Download from this link - legal articles in malayalam
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger, as part of imparting responsible legal awareness; which includes public legal education and academic articles. There is no solicitation, no promotion of any kind through this blog. (Disclaimer: The readers must seek independent professional advice on their own facts.)
Search This Blog
Tuesday, May 22, 2018
Legal blog in malayalam - kerala legal issues - articles in malayalam on law - Sherry J Thomas
Download from this link - legal articles in malayalam
Monday, May 21, 2018
women cannot be arrested during night- Bombay high court imposed fine on officials
പോലീസിന് ആരെയും എപ്പോഴും അറസ്റ്റ് ചെയ്യാമോ എന്നത് ന്യായമായ ചോദ്യം. പക്ഷെ കേസില്‍ പ്രതിയായാല്‍ അറസ്റ്റ് ചെയ്യാതെ എന്തു ചെയ്യും. എന്നാല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സൂര്യനസ്തമിച്ചതിനു ശേഷവും സൂര്യനുദിക്കുന്നതിനു മുമ്പുമാണെങ്കില്‍ അത്യപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ ആകാവൂ എന്നാണ് ക്രിമിനല്‍ നടപടിപ്രകമം വകുപ്പ് 46(4) പറയുന്നത്. പക്ഷെ രാത്രിയിലെ തിരക്കില്‍ ഇത് വായിച്ചുനോക്കാന്‍ അറസ്റ്റിനു പോകുന്ന പോലീസിനെവിടെ നേരം. അതുപോലെ പോലീസ് എന്നുകേള്‍ക്കുമ്പോഴെ തളര്‍ന്നുപോകുന്ന അറസ്റ്റിനിരയാകുന്നവരങ്ങെനെ ആ സമയം വകുപ്പുകള്‍ തേടിപ്പോകും. ഏതായായും അങ്ങനെ നടത്തിയ ഒരു അറസ്റ്റിനെതിരെ ഒരുസ്ത്രീ ഒരുങ്ങിയിറങ്ങിയപ്പോള്‍ അറസ്റ്റ് നടത്തിയ സി ബി ഐ യോട് 50000 രൂപ നഷ്ടപരിഹാരം അറസ്റ്റിനിരയായ സ്ത്രീക്ക് നല്‍കാന്‍ ഉത്തരവായി. സി ബി ഐ ക്ക് അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാം എന്നും ബോംബേ ഹൈക്കോടതി വിധിച്ചു.
സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നിയമം നിഷ്കര്‍ഷിച്ചിരിക്കുന്നത് അത് കര്‍ശനമായി പാലിക്കുന്നതിനു തന്നെയാണ്. ഒരു സ്ഥാപനത്തിനുവേണ്ടി ഒപ്പിടാന്‍ അധികാരപ്പെടുത്തിയ ആള്‍ എന്ന നിലയില്‍ കേസില്‍ കൂട്ടുപ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്ത കേസിലാണ് പ്രശ്നമായത്. രാത്രി സമയത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നങ്കില്‍ ഒഴിവാക്കാനകാത്ത സാഹചര്യത്തില്‍, അതും വനിതാ പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആകാവൂ. അതും മജിസ്ട്രേറ്റിന്‍റെ മുന്‍കര്‍ അനുമതിയേടുകൂടി മാത്രം. ഇതൊന്നും പാലിക്കാതിരുന്നതിനാണ് ബോംബെ ഹൈക്കോടതി സിബിഐ ക്ക് പിഴ വിധിച്ചത്. (WPC 1142/2018)
Thursday, May 17, 2018
The order issued by Kerala Coastal Zone Management Authority on 14-5-2018 to permit the house constructions in NDZ area upto 100 Square Meter would ease the difficulties of ordinary man who owns properties in the regulated area.
The order issued by Kerala Coastal Zone Management Authority on 14-5-2018 to permit the house constructions in NDZ area upto 100 Square Meter would ease the difficulties of ordinary man who owns properties in the regulated area. The move to delegate the power of giving permission for the same to district level committees is also a good move. The rest is that the said order to be implemented in letter and spirit; it must not be discriminated on the ground of any external interferences.
CRZ - തീരനിയന്ത്രണ വിജ്ഞാപനം 2011 സംബന്ധിച്ച് KCZMA 2018 മേയ് 14 ന് പുറത്തിറക്കിയ ഉത്തരവ് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയാൽ NDZ തീരനിയന്ത്രണ മേഖലയിലും 100 മീറ്റർ സ്ക്വയർ (1076 സ്ക്വയർഫീറ്റ്) വീടുകൾ പണിയുന്നതിന്സാഹചര്യമൊരുങ്ങും. #90ശതമാനം_ഭവനനിർമാണ_തടസ്സങ്ങളും മാറിക്കിട്ടും. അനുവാദം നൽകാനുള്ള അധികാരം ജില്ലാതലത്തിൽ നൽകിയതും പ്രയോജനകരമാകും.
Wednesday, May 2, 2018
Provide number to building in CRZ area if no CZMP is approved- Kerala High Court

തീര പരിപാലനം - പുതുക്കിയ പ്ളാന്‍ നിലവിലില്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണം
കഷ്ടപ്പെട്ട് പണി തീര്‍ത്ത വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല. കാരണം തീര നിയന്ത്രണ വിജ്ഞാപനം മൂലം നിര്‍മ്മാണം പാടില്ലാത്ത സ്ഥലത്താണ് വീട്. വീട് നിര്‍മ്മാണം നിയമവിരുദ്ധമെന്നായി പഞ്ചായത്ത്. ഒടുവില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം പുതുക്കിയ തീര പരിപാലന പ്ളാന്‍ (സി ഇസഡ് എം പി- കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍) തയ്യാറാക്കി അതിന് പരിസ്ഥിതി മന്ത്രാലത്തിന്‍റെ അംഗീകാരവും വേണം. എന്നാല്‍ അതിനായി കരട് പ്ളാന്‍ തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷം പഴയ പ്ളാന്‍ ഉത്തരവിലൂടെ കാലാവധി നീട്ടി നല്‍കുകയാണ് തീരപരിപാലന അതോറിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ നിലവിലില്ലാത്തിടത്തോളം കാലം തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടുവെന്ന് കരുതാനാകില്ല എന്നാണ് കേരള ഹൈക്കോടതി വിലയിരുത്തിയത്. അതുകൊണ്ട് തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടു എന്ന കാരണം പറഞ്ഞ് കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരോട് ഉത്തരവിട്ടു. (ഉത്തരവ് തീയതി- 27-6-17).
Sherry J Thomas
Coastal Regulation Zone 2018 Article on draft notification
അഡ്വ. ഷെറി ജെ തോമസ്
കേരളത്തില്‍ തീരനിയന്ത്രണമേഖല വിജ്ഞാപനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തീരപ്രദേശത്തിന്‍റെസംരക്ഷണംമുന്നില്‍കണ്ടുകൊണ്ട്തീരനിയന്ത്രണമേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം. 1991 മുതല്‍കേരളത്തിലെ തീരവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍. 1991 നു ശേഷം പിന്നീട് 2011 ല്‍ ഭേദഗതികളോടെ തീര നിയന്ത്രണമേഖല വിജ്ഞാപനം വീണ്ടും പുറത്തിറക്കി. എന്നാല്‍ആ ഭേദഗതികളില്‍ കേരളത്തിലെ ദ്വീപുകളെ പ്രത്യേക വിഭാഗത്തില്‍ പെടുത്തിയെങ്കില്‍കൂടിയും, ഭവന നിര്‍മ്മാണത്തിനുള്ള അവകാശം സംബന്ധിച്ച വിഷയങ്ങളില്‍ നിരവധി പരാതികളും, ഇടപെടലുകളും ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കടലും, കടലോരപ്രദേശവും, മത്സ്യത്തൊഴിലാളികളുടേതാക്കി മാത്രം നിലനിര്‍ത്തണം എന്ന ആശയവും, ഇതോടൊന്നിച്ചുണ്ട്. പക്ഷേ എന്തു തന്നെയാണെങ്കിലും, വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീരനിയന്ത്രണം ബാധകമായ സ്ഥലത്തുതന്നെ നിര്‍ലോഭം നടക്കുമ്പോഴും തദ്ദേശവാസിയുടെ ഭവനനിര്‍മ്മാണ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്നു. ഈ പശ്ചാത്തലത്തിലാണ് 2018 ഏപ്രില്‍മാസം 18-ന് പുറത്തിറക്കിയ പുതിയ തീര നിയന്ത്രണ മേഖല കരട് വിജ്ഞാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.
കരട് വിജ്ഞാപനത്തില്‍ എന്തുണ്ട് മാറ്റം ?
നിയന്ത്രണം ബാധകമാകുന്ന മേഖല 50 മീറ്ററായി ചുരുക്കി. 50 മീറ്റര്‍ അല്ലെങ്കില്‍ ജലാശയത്തിന്‍റെ വീതി - ഏതാണോ കുറവ്, അത്രയും അകലം മാത്രമായിരിക്കും ഇതു സംബന്ധിച്ച കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ (സി ഇസഡ് എം പി) അനുവദിക്കുന്ന മുറക്കുള്ള നിയന്ത്രണ മേഖല. (എന്‍ ഡി ഇസഡ് - നോ ഡെവലപ്മെന്‍റ് സോണ്‍). വേനല്‍കാലത്ത് നടത്തു പരിശോധനയില്‍ അഞ്ച് പി പി ടി (ഉപ്പിന്‍റ അളവ് നിശ്ചയിക്കുന്ന രീതി) ഉപ്പ് കലര്‍ന്ന എല്ലാ ജലാശയങ്ങളും തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ വരും. അങ്ങനെയുള്ള എല്ലാ ഉള്‍ദ്വീപുകളും നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെടും.
നിലവിലെ വിജ്ഞാപനത്തില്‍ നിന്ന് വ്യത്യസ്തമായി കരടു വിജ്ഞാപനത്തില്‍ തീര നിയന്ത്രണ മേഖല മൂന്ന് (പഞ്ചായത്തുകളും അവികസിത പ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖല) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. സി.ആര്‍.ഇസഡ് 3 -എയില്‍ഉള്‍പ്പെടുന്നത്, ജനസാന്ദ്രത 2011 ലെ സെന്‍സസ് പ്രകാരം ഒരു സ്ക്വയര്‍കിലോമീറ്ററില്‍ 2161 നുമുകളില്‍വരുന്ന പ്രദേശങ്ങള്‍സി.ആര്‍.ഇസഡ് 3 എ പ്രദേശങ്ങള്‍ആയി പരിഗണിക്കും. ജനസാന്ദ്രത 2161-ല്‍ താഴെ വരുന്ന പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 ബി ആയും പരിഗണിക്കും. തീര നിയന്ത്രണ മേഖല 2 സംബന്ധിച്ച് നിലവിലുള്ള അവസ്ഥ തന്നെ തുടരും.
അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
സി.ആര്‍.ഇസഡ് -2-ല്‍ പ്രാദേശിക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിന്‍റിയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്തേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആകാം. അതേസമയം അതല്ലാത്ത ഘട്ടങ്ങളിലും, നിലവിലുള്ള സ്ക്വയര്‍ ഫീറ്റില്‍ മാറ്റം വരുത്താതെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും തടസ്സമില്ല. സി.ആര്‍.ഇസഡ് 3-ല്‍ ജലാശയത്തില്‍ നിന്നും/ വേലിയേറ്റ രേഖകയില്‍ നിന്നും 50 മീറ്റര്‍ വരെയുള്ള സ്ഥലത്ത് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനുമല്ലാതെമറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും അനുവദിക്കില്ല.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തദ്ദേശവാസികള്‍ക്ക് അവരുടെ വീടുകള്‍ ഹോംസ്റ്റേകള്‍ ആക്കി മാറ്റി ഉപയോഗിക്കുന്നതിന് സി.ആര്‍.ഇസഡ് 3-ല്‍ അനുവാദം നല്‍കുന്നുണ്ട്. എടുത്തുപറയത്തക്ക വസ്തുത, തീരനിയന്ത്രണ മേഖല്‍ 3 ല്‍ ദേശീയ ഹൈവേകളും സംസ്ഥാന ഹൈവേകളും കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രസ്തുത റോഡിന്‍റെ കരഭാഗത്തേക്ക് റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം നിര്‍മ്മാണങ്ങളും അനുവദനീയമാണ്. അതേസമയം ഭവനനിര്‍മ്മാണങ്ങള്‍ അവിടെ അനുവദനീയമെന്ന് പറഞ്ഞിട്ടില്ല.
തദ്ദേശവാസികള്‍ക്കാവശ്യമുള്ള മരുന്നുവില്‍പ്പനകേന്ദ്രങ്ങള്‍, സ്കൂളുകള്‍, സെമിത്തേരികള്‍, ശമ്ശാനങ്ങള്‍ തുടങ്ങിയവ സാഹചര്യമനുസരിച്ച് തീര മേഖല പരിപാലന സമിതിക്ക് അനുവദിക്കാവുന്നതാണ്.
കായല്‍ദ്വീപുകള്‍ക്ക് 20 മീറ്റര്‍ പരിധി ?
ഉള്‍ദ്വീപുകളുടെ പ്രത്യേകത പരിഗണിച്ച് 20 മീറ്ററായി നിയന്ത്രണമേഖല ചുരുക്കിയിട്ടുണ്ട്. വേലിയേറ്റരേഖകളില്‍ നിന്ന് കരഭാഗത്തേക്ക് 20 മീറ്ററാണ് നിയന്ത്രണമേഖലയായി കണക്കാക്കുന്നത്. അതേസമയം 20 മീറ്ററിനുള്ളില്‍ നിലവിലുള്ളകെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, കേടുപാടുതീര്‍ക്കലും ആകാവുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായികേരളത്തില്‍വളരെചര്‍ച്ചാവിഷയമായതാണ്തീരനിയന്ത്രണമാനേജുമെന്‍റ് പദ്ധതിയെ സംബന്ധിച്ചവാര്‍ത്തകള്‍. ദേശീയഹരിതട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന്സമയബന്ധിതമായി (സി.ഇസഡ്എം.പി.) കോസ്റ്റല്‍സോണ്‍ മാനേജുമെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നുള്ളത് ഒരുആവശ്യമായിരുന്നു. അതുസംബന്ധിച്ച തിരക്കിട്ട പരിപാടികള്‍ നടക്കുന്നതിനിടെയാണ് പുതിയകരട് വിജ്ഞാപനം വന്നത്. എന്നാല്‍ ഈ 20 മറ്റര്‍ തന്നെ തങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണെന്നും കൂടുതല്‍ ഇളവ് വേണമെന്നാണ്, ദ്വിപുവാസികള്‍ ഭൂരിപക്ഷവുഝ ആവശ്യപ്പെടുന്നത്.
കടലും കായലും രണ്ടായി തന്നെ കണ്ടുവേണം ഈ വിജ്ഞാപനത്തിന്‍റ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍. മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടല്‍ പ്രദേശത്ത് പുറമെ നിന്നുള്ള നിര്‍മ്മാണങ്ങള്‍ പാടില്ലയെന്നും ഫോറസ്റ്റ് നിയമത്തില്‍ ഉള്ളതുപോലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത്വം ഉറപ്പാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.
എങ്ങിനെ നടപ്പിലാക്കും?
വിജ്ഞാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടിസംസ്ഥാനതലത്തില്‍ഉത്തരവാദിത്വംഏറ്റെടുക്കേണ്ടിവരും.അത്തരംവിഷയങ്ങള്‍ മോണിറ്റര്‍ചെയ്യുന്നതിനുവേണ്ടിജില്ലാതല കമ്മറ്റികള്‍ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശീക (ലോക്കല്‍ ട്രെഡീഷണല്‍കോസ്റ്റല്‍കമ്മ്യൂണിറ്റി സോഷ്യല്‍കമ്മിറ്റീസ്) തദ്ദേശവാസികളും, പരമ്പരാഗതവാസികളും, തീരദേശവാസികളായ 3 പ്രതിനിധികളെങ്കിലും കൂടി ഉള്‍പ്പെടുന്ന ഒരുസമിതിആയിരിക്കണംഇതിനുവേണ്ടിരൂപീകരിക്കേണ്ടത്.
എന്ന് നടപ്പലാകും
2018 ഏപ്രില്‍ 18 ന് പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം. arvind.nautiyal@gov.in എന്ന ഈമെയിലിലൂടെയോ, J-615, Jal Block, Indira Paryavaran Bhavan, JorBagh road, New Delhi-110003 എന്ന വിലാസത്തിലോ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നാണ് പൊതു അറിയിപ്പ് നല്‍കിയിരിക്കുന്നത്. കരട് യഥാര്‍ത്ഥ വിജ്ഞാപനമായി മാറുന്ന മുറയ്ക്ക് ഇത് നടപ്പിലാകും. പുതിയ വിജഞാപനം വന്നാലും തീര മേഖല പരിപാലന പ്ളാനുകള്‍ തയ്യാറാക്കാത്ത സ്ഥലങ്ങളില്‍ അതുവരെയും പഴയ വിജ്ഞാപനം തന്നെയായിരിക്കും തുടരുന്നത്.
Sunday, April 22, 2018
WhatsApp admin and legal issues
ഷെറി
വാട്ട്സ്പ്പ് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നത് അഡ്മിനാണ്. അങ്ങനെ ചേര്‍ത്ത ആളുകള്‍ പലസ്വഭാവക്കാരായിരിക്കും. എല്ലാവരുടെയും മനസ്സിലിരുപ്പും കൈയ്യിലിരുപ്പും അഡ്മിനെങ്ങനെ അറിയും? പക്ഷെ എന്നാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ക്രിമിനല്‍ കുറ്റകരമായ പോസ്റ്റിംഗികുള്‍ക്ക് അഡ്മിനെകൂടി പ്രതി ചേര്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ 2016 നവംബര്‍ 29 ന് ഒരു സിവില്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മറിച്ചു പറഞ്ഞു. രാജ്യത്ത് പല സ്ഥലത്തും നിരവധി അറസ്റ്റുകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാനഹാനിക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സിവില്‍ കേസിലാണെങ്കിലും ഈ വിധി വിവരസാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ളതാണ്. ആശിഷ് ബല്ലയും സുരേഷ് ചൗധരിയും തമ്മിലുളള് കേസിലാണ് വിധി.
ആളുകളെ നീക്കം ചെയ്യാന്‍ ബാധ്യതയുണ്ട്
കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത അംഗങ്ങളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട് എന്ന നിയമവശം ഈ കേസില്‍ ഉന്നയിക്കപ്പെട്ടില്ല. അക്കാര്യത്തെ സംബന്ധിച്ച് വാദമില്ലാതിരുന്നതിനാല്‍ ആ ബാധ്യത അങ്ങനെ തന്നെ തുടരും. കോടതി ഉത്തരവുകളിലൂടെയും ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിനോട് ആവശ്യപ്പെടാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 67 പ്രകാരവും ഐ പി സി 153എ, വകുപ്പ് 34 പ്രകാരവുമെല്ലാം നിരവധി കേസുകള്‍ 2016 കാലഘട്ടത്തില്‍ അഡ്മിന്‍മാര്‍ക്കെതിരെ എടുത്തിരുന്നു.
അഡ്മിന്‍ ഇന്‍ര്‍മീഡിയറി (മധ്യവര്‍ത്തി) അല്ല
നിയമത്തില്‍ പറയുന്നതതു പ്രകാരമുള്ള ഇന്‍റര്‍മീഡിയറി ആയി വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണക്കാക്കാനാകില്ല എന്ന് ഈ കേസില്‍ കോടതി പറഞ്ഞു. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിംഗ് നടത്തുന്ന സമയം അഡ്മിന്‍ സാങ്കേതികമായി ഇന്‍റര്‍മീഡിയറി എന്ന ജോലിയില്‍ വരില്ല. പരസ്പരം പരിചയമില്ലാത്തയാളുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്നുവെങ്കിലും അഡ്മിന്‍ ഇന്‍റര്‍മീഡിയറി ആകില്ല. അങ്ങനെയായാല്‍പ്പോലും അഡ്മിന് ഐ ടി നിയമം വകുപ്പ് 79 ന്‍റെ സംരക്ഷണം ലഭിക്കും.
Thursday, April 19, 2018
CRZ DRAFT NOTIFICATION 2018
Thursday, April 12, 2018
Proceedings under Land Conservancy Act can be initiated only when the party is in unauthorised and unlawful possession - Kuthakappattam is inheritable - dispute cannot be decided in summary procedure - can be done only through civil suit.
Tuesday, April 10, 2018
Whether Tea is an article of food-Food Safety and Standards Act - ?
ഭക്ഷ്യ സുരക്ഷാ നിയമം എങ്ങനെ ബാധകമാകും ?
---ലേഖനം---
Whether Tea is an article of food-
Food Safety and Standards Act - ?
Monday, April 9, 2018
Health Inspectors and Food Safety Officers: Stop tug of war between the departments; Joint action is the need of the hour.
Saturday, April 7, 2018
Now gramasabhas are online - Kerala
You can enter the portal by clicking the link below
GRAMASABHA - ONLINE
Distance rule - circular - pemitting quarries - Kerala State Pollution Contron Board
DOWNLOAD CIRCULAR
Giving permission of residential buildings - Wet Land Act Kerala - procedure by Local Body
https://drive.google.com/file/d/1zt5SKp9ip9tk9C5v6BTHlIkTYXyT8q2Y/view?usp=sharing
Guidelines to be followed while cutting road - sanction from Government- to reduce inconveniece to public
https://drive.google.com/file/d/1zt5SKp9ip9tk9C5v6BTHlIkTYXyT8q2Y/view?usp=sharing
Thursday, March 29, 2018
Religious conversion..no certificate from any institution mandatory
ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല
ഹിന്ദുവായിരുന്ന സ്ത്രീ മുസ്ലിം മത വിശ്വാസത്തിലേക്ക് മാറി. തന്റെ പേരും മതവും മാറ്റം വരുത്തുന്നതിന് സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ അപേക്ഷ നൽകി. പക്ഷേ അംഗീകൃത സ്ഥാപനത്തിൽ നിന്നും മതപരിവർത്തനം നടത്തിയതായുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ രേഖകളിൽ മതം മാറ്റം പ്രതിഫലിപ്പിക്കാൻ പറ്റുകയുള്ളൂ എന്നായി അധികാരികൾ.
എന്നാൽ അത്തരത്തിൽ പ്രത്യേക സ്ഥാപനങ്ങൾ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിലൂടെ മാത്രമേ മതവിശ്വാസം മാറ്റം വരുത്താവൂ എന്നത് മൗലിക അവകാശങ്ങൾക്ക് എതിരാണെന്ന് കേരള ഹൈക്കോടതി. ഇഷ്ടമുള്ള മതവിശ്വാസം പാലിച്ച് ജീവിക്കാനുള്ള മൗലിക അവകാശം ഇത്തരത്തിലുള്ള നിബന്ധനകൾക്ക് വിധേയമായിട്ടുളളതല്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്നും മതപരിവർത്തനം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്ന് നിർബന്ധിക്കരുത്.
WPC 16515.2009 (15.1.18)
Wednesday, March 28, 2018
Bishop and retirement age in Catholic church
*75 വയസ്സ് തികഞ്ഞാൽ ബിഷപ്പിന് അധികാരം നഷ്ടമാകുമോ ?*
കത്തോലിക്കാസഭയിൽ ബിഷപ്പുമാരുടെ നിയമനം മുതൽ വിരമിക്കൽ വരെയുള്ള കാര്യങ്ങൾ കാനൻ നിയമപ്രകാരമാണ് നടക്കേണ്ടത്. കാനൻ 380 ഭാഗം മുതൽ അത്തരം കാര്യങ്ങളെപ്പറ്റി പറയുന്നു. നിയമപരമായ എല്ലാ കാര്യങ്ങളിലും (Juridic affairs) രൂപതയുടെ പ്രതിനിധീകരിക്കുന്നത് ബിഷപ്പാണ് (കാനൻ 393). സിവിൽ നിയമപ്രകാരം ചെയ്യാവുന്ന എല്ലാ അധികാരങ്ങളും അപ്രകാരം പ്രതിനിധാനം ചെയ്യുന്ന ബിഷപ്പിന് ചെയ്യാം.
(അത് സംബന്ധിച്ച നിയമ വ്യാഖ്യാനം ഈ ലിങ്കിൽ ലഭ്യമാണ്.
New commentary on Canon Law by John P. Beal, James A. Coriden, Thomas Joseph Green)
https://books.google.co.in/books?id=JKgZEjvB5cEC&pg=PA164&lpg=PA164&dq=juridic+affairs&source=bl&ots=GL3IKCFz6i&sig=YKs1Xq5ChgRqT81z27hptY4o30A&hl=en&sa=X&ved=2ahUKEwiZ04zOs47aAhUFrJQKHYkoCqQQ6AEwAHoECAgQAQ#v=onepage&q=juridic%20affairs&f=false
ബിഷപ്പുമാർ മാർപാപ്പയ്ക്ക് രാജി സമർപ്പിക്കുന്ന സന്ദർഭങ്ങളിൽ *രാജി സ്വീകരിച്ച് കഴിയുമ്പോൾ മാത്രമാണ്* അധികാരം മറ്റൊരാളിലേക്കോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ താൽക്കാലികമായി അദ്ദേഹത്തിലേക്ക് തന്നെയോ വരുന്ന സാഹചര്യം ഉണ്ടാകുന്നത്. (കാനൻ 416). അത് വരെയും കാനൻ നിയമം പറയുന്ന എല്ലാ അധികാരങ്ങളും ബിഷപ്പിൽ നിക്ഷിപ്തമാണ്. അതിനർത്ഥം രാജ്യത്തെ സിവിൽ നിയമം അനുസരിച്ച് ബിഷപ്പിന് എന്തൊക്കെ അധികാരങ്ങൾ ഉണ്ടായിരുന്നോ, അതൊക്കെ തുടർന്നും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് വരെയും ഉണ്ടാകും.
Monday, March 19, 2018
Catholic church.. property transactions and transparency
church property - civil and canon law
സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ...
ഒരാളുടെ സ്വത്തുവകകളും വിൽക്കുന്നതിനും വാങ്ങുന്നതിനും തീരുമാനമെടുക്കേണ്ടത് ആരാണ് എന്ന് ചോദിച്ചാൽ അതാണോ ഉടമസ്ഥൻ അയാൾതന്നെ. ഉടമസ്ഥത വന്നുചേർന്നിരിക്കുന്നത് മറ്റാർക്കെങ്കിലും വേണ്ടിയോ മറ്റെന്തെങ്കിലും ഒരു സ്ഥാപിത സംവിധാനത്തിന്റെ പേരിലോ ആണെങ്കിൽ തീരുമാനങ്ങളെടുക്കുമ്പോൾ ആ സംവിധാനത്തിന്റെ കൂടി അനുമതി വേണമോ എന്നുള്ളത് തികച്ചും സാന്ദർഭികമായ ഒരു ചോദ്യമാണ്. റോമൻ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സിവിൽ നിയമ പ്രകാരമാണ്. കാനൻ നിയമത്തിന്റെ ബന്ധപ്പെട്ട വ്യവസ്ഥകളിൽ സഭയുടെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാര്യങ്ങളും നടപടികളും പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സിവിൽ നിയമ നടപടികൾ പ്രകാരമാണ് സ്വത്തുക്കൾ കൈകാര്യം ചെയ്ത പോരേണ്ടത്. 1882-ലെ വസ്തു കൈമാറ്റ നിയമ പ്രകാരമാണ് ഇന്ത്യയിൽ ഭൂമി സംബന്ധിച്ച വസ്തു കൈമാറ്റങ്ങളും പണയ ഇടപാടുകളും മറ്റും നടക്കേണ്ടത്.
ആര് തീരുമാനമെടുക്കും
കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ ഒരുപക്ഷേ വിശ്വാസികൾ സംഭാവന നൽകി വാങ്ങിയതാകാം. അല്ലെങ്കിൽ ആരെങ്കിലും ദാനമായി നൽകിയതും ആകാം. ഏത് രീതിയിലാണെങ്കിലും വന്നു ചേർന്നിരിക്കുന്ന സ്വത്ത് വകകളുടെ ഉത്തരവാദിത്വവും ഉടമസ്ഥാവകാശവും സഭാ അധികാരികളിൽ നിക്ഷിപ്തമാണ്. ഇടവക കൗൺസിലും ഇടവക ധന കാര്യ സമിതിയുമാണ് ഇതുസംബന്ധിച്ച് വിശ്വാസികൾക്ക് ചർച്ച ഉന്നയിക്കാവുന്ന വേദികൾ. കാനൻ 536 കാരം ഇടവക പാസ്റ്ററൽ കൗൺസിൽ ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല. അതത് ബിഷപ്പ് തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമേ അത്തരമൊരു സമിതിയിൽ നിലവിൽ വരേണ്ട കാര്യമുള്ളൂ. (കേരളത്തിലെ മിക്കവാറും കത്തോലിക്കാ രൂപതകളിലെല്ലാം അത്തരമൊരു സമിതി നിലവിലുണ്ട് ) അങ്ങനെയുള്ള സമിതിക്ക് ഉപദേശക സ്വഭാവത്തിലുള്ള അധികാരം മാത്രമാണുള്ളത്.
അതേസമയം ഇടവക സാമ്പത്തികകാര്യ സമിതി നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് കാനൻ 537 പറയുന്നത്. എന്നിരുന്നാലും അംഗങ്ങൾക്ക് ഉപദേശക അധികാരം മാത്രമാണുള്ളത്. ഇക്കാര്യം 1997ലെ instruction on certain questions regarding the collaboration of the non ordained faithful in the sacred Ministry of priest എന്ന വ്യാഖ്യാനത്തിൽ ഉണ്ട്. സാമ്പത്തികകാര്യ സമിതി അംഗങ്ങളുടെ ഉപദേശം ഇടവ വികാരി കേട്ടിരിക്കണം എങ്കിലും
തീരുമാനം അദ്ദേഹത്തിന് സ്വയം എടുക്കാം. അതുകൊണ്ടുതന്നെ ഇത് രണ്ടും തമ്മിൽ സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന സ്ഥലങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറില്ല.
സഭയിൽ അംഗമായി മാറിയതുകൊണ്ട് സഭയുടെ ആന്തരിക വിഷയങ്ങളിലുള്ള മാർഗ്ഗരേഖയായി കാനൻ നിയമം അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. സ്വത്തുക്കൾ ഉണ്ടാകുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് ഏതെങ്കിലും സഭാവിശ്വാസികൾ പങ്ക് നൽകിയിട്ടുണ്ട്ന്നുള്ളത് അവർക്ക് ആ സ്വത്തിൽ അധികാരം ഉന്നയിക്കുന്നതിന് അവകാശം നൽകുന്നില്ല.
പഴയകാലഇംഗ്ലീഷ് കേസുകളിൽ ഇക്കാര്യം വിശദമായി ആധികാരികതയോടെ പറഞ്ഞിട്ടുള്ളതാണ്. (Long V. The bishop of Cape Town 1863(1) Moo PC (NS) 411, and Merriman V. Williams 1882 LR 7 AC 484) mentioned in 2016 (3) KHC 359.
വസ്തു കൈമാറ്റം
ഇടവകയുടെ അധീനതയിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം ഇടവകയ്ക്ക് തന്നെയാണ്. അതത് പ്രദേശത്തെ സിവിൽ നിയമങ്ങൾ കാനൻ നിയമവുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങൾ കാനന 1290 ൽ സൂചിപ്പിച്ചിട്ടുള്ളതാണ്. സിവിൽ നിയമത്തിലെ വസ്തു കൈമാറ്റംനിയമം (The Transfer of Property Act 1882) പ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് ഭൂമി കൈമാറ്റം ചെയ്യാം. ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിർവചനത്തിൽ കമ്പനി, സംഘടനകൾ, ഒരുസംഘം വ്യക്തികൾ എന്നിവയൊക്കെ ഉൾപ്പെടും. പള്ളി വക വസ്തുക്കൾ മാർപാപ്പയിലോ ബിഷപ്പിലോ അല്ല വന്നുചേർന്നിരിക്കുന്നത്. അത് കൈമാറ്റം ചെയ്യാനുള്ള അധികാരം ഇടവകക്കാണ്. ഇടവകയ്ക്കു വേണ്ടി റോമൻ കത്തോലിക്കാ സഭയിലെ ഇടവക വികാരി അത് ചെയ്യും. ഇക്കാര്യം കേരള ഹൈക്കോടതിയും പ്രസ്താവിച്ചിട്ടുണ്ട് (2012(4) KHC 427). കാനൻ നിയമം സിവിൽ നിയമത്തിന്റെ മുകളിൽ വരുമോ എന്നുള്ള കാര്യം കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് (1994 KHC 357) പിന്നീട് സുപ്രീം കോടതി തന്നെയും (1996 (6) SCC 337) പരിശോധിച്ച് കാനൻ നിയമം ആധ്യാത്മികമായ കാര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നു എന്നതിനപ്പുറത്ത് വ്യക്തിനിയമത്തിന് പരിധി കൽപ്പിക്കാൻ ആവില്ല എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിവാഹമോചനം സംബന്ധിച്ച കേസിൽ ആണ് ആ വിധി വന്നതെങ്കിലും കാനന നിയമത്തിന്റെയും സിവിൽ നിയമത്തിന്റെയും അധികാര വരമ്പുകൾ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുന്നതിന് ഇടവകയ്ക്ക് അതിരൂപതയുടെ അനുമതി ആവശ്യമില്ല എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും (2005 KHC 1329) പ്രസ്താവിച്ചിട്ടുള്ളതാണ്.
ഇന്ത്യയിലെ സിവിൽ നിയമ പ്രകാരം കരാറിലേർപ്പെടാൻ നിയമപരമായി അർഹതയുള്ള ഏതൊരാൾക്കും വസ്തു വിൽപ്പന നടത്താം. അതിനർത്ഥം വിൽപ്പന നടത്തുന്നയാൾ പ്രായപൂർത്തിയായ ആളായിരിക്കണം, സുബോധമുള്ള ആളായിരിക്കണം, ഏതെങ്കിലും നിയമപ്രകാരം കരാറിൽ ഏർപ്പെടുന്നത് അയോഗ്യനായ ആയിരിക്കരുത്. ഇത്തരം അയോഗ്യതകൾ ഇല്ലാത്ത ആർക്കും വസ്തു കൈമാറ്റം ചെയ്യാം. അത് ഇടവകയ്ക്കു വേണ്ടി കൈമാറ്റം നടത്തുന്ന ഇടവക വികാരിയാണ് എങ്കിലും ബാധകം തന്നെ.
വസ്തു കൈമാറ്റം തന്നെ പല രീതിയിലാകാം ചിലപ്പോളത് വിൽപന ആകാം അല്ലെങ്കിൽ പണയം ആകാം, വാടകയാകാം, പരസ്പരമുള്ള കൈമാറ്റവും, ചിലപ്പോൾ ദാനവും ആകാം. ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ സ്വബോധത്തോടെ പ്രതിഫലം പറ്റേണ്ട ഇടപാടുകളിൽ നിയമാനുസൃതമായ പ്രതിഫലം പറ്റി വസ്തു കൈമാറ്റം ചെയ്യാം. സാധാരണ സിവിൽ നിയമ പ്രകാരം ഏതൊക്കെ വസ്തു കൈമാറ്റം ചെയ്യാമോ, അത്തരം കൈമാറ്റം ചെയ്ത് കിട്ടിയ വസ്തുവിൽ ഏതൊക്കെ പ്രവർത്തനങ്ങളെല്ലാം നടത്താം അതൊക്കെ ഇവിടെയും നടത്താം. വസ്തു ഇടപാട് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങൾ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കത്തിന് സമ്മാനം. അതിൽ ചിലപ്പോൾ ക്രിമിനൽ കുറ്റങ്ങളും ഉൾപ്പെടാം. സഭയുടെ സ്വത്ത് കൈമാറ്റം ആയതുകൊണ്ട് അത്തരം കാര്യങ്ങളിൽ പ്രത്യേക ഇളവോ കാർക്കശ്യമോ ഇല്ല.
കേരള കത്തോലിക്കാസഭയിൽ വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്തുവരുന്നത് എന്നാണ് പറയുന്നത്. പക്ഷേ വസ്തുവകകൾ കൈമാറ്റം നടത്താൻ അധികാരമുള്ള ഇടവകകൾ എല്ലാം തന്നെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം എന്നില്ല. അത്തരം സാഹചര്യങ്ങളിൽ കല്പിത (deemed) ട്രസ്റ്റ് എന്ന തത്ത്വത്തിൽ ഊന്നിയാണ് ഇടവകയ്ക്കു വേണ്ടി ഇടവകവികാരി ആധാരങ്ങൾ ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ ഇടവക വികാരിയോടൊപ്പം കൈക്കാരന്മാരും ചേർന്ന് ഇടവകയ്ക്കു വേണ്ടി ആധാരങ്ങൾ ചെയ്യുന്നതും കാണാം. പിന്നീട് പിന്തുടർച്ചയായി ആധാരങ്ങൾ ചെയ്യുമ്പോൾ ഇടവകയ്ക്കു വേണ്ടി 'ഇപ്പോഴത്തെ വികാരി' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്.
സുതാര്യ ഇടപാടുകൾക്ക് എന്നും പിന്തുണയുണ്ടാകും
ഇടവകയുടെ സ്ഥലം സംബന്ധിച്ച സർവേ നമ്പർ അറിയാവുന്ന ആർക്കും സബ് രജിസ്റ്റാർ ഓഫീസിൽ നിന്ന് ഇടവകയുടെ പേരിൽ ചെയ്തിരിക്കുന്ന ആധാരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് എടുക്കാം. ആര് ആർക്ക് ആധാരം ചെയ്തിരിക്കുന്നതെന്നും എന്ത് ആധാരമാണെന്നും നിഷ്പ്രയാസം മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ നിയമപരമായി സുതാര്യമാണ്. പക്ഷേ അവയുടെ ഇടപാടുകളിൽ സഭയ്ക്ക് കിട്ടേണ്ട തുക സംബന്ധിച്ച കാര്യങ്ങളിൽ മാർക്കറ്റ് വിലയും ആധാരവിലയും കരാർ തുകയും തമ്മിലുള്ള അന്തരം വ്യക്തികൾ ആധാരങ്ങൾ ചെയ്യുമ്പോൾ രഹസ്യമാക്കി വയ്ക്കുന്നതുപോലെ സാധിക്കണമെന്നില്ല. അതുപോലെതന്നെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വ്യക്തിബന്ധങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല, ഇടവക ജനങ്ങൾ ഇടവകയിൽ അർപ്പിച്ച വിശ്വാസം ഏറ്റെടുത്ത് ഇടവകയുടെ വസ്തു ഇടവകയ്ക്കു വേണ്ടി കൈമാറ്റം ചെയ്യുക മാത്രമാണ് ഇടവകവികാരി ചെയ്യുന്നത്.
Friday, March 16, 2018
Dangerous construction .. municipality act
മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം
കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണം, പുനർനിർമ്മാണം, അല്ലെങ്കിൽ രൂപഭേദം വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158).
അതുപോലെതന്നെ ഏതെങ്കിലും നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം.




