Search This Blog

Monday, March 28, 2022

CRZ CZMP KERALA GOVERNMENT ORDER 24.3.2022

CRZ 2019 വിജ്ഞാപനം സംബന്ധിച്ച് കേരളത്തിൽ ജനസാന്ദ്രത കൂടിയ 175 ഗ്രാമപഞ്ചായത്തുകളെ CRZ III ൽ നിന്ന് II ലേക്ക് ഉൾപ്പെടുത്തുന്നതും മറ്റുമായ കാര്യങ്ങളിൽ പുറത്തിറക്കിയ സംസ്ഥാന സർക്കാർ ഉത്തരവ്. കേന്ദ്ര തലത്തിലുള്ള അംഗീകാരം ലഭിച്ചാൽ മാത്രമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പാക്കാനാകുന്നത്. CRZ വിജ്ഞാപനത്തിൽ പറയുന്ന കാര്യങ്ങൾക്കപ്പുറത്തുള്ള സംസ്ഥാന ഉത്തരവുകൾ കേന്ദ്ര തീരുമാനത്തിന് വിധേയമായിരിക്കും.

Wednesday, March 9, 2022

Surrogacy Law - India

 What is the latest update on Surrogacy law in India ?

SURROGACY REGULATION ACT 2021 has been published by the Ministry of Law and Justice and consequently, the enactment came in to force on 25.12.2021.

This is an Act to constitute National Assisted Reproductive Technology and Surrogacy Board, State Assisted Reproductive Technology and Surrogacy Boards and appointment of appropriate authorities for regulation of practice and process of surrogacy and for matters therewith or incidental thereto. It contains VIII chapters and contains 54 Sections.

Sunday, February 20, 2022

സർവെ - വസ്തു അതിർത്തി സംരക്ഷണം - അതിരളവ്- Demarcation of Boundaries- Resurvey Anomaly

Video

How to complaint against re survey anomalies 

Video on Land Survey 

Kerala Land Survey and Demarcation of Boundaries

സർവെ - വസ്തു അതിർത്തി സംരക്ഷണം - അതിരളവ്- Demarcation of Boundaries

https://youtu.be/d06dkZeCSxw

Filing Appeal and deposit of amount - Consumer Protection Act 2019

It's true that Consumers are really benefited..BUT

The new Consumer Protection Act makes it mandatory to deposit 50 % of the awarded amount for filing appeal to higher forum. But before the Apex court, it was contended that the law which is applicable at the time of initiation of the lis would be applicable, and therefore the provisions of 1986 Act would govern the appeal in dispute and not the provisions of 2019 Act. 

Held that, the onerous condition of payment of 50% of the amount awarded will not be applicable to the complaints filed prior to the commencement of the 2019 Act.The 2019 Act came into force from 20.7.2020.
(I.A. NO. 99210 OF 2021 IN CIVIL APPEAL NO. 1842 OF 2021)

Monday, January 3, 2022

Change in Occupancy - Denial of certificate - CRZ - NDZ Area - Legality

 It is an admitted fact that, no new constructions are permissible in NDZ of CRZ III areas (Panchayaths). However, the repairs or reconstruction of existing authorised structure not exceeding existing Floor Space Index, existing plinth area and existing density and for permissible activities under the notification are permissible. These wordings are from 2011 notification. 

Therefore, on a plain reading, if the activities are not within in the permissible list, whether the repair or reconstruction is possible ? 

Or the change in occupancy of an existing building is possible for running of a business in the said building situated in CRZ area ?

These questions are answered negatively by the decisions of KCZMA even in case of home stay, which is a permissible activity as per 2019 Notification. The said decision is uploaded as image file. 



Now the question is whether the action of KCZMA denying the application for change in occupancy is legally sustainable? 

It is an an admitted fact that the existing legally valid structures are not affected by CRZ Notification. The first Notification was in 1991. An existing building during those time is not affected by NDZ. But is it possible to repair or reconstruct it if it is to use for a commercial purpose ? That issue is answered in negative by KCZMA in the above said instance. There are other instances also. 

Whether there is any possible way out for change in occupancy is a matter to be addressed legally by the Court of law or higher authorities. The legislative intention on relaxation of construction in the Notification is to ease the restriction on construction of dwelling houses of local inhabitants. But if any such existing construction is changed its occupancy for the livelihood or for rental purpose of the local inhabitant is a matter to be addressed. In 2019 notification, even new construction of dwelling houses are seen permissible with certain conditions incorporating disaster management and sanitation arrangements. The mooting point is whether the change in occupancy sought for, is for an activity which is permissible or not. 

On the other hand, on a different line of thought, taking account of the fact that since the existing activities in NDZ even if it does not fall within in the permissible activity list will not be affected by the CRZ Notification;  commercial activities ought to have been allowed by change in occupancy, provided there is no new construction or any other violation in the structure of building ! 

Complaint against Films - censor board - proceedings - legal issues - cinematography

സിനിമകളെ നിയന്ത്രിക്കുന്നതാര്?

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്.  സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്.  അതേസമയം ഒരുവന്‍റെ മൗലീകാവകാശം അപരന്‍റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ ഖണ്ഡിക്കുന്നതാകരുത്.   സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് സിനിമാട്ടോഗ്രാഫി നിയമം 1952, സിനിമാട്ടോഗ്രാഫി ചട്ടങ്ങള്‍ 1983, സിനിമ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1991 എന്നിവ നിലവിലുള്ളത്.  

ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രമാണ് സിനിമകള്‍ പ്രദര്‍ശനയോഗ്യമാണോ എന്ന് അറിയിക്കുന്നത്. ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് എന്ന  സംവിധാനത്തിന് ഒരു ചെയര്‍മാനും, 12 മുതല്‍ 25 വരെ അംഗങ്ങളുമാണുള്ളത് .  ഒമ്പത് പ്രാദേശീക ഓഫീസുകള്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിനുണ്ട്,  കേരളത്തില്‍ തിരുവനന്തപുരത്താണ് റീജിനല്‍ (പ്രാദേശീക) ഓഫീസ് ഉള്ളത്. സിനിമയുടെ ഉള്ളടക്കം അനുസരിച്ച് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ - യു, യു.എ, യു.എ.എസ്, എന്നിങ്ങനെയാണ്  നല്കുന്നത്.  

എന്തൊക്കെയാണ്  പാടില്ലാത്തത് ?

സിനിമയുടെ പ്രദര്‍ശനയോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന കാര്യങ്ങളില്‍ വകുപ്പ് 5 (ബി) -യില്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പറയുന്നത്.  പൊതു പ്രദര്‍ശനത്തിന് ഒരു സിനിമ എപ്പോഴൊക്കെയാണ് യോഗ്യമല്ലാത്തത് എന്നു ചോദിച്ചാല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രം സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് ചില നിബന്ധനകള്‍ പരിശോധിക്കും.  രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, തടസ്സമാകുന്നവ, രാജ്യസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള സുഹൃത്ത്ബന്ധം, പൊതുക്രമം, മാന്യത, ധാര്‍മ്മികത, മാനഹാനി അല്ലെങ്കില്‍ കോടതിയലക്ഷ്യം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്നവ, എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നവ, എന്നിങ്ങനെയൊക്കെയുള്ള സിനിമകള്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല.  ഇത്തരത്തില്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല എന്ന് ബോര്‍ഡ് ഓഫ് ഫിലിം കണ്ടെത്തുകയാണെങ്കില്‍ ആ തീരുമാനത്തിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്കാം.  

 1983-ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം സിനിമകളുടെ നിയന്ത്രണം മാത്രമല്ല ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംബന്ധമായ അധികാരകേന്ദ്രത്തിനുള്ളത്.  സിനിമകള്‍ സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത് എന്ത് എന്ന് മനസ്സിലാക്കുന്നതിനും, പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെ എന്നും മനസ്സിലാക്കുന്നതിനും, പ്രത്യേക ചട്ടം തന്നെ ഈ നിയമത്തിലുണ്ട്.  സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദൃഢീകരിക്കുന്നത് സംബന്ധിച്ചും, മറ്റു കാര്യങ്ങള്‍ക്കുമായും, വിവിധ ബോധവത്ക്കരണപരിപാടികള്‍ നടത്തുക, എഴുത്തുകാരില്‍ നിന്നും സാമൂഹിക-സാമുദായിക നേതാക്കളില്‍ നിന്നും അത്തരത്തില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ആരായുക, പ്രാദേശീകതലത്തിലും, ദേശീയതലത്തിലും, പഠനങ്ങള്‍ നടത്തുക, വിവിധ തരത്തിലുള്ള സിനിമകളെപ്പറ്റിയുളള പ്രതികരണങ്ങളെക്കുറിച്ച രേഖകള്‍ ഉണ്ടാക്കക, എന്നിവയൊക്കെ ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങളൊക്കെ ബോര്‍ഡിന്‍റെ ചുമതലയായിട്ടുകൂടി കണക്കാക്കപ്പെടും.  

ഒരിക്കല്‍ അനുമതി ലഭിച്ച സിനിമകള്‍ക്കെതിരെ പിന്നീട് എന്തു ചെയ്യാം ?

സിനിമാട്ടോഗ്രാഫി നിയമപ്രകാരം ഒരിക്കല്‍ പ്രദര്‍ശനത്തിനു യോഗ്യമെന്നു കണ്ട് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ എന്തു നടപടി എടുക്കാനാകും എന്നു ചോദിച്ചാല്‍ ഇത്തരം സിനിമകള്‍ക്കെതിരെ ഏതെങ്കിലും പരാതി ബോര്‍ഡിനു ലഭിച്ചുകഴിഞ്ഞാല്‍, ബോര്‍ഡ് ആ പരാതി കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് കൈമാറണം.  കേന്ദ്രസര്‍ക്കാര്‍ ആ പരാതി പരിഗണക്കേണ്ടതാണ് എന്നു കാണുകയാണെങ്കില്‍  ബോര്‍ഡിന്‍റെ ചെയര്‍മാനോട് മേല്‍പ്പറഞ്ഞ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പുന:പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്യണം.  അത്തരം പുന:പരിശോധനാ ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ടു ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലോ, ബോര്‍ഡ് മുഖാന്തിരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലോ ആകാവുന്നതാണ്.  ഇത്തരത്തിലുള്ള പുന: പരിശ്ശോധന, ചട്ടങ്ങള്‍ പ്രകാരം ചെയ്യെണ്ടതായിട്ടു വരും.  

നിയമത്തിനും, ചട്ടത്തിനും, പുറമേ, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചിട്ടുണ്ട്.  ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സിനിമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതുതന്നെ പൊതുസമൂഹത്തോട്  മൂല്യബോധ്യത്തോടെ ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നുള്ളതാണ്.  അതേസമയം, ആവിഷ്ക്കാരസ്വാതന്ത്ര്യം യാതൊരു തരത്തിലും ഹനിക്കപ്പെടുകയുമരുത്.  ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിനും, കഴിയുന്നത്ര നല്ല നിലവാരം പുലത്തുന്നതുമാകണം സിനിമ എന്നതാണ് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.  നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അക്രമങ്ങള്‍, മുതലായവയൊന്നും പ്രോത്സാഹിപ്പിക്കുകയോ, ന്യായീകരിക്കുകയോ, മഹത്വവത്ക്കരിക്കുകയോ, ചെയ്യരുത്, ക്രിമിനലുകളുടെ പ്രവര്‍ത്തനരീതികള്‍ മുതലായവ പ്രോത്സാഹിപ്പിക്കാതിരിക്കുക, കുട്ടികളെ അക്രമങ്ങളുടെ ഭാഗമായി ഇരകളാക്കുക,   പരമാവധി അക്രമങ്ങളും, ക്രൂരതയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുക എന്നിവയൊക്കെ ഉള്‍പ്പെടുന്നു.  മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവത്ക്കരിക്കുന്നതുമായ സീനുകള്‍, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, പുകവലി മുതലായവ പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്.  സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളും, ഒഴിവാക്കണം എന്നാണ് ചട്ടം.  അതുപോലെ തന്നെ വംശീയമായോ, മതപരമായോ ഏതെങ്കിലും വിഭാഗങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളും, പ്രവര്‍ത്തികളും ഉണ്ടാകരുത് എന്നും  ചട്ടങ്ങളില്‍ പറയുന്നു.  വര്‍ഗ്ഗീയത പരത്തുന്നത്, അശാസ്ത്രീയകാര്യങ്ങള്‍ പരത്തുന്നത്, ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കരുതെന്ന കാര്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.  

വിമര്‍ശനവിധേയമായ സിനിമകൾ

പല കാരണങ്ങളാല്‍ ചിലപ്പോഴെല്ലാം സിനിമകള്‍ വിമര്‍ശന വിധേയമാകാറുണ്ട്.  ചില സിനിമകള്‍ ഇറങ്ങുന്നതിനു മുമ്പേ തന്നെ മതിയായ പരസ്യം ലഭിക്കുന്നതിനും ഇത്തരത്തിലുള്ള വിവാദങ്ങള്‍ വരുത്താറുമുണ്ട്.  മറ്റു പലതാകട്ടെ, രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയോ, മതപരമായ മറ്റെന്തെങ്കിലും രാഷട്രീയ താല്പര്യങ്ങളോടുകൂടിയോ, മറ്റെന്തെങ്കിലും ലക്ഷ്യത്തോടുകൂടിയൊ,വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്.  ഏതു തരത്തിലുള്ള വിവാദങ്ങള്‍ ആണെങ്കിലും ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്കേണ്ട സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തി ചട്ടങ്ങളിലും, നിയമങ്ങളിലും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പറയുന്ന കാര്യങ്ങള്‍ ലംഘിക്കുന്ന സിനിമാപ്രദര്‍ശനങ്ങള്‍ക്കെതിരെ എതൊരു വ്യക്തിക്കും പരാതി നല്കാവന്നതാണ്. ചട്ടം 32 പ്രകാരം പ്രദര്‍ശിക്കപ്പെട്ട സിനിമ പുന: പരിശോധിക്കുന്നതിന് ബോര്‍ഡിനു നേരിട്ടു പരാതി നല്കാം. ബോര്‍ഡ് അത്തരം പരാതി പുന:പരിശോധനാ നടപടികളുമായി മുന്നോട്ടുപോകേണ്ടതായിവരും. 

സിനിമാസംബന്ധമായ വ്യവഹാരങ്ങളില്‍ പലപ്പോഴും കോടതി ഇടപെടാത്ത വാര്‍ത്തകളും ശ്രദ്ധയില്‍ ഉണ്ടാകും.  ആവിഷ്ക്കാരസ്വതന്ത്ര്യം തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ പരമാവധി സൂക്ഷിച്ചു മാത്രമാണ് കോടതികള്‍ ഇടപെടാറുള്ളത്.  ആവിഷ്ക്കാരസ്വാതന്ത്ര്യം സംബന്ധിച്ച്  പൗരന്‍റെ മൗലീകാവകാശം സംരക്ഷിക്കുന്നതിന് ധാര്‍മ്മീകത, മതപരമായ കാര്യങ്ങള്‍, മുതലായവയുടെ പേരില്‍ സര്‍ക്കാരുകള്‍ ഇടപെട്ടു വരുന്നുണ്ട്.  അത്തരത്തിലുള്ള ഇടപെടലുകള്‍ ഭരണഘടനാപരമായ സംരക്ഷണമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  ഭരണഘടനാപരമായ അത്തരം സംരക്ഷണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ വികാരത്തിലുള്ള മതപരമായ ആശയങ്ങളോ, മറ്റു നിലവാരങ്ങളോ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല.  ന്യൂനപക്ഷത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം മൂലം ഉണ്ടാകുന്ന ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതാണ് നിയമപരമായ വ്യാഖ്യാന്ങ്ങളുടെ അകെത്തുക.   സിനിമ, പുസ്തകം, നാടകം, നോവല്‍ എന്നിവയിലെല്ലാം കലാകാരന്‍റെ സ്വന്തം സ്വാതന്ത്ര്യവും, ആവിഷ്ക്കാരസ്വാതന്ത്ര്യവുമാണ് എന്നാണ് രാജ്യത്തെ പരമോന്നനനീതിപീഠമുള്‍പ്പെടെ പലവുരു പറഞ്ഞിട്ടുള്ളത്. 

 Sherry J. Thomas

CRZ Notification - Kerala - Frequently asked questions

Frequently asked questions on Coastal Regulation Zone Notification 

 1. Which CRZ Notification is currently in force in Kerala (2022 Jan) ?

CRZ Notification 2011 is in force in Kerala. 


2. Why the new CRZ Notification 2019 is not implemented in Kerala ?

The CZMP for CRZ Notification 2019 is not yet completed and approved. The CZMP can be officially published after public consultation, approval etc. It is specifically noted in the CRZ Notification 2019 (Para 6) that, All Coastal states shall revise or update their respective CZMP framed under 2011 Notification  at the earliest and all the project activities attracting the provisions of this notification shall be required to be appraised as per the updated CZMP under this notification and until and unless the CZMP is so revised or updated, provisions of this Notification shall not apply and the CZMP as per the provisions of CRZ 2011 shall continue to be followed for appraisal and CRZ clearance to such projects. 


3. What is the CRZ area for backwater islands as of now ? Is there any change in the 2019 Notification ?

The CRZ area for backwaters in Kerala is considered as 50 metres. Within 50 metres, dwelling units of local communities may be repaired or reconstructed. Beyond 50 metres, on the landward side of backwater islands, dwelling units of local communities may be constructed with prior permission of Grama Panchayath. (2011 Notification)

In 2019 Notification, the CRZ area for backwater islands is reduced to 20 metres. 


4. What is the difference between Municipal areas and Panchayath areas in CRZ categorisation and permissions ? (2011 Notification)


Generally developed area upto to close to the
shoreline is considered as CRZ II. Developed area is referred to as that area within the existing municipal limits or in other existing legally designated urban areas which are substantially built up and has been provided with drainage and approach roads and other infrastructural facilities such as water supply and sewerage mains. 

IN CRZ III, areas that are relatively undisturbed and those do not belong to either CRZ  I or II which include coastal zone in the rural areas and also areas within municipal limits or in other legally designated urban areas which are not substantially built up. 

In CRZ II area, buildings are permitted only on the landward side of the existing road, or on the landward side of the existing authorised structures. 

In CRZ III, area up to 200 from HTL on the landward side of seafront and 100 metres from the tidal influenced water bodies or width of the creek whichever is less is to be earmarked as No Development Zone. 


Updated by Adv Sherry J Thomas on 03-01-2022


Saturday, December 25, 2021

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

നിയമാനുസൃതം സഹകരണസംഘത്തിൽ അംഗത്വം നേടിയിട്ടുള്ള വ്യക്തിയെ അകാരണമായി പുറത്താക്കാനാവില്ല. അതേസമയം കേരള സഹകരണ സംഘം നിയമപ്രകാരം സംഘത്തിൻറെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ, നിയമാവലി പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, ഈ അജണ്ടയോട് കൂടിയ പ്രത്യേക പൊതുയോഗത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി പ്രസ്തുത അംഗത്തെ പുറത്താക്കാം. പ്രസ്തുത അംഗത്തിന് മറുപടി പറയാനുള്ള അവസരം നൽകിയിരിക്കണം. അത്തരം തീരുമാനം 15 ദിവസത്തിനകം പുറത്താക്കിയ അംഗത്തെ അറിയിക്കുകയും വേണം. അങ്ങനെ പുറത്താക്കപ്പെടുന്ന അംഗത്തിന് പിന്നീട് ഒരു വർഷത്തേക്ക് വീണ്ടും അംഗമായി ചേരാനുള്ള അവകാശമുണ്ടായിരിക്കില്ല.

നിയമാനുസൃതം അംഗത്വം ലഭിച്ച ഒരാൾ പിന്നീട് അംഗത്വ വ്യവസ്ഥയ്ക്ക് അയോഗ്യനാകുന്ന പക്ഷം നോട്ടീസ് നൽകി മറുപടി പറയാനുള്ള അവസരം നൽകി പുറത്താക്കാം. 

മേൽപ്പറഞ്ഞ രീതിയിൽ അംഗമായി തുടരുന്നതിന് അയോഗ്യത ഉണ്ടാകുന്നപക്ഷം, രജിസ്ട്രാർക്ക് സ്വമേധയാ അല്ലെങ്കിൽ സംഘത്തിലെ ഏതെങ്കിലും ഒരു അംഗം നൽകിയ നിവേദനത്തെ തുടർന്ന് അയോഗ്യത കൽപ്പിക്കാം. അത്തരത്തിൽ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മറുപടി പറയാനുള്ള അവസരം നൽകിയിട്ടുണ്ടാകണം. 

ഇത്തരത്തിൽ ഏതെങ്കിലും അംഗത്തെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അംഗം, രേഖാമൂലം സൊസൈറ്റിയുടെ ചെയർമാന് നോട്ടീസ് നൽകണം. അത്തരത്തിൽ രേഖാമൂലം നോട്ടീസ് കിട്ടിയതിനെതുടർന്നൊ, അല്ലെങ്കിൽ കമ്മിറ്റി തന്നെ അത്തരത്തിലൊരു പ്രമേയത്തിന് തീരുമാനം എടുക്കുകയോ ചെയ്താൽ 15 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് രജിസ്ട്രേഡ് നോട്ടീസ് പ്രമേയത്തിലൂടെ പുറത്താക്കപ്പെടാൻ സാധ്യതയുള്ള അംഗത്തിന് നൽകണം. നേരിട്ട് കേൾക്കണമെന്ന് പ്രസ്തുത അംഗം ആവശ്യപ്പെട്ടാൽ അതിനും അവസരം നൽകണം. വിശദീകരണം കേട്ടതിനു ശേഷം എന്തു നടപടി വേണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. കമ്മിറ്റി പുറത്താക്കാൻ തീരുമാനിക്കുന്ന പക്ഷം ഇക്കാര്യം അജണ്ടയായി ചൂണ്ടിക്കാണിച്ച് പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കണം. അന്തിമതീരുമാനം ഉണ്ടാകേണ്ടത് ജനറൽബോഡി യോഗത്തിലാണ്. (വകുപ്പ് 17, ചട്ടം 16,18)
#Kerala_Co-operative_Society_Act_Rules
How to oust a member from a society - Kerala Cooperative Society
Memberships in society 

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ?

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ? 

അരികുവൽക്കരിക്കപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് കേരളത്തിൻറെ തീരപ്രദേശം. പരമ്പരാഗതമായി താമസിക്കുന്നവർക്കു പോലും പുതിയ തലമുറയ്ക്ക് വീട് നിർമിക്കുന്നതിന് തീര നിയന്ത്രണ വിജ്ഞാപനം തടസ്സമായി നിൽക്കുന്നു. 2019 ജനുവരി മാസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പരമ്പരാഗത തീരവാസികൾക്ക് വീട് നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അനുവാദം ലഭ്യമാകുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടണമെങ്കിൽ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണം. 

ഈ വ്യവസ്ഥകൾ നടപ്പിലാകണമെങ്കിൽ എന്തുവേണം ?

2019ലെ വിജ്ഞാപനവും 2011 ലെ വിജ്ഞാപനവും താരതമ്യം ചെയ്യുമ്പോൾ തീരവാസികൾക്ക് ഭവനം നിർമ്മിക്കാനുള്ള ഈ വ്യവസ്ഥ ഗുണകരമാണ്. അതേസമയം നിലവിലിരിക്കുന്ന 2011 ലെ വിജ്ഞാപനത്തിൽ നിലവിലുള്ള അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമാണ് അനുവദനീയം. 

2019 ലെ വിജ്ഞാപനത്തിൽ പറയുന്ന തീരവാസികൾക്കുള്ള ഇളവ് ലഭിക്കണമെങ്കിൽ തീരമേഖല പരിപാലന പദ്ധതി (CZMP) തയ്യാറാക്കുമ്പോൾ പരമ്പരാഗത തീരസമൂഹത്തിൻറെ ദീർഘകാല ഭവനനിർമ്മാണ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതി ഉണ്ടാകണം. ഇക്കാര്യം സംസ്ഥാന ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള സമഗ്ര വികസന പദ്ധതിയിൽ (Integrated Fisheries Development Plan for CZMP, Kerala) പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ, വകുപ്പുകളുടെ ചർച്ചയ്ക്കായി അയച്ചു നൽകിയിട്ടുള്ള തീരമേഖല പരിപാലന പദ്ധതിയുടെ കരടിൽ ടൂറിസം സംബന്ധിച്ച കാര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഏജൻസിയെ തന്നെ ഏൽപ്പിച്ചതായി കാണാം. അതേസമയം തീര വാസികളുടെ ഭവന നിർമ്മാണ സാധ്യതകൾ സംബന്ധിച്ച്, വകുപ്പുകൾ ക്കായി പുറത്തിറക്കിയ കരടിൽ കാര്യമായിഒന്നും തന്നെ ഇല്ല. ഇതു കൂടി ഉൾപ്പെടുന്ന പദ്ധതി വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് തീരവാസികൾ.
#CRZ
#Coastal_Regulation_Zone
#CZMP_Kerala

Thursday, December 9, 2021

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ?

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ? 

കേരളത്തില്‍ ക്രൈസ്തവരുടെ വിവാഹം നിലവില്‍ മതാചാരപ്രകാരം നടക്കുന്നതിന് പിന്‍ബലം നല്‍കുന്ന രണ്ടു നിയമങ്ങളാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് നിയമവും (1872 ), കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാരേജ് (1920) നിയമവും. 2008 ല്‍ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടുകൂടി കേരളത്തില്‍ മതാചാരപ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശ ഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഈയൊരു നിര്‍ബന്ധിത നിയമമുള്ളതുകൊണ്ടുതന്നെ  തദ്ദേശ ഭരണകൂടങ്ങളിലോ, സര്‍ക്കാര്‍ തലത്തിലോ ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലെ ക്രൈസ്തവ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പറയുന്നില്ലെങ്കിലും  ദേവാലയങ്ങളില്‍ വെച്ച് മതാചാരപ്രകാരം നടക്കുന്ന എല്ലാ ക്രൈസ്തവ വിവാഹങ്ങളും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

എന്തിനാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത് ? 

വിവാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിന്‍റെ  ഭാഗമായി ഉണ്ടകേണ്ട ഒരു കാര്യമാണെന്നും ശൈശവ വിവാഹങ്ങള്‍, ഇല്ലാതാക്കുന്നതിനും, ഉഭയപക്ഷസമ്മതപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പുവരുത്താനും, വിവാഹസംബന്ധിയായ അവകാശങ്ങള്‍ കോടതികളിലൂടെ സ്ഥാപിച്ചെടുക്കുന്നതിനുള്ള രേഖകള്‍ ഉണ്ടാകുന്നതിനും, പിന്തുടര്‍ച്ചാവകാശസംബന്ധമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും,  സര്‍ക്കാര്‍ തലത്തില്‍ രേഖകള്‍ ഉണ്ടാകുന്നതിനും, ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമം രൂപീകൃതമായത്. സീമ വേഴ്സസ് അശ്വനീകുമാര്‍ എന്ന കേസില്‍ 2006-ല്‍ സുപ്രീം കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത്. 
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരത്തിലുമുള്ള   വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ദി കണ്‍വെന്‍ഷന്‍ ഓണ്‍ ദി എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെയിന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ.ഡബ്ല്യൂ) എന്ന ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനില്‍ (1979) ഇന്ത്യ 1980 ജൂലൈ മാസം ഒപ്പുവച്ചിരുന്നു.  അന്നുമുതല്‍ തന്നെ വിവാഹം സംബന്ധിച്ച് ഇത്തരത്തിലുള്ള നിര്‍ബന്ധിത രജിസ്ട്രേഷന്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മതാചാരങ്ങള്‍ പ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് പല വിദേശരാജ്യങ്ങളിലും അക്കാര്യങ്ങള്‍ ഹാജരാക്കുന്നതിന് സാങ്കേതികമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നടക്കവേ തന്നെ, അതിനുശേഷം അത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും സരക്കാര്‍ തലത്തിലും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.  

2008 ലെ നിയമത്തില്‍ ഭേദഗതി

2008-ലെ നിയമത്തില്‍ 2015 ഫെബ്രുവരി 16-ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുകയുണ്ടായി. ജി.ഒ. 2/2015 എന്ന നമ്പറായി ഇറക്കിയ ഉത്തരവിലൂടെ ഭേദഗതി നടപ്പിലാക്കുകയും, അതുപ്രകാരം ഭാരതത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ അല്ലാതെ, വിവാഹമെന്ന പേരില്‍ ഏതെങ്കിലും കരാര്‍  പകാരമോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടാക്കുന്ന യാതൊരു ബന്ധവും 2008 ലെ ചട്ടങ്ങള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതല്ല എന്ന നിബന്ധന ഉള്‍പ്പെടുത്തി.   എന്നാല്‍, ഈ ഭേദഗതി പല തദ്ദേശഭരണകൂടങ്ങളിലും, വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിച്ച രജിസ്ട്രാര്‍മാര്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നതായി പരാതി ഉയര്‍ന്ന  സാഹചര്യത്തില്‍ 2021 നവംബര്‍ 23-ന് സര്‍ക്കാര്‍, സര്‍ക്കുലര്‍ പുറത്തിറക്കി. സീമ വെര്‍സസ് അശ്വനികുമാര്‍ കേസില്‍ പരാമര്‍ശിച്ച പ്രകാരം, വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്‍റെ തെളിവാകുന്നതല്ല. അതേ സമയം ആ വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവാഹിതരാകുന്നവരുടെ പ്രായം മുതലായ കാര്യങ്ങള്‍ക്ക് മുഖ്യ തെളിവായിരിക്കുന്നമെന്നും സൂചിപ്പച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ വിവാഹത്തിലെ കക്ഷികളുടെ മതമേതെന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ല എന്നാണ് പുതിയ സര്‍ക്കുലര്‍. മെമ്മോറാണ്ടത്തോടൊപ്പം കക്ഷികളുടെ ജനന തിയതി തെളിയിക്കുന്നതിനള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനു തെളിവായി മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം അല്ലെങ്കില്‍ ഗസറ്റഡ് ഉദ്ദ്യോസ്ഥരുടേയോ, ജനപ്രതിനിധികളുടെയോ, ഫോം (2) രണ്ടിലൂടെ നല്‍കുന്ന പ്രസ്താവനയും, ഏതെങ്കിലും നിയമപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഉണ്ടെങ്കില്‍ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കുലറില്‍ നിഷ്ക്കര്‍ഷച്ചു.   
 
പുതിയ ബില്ലിന്‍റെ പ്രത്യേകതകള്‍ എന്താണ് ?

 നിലവില്‍ ക്രൈസ്തവ വിവാഹങ്ങള്‍ നടക്കുന്നത,് നിയമപരമായി സാംഗത്വം ലഭിക്കുന്നത് ഇന്ത്യന്‍ ക്രിസ്ത്യന്‍ നിയമം 1872 / കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ മാര്യേജ് നിയമം 1920 എന്നിവ പ്രകാരമാണ്.  ഇത് നിലനില്‍ക്കേയാണ് 2 നിയമങ്ങളുണ്ട് എന്നതുകൊണ്ടും, അവ ഏകീകരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയും അതോടൊപ്പം ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് നിലവിലെ നിയമങ്ങള്‍ പറയുന്നില്ല എന്നതുകൊണ്ടും പുതിയ ഒരു വിവാഹനിയമ രജിസ്ട്രേഷന്‍ ബില്‍ 2020-ല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഒരുങ്ങുന്നത്.  
 പുതിയ ബില്‍ നടപ്പില്‍ വരുന്നതോടുകൂടി നിലവിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം 1872-ഉം, കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമവും ഇല്ലാതാകും.  നിലവിലുള്ള നിയമങ്ങളില്‍ ക്രിസ്ത്യന്‍ എന്ന പദം നിര്‍വ്വചിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നവരെയാണ്.  പുതിയ ബില്ലില്‍ ക്രിസ്ത്യന്‍ എന്നതിന്‍റെ നിര്‍വ്വചനത്തിന് നല്കിയിരിക്കുന്നത് - ബൈബിളില്‍ വിശ്വസിക്കുന്നതവരും, യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ഏക പുത്രനായി സ്വീകരിക്കുന്നവനും, മാമോദീസ മുങ്ങിയവരും എന്നുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്.  
 വിവാഹം സംബന്ധിച്ച നോട്ടീസ് സംബന്ധമായ കാര്യങ്ങളിലുമൊക്കെ, പൊതുവെ ലഘൂകരിക്കപ്പെട്ട രീതിയില്‍, നോട്ടീസ് നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നതിന് നിലവിലെ നിയമത്തെയപേക്ഷിച്ച് വലിയ പ്രാധാന്യമില്ലാത്ത രീതിയില്‍ പുതിയ നിയമത്തില്‍ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്.  എന്നിരിക്കിലും, കാതലായ പ്രശ്നങ്ങള്‍ വരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലവും, തീയതിയും സംബന്ധിച്ചും, അതിനു വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ചുമാണ്.  വകുപ്പ് 9 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സമയവും, തീയതിയും, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ സൗകര്യത്തിന് അനുസൃതമായിട്ടായിരിക്കണം എന്നതാണ് പുതിയ ബില്ലില്‍ പറയുന്നത്.  അതോടൊപ്പം വിവാഹങ്ങള്‍ 2 മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും പറയുന്നു.  

വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം

 വിവാഹം  രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ആളുകള്‍ അക്കാര്യം  ചെയ്തില്ലെങ്കില്‍ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.  പുതിയ നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് അധികാരം ഇല്ലാത്ത ആള്‍ അന്യായമായി വിവാഹം ചെവ്തു കൊടുത്താല്‍ 3 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.  നിലവിലുള്ള നിയമങ്ങളിലും അധികാരമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ.  അതേസമയം വകുപ്പ് 14 (2) ല്‍ പറയുന്നത് മതിയായ കാരണം ഇല്ലാതെ ചുമതലപ്പെട്ടയാളുകള്‍ ഈ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് 3 മാസം വരെ തടവോ, 10000/-(പതിനായിരം) രൂപ പിഴയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും എന്നതാണ് വ്യവസ്ഥ.  പോലീസിനു നേരിട്ടു കേസെടുക്കാവുന്ന കോഗ്നൈസബിള്‍ കുറ്റമാണ് എന്നും പറയുന്നു.  ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു വകുപ്പ് വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച്  നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.  
 മതിയായ അന്വേഷണം നടത്തേണ്ട സാഹചര്യം കൊണ്ട് വിവാഹത്തിന് കാലതാമസം വരികയൊ, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലമോ, സമയവും ചേരാതെ വരികയോ മറ്റു കാരണങ്ങള്‍ കൊണ്ടോ, കാലതാമസം ഉണ്ടായാലും, വിവാഹം നടത്തിക്കൊടുക്കുന്നതിന് അലംഭാവം വരുത്തിയെന്ന കേസും ചുമതലക്കാരായിട്ടുള്ള മാര്യേജ് ഓഫീസര്‍മാരുടെ പരിധിയില്‍ വരുന്ന വൈദികരുടെ മേല്‍ ആരോപിക്കപ്പെടാം. പുതിയ ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ലിലല്ലാതെ രാജ്യത്തെവിടെയെങ്കിലും ഇത്തരത്തില്‍, വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ കാര്‍മ്മികര്‍ക്കെതിരെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന കേസെടുക്കുന്ന തരത്തില്‍ നിയമുണ്ടെന്ന് കേള്‍വിയില്ല, കൂടുതലായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു വിഭാഗത്തിനെ ബാധിക്കുന്നതിനാണോ നിയമം കൊണ്ടുവരുന്നത്, അവരുടെ അഭിപ്രായങ്ങള്‍ കൂടുതലായി കേള്‍ക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തുവേണം പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടത്; പ്രത്യേകിച്ച് വ്യക്തിനിയമങ്ങളെ ബാധിക്കുന്നത് !
Christian Marriage Registration Bill 2020

Monday, December 6, 2021

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

 വിവിധ ആവശ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണകൂടങ്ങളുടെ ലൈസന്‍സ് ആവശ്യമാണെന്ന് നമുക്ക് പൊതുവെ അറിയാം.  ഏതൊക്കെ കാര്യങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമുള്ളത് എന്ന് ചോദിച്ചാല്‍ പഞ്ചായത്ത് രാജ് നിയമത്തിന്‍റെ വകുപ്പ 232, ഫോക്ടറി, ട്രേഡ്, സംരഭകത്വ പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പറയുന്ന നിയമത്തിന്‍റെ - കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 - ഷെഡ്യൂള്‍ 1 പ്രകാരം 159 മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമായി പറയുന്നത് https://drive.google.com/file/d/1Pnq-qtX2Lo5duov_TIscphtmtyzYfefh/view?usp=drivesdk. ഷെഡ്യൂള്‍ 2-ല്‍ ലൈസന്‍സിനുവേണ്ടി അടയ്ക്കേണ്ട തുകയെപ്പറ്റിയും പറയുന്നു.  

 അത്തരത്തില്‍ ലൈസന്‍സ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ കൂള്‍ഡ്രിംഗ്സ് വില്ക്കുന്നതിനും, ശേഖരിച്ചുവെയ്ക്കുന്നതിനും, മുതല്‍ പടക്ക വില്പനക്കുവരെ ലൈസന്‍സ് ആവശ്യമായിട്ടു വരുന്നു എന്നു കാണാം. ലൈസന്‍സ് ആവശ്യമാണെന്ന് ഈ പട്ടികയില്‍ പറഞ്ഞരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ട് കണക്കാക്കും.

 കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 പ്രകാരമുള്ള ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ -ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, ബാര്‍ബര്‍ ഷൊപ്പ്, എന്നിവയൊക്കെയാണെങ്കില്‍ അവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കണം.  അതായത്, ഒരു കാരണവശാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൂടാ എന്ന് ഈ നിയമത്തിന്‍റെ 4-ാം ചട്ടത്തില്‍ എടുത്തു പറയുന്നു.  

 സ്ഥാപനം നടത്തുന്നയാള്‍ ശ്രദ്ധിയ്ക്കേണ്ടത്  ?

ഇപ്രകാരം ലൈസന്‍സ് ലഭിച്ച് നടത്തിപ്പോരുന്ന സ്ഥാപനം താഴെ പറയുന്ന  കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നാണ് നിയമം പറയുന്നത്  

 -ഓരോ ദിവസവും പ്രവര്‍ത്തി സമയത്തിനുശേഷം സ്ഥാപനം കൃത്യമായി ക്ലീന്‍  ചെയ്യണം.   

 -സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുകയും,  അത് നീക്കം ചെയ്യുകയും ചെയ്യണം.  

 - സ്ഥാപനത്തിന്‍റെ ഉള്‍വശമുള്ള മതിലുകള്‍, തറ, ഫുട്പാത്ത് എന്നിവയെല്ലാം നല്ല  രീതിയില്‍ പരിപാലിക്കുകയും, ഏതെങ്കിലും കരത്തിലുള്ള മാലിന്യങ്ങളോ,  ചോര്‍ച്ചയോ, ഒന്നും ഉണ്ടാകാത്ത രീതിയില്‍ കൈകാര്യം ചെയ്തു പോരണം.  

 - സ്ഥാപനവുമായി ബന്ധപ്പെടുത്തി മാലിന്യങ്ങള്‍ ഒഴുക്കുന്നതിനുള്ള ഡ്രെയിനേജ്  സംവിധാനം നല്ല രീതിയില്‍ പരിപാലിക്കണം.  

 -ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍, രോഗങ്ങള്‍ ഉള്ളവരെ ജോലിക്ക്  നിയോഗിക്കരുത്.  

 - ലൈസന്‍സി സ്ഥാപനത്തിന്‍റേ പേരും, രജിസ്റ്റര്‍ നമ്പറും, ലൈസന്‍സ് നമ്പറും  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ പാകത്തില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം.  

 നിയമഭേദഗതി

 ലൈസന്‍സ് നല്കുന്ന നിയമത്തില്‍ ഭേദഗതികള്‍ (2018) വരുത്തി വാണിജ്യം, ഫാക്ടറി എന്നതിന്‍റെ കൂടെ സംരംഭകത്വപ്രവര്‍ത്തനങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും എന്നതുകൂടി  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങളുടെ തലക്കെട്ട് വായിക്കുമ്പോള്‍ ഒരു പക്ഷേ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണമോ എന്ന ആശങ്ക ഇത്തരത്തില്‍ ഭേദഗതി വന്നതോടുകൂടി ഇല്ലാതായി.  നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഹോസ്പിറ്റല്‍, ക്ലിനിക്ക് പാരാമെഡിക്കല്‍ സ്ഥാപനം, കെമിക്കല്‍ ലാബോറട്ടറി അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതാണ് എന്നുകൂടി ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 
 
ശല്യങ്ങള്‍ നീക്കം ചെയ്യാന്‍

 ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ഫാക്ടറി, ജോലി സ്ഥലം, മറ്റു സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശല്യം - വൈബ്രേഷനിലൂടെ, ശബ്ദത്തിലൂടെ, മാലിന്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ, അല്ലെങ്കില്‍ മോശപ്പെട്ട മണം, പുക, പൊടി - ഉണ്ട് എന്ന് തദ്ദേശ ഭരണകൂട സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാല്‍  അത്തരത്തിലുള്ള ശല്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ഉത്തരവിടാവുന്നതാണ്.  ഇത് സംബന്ധിച്ച ശല്യം നിര്‍ണ്ണയിക്കുന്നതിന് വിദഗ്ദ അഭിപ്രായം പഞ്ചായത്തിന് തേടാവുന്നതും, അതിന്‍റെ ചിലവ് ബന്ധപ്പെട്ട ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാനും ഉത്തരവിടാവുന്നതാണ്.   
#Panchayath_license
(Link for PDF of this Article) https://drive.google.com/file/d/1PVuUxRD5ifgq8JM5crwx1yJwNR-Yu5Om/view?usp=drivesdk

Saturday, November 20, 2021

Ragging Prohibition- റാഗിംഗ് നിരോധനനിയമം

ഏതെങ്കിലുമൊരാൾ പരാതി നൽകാൻ മുന്നോട്ടു വന്നാൽ; സസ്പെൻഷൻ, രണ്ടു വർഷം തടവ്, പിഴ, മൂന്നുവർഷം പഠിക്കാനുമാവില്ല.. എന്നാലും ചിലർ പഠിക്കില്ല !

Tuesday, November 2, 2021

Revised reservation pattern of seats forthe admission to Medical Post Graduate Courses in the State

സംസ്ഥാനത്തെ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളുടെ പ്രവേശന സംവരണം സംബന്ധിച്ച പുതുക്കിയ പട്ടിക.

Revised reservation pattern of seats for
the admission to Medical Post Graduate Courses in the State by introducing
Service Quota & enhancing Socially and Educationally Backward Communities
(SEBC) reservation from the academic year 2021-
2022 onwards. For Dental Post Graduate Courses (MDS), the revised pattern
will be implemented from 2022-23 academic year onwards.

Download PDF
https://drive.google.com/file/d/1IBc4vAUt5rpLgIBDKR2acaVntxZfIPek/view?usp=drivesdk

crz amendment - draft 2021 ( November)

https://m.facebook.com/story.php?story_fbid=412755687220856&id=108006441029117

*തീര നിയന്ത്രണ വിജ്ഞാപനത്തിൽ വീണ്ടും ഭേദഗതി....*

2019 ലെ തീര നിയന്ത്രണ വിജ്ഞാപനത്തിൽ വീണ്ടും ഭേദഗതിക്കായി നീക്കം. അഭിപ്രായങ്ങൾ അറിയിക്കാൻ താല്പര്യമുള്ളവർ 60 ദിവസത്തിനകം h.kharkwal@nic.in, saranya.p@gov.in എന്ന ഈമെയിൽ വിലാസത്തിൽ അറിയിക്കണം. 

Download PDF https://drive.google.com/file/d/1cb8-v_ENpl4p90V0TEvIm-n0KcPZkYB9/view?usp=drivesdk

വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നിവേദനങ്ങൾ മാനിച്ചും, NCZMA യുടെ 42 മത് യോഗത്തിൻറെ ശുപാർശകൾ പരിഗണിച്ചുമാണ് പുതിയ കരട് ഭേദഗതി. 

എന്തൊക്കെയാണ് ഭേദഗതി നിർദ്ദേശങ്ങൾ ?

1. വേലിയേറ്റ വേലിയിറക്ക രേഖകൾക്കിടയിലുള്ള പ്രദേശത്ത് CRZ I B(Inter tidal zone) എണ്ണ ഖനന പ്രവർത്തനങ്ങൾക്കും അതുമായി ബന്ധപ്പെട്ട് തുരക്കുന്നതിനും  ഇളവ് നൽകിയിരിക്കുന്നു. [5.1.2(xiii)].

2. ഈ മേഖലയിൽ പരമ്പരാഗത,  താൽക്കാലിക കുടിലുകൾ (shacks) നിയന്ത്രിത/അനുവദനീയ പ്രവർത്തനങ്ങളുടെ ഗണത്തിൽ ചേർത്തു; മൺസൂൺ കാലത്ത് അമ്മയ്ക്ക് മതിയായ സംരക്ഷണത്തോടുകൂടി നിലനിർത്താം. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇവ നിലനിർത്താം, എന്നാൽ പ്രവർത്തനം പാടില്ല.  [5.1.2(xix)].

3. എല്ലാ നിയന്ത്രിത/ അനുവദനീയ പദ്ധതികൾക്കും മുൻകൂർ അനുവാദം വേണം എന്നുള്ളത്, വിജ്ഞാപനത്തിൽ പ്രത്യേക ഇളവുകൾ നൽകിയിട്ടുള്ളവയ്ക്ക് ഒഴിവാക്കി. [7(i)].

4. ജെട്ടികൾ, തടയണകൾ, പുലിമുട്ടുകൾ, ബണ്ടുകൾ മുതലായ പ്രവർത്തനങ്ങൾക്ക്, പദ്ധതികൾക്ക് സംസ്ഥാന തീരപരിപാലന അതോറിറ്റി അനുവാദം നൽകുന്ന തരത്തിൽ ഭേദഗതി കൂട്ടിച്ചേർത്തു. [7(ii)].

5. അനുവദനീയ പ്രവർത്തനങ്ങൾക്കുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പറയുന്ന 8(ii) ഭാഗത്ത് പൂർണ്ണ ശുപാർശകൾ ലഭിച്ചുകഴിഞ്ഞാൽ 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കൂട്ടിച്ചേർത്തു. [8(ii)(e)].

6. മാപ്പിങ് സംബന്ധിച്ച് 2014 തീയതിയിലെ ഉത്തരവ് കുറവ് ചെയ്തു. [8(i)(e)] 

7. IIMP ഐലൻഡ് മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച വിജ്ഞാപന വർഷത്തിൽ തിരുത്തലുകൾ വരുത്തി. [10.2(iii)] 

#മണൽത്തിട്ടകൾ_നീക്കം_ചെയ്യുന്നതിന്_നിയന്ത്രണം -

8. വേലിയേറ്റ- വേലിയിറക്ക രേഖയിലുള്ള മണൽത്തിട്ടകൾ പരമ്പരാഗത തീരവാസികൾക്ക് കായികമായി (manual) നീക്കം ചെയ്യാം. യന്ത്രവൽകൃതമല്ലാത്ത ചെറിയ വള്ളങ്ങളിൽ ബക്കറ്റ്/ ബാസ്കറ്റ് എന്നിവ ഉപയോഗിച്ച് നീക്കം ചെയ്യാം. അത്തരത്തിൽ തദ്ദേശവാസികൾക്ക് അനുവാദം നൽകുന്നതിന് വർഷാവർഷം പുതുക്കുന്ന തരത്തിലുളള പെർമിറ്റ്, സംസ്ഥാന സർക്കാരിന്  നൽകാവുന്നതാണ്. [10.4]

Sunday, October 31, 2021

സെക്യൂരിറ്റി ചെക്ക് ആണെങ്കിലും കുറ്റകൃത്യം.#security_cheque_offence

സെക്യൂരിറ്റി ചെക്ക് ആണെങ്കിലും കുറ്റകൃത്യം.
#security_cheque_offence

മറ്റൊരാൾക്ക് നൽകാനുള്ള നിയമപരമായ കടം കൊടുത്തു  തീർക്കുന്നതിന് ഉപയോഗിക്കാവുന്ന ഉപാധിയാണ് ചെക്ക്. ഇടപാടുകൾ നടക്കുമ്പോൾ നൽകേണ്ടതായ തുക, ബാധ്യത അനുസരിച്ച് നൽകി കൊള്ളാം എന്ന ഉറപ്പിനുവേണ്ടി മുൻകൂട്ടി പലരും ചെക്ക് കൊടുക്കാറുണ്ട്.

പണം ഈടാക്കുന്നതിന് ഇത്തരത്തിലുള്ള ചെക്ക് ഹാജരാക്കിയാൽ ഒരു സെക്യൂരിറ്റി ചെക്ക് മാത്രമായതുകൊണ്ട് ആ ചെക്ക് മടങ്ങുന്നത് നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് നിയമപ്രകാരമുള്ള കുറ്റകൃത്യവുമാകില്ല എന്നായിരുന്നു നിലവിലുള്ള വിവക്ഷ. (Sudhir Kr.Balla V. Jagdish Chand 2008 7 SCC 137)

എന്നാൽ ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി വിശദീകരിച്ച്,  സുപ്രീംകോടതിയുടെ തന്നെ പുതിയ വിധി വിധിപ്രസ്താവം. ഉറപ്പിനായി നൽകിയിട്ടുള്ള ചെക്ക് ഉറപ്പ് പാലിക്കപ്പെടാത്ത ഘട്ടം വരുമ്പോൾ നിയമപരമായി ഈടാക്കിയെടുക്കാവുന്ന കടമായി മാറും.
Sripati Singh (D) vs. State of Jharkhand
Case no. and Date:  CrA 1269-­1270 OF 2021 | 28 October 2021