Search This Blog

Wednesday, February 28, 2018

Fishing .. permission

*ചൂണ്ടയിടാനും അനുവാദം വേണോ?*

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. 

നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും കൂടുകളും കൊളുത്തുകളും (സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്ന  യന്ത്രങ്ങൾ) ഒഴികെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റ്
എല്ലാ ഉപകരണങ്ങളും ഉൾപ്പെടും.

*പിടിച്ചെടുക്കാം അറസ്റ്റ് ചെയ്യാം!*

ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പിടിച്ചെടുക്കുന്ന മീനുകളെല്ലാം സർക്കാർ വസ്തുവായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുവാദം ഇല്ലാതെ ആരും തന്നെ ഇത്തരം വസ്തു (മീൻ) കൈവശംവയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് എന്താണ് വകുപ്പ് 34 പറയുന്നത്. അഥവാ കൈവശം വന്നുചേർന്നാൽതന്നെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ഈ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കൈമാറണം. 

ഈ നിയമം ലംഘിച്ച് മീൻ പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാമെന്നും മൂന്നു മാസം വരെ തടവോ 10,000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ കോടതിക്ക്ഈടാക്കാമെന്നും വകുപ്പ് 36 പറയുന്നു.

Friday, February 23, 2018

CRZ..CZMP Preparation yet to complete.. coastal zone management plan

----കാത്തിരിപ്പ് ഇനിയും നീളും----
തീരവാസികൾക്ക് ഭവന നിർമ്മാണത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളും. സാധാരണക്കാരൻറ ഭവന നിർമ്മാണ പെർമിറ്റ് എതിർക്കാൻ തദ്ദേശ സെക്രട്ടറി ഉൾപ്പെടെ എല്ലാവർക്കും വലിയ താത്പര്യമായിരിക്കും. അതേസമയം വലിയ കെട്ടിടങ്ങൾ ആ പ്രദേശത്തു തന്നെ  ഉയർന്ന് നിൽക്കുന്നുണ്ടാവും.

നിയന്ത്രണവിജ്ഞാപന പ്രകാരമുള്ള തിര മേഖല മാനേജ്മെന്റ് പ്ലാൻ CZMP സംബന്ധിച്ച് പൊതു അഭിപ്രായരൂപീകരണ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് വാർത്തകൾ വരുമ്പോഴും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ഇപ്പോഴും അതേ പറ്റി യാതൊരു അറിയിപ്പും ഇല്ല.

മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങളും തീര രേഖയും പരിഗണിച്ച് ഉണ്ടാക്കേണ്ടതാണ് തീരപരിപാലന രേഖ. തിടുക്കത്തിൽ ജില്ലാ തലത്തിൽ മാത്രം വിളിച്ച് തീരുമാനിക്കേണ്ടതല്ല ഈനടപടി. അതേസമയം തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നീ ജില്ലകളുടെ CZMP പൂർത്തിയായി എന്നും റിപ്പോർട്ടുകളുണ്ട്. സൂചനകൾ പ്രകാരം തിരുവനന്തപുരം നഗരസഭയുടെ ഭാഗമാക്കിയ ആറ്റിപ്ര കടകംപള്ളി കഴക്കൂട്ടം ഉള്ളൂർ തിരുവല്ലം വിഴിഞ്ഞം എന്നീ സ്ഥലങ്ങളും, കൊല്ലം നഗരസഭയുടെ ഭാഗമാക്കിയ ശക്തികുളങ്ങര കിളികൊല്ലൂർ തൃക്കടവൂർ ഇരവിപുരം എന്നീ സ്ഥലങ്ങളും സിആർഇസഡ് 2 പരിധിയിൽ വരും.

കണ്ണൂർ കാസർകോഡ് മലപ്പുറം ജില്ലകളുടെ പബ്ലിക് ഹിയറിങ് രണ്ടാംഘട്ടത്തിൽ നടത്തും. ആലപ്പുഴ തൃശൂർ കോഴിക്കോട് എന്നീ ജില്ലകളുടെയും ഹിയറിങ് നടത്താനുണ്ട്. ഏറ്റവും കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ള എറണാകുളം ജില്ലയുടെയും നടത്താനുണ്ട്. അതേസമയം മരട് നഗരസഭയുടെയും കൊച്ചി നഗരസഭയുടെയും കൊല്ലം നഗരസഭയുടെയും കരട് പ്ലാനുകൾ രണ്ടുവർഷംമുമ്പ് പുറത്തിറങ്ങിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

വികസിതമായ പഞ്ചായത്തുകള് സിആര്സെഡ് മൂന്നിൽ നിന്ന് രണ്ടിലേക്ക്മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് വിധിയിൽ (4/2017) പഞ്ചായത്ത് ആയതുകൊണ്ടുമാത്രം CRZ II ന്റെ ആനുകൂല്യം നിഷേധിക്കരുതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മാത്രമല്ല CZMP നിശ്ചയിക്കുന്നതിന് അതതു പഞ്ചായത്തുകളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് വ്യവസ്ഥയും ഉള്ളതാണ്.

Friday, February 9, 2018

No caste certificate merely on the basis of entry in SSLC book and church records

*എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയതുകൊണ്ടു മാത്രം ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല*

എസ് എസ് എല്‍ സി ബുക്കിലോ പള്ളിരേഖകളിലോ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് അവകാശമായി ലഭിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ട്. ഇക്കാര്യത്തില്‍ 2007 ല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയും ഉണ്ട്. വിജിലന്‍സ് ഓഫീസറുടെയും കിര്‍താഡ്സിന്‍റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാലാണ് ഇത്തരത്തില്‍ കോടതി വിധിച്ചത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥി ക്രിസ്ത്യന്‍ പരവ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ പേരുള്ളതിനാല്‍ അത്തരത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ക്രിസ്ത്യന്‍ പരവ എന്നോ ക്രിസ്ത്യന്‍ ഭരത എന്നോ ലത്തീന്‍ കത്തോലിക്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്. പള്ളിവികാരിയോ പള്ളിയധികാരികളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇക്കാര്യത്തില്‍ ആധികാരിക തെളിവായി കണക്കാക്കാനാകില്ല എന്നും ഈ വിധിയില്‍ പറയുന്നു. (റിട്ട് ഹര്‍ജി 6288/2007 തീയതി 20.2.2009)

Thursday, February 8, 2018

Begging prohibition law ... Kerala

*യാചക നിരോധനം*

ഇന്ത്യയിൽ മൊത്തത്തിൽ യാചക നിരോധനം സംബന്ധിച്ച ഒരു നിയമം ഇന്ന് നിലവിലില്ല. *അതേസമയം  22 ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അത്തരത്തിൽ പ്രാദേശിക നിയമങ്ങളുണ്ട്.* കേരളത്തിൽ നിലവിലുള്ളത് 1945-ലെ മദ്രാസ് യാചക നിരോധന നിയമവും 1944-ലെ തിരുവിതാംകൂർ യാചക നിരോധന നിയമവും കൊച്ചി അലഞ്ഞു തിരിയൽ *(The Cochin Vagrancy Act ME 1120)* നിയമവും ആണ്.
ഭിക്ഷാടനം എന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റമായാണ് നിയമത്തിൽ ഉള്ളത്. കേരളീയർ അല്ലാത്ത ആളുകൾക്ക് ഈ നിയമപ്രകാരം പുനരധിവാസം ലഭ്യമല്ല. അവരെ തിരികെ അവരവരുടെ സ്ഥലങ്ങളിലേക്ക് വിടുന്നതിനു മുമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണം എന്നതാണ്. പള്ളുരുത്തിയിൽ ഉള്ള പുനരധിവാസകേന്ദ്രം ഈ നിയമപ്രകാരം  സ്ഥാപിച്ചിട്ടുള്ളതാണ്.കൊച്ചി നഗരസഭയാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്.

*പുതിയനിയമം പരിഗണനയിൽ*

വളരെ കാലപ്പഴക്കമുള്ള ഈ നിയമത്തിന്റെ അപാകതകൾ കണക്കിലെടുത്ത് കേരളത്തിൽ പുതിയ യാചക നിരോധന ബില്ല് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഭിക്ഷാടനം  നടത്തുന്നവരെ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം ഈ നിയമത്തിൽ ഉണ്ട്. കുട്ടികളോ ആരാലും നോക്കപ്പെടാനില്ലാത്ത ആളുകളോ (destitute  beggar) ഒഴികെയുള്ള എല്ലാ യാചകരെയും 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബില്ലിലുണ്ട്.

Thursday, January 25, 2018

College youth festival.. MG university Rules

*യൂത്ത് ഫെസ്റ്റിവൽ*

കോളേജിൽ വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനുള്ള വേദിയാണ് യൂത്ത് ഫെസ്റ്റിവൽ. രാഷ്ട്രീയം ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പിന് മുഴുവൻ ചുമതലയും അധികാരവും തങ്ങൾക്കാണ് എന്ന് ന്യായമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടു വന്ന വിദ്യാർത്ഥി യൂണിയന് അവകാശപ്പെടാനാകുമോ?

1989 മുതൽ ഇതുസംബന്ധിച്ച് ചട്ടം എംജി യൂണിവേഴ്സിറ്റിയിൽ നിലവിലുണ്ട്. കോളേജ് തലത്തിലും  യൂണിവേഴ്സിറ്റി തലത്തിലും സംഘടിപ്പിക്കേണ്ട രീതികൾ ചട്ടം പറയുന്നു. കോളേജിൽ പ്രിൻസിപ്പൽ ചെയർമാനായും കോളേജ് യൂണിയൻ ഉപദേശി ആയി പ്രവർത്തിക്കുന്ന കോളേജ് അധ്യാപകൻ, ഒന്നോ രണ്ടോ മറ്റ് കോളേജ് സ്റ്റാഫ് അംഗങ്ങൾ, കോളേജ് യൂണിയന്റെ ആർട്സ് ക്ലബ് സെക്രട്ടറി, ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് വാർഷിക കോളേജ് യൂത്ത് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കേണ്ടത്. (എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ചട്ടം 6). അല്ലാതെ യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പ് മുഴുവനായും കോളേജ് യൂണിയന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാനാവില്ല.
www.sherryjthomas.com

Friday, January 19, 2018

Kidney transplantation .. financial status of donor and donee cannot be a criteria to deny the transfer

*അവയവദാനം സാമ്പത്തിക അന്തരത്തിന്റെ പേരിൽ തടയരുത്*

കിഡ്നി മാറ്റിവെക്കൽ ഇന്നത്തെ സമൂഹത്തിൽ കൂടുതലായി നടന്നു വരുന്ന ഒരു ചികിത്സാരീതിയാണ്. മനുഷ്യ അവയവങ്ങൾ വാണിജ്യവൽക്കരിക്കുന്നത് തടയുന്നതിനായി നിലവിലുള്ള 2014ലെ ചട്ടങ്ങൾ പ്രകാരമുള്ള ഒരു സമിതിയാണ് ഇതിന് അനുമതി നൽകേണ്ടത്. അവയവം നൽകുന്ന ആളിന് അവയവം സ്വീകരിക്കുന്ന ആളുടെ ഭാഗത്തുനിന്നും യാതൊരു പ്രതിഫലവും നൽകുകയോ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ഉണ്ടാകരുത് എന്നാണ് ചട്ടം. അത്തരത്തിലുള്ള കാര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിന് വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും സമിതിക്ക് അന്വേഷണം നടത്താം.

തൊഴിലുടമയ്ക്ക് സ്വന്തം കിഡ്നി ദാനമായി നൽകാൻ തയ്യാറായ തൊഴിലാളിയുടെ നടപടിയിൽ ഇരുവരും തമ്മിലുള്ള സാമ്പത്തിക അന്തരം മൂലം അവയവദാനം വാണിജ്യപരമായ ഇടപാട് ആണോ എന്ന സംശയത്തിൽ അവയവദാനം സമിതി അനുവദിച്ചില്ല. എന്നാൽ അതിനെതിരെ നൽകിയ ഹർജിയിൽ സാമ്പത്തിക അന്തരം അവയവദാനം നിഷേധിക്കാനുള്ള കാരണമായി കാണാനാകില്ല എന്ന് വിധിച്ചു. ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്നാണ് അവയവദാനമെന്ന കോടതി നിരീക്ഷിച്ചു. (കേരള ഹൈക്കോടതി 19.6.17)

Tuesday, January 16, 2018

Coastal Regulation Zone - if new approved CZMP is not in existence, then the local body cannot take action on the basis of CRZ violation - Kerala High Court

തീര പരിപാലനം - പുതുക്കിയ പ്ളാന്‍(CZMP)നിലവിലില്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണം


കഷ്ടപ്പെട്ട് പണി തീര്‍ത്ത വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല. കാരണം തീര നിയന്ത്രണ വിജ്ഞാപനം മൂലം നിര്‍മ്മാണം   പാടില്ലാത്ത സ്ഥലത്താണ് വീട്. വീട് നിര്‍മ്മാണം നിയമവിരുദ്ധമെന്നായി പഞ്ചായത്ത്. ഒടുവില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം പുതുക്കിയ തീര പരിപാലന പ്ളാന്‍ (സി ഇസഡ് എം പി- കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍) തയ്യാറാക്കി അതിന് പരിസ്ഥിതി മന്ത്രാലത്തിന്‍റെ അംഗീകാരവും വേണം. എന്നാല്‍ അതിനായി കരട് പ്ളാന്‍ തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷം പഴയ പ്ളാന്‍ ഉത്തരവിലൂടെ കാലാവധി നീട്ടി നല്‍കുകയാണ് തീരപരിപാലന അതോറിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ നിലവിലില്ലാത്തിടത്തോളം കാലം തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടുവെന്ന് കരുതാനാകില്ല എന്നാണ് കേരള ഹൈക്കോടതി വിലയിരുത്തിയത്. അതുകൊണ്ട് തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടു എന്ന കാരണം പറഞ്ഞ്  കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരോട്  ഉത്തരവിട്ടു. (ഉത്തരവ് തീയതി- 27-6-17).

Friday, January 12, 2018

Regulations for adoption of children

ദത്തെടുക്കുന്നതിന് പുതുക്കിയ
നിയന്ത്രണങ്ങൾ

കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച്
2017 ജനുവരി 16 മുതൽ പുതുക്കിയ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. ദത്തെടുക്കലിന് യോഗ്യമായ കുട്ടിയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിസാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനാഥരായ കുട്ടികൾ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളാൽ / അവിവാഹിതരാായ അമ്മമാരാൽഏൽപ്പിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ 2 ഗണത്തിലാണ് കുട്ടികളെ കണക്കാക്കുന്നത്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനായുള്ള പ്രത്യേക ഏജൻസികളിൽ അഖിലേന്ത്യാതലത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. അതിനുള്ള രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പ്രകാരമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കിട്ടുന്നതിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഇവരുടെ സീനിയോറിറ്റി പ്രകാരം മൂന്നു കുട്ടികളുടെവീതം ഫോട്ടോകളും മറ്റുവിവരങ്ങളും  ലഭ്യമാക്കും. അതിൽ ഏതെങ്കിലും ഒരു കുട്ടിയെ 48 മണിക്കൂറിനകം തിരഞ്ഞെടുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് സംസ്ഥാന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
മാതാപിതാക്കളുടെ പശ്ചാത്തലം സംബന്ധിച്ച പഠനവും മറ്റും കഴിഞ്ഞതിനുശേഷം കോടതി മുഖേന ദത്തെടുക്കുന്നതിന് ഏജൻസി അപേക്ഷ നൽകി കുട്ടിയെ നിയമപരമായി കൈമാറും. ജനനസർട്ടിഫിക്കറ്റിലും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് അതുവഴി എഴുതിച്ചേർക്കാൻ ആകും.

Registration of private orphanages

അനാഥാലയങ്ങളും രജിസ്ട്രേഷനും
സർക്കാർ ധനസധനസഹായം ലഭിക്കാത്തതും സ്വകാര്യ വ്യക്തികൾ നടത്തുന്നതുമായ അനാഥാലയങ്ങളും ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. എന്നാൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ മാതൃകാ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന തരത്തിലുള്ള നിബന്ധനകൾ പാലിക്കണം എന്ന് നിർബന്ധമില്ല. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ മാതൃകാ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന
ചട്ടലംഘനങ്ങളുടെ പേരിൽ സ്ഥാപനങ്ങൾ സർക്കാറിന് ഏറ്റെടുക്കാനാവില്ല, പക്ഷേ കുട്ടികളുടെ നിയന്ത്രണം ഏറ്റെടുക്കാം. ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്ന മാനേജ്മെന്റ് കമ്മിറ്റികൾക്കും സർക്കാർ ധനസഹായം ലഭിക്കാത്ത സ്വകാര്യ അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനാവില്ല. (കേരള ഹൈക്കോടതി WPC 14858.2016 dt.20.12.17 )

Wednesday, January 10, 2018

Regulations for adoption of children

ദത്തെടുക്കുന്നതിന് പുതുക്കിയ
നിയന്ത്രണങ്ങൾ
കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച്
2017 ജനുവരി 16 മുതൽ പുതുക്കിയ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. ദത്തെടുക്കലിന് യോഗ്യമായ കുട്ടിയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിസാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനാഥരായ കുട്ടികൾ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളാൽ / അവിവാഹിതരാായ അമ്മമാരാൽഏൽപ്പിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ 2 ഗണത്തിലാണ് കുട്ടികളെ കണക്കാക്കുന്നത്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനായുള്ള പ്രത്യേക ഏജൻസികളിൽ അഖിലേന്ത്യാതലത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. അതിനുള്ള രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പ്രകാരമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കിട്ടുന്നതിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഇവരുടെ സീനിയോറിറ്റി പ്രകാരം മൂന്നു കുട്ടികളുടെവീതം ഫോട്ടോകളും മറ്റുവിവരങ്ങളും  ലഭ്യമാക്കും. അതിൽ ഏതെങ്കിലും ഒരു കുട്ടിയെ 48 മണിക്കൂറിനകം തിരഞ്ഞെടുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് സംസ്ഥാന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
മാതാപിതാക്കളുടെ പശ്ചാത്തലം സംബന്ധിച്ച പഠനവും മറ്റും കഴിഞ്ഞതിനുശേഷം കോടതി മുഖേന ദത്തെടുക്കുന്നതിന് ഏജൻസി അപേക്ഷ നൽകി കുട്ടിയെ നിയമപരമായി കൈമാറും. ജനനസർട്ടിഫിക്കറ്റിലും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് അതുവഴി എഴുതിച്ചേർക്കാൻ ആകും.

Tuesday, January 9, 2018

Child Rights Commission cannot interfere in the punishment imposed on students by Principal of the institution

വിദ്യാർഥികളുടെ മേൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പൽ കൈകൊണ്ട ശിക്ഷണ നടപടിക്കെതിരെ ബാലാവകാശ കമ്മീഷന് ഇടപെടാനാവില്ല
2018 1 KHC 69

Monday, January 8, 2018

Dangerous constructions to human life... Municipality Act Kerala

മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം
കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ *നിർമ്മാണം, പുനർനിർമ്മാണം,  അല്ലെങ്കിൽ രൂപഭേദം* വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി *മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം* ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158).
അതുപോലെതന്നെ ഏതെങ്കിലും *നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ* തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം.
*ശുഭദിനം നേരുന്നു.*
www.sherryjthomas@gmail.com

Wednesday, January 3, 2018

Motor Vehicle Amendment ... article


*മോട്ടോർ വാഹന നിയമ ഭേദഗതി... പ്രതികരണം സമ്മിശ്രം... നടപ്പിലാക്കുന്നതിന് മുമ്പേ സ്വയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...*
*നടപ്പിലാക്കാൻ പോകുന്ന* മോട്ടർ വാഹന ഭേദഗതികൾ പ്രകാരം കുറ്റങ്ങൾക്ക് ഉയർന്ന പിഴയും വലിയ ശിക്ഷയും ഉണ്ടാവും. *റോഡപകടങ്ങൾ കുറക്കുന്നതിന്* ഇത് ഫലപ്രദമാകും എന്നാണ് ഔദ്യോഗിക ഭാഷ്യം. മറുഭാഗത്ത്, റോഡ് സുരക്ഷാ സംവിധാനങ്ങൾ ശരിയായി ഉപയോഗിക്കാതെ, വാഹന ഗതാഗത മേഖല പൂർണ്ണമായും *കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണ്* പുതിയ നിയമ ഭേദഗതികൾ എന്നാണ് വാഹന മേഖലയിലുള്ള സംഘടിത സംവിധാനങ്ങളുടെ ആരോപണം. അതേസമയം *ഇനിയും നടപ്പിലായിട്ടില്ലാത്ത* പുതുക്കിയപിഴകൾ *പ്രാബല്യത്തിൽ ആയി എന്ന് കാണിച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ* നടന്നുകൊണ്ടിരിക്കുന്നു.
*ഇനിയെന്ന്*
നിരത്തിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍  ലോകസഭയില്‍ പാസായി കഴിഞ്ഞു. അടുത്തപടിയായി രാജ്യസഭയും രാഷ്ട്രപതിയും ബില്‍ അംഗീരകരിക്കുന്നതോടെ ഭേദഗതികളെല്ലാം പ്രാബല്യത്തില്‍ വരും.
ഇതുപ്രകാരംബില്‍ നടപ്പായിക്കഴിഞ്ഞാല്‍ *ഹെല്‍മെറ്റ്* ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ നല്‍കണം, ഇതിനൊപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. പിഴശിക്ഷയ്ക്ക് പുറമേ ഇ-ഗവേണന്‍സ്, വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പദ്ധതി, ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബില്ലിലുടെ ലക്ഷ്യമിടുന്നുണ്ട്.
ഭേദഗതി പ്രകാരം *മദ്യപിച്ച്* വാഹനം ഓടിച്ചാല്‍ ഇനി പതിനായിരം രൂപ പിഴ നല്‍കണം. വാഹനമോടിക്കുമ്പോള്‍ *ഫോണില്‍* സംസാരിച്ചാല്‍ 5000 രൂപയാണ് പിഴ.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് *വഴി നല്‍കിയില്ലെങ്കിലും* ഇനിമുതല്‍ പിഴ ഒടുക്കേണ്ടി വരും, പതിനായിരം രൂപ. *പ്രായപൂര്‍ത്തിയാകാത്തവര്‍* വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. *അമിത വേഗത്തിനും* ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും 5000 രൂപയാണ് പിഴ.
വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഉള്‍പ്പെടുത്തിയുമാണ്‌ ലോകസഭ ബില്‍ അംഗീകരിച്ചത്. 
*ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സിന് മിനിമം വിദ്യാഭ്യാസ യോഗ്യത* വേണമെന്ന വ്യവസ്ഥയും *ഒഴിവാക്കിയിട്ടുണ്ട്.* ലൈസന്‍സുകളുടെ കാലാവധി വര്‍ധിക്കുന്നതിനൊപ്പം ലേര്‍ണേഴ്സ് ലൈസന്‍സ് എടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കും.
അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
*ബില്ലിലെ പ്രധാന വ്യവസ്ഥകള്‍*
വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും.
അപകടത്തില്‍പ്പെടുന്നയാളെരക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പൂം ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ.
*ട്രാഫിക് നിമയം ലംഘിച്ചാലുള്ള പിഴ​*
അപകടകരമായി വണ്ടിയോടിച്ചാല്‍ പിഴ - 5000
ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000
അമിത വേഗത്തിന് പിഴ - 1000-2000
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000
മൊബൈല്‍ ഫോണില്‍  സംസാരിക്കുന്നവര്‍ക്ക് പിഴ - 5000
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ - 10000
www.sherryjthomas.com
4.1.2018

Tuesday, December 26, 2017

Vigilance team to find unlawful constructions..Kerala Municipality Act

നിയമവിരുദ്ധ നിർമ്മാണങ്ങൾ കണ്ടുപിടിക്കാൻ വിജിലൻസ്
നിയമവിരുദ്ധമായ കെട്ടിട നിർമ്മാണങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും റിപ്പോർട്ടുകൾ നൽകുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു വിജിലൻസ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണ് കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. (അദ്ധ്യായം 23 ചട്ടം 157).
ജില്ലയിൽ അധികാരാതിർത്തിയുള്ള മുനിസിപ്പാലിറ്റികളുടെ റീജണൽ ജോയിന്റ് ഡയറക്ടർ, ജില്ലയിൽ അധികാരാതിർത്തിയുള്ള ടൗൺ & കണ്ട്രി പ്ലാനിങ് വകുപ്പിലെ ടൗൺ പ്ലാനറും, ഉദ്യോഗസ്ഥരും ചേർന്നാണ് സ്ക്വാഡ് രൂപീകരിക്കേണ്ടത്. വിജിലൻസ് സ്ക്വാഡ് കണ്ടുപിടിച്ച  അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടും അവയ്ക്കെതിരെ സ്വീകരിച്ച നടപടികളും സഹിതം ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിനയച്ച്കൊടുക്കേണ്ടതാണ്.
സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സൈറ്റ് പരിശോധിക്കാനും രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.

Sunday, December 24, 2017

Legal issues of construction of boundary wall..Kerala Municipality Building Rules

*മതിലുകളില്ലാത്ത അതിർത്തികൾ*
*മതിൽക്കെട്ടുകൾ ഇല്ലാത്ത അതിർത്തികളാണ് ക്രിസ്തുമസ്.* ഉയർത്തിക്കെട്ടിയ മതിൽക്കെട്ട് ഇല്ലാതെ തന്നെ പരസ്പരം സംരക്ഷിക്കപ്പെടുന്ന സാഹോദര്യത്തിന്റെ അതിർത്തി വരമ്പുകൾ. പക്ഷേ ഇക്കാലത്ത് മനുഷ്യനിലും വലിയ മതിൽക്കെട്ടുകൾ ആണെങ്ങും.
*മതിൽ പണിയാനുള്ള നിയമമാണ് കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ടം 96.* ഏതെങ്കിലും പൊതു തെരുവിലൂടെ ചേർന്ന് അതിരായി ഏതെങ്കിലും ഉയരത്തിലുള്ള മതിലിന്റെ അല്ലെങ്കിൽ വേലിയുടെ നിർമ്മാണം നടത്തണമെങ്കിൽ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുവാദം വേണം. പുനർനിർമ്മാണം ആണെങ്കിലും അനുവാദം വാങ്ങണമെന്നാണ് നിയമം. അതുപോലെ തന്നെ ഗേറ്റ്,  വാതിൽ എന്നിവ സമീപത്തുള്ള പറമ്പിലേക്കോ റോഡിലേക്കോ തുറക്കാവുന്നതോ
തള്ളിനൽക്കുന്നതോ ആകരുത്.

Saturday, December 23, 2017

No Constructions within 3 m from highways and declared roads of municipality

മൂന്നുമീറ്റർ മുന്നിൽ കാണണം

കെട്ടിടനിർമ്മാണപ്രവർത്തനങ്ങളുടെ അതിർവരമ്പുകൾ സൂചിപ്പിക്കുന്നതാണ് കേരള മുൻസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ. ദേശീയ ഹൈവേകളോടും സംസ്ഥാന ഹൈവേകളും അല്ലെങ്കിൽ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളോടു ചേർന്നുള്ള പ്ലോട്ട് അതിരിന്റെ മൂന്നു മീറ്ററിനുള്ളിൽ ഒരാളും ചുറ്റുമതിൽ ഒഴികയുള്ള യാതൊരു കെട്ടിടവും നിർമിക്കാൻ പാടുള്ളതല്ല. (ചട്ടം 26).

എന്നാൽ 3 മീറ്ററിനുള്ളിൽ തെരുവിൽ നിന്നും ഘട്ടത്തിലേക്കുള്ള പ്രവേശനമാർഗ്ഗം ആയി തുറന്ന റാമ്പുകളൊ പടിക്കെട്ടുകളോ അനുവദിക്കാം. 75 സെന്റീമീറ്റർ കവിയാത്ത കോർണിസ് മേൽക്കൂരയോ കാലാവസ്ഥ മറയോ 3 മീറ്ററിനുള്ളിൽ ആണെങ്കിലും അനുവദിക്കാവുന്നതാണ്.
ഇതിനുവിരുദ്ധമായ നിർമാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.

Permission for digging well.. to be obtained from local body

കിണറ് കുഴിക്കാനും അനുവാദം വേണം
സ്വന്തം പറമ്പല്ലേ, സ്വന്തം പണം ഉപയോഗിച്ചല്ലേ കുഴിക്കുന്നത് എന്നുകരുതി കിണറു കുഴിക്കാൻ തുടങ്ങിയപ്പോൾ മുനിസിപ്പാലിറ്റി വക സ്റ്റോപ്പ് മെമ്മോ. കാര്യം തിരക്കിയപ്പോൾ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം പുതിയ കിണറുകൾ കുഴിക്കുന്നതിന് പെർമിറ്റ് അനിവാര്യമാണ്. (ചട്ടം 103). കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സൈറ്റ് പ്ലാനിനും ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണതോടും ഒപ്പം നിർദ്ദിഷ്ട അനുബന്ധം പ്രകാരമുള്ള ഒരു അപേക്ഷ മുനിസിപ്പാലിറ്റിസെക്രട്ടറിക്ക് സമർപ്പിക്കണം. സൈറ്റ് പ്ലാനിൽ കിണറിന്റെ സ്ഥാനവും അളവുകളും കിണറിൽ നിന്നും 7.5 മീറ്റർ വ്യാസാർദ്ധത്തിനുള്ളിൽ നിലവിലുള്ളതും നിർദേശവുമായി കെട്ടിടങ്ങളും അവയുടെ ഘടനകളും കാണിക്കേണ്ടതാണ്.
അതിരുകളിൽ നിന്ന്1.50 മീറ്റർ അകലം ഉണ്ടായിരിക്കേണ്ടതാണ്. മനുഷ്യ ഉപഭോഗത്തിന് വേണ്ടി അല്ലെങ്കിൽ വീട്ടാവശ്യത്തിന് വേണ്ടി യുള്ള ജലവിതരണത്തിന് ഉപയോഗിക്കുന്ന നിലവിലുള്ള കിണറിൽ നിന്ന് 7.5 മീറ്റർ വ്യാസത്തിനുള്ളിൽ അല്ലെങ്കിൽ പ്ളോട്ട് അതിർത്തികളിൽ നിന്നും 1.20 ദൂരത്തിനുള്ളിൽ മാലിന്യക്കുഴി, സെപ്റ്റിട്ടാങ്ക് തുടങ്ങിയവ അനുവദിക്കുകയോ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ല.  കിണർ ഏറ്റവും ചുരുങ്ങിയത് ഒരു മീറ്റർ ഉയരമുള്ള ഇഷ്ടികകൾ കൊണ്ട് സംരക്ഷിക്കേണ്ടതാണ്.

Sunday, December 17, 2017

Wetland act .. orders to allow construction of residential buildings

സർക്കാർ ഭവന പദ്ധതികളിൽ , വീടുവെക്കാൻ വേറെ സ്ഥലമില്ലെങ്കിൽ , പാടത്ത്
വീട് വെക്കാൻ അനുമതി ......
----------------------------------------
നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ ( നിലം , പാടം , നെൽവയൽ , തണ്ണീർതടം , വെററ് ലാന്റ് , തുടങ്ങിയ തത്തുല്ല്യപദങ്ങളാൽ റവന്യു രേഖകളിൽ ചേർത്തിട്ടുള്ളവ ) സർക്കാരിന്റെ ഭവന പദ്ധതികളിൽ സഹായം ലഭിച്ചവർക്കും മറ്റു പാവപ്പെട്ടവർക്കും വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകിക്കൊണ്ട് ചീഫ് സെക്കൂട്ടറി സർക്കുലർ പുറപ്പെടുവിച്ചു . ( നമ്പർ . 1858832 / RA 1 / 2017 / തദ്ദേശസ്വയംഭരണ വകുപ്പ് , 6.12.2017 ) .

സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ "ലൈഫി" ന്റെ ഭാഗമായ എല്ലാ പാർപ്പിട പദ്ധതികളനുസരിച്ചും വീട് വെക്കാൻ സഹായം ലഭിക്കുന്ന പാവപ്പെട്ട ലക്ഷക്കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . ഇത്തരം സ്ഥലങ്ങളിൽ വീടുകൾ വെച്ചിട്ടുള്ളവർക്ക് കെട്ടിട നമ്പറും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പുതിയ സർക്കുലർ പ്രകാരം നൽകേണ്ടതാണ് . ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ നമ്പരോട് കൂടിയ പഴയ കെട്ടിടം ഉണ്ടായിരുന്നെങ്കിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകാനും , നവീകരണം നടത്താനും സെക്രട്ടറിമാരെ സർക്കുലറിലൂടെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട് . മററു ഗാർഹിക വാണിജ്യ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ 22.12.2016 ലെ 994733 / RA 1 / 2016 / തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പ്രകാരം സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഇപ്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകളിൻമേൽ ഒരു മാസത്തിനകം തീർപ്പ് കൽപിക്കണമെന്നും
സംശയലേശമന്യെ ഇന്നിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട് .

സെക്രട്ടറിമാരും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം . ഏതെങ്കിലും ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാതെ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം For the People എന്ന സൈറ്റിൽ പരാതിപ്പെടാം . അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള പരാതിപ്പെട്ടിയിൽ എഴുതി ഇടാവുന്നതുമാണ് . പരാതി ശരിയെങ്കിൽ കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് . നിരാലംബർക്ക് തണലായി സർക്കാർ ഒപ്പമുണ്ട് .

        ഡോ: കെ.ടി. ജലീൽ
( കേരള തദ്ദേശ വകുപ്പ് മന്ത്രി )

Friday, December 15, 2017

what is Writ Petition

*കൽപ്പന സർക്കാരിനോടും ആകാമോ?*
ആജ്ഞാരൂപത്തിൽ കാര്യങ്ങൾ ചെയ്യാൻ പറയുന്നതാണ് കല്പന. സാധാരണ ഇത്തരം കൽപ്പന ഉത്തരവുകൾ ഉറക്കുന്നത് സർക്കാരാണ്. പക്ഷേ സർക്കാരിനോടും വേണമെങ്കിൽ ഇത്തരം കൽപ്പനകൾ സുപ്രീംകോടതിക്കും  ഹൈക്കോടതികൾക്കും ഇറക്കാം. *അതിനാണ് റിട്ട് എന്നു പറയുന്നത്.*
*മൗലികാവകാശങ്ങൾനിഷേധിക്കുമ്പോളും സർക്കാർ നിയന്ത്രണത്തിലുള്ള അധികാരകേന്ദ്രങ്ങൾ ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോളും* വ്യക്തികൾക്ക് ഹർജികൾ ഫയൽ ചെയ്യാം. എന്ത് അധികാരത്തിൽ അപ്രകാരം ചെയ്തു എന്നു ചോദിക്കുന്ന *ക്വോ വാറണ്ടൊ റിട്ട്,* ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ആജ്ഞാപിക്കുന്ന *മാൻഡമസ് റിട്ട്,* കീഴിലുള്ള അധികാരകേന്ദ്രങ്ങൾ ചെയ്ത നിയമവിരുദ്ധ നടപടികൾ റദ്ദുചെയ്യുന്ന *സെർഷ്യോറാറി റിട്ട്,* അന്യായമായി തടങ്കലിൽ വച്ചിട്ടുള്ള ആളുകളെ പുറത്തുകൊണ്ടുവരാൻ ഉത്തരവിടുന്ന *ഹേബിയസ് കോർപ്പസ് റിട്ട്,* ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നതിൽ നിന്ന്കീഴ് അധികാരികളെ തടയുന്ന *പ്രോഹിബിഷൻ റിട്ട്* എന്നിവയാണ് ഇന്ത്യയിൽ നിലവിലുള്ള അഞ്ചുതരം റിട്ട് ഹർജികൾ.

Wednesday, December 13, 2017

Cancellation of settlement deeds... Senior Citizens

--എഴുതിക്കൊടുത്ത ആധാരങ്ങളും റദ്ദാക്കാം--

മുതിർന്നവർക്കും മാതാപിതാക്കൾക്കും ജീവനാംശവും ക്ഷേമവും നൽകാനുള്ള നിയമം അവർക്ക് പ്രതിമാസം ചെലവിനുള്ള തുകയും, ഭക്ഷണം വസ്ത്രം മരുന്ന് പാർപ്പിടം എന്നിവയും ഉറപ്പുവരുത്തുന്നതിന് പുറമേ നിയമത്തിലെ വകുപ്പ് 23 പ്രകാരം *കേരളത്തിൽ ഈ നിയമം നടപ്പിലായ 24-9-2008 നുശേഷം* നടത്തിയിട്ടുള്ള ചില വസ്തു പാടുകളും ആവശ്യമെങ്കിൽ ട്രൈബ്യൂണലിന് അസാധുവാക്കാം. തങ്ങളെ *പരിപാലിക്കുകയും ആവശ്യങ്ങൾ നിറവേറ്റി തരികയും ചെയ്യണം എന്ന നിബന്ധനയോടെ എഴുതിയിട്ടുള്ള ഇഷ്ടദാന ആധാരങ്ങളും മറ്റ് ആധാരങ്ങളും* അതിലെ നിബന്ധനകൾ പാലിക്കാതെ വരുന്നപക്ഷം റദ്ദാക്കുന്നതിന് ട്രൈബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം.

Monday, December 4, 2017

Mere fact that a person is made accused in a crime not a disqualification

The Kerala High Court has held that the mere fact that a person is made an accused in a crime is not a disqualification by itself. 
WPC 30661/2015 Judgment dated 25.10.2017

Thursday, November 30, 2017

What are the offences against parents if children drive Vehicle without license

കുട്ടികൾ വാഹനമോടിച്ചാൽ ശിക്ഷ മാതാപിതാക്കൾക്ക്

ലൈസൻസില്ലാതെയോ ലൈസൻസിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയോ വാഹനം ആരും ഓടിക്കരുത്. (വകുപ്പ് 3,4 മോട്ടോർ വാഹന നിയമം 1988).
ഒരാളുടെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലും ഉള്ള വാഹനം അത്തരത്തിൽ ലൈസൻസ് ലഭിക്കാൻ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുത്തുവിടുന്നത് കുറ്റകരമാണ്. മൂന്ന് മാസം തടവുശിക്ഷയോ 1000 രൂപ പിഴയോ ഈടാക്കാം. (വകുപ്പ് 180 മോട്ടോർ വെഹിക്കൾ നിയമം 1988). ലൈസൻസില്ലാത്ത മക്കൾ വാഹനമോടിച്ചാൽ ശിക്ഷ വണ്ടിയുടെ ഉടമസ്ഥരായ മാതാപിതാക്കൾക്ക് ലഭിക്കുമെന്ന് അർത്ഥം.

www.sherryjthomas.com

Wednesday, November 29, 2017

Documents and vehicle checking

*വാഹനത്തിന്റെ രേഖകള് കൈവശമില്ലെങ്കില് വാഹനം പിടിച്ചെടുക്കാമോ ?*

1988 ലെ മോട്ടോര് വാഹന നിയമത്തില് ഏഴാം അധ്യായത്തിലാണ്  ട്രാഫിക് നിയന്ത്രണത്തെപ്പറ്റി പറയുന്നത്. ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന് നല്കുന്ന ട്രാഫിക് നിര്ദ്ദേശങ്ങള് പാലിക്കാന് വാഹന ഡ്രൈവര്മാര് ബാധ്യസ്ഥരാണ്. മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 130 പ്രകാരം *യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല് വാഹനത്തിന്റെ ഡ്രൈവര് ലൈസന്സ് ഹാജരാക്കണം.* വകുപ്പ് 130(3) പ്രകാരം, വാഹനം രജിസ്റ്റര് ചെയ്ത അധികാരികളോ മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല് *വാഹനം സംബന്ധിച്ച രേഖകള്* ഹാജരാക്കണം. *തല്സമയം രേഖകള് കൈവശമില്ലെങ്കില് അന്നേ ദിവസം മുതല് 15 ദിവസത്തിനുള്ളില് അറ്റസ്റ്റ് ചെയ്ത പകര്പ്പുകള് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കുകയോ രജിസ്ട്രേര്ഡ് പോസ്റ്റിലൂടെ അയച്ചുകൊടുക്കുകയോ ചെയ്താല് മതിയാകും.* എന്നാല് *പോലീസ് ഉദ്യോഗസ്ഥന് ലൈസന്സ് അല്ലാതെ മറ്റ് എന്തെങ്കിലും രേഖകള് ആവശ്യപ്പെടുന്നതിനെപ്പറ്റി വകുപ്പ് 130 ല് പറയുന്നില്ല.* അതുകൊണ്ട് തന്നെ വകുപ്പ് 130(3) ല് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് രേഖകള് ഹാജരാക്കുന്നതിന് 15 ദിവസം സമയം ലഭിക്കുന്നതുപോലെ *പോലീസ് ഉദ്യോഗസ്ഥര് പരിശോധിക്കുമ്പോഴും ലൈസന്സ് ഒഴികെയുള്ള രേഖകള് ഹാജരാക്കാന് 15 ദിവസം സയമം നിയമപ്രകാരം ലഭ്യമാണ്.*  എന്നാല് മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 207 പ്രകാരം *രജിസ്ട്രേഷന്/പെര്മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങള്* സബ് ഇന്സ്പെക്ടര് റാങ്കില് താഴെയല്ലാത്ത് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാം. (മോഷണം നടത്തിയ വാഹനം, മറ്റ് കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവ മുതലായ സംശയങ്ങളുടെ പേരില് പോലീസിന് ക്രിമിനല് നടപടിക്രമമനുസരിച്ചുള്ള മറ്റ് അധികാരങ്ങളും. ഉപയോഗിക്കാവുന്നതാണ്.)

www.shereyjthomas.com

Tuesday, November 28, 2017

Habeas corpus

ഹേബിയസ് കോര്പ്പസ്

ഹേബിയസ് കോർപ്പസ്എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. ഇക്കാല വാര്ത്തകളില് അത് ഹാദിയ എന്ന പെന്കുട്ടിയുടെയും അവരുടെ അച്ഛന്റെയും വാദമുഖങ്ങള് കൊണ്ട് മുഖരിതമായിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.
(ചാള്സ് രണ്ടാമന് രാജാവിന്റെ കാലത്ത് ഇന്ഗ്ല്ണ്ടിലാണ്  1679 ഇല് ഹേബിയസ് കോര്പ്പസ് നിയമമായി ആദ്യം നടപ്പിലാക്കിയത്)

www.sherryjthomas.com

Sunday, November 26, 2017

Some legal opinion will come under the purview of Right to Information Act

*പൊതു സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശവും വിവരാവകാശം തന്നെ*

ഏതെങ്കിലും വിഷയങ്ങളിൽ പലതവണ പൊതു സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്തവർക്ക്, എന്തു കാരണംകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്ന് അറിയാനാൻ അവകാശമുണ്ട്. അത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാൻ സ്ഥാപനത്തിന് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.

സ്ഥാപനങ്ങളുടെ സ്വകാര്യ പാനൽ അഭിഭാഷകർ  നൽകുന്ന നിയമ ഉപദേശം ലഭ്യമല്ലെങ്കിലും സ്ഥാപനത്തിന്റെതായ ലീഗൽ ഓഫീസറോ, ലീഗൽ  ബ്രാൻഞ്ചോ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നവർക്ക് നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ട്.

sherryjthomas.com