിയന്ത്രണ വിജ്ഞാപനം ലംഘിച്ച് നിയമവിരുദ്ധമായാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി, പക്ഷേ കെട്ടിടം പൊളിച്ചുകളയുവാനുള്ള ഉത്തരവിന് മറ്റൊരു രീതിയിലാണ് മറുപടി കണ്ടെത്തിയത്.  ഒരു കോടി രൂപ പിഴ ഈടാക്കി ബന്ധപ്പെട്ട തുക പരിസ്ഥിതി അനുകൂല  പ്രവര്‍ത്തനത്തിനുവേണ്ടി ജില്ല കളക്ടറുടെ പക്കല്‍ ഏല്പിക്കുന്നതിനും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദ്ദേശിച്ചു. കെട്ടിടം പൊളിച്ചുകളയുന്നത് അതിനേക്കാള്‍ ഏറെ പരിസ്ഥിതി ആഘാതം ഉണ്ടാക്കും എന്നും മറ്റു പ്രായോഗീക ബന്ധിമുട്ടുണ്ടാക്കുമെന്നുംകണ്ടെത്തി പൊളിച്ചുകളയുവാനുള്ള സിംഗിള്‍ ബഞ്ചന്‍റെ ഉത്തരവിന് മാറ്റം വരുത്തുകയായിരുന്നു. 

പിഴയൊടുക്കാന്‍ കാത്ത് അനേകര്‍

കേരളത്തെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന്  ദ്വീപുനിവാസികള്‍  ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷയുമായി തീരനിയന്ത്രണ വിജ്ഞാപനത്തിലെ ഇളവുകള്‍ക്കായി കാത്തിരിക്കുന്നു. വിജ്ഞാപന പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്ന കാരണത്താല്‍  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിഷേധിച്ചവര്‍ക്ക് ഇതു സംബന്ധിച്ച ഓരോ വാര്‍ത്തയും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. 49 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് പിഴയായി ഒരു കൊടി ഈടാക്കിയെങ്കില്‍, അതിന്‍റെ നൂറിലൊന്നു പോലും വരാത്ത തങ്ങളുടെ വീടിന് ആനുപാതികമായി പിഴയൊടുക്കാന്‍ തയ്യാറായി വരുന്നവരെ എന്ത് യുക്തിയുടെ പേരില്‍ പറഞ്ഞയക്കും എന്നത് ചിന്തനീയമാണ്. വൈദ്യുതി കണക്ഷനുവേണ്ടിയും, കുടിവെള്ള കണക്ഷനുവേണ്ടിയും, താല്കാലിക നമ്പറുകള്‍ അനുവദിച്ചകൊടുക്കുന്ന സാഹചര്യത്തില്‍ അതു ലഭിച്ച മുഴുവന്‍ പേരും ഏതു സമയത്തും തങ്ങളുടെ സ്വപ്നവീട് അധികാരികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പൊളിച്ചു മാറ്റാം എന്ന സത്യവാങ്മൂലം തലക്കുമുകളില്‍ തൂങ്ങുന്നവരാണ്.  ഏതുസമയവും തങ്ങളുടെ കെട്ടിടം പൊളിച്ചുകളയുമെന്ന പ്രതികൂല നടപടി ഭയപ്പെട്ട് കഴിയുന്ന സാധാരണക്കാര്‍ക്ക് നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ ഇത്തരം വിധികള്‍ പോലും ആശ്വാസകരമാകും. 
വിഷയം എന്തായാലും ഹൈക്കോടതിയുടെ ഉത്തരവ് പരിസ്ഥിതിക്ക് അനുകൂലമായ നിഗമനത്തില്‍ തന്നെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ പരിധിയില്‍ നിയന്ത്രണത്തിന് ഇളവ് അനുവദിച്ചുകൊണ്ട് സിആര്‍ഇസഡ് രണ്ടില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക്  നിലവിലുള്ള അംഗീകൃതകെട്ടിടങ്ങളുടെ ഓരം ചേര്‍ന്ന് കണക്കാക്കുന്ന സാങ്കല്പിക രേഖ കണക്കിലെടുത്ത് കരഭാഗത്തുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണം അനുവദിക്കാനാകുമൊ എന്നത് ഒരു സുപ്രധാനമായ ഒരു ചോദ്യമാണ്.  

സാങ്കല്പികരേഖ

വിജ്ഞാപനത്തില്‍ പറയുന്ന സിആര്‍ഇസഡ് രണ്ടിലെ നിലവിലുള്ള അംഗീകൃത കെട്ടിടം എന്നതു കണക്കാക്കുമ്പോള്‍ ഈ വിജ്ഞാപനം ആദ്യം നിലവില്‍ വന്ന 19-2-1991 എന്ന കാലത്തിന്‍റെ കണക്കെടുത്തുവേണം തിരുമാനങ്ങളിലേക്ക് എത്താന്‍.  വിജ്ഞാപനത്തില്‍ ഒരിടത്തും  സമീപ വസ്തുവകകളെന്നോ, സമീപ ഭൂമിയെന്നോ പ്രതിപാദിപ്പിച്ചിട്ടില്ല.  ആയതു കൊണ്ടു തന്നെ  ഒരു സാങ്കല്പിക രേഖ വരയ്ക്കുന്നതിന് സാദ്ധ്യമല്ലാ എന്നതാണ്  കോടതി നിലപാട്. അപ്രകാരമാണെങ്കില്‍ അടുത്ത കരയെത്തുന്നതുവരെ സാങ്കല്പികരേഖ വരച്ചു കാട്ടി അതിന്‍റെ കരഭാഗത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഈ വിജ്ഞാപനത്തിന്‍റെ തന്നെ ഉദ്ദേശത്തിന് എതിരായിത്തീരുമമെന്നാണ്  കോടതി നിഗമനം.
ഈ വിഷയത്തില്‍ നേരത്തെ മുംബൈ ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ കേന്ദ്രമന്ത്രാലയം 8-1-1998-ല്‍ സിആര്‍ഇസഡ് രണ്ടിലെ നിലവിലുള്ള അംഗീകൃത കെട്ടിടം എന്താണെന്ന് വിശദീകരണം നല്‍കുകയുണ്ടായി. അവരുടെ വിശദികരണ പ്രകാരം തൊട്ടടുത്തുള്ള   കെട്ടിടങ്ങള്‍ക്കോ, തൊട്ടടുത്തുള്ള പ്ളോട്ടുകള്‍ക്കോ ഈ ആനുകൂല്യം ലഭ്യമാണെന്നാണ് സൂചിപ്പിച്ചിരുന്നത്.  പക്ഷേ യഥാര്‍ത്ഥത്തില്‍ വിജ്ഞാപനത്തിന്‍റെ വരികള്‍ക്കുള്ളിലൂടെ വായിക്കുമ്പോള്‍ തൊട്ടടുത്തോ അതിനപ്പുറത്തോ എന്ന നിബന്ധനകളൊന്നുമില്ല.  വസ്തുവിലെ അംഗീകൃത കെട്ടിടത്തിന്‍റെ കരഭാഗം ആണ് ഇപ്രകാരം ഇളവ് ലഭിക്കുന്ന പ്രദേശം എന്നാണ് ഹൈക്കോടതിയുടെ നിഗമനം. അതോടൊപ്പം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തിട്ടുള്ളത് അപ്രകാരം വരയ്ക്കുന്ന സാങ്കല്പികരേഖ മറ്റേതെങ്കിലും പുഴയോ, ജലാശയത്തേയോ, മറികടന്ന് പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ലംഘനങ്ങള്‍ വലിയ ഇനിയുമുണ്ട്

തീര നിയന്ത്രണ വിജ്ഞാപനം ബാധകമായ സ്ഥലങ്ങളില്‍ തലചായ്ക്കാന്‍ വീടുകള്‍ പണിതു തീര്‍ത്തവരുടെ പേരുവിവരങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും കൃത്യമായുണ്ട്. ഡി എല്‍ എഫ് കേസില്‍ തങ്ങളെക്കാലും വലിയ ലംഘനങ്ങള്‍ നടത്തിവ മറ്റ് വന്‍ കെട്ടിടങ്ങള്‍ ഉണ്ടെന്ന് വാദമുന്നയിച്ചപ്പോള്‍ അവയ്ക്കൊക്കെയുമെതിരെ നടപടിവരവന്നുവെന്നാണ് അധികാരികള്‍ നല്‍കിയ മറുപടി. ഒന്‍പത് വലിയ കെട്ടിടങ്ങള്‍ അതേ പ്രദേശത്ത് തന്നെയുണ്ടത്രെ. ഇനി അവരും പിഴയൊടുക്കി തീര്‍ക്കുമോയെന്നറിയില്ല. ഏതായാലും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണറിയുന്നത്. 
.  

No comments:

Post a Comment