Search This Blog

Thursday, October 26, 2017

Victim is also having say in investigation - kerala police circular.

ഇരകളും ഇനി ഇടപെടണം

ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന ഇരകളുടെ വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിക്ടിം ലൈസൺ ഓഫീസർമാർ ഉണ്ടാകണമെന്നത് നിലവിലെ ചട്ടമാണ്. ഇതിനോടകം തന്നെ സുപ്രീംകോടതി വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ഇരകളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ പോലീസ് സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഈയിടെ കേരള ഹൈക്കോടതിയിൽ നിന്നും പുറത്തുവന്ന വിജയത്തെ തുടർന്ന് വീണ്ടും  കേരള പോലീസ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. (സർക്കുലർ നമ്പർ 25 / 2017). 


കേസിന്റെ അന്വേഷണം, നടത്തിപ്പ്, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ഇരയ്ക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നുള്ളത് ഈ വിധി ന്യായത്തിൽ എടുത്തുപറയുന്നു. ഇരട്ട ഉണ്ടാകാവുന്ന ഭയം, ആശങ്ക, മുതലായ കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. 

Public can meet State Police chief, if no action on petition... Kerala police circular

പരാതിയിൽ നടപടിയില്ലെങ്കിൽ ഇനി പോലീസ് മേധാവിയെ നേരിട്ട് കാണാം


പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ ഫലപ്രദമായി തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് കേരള പോലീസ് വീണ്ടും സർക്കുലർ പുറത്തിറക്കി. (സർക്കുലർ നമ്പർ 19/ 2017). മുഖ്യമന്ത്രി വഴിയോ നിയമസഭാ കമ്മറ്റികൾ വഴിയോ വരുന്ന പരാതികളിൽ അന്നുതന്നെ നടപടി സ്വീകരിക്കേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥന്മാർ ക്കെതിരെയുള്ള പരാതികളിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പരാതിക്കാർ സാക്ഷികൾ എന്നിവരുടെ മൊഴികൾ നൽകുമ്പോൾ മൊഴികളിലൂടെ തന്നെ അത് ഏതു തീയതിയിൽ രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയിരിക്കണം. സോൺ, റെയിഞ്ച്, ജില്ല തലങ്ങളിലുള്ള പോലീസ് ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലപ്രദമായ പരിഹാരം ലഭിക്കാത്ത ഗൗരവമേറിയ പരാതികളിൽ പരാതിക്കാർക്ക് എല്ലാ മാസവും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രവർത്തി ദിവസം സംസ്ഥാന പോലീസ് മേധാവി കണ്ട് പരാതി ബോധിപ്പിക്കാവുന്നതാണ്. 

Wednesday, October 25, 2017

Maternity benefits for temporary staff too...

*പ്രസവാവധി താൽക്കാലിക ജീവനക്കാർക്കും കരാർ ജീവനക്കാർക്കും*

സ്ഥിരം ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും താൽക്കാലിക ജീവനക്കാർക്കും
കരാർ ജീവനക്കാർക്കും ലഭിക്കുക ഇല്ല എന്നുള്ളത് യാഥാർത്ഥ്യം തന്നെ. *പക്ഷേ ദില്ലിയിലുള്ള ഒരു സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക മനസ്സു വച്ചപ്പോൾ ഇന്ത്യയെമ്പാടും ഉള്ള ലക്ഷക്കണക്കിന് താൽക്കാലിക,  കരാർ ജീവനക്കാർക്ക് വലിയ ഒരു അനുഗ്രഹമായി മാറി* സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.

പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ചെന്ന സമയം അനുവാദമില്ലാതെ മെറ്റേണിറ്റി ലീവ് എടുത്തു എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 1961ലെ മെറ്റേണിറ്റി ആനുകൂല്യത്തിന്റെ വകുപ്പ് 5 പ്രകാരം ഈ അധ്യാപികയ്ക്ക് പ്രസവാവധി ലഭിക്കുന്നതിന് അർഹതയുണ്ട് എന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. മുൻപ് നിലവിൽ ഉണ്ടായിരുന്ന അതേ സർവീസ് ആനുകൂല്യങ്ങളോടുകൂടി അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിഞ്ഞകാലത്തെ ശമ്പളം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ആറുമാസത്തെ പ്രസവാവധി സ്ഥിരം സർവ്വീസിലുള്ളവർക്ക് മാത്രമാണ് ബാധകം എന്ന സ്കൂൾ അധികാരികൾ വാദിച്ചെങ്കിലും വിജയിച്ചില്ല.

OA 3734 / 2015
(12.10.17)

ഷെറി

Wednesday, October 18, 2017

Causing obstruction to drainage or canal

*തോട് തനിക്ക് ആക്കിയാൽ
കോടതി വെടിപ്പാക്കും*

റവന്യൂ രേഖകളിൽ റോഡ് ആയി കിടക്കുന്ന ഭൂമിയിൽ വീടുകൾക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ അഞ്ചു വർഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മണ്ണിട്ട് നികത്തി തോടിന്റെ വീതി കുറച്ചും പതുക്കെപ്പതുക്കെ കയ്യേറ്റങ്ങൾ നടത്തിയും തോട്തനിക്കാക്കി കെട്ടിയടയ്ക്കാം എന്നു കരുതിയാൽ അത് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്ന കേസ് ആയി മാറും. പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രവർത്തികൾ തോടിൽ ചെയ്താലുംകുറ്റം തന്നെ. (ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 432). റവന്യൂ അധികാരികളിൽ നിന്നും പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും നേരിടേണ്ടി വരാവുന്ന കേസുകൾ വേറെ.

ഷെറി
www.sherryjthomas.com

Enquiry Commission


*അന്വേഷണ കമ്മീഷൻ*

ഇന്ത്യയിൽ അന്വേഷണ കമ്മീഷൻ നിയമം നടപ്പിൽ വന്നത് 1952-ലാണ്. Commission of Enquiries act 1952. പല കമ്മീഷനുകളുടെയും കണ്ടെത്തലുകൾ സമകാലിക സമൂഹത്തിൽ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്.

*എന്തിനൊക്കെ അന്വേഷണക്കമ്മീഷനുകൾ  നിയമിക്കാം*

1. അധികാരത്തിലിരിക്കുന്നവർക്ക് എതിരെ അഴിമതി ആരോപണം ഉണ്ടാകുമ്പോൾ
2. പോലീസ് അക്രമം ചെയ്തുവെന്ന ആരോപണം ഉയരുമ്പോൾ
3. സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോൾ
4. സംവരണ സംബന്ധമായ പ്രശ്നങ്ങൾ ഉയരുമ്പോൾ
5. ലാത്തിച്ചാർജ് വെടിവെപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ
6. സർക്കാറിനെ യുക്തമെന്ന് തോന്നുന്ന മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ

പൊതു പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും കമ്മീഷനെ നിയമിക്കുന്നതിന് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ട്.

*കമ്മീഷൻ റിപ്പോർട്ടും അനന്തര നടപടികളും*

കമ്മീഷൻ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാൽ ഉടൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. നിയമസഭയുടെ ലോകസഭയുടെയോ പ്രമേയത്തിലൂടെയാണ് കമ്മീഷൻ നിയമിക്കപ്പെട്ടത് എങ്കിൽ കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അതിന്മേൽ എടുത്ത നടപടിയും അതതു സഭകളുടെ മുമ്പാകെ വയ്ക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നൊ
എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നൊ നിയമത്തിൽ വ്യവസ്ഥയില്ല.

ഷെറി
www.sherryjthomas.com

Monday, October 16, 2017

Indian citizen ..legal tip in Malayalam.

*ഇന്ത്യൻ പൗരൻ*

ഭാരതത്തിൽ പൊതുവായി ഒരൊറ്റ പൗരത്വം ആണ് നിലവിലുള്ളത്. ഇരട്ടപൗരത്വം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതേസമയം federal വ്യവസ്ഥിതി നിലവിൽ ഉള്ള അമേരിക്ക പോലെയുള്ള നാടുകളിൽ 2 പൗരത്വം അനുവദനീയമാണ്. യുഎസ് അതിന്റെ ഭരണഘടനയിൽ തന്നെ ഇക്കാര്യം എഴുതിച്ചേർത്തിട്ടുണ്ട്. അവിടെ ഒരാൾക്ക് യുഎസ് പൗരത്വത്തിനു പുറമേ സ്റ്റേറ്റ് പൗരത്വവും നേടിയെടുക്കാനുള്ള അർഹതയുണ്ട്. അപ്രകാരം ഒരു സ്റ്റേറ്റിന്റെ പൗരത്വം നേടിയ ആൾ സംസ്ഥാനത്തിൽ മാത്രം നിലവിലുള്ള പ്രത്യേകം അവകാശങ്ങൾക്ക് അർഹനായി തീരുന്നു.

ഇന്ത്യയ്ക്ക് ഫെഡറേഷന്റെ സ്വഭാവം ഉണ്ടെങ്കിലും നമ്മുടെ ഭരണഘടന ഫെഡറൽ രീതിയിലുള്ളതല്ല. ഏതു സംസ്ഥാനത്തിൽ താമസിച്ചാലും  ഒരു പൗരന്റെ അവകാശങ്ങൾ ഇന്ത്യയിലെവിടെയും ഒന്നുതന്നെയാണ്.

മൂന്ന് രീതിയിലാണ് ഇന്ത്യൻ പൗരനാാകുന്നത്. 1. ഇന്ത്യയിൽ ജനിക്കുന്നവർ, 2. മാതാപിതാക്കൾ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ, 3. നിയമം വന്നതിനുശേഷം അഞ്ചുവർഷത്തിൽ കുറയാത്ത കാലം സാധാരണയായി ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർ.

പൗരത്വംസംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ  5 മുതൽ 11 വരെയുള്ള ആർട്ടിക്കിളുകളിൽ പറയുന്നു.

ഷെറി
www.sherryjthomas.com

Monday, October 9, 2017

Hearing on family court matters..

http://www.livelaw.in/hearing-matrimonial-disputes-conducted-camera-video-conferencing-cannot-directed-transfer-petitions-sc-read-judgment/

Wednesday, September 27, 2017

All orders of Delhi High Court shall be made available online in 3 days

*ഡൽഹി ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും ഇനി മൂന്ന് ദിവസത്തിനകം ഓൺലൈനായി ലഭിക്കും*

കോടതി ഉത്തരവുകൾ പൊതുജനത്തിന് ഇന്റർനെറ്റിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ CIC. അന്തിമ ഉത്തരവുകൾ കൂടാതെ അനുദിനം കോടതിയിൽ നിന്ന് വരുന്ന ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമോ എന്നതാണ് കോടതിയുടെ മുന്നിൽ ഉയർന്നുവന്ന ചോദ്യം. സെൻട്രൽ ഇൻഫർമേഷൻ കമ്മീഷന്റെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നും ഒറ്റദിവസം കൊണ്ട് തീരുന്ന കേസുകളുടെ പോലും വിവരങ്ങൾ പോലും വെബ്സൈറ്റിൽ ഉൾപ്പെടുത്തണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
WPC 3550.2013 Judgement dated 4.9.2017

www.sherryjthomas.com

Monday, September 25, 2017

Access to law online... directions from Delhi High Court

രാജ്യത്ത് നിലവിലുള്ള നിയമ നിർമ്മാണങ്ങൾ ഓൺലൈനായി അറിയാൻ ഡൽഹി ഹൈക്കോടതി കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. India Code എന്ന വെബ്സൈറ്റിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശം-
All Central Acts and Subordinate Legislations passed by the Central Government, including Rules, Regulations, Notifications and Circulars, should be made available on this portal.
The data uploaded on the portal should be available in machine readable PDF format.
The navigation on this portal should enable visitors of the website to view a complete chain right from the parent Act to the subordinate Legislations passed by the Central Government under the parent Act.
All Central Ministries, Departments, Statutory/ Autonomous Bodies and other relevant competent authorities shall assign a Nodal Officer to deal with the creation and uploading of Legislative documents onto the portal created by NIC.
All such Nodal Officers shall create and upload this data in a standardized format. This format shall be in machine-readable PDFs and hyperlink friendly.
The portal created by NIC shall enable uploading of aforementioned data by all such Nodal Officers.
All such Nodal Officers shall upload this Data along with metadata as required.
This portal shall also enable hyperlinking between Acts, Rules, Regulations and other subordinate Legislations, as necessary.
This portal shall also enable uploading of Legislative documents, including Acts, Rules, Regulations and subordinate Legislations, by State Governments and relevant authorities under them.
This portal shall be mobile friendly.

Sunday, September 24, 2017

Employer liable to pay the ESI contribution for interim wages - Supreme Court - Mangalam Case.

ഇ എസ് ഐ തുകയിൽ താൽക്കാലിക വേതനത്തിന്റെ
വിഹിതവും തൊഴിലുടമ നൽകേണ്ടിവരും
...ഷെറി

തൊഴിലാളികൾക്കുള്ള ഇഎസ്ഐ   നിക്ഷേപത്തിൽ വേതനത്തിന്റെ ഒരു ഭാഗം തൊഴിലുടമ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ നിക്ഷേപിക്കുമ്പോൾ  യഥാർത്ഥത്തിലുള്ള വേതനത്തോടൊപ്പം ഇടക്കാല വേതനത്തിന്റെ ഭാഗംകൂടി തൊഴിലുടമ നിക്ഷേപിക്കണോ എന്നതു സംബന്ധിച്ച് വിവിധ കോടതികളിൽ തർക്കം നിലനിന്നിരുന്നു. 
മാധ്യമപ്രവർത്തകർക്ക് തുല്യ രീതിയിലുള്ള വേദനം നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന ജസ്റ്റിസ് ബചാവറ്റ്  കമ്മിറ്റിയും തുടർന്ന് ജസ്റ്റീസ് മാനിസാന അധ്യക്ഷനായിരുന്ന മാനിസാന കമ്മിറ്റിയും 20. 4. 1996 മുതൽ ഇടക്കാല വേതനമായി  അടിസ്ഥാന ശമ്പളത്തിന്റെ 20%  നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ മംഗളം അത് ആദ്യം ഇ എസ് ഐ കോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് കേരള ഹൈക്കോടതി വിഷയം പരിഗണിക്കുകയും ഇടക്കാല വേതനം ശമ്പളമായി കണക്കാക്കേണ്ടതില്ലെന്നു ഉത്തരവിടുകയും മംഗളം പബ്ലിക്കേഷൻസിന്  അനുകൂലമായി കേസ് തീർപ്പാക്കുകയും ചെയ്തിരുന്നു.  എന്നാൽ വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേരള ഹൈക്കോടതിയുടെ വിധിന്യായം അസ്ഥിരപ്പെടുത്തുകയും ഇ എസ് ഐനിയമത്തിന്റെ വകുപ്പ് 2 (22) ന്റെ പരിധിയില്‍   തൊഴിലാളിക്ക് നൽകുന്ന എല്ലാ വേതനവും ഉൾപ്പെടുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  ഒഴിവാക്കപ്പെടുന്ന തുകയുടെ കണക്കിൽ ഇടക്കാല വേദനം ഉൾപ്പെടുത്തിയിട്ടില്ല അതുകൊണ്ട് അതു കൂടി വേതനത്തിന്റെ കണക്കിലേക്ക് ഉൾപ്പെടുത്തണമെന്നാണ് കോടതി കണ്ടെത്തിയത്.  മാത്രമല്ല  ഇ എസ് ഐ നിയമം  തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മ്മാണം  ആയതിനാൽ അതിനെ അത്തരത്തിൽ മാത്രമേ വ്യഖ്യാനിക്കാനാകൂ  എന്നും കോടതി വിലയിരുത്തി.  ഫലത്തില്‍ ഇടക്കാല ശമ്പളത്തിന്റെ നിശ്ചിത വിഹിതം കൂടി ഇ എസ് ഐ യുടെ ഭാഗമായി തൊഴിലുടമ നിക്ഷേപിക്കേണ്ടി വരും. 
(Civil Appeal No.4681/2009 Judgment dated 21.9.2017)


Sunday, September 17, 2017

Trees... when causes danger. TREE COMMITTEE..LSGD circular 2017

*മരങ്ങൾ അമൂല്യമാണ് പക്ഷേ അപകടകരമായാൽ അമൃതും വിഷം തന്നെ*

പൊതുനിരത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ തന്നെ ഇറക്കിയിട്ടുണ്ട്. 248/ R.C.3/2026 തീയതി 14.7.2017 പുറത്തിറക്കിയ സർക്കുലറിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

*നിലവിൽ മരങ്ങൾ മുറിക്കുന്നതിനു മുൻപായി ജില്ലാതലത്തിൽ രൂപീകൃതമായിട്ടുള്ള ട്രീ കമ്മിറ്റിയുടെ അനുവാദം ലഭ്യമാക്കേണ്ടതുണ്ട്.*

ജില്ലാതലത്തിലുള്ളകമ്മിറ്റിയുടെ അനുവാദം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ പ്രാദേശികതലത്തിൽ ട്രീ കമ്മിറ്റി രൂപീകരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/ചെയർമാൻ ചെയർമാനും സെക്രട്ടറി കൺവീനറും വില്ലേജോഫിസർ വനംവകുപ്പ് റെയിഞ്ച് ഓഫീസർ തുടങ്ങിയവർ അംഗങ്ങളും ആയിട്ടുള്ള സമിതി യായിരിക്കണം ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് തീരുമാനമെടുക്കേണ്ടത്. മൂന്ന് അംഗങ്ങൾ ചേർന്നാൽ യോഗത്തിന് കോറം തികഞ്ഞതായി
കണക്കാക്കാവുന്നതാണ്.

പൊതുസ്ഥലങ്ങളിലെ മരങ്ങളും ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത ഈ സമിതി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രശ്നങ്ങൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉടമസ്ഥരുടെ ആവശ്യപ്പെടാവുന്നതാണ് അപ്രകാരം ചെയ്യാത്ത പക്ഷം മുറിച്ചുമാറ്റിയ ചെലവ് ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും ഈടാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിലേക്ക് വരവ് വയ്ക്കാവുന്നതാണ്.

Monday, September 4, 2017

Family pension ... Legal issues

എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു.  അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ്ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു.  ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു.  പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാംസംഘടിപ്പിച്ച്കുടുംബപെന്‍ഷന്‍ നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.  രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കുംഅല്പം കാലതാമസംഉണ്ടായി.  ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ്.

പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?

വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല.  അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്. 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്‍എഴുതിചേര്‍ക്കാതിരുന്നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
OM No. 1/21/91 –P &PW(E) dated 15-1-1999) 

എന്തായാലുംഷമീനയുടെകാര്യത്തില്‍തന്‍റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി.  പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
      
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്‍ന്ന്കുടുംബപെന്‍ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന്നുമാത്രം.
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010)

വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്‍ന്ന്കുടംബപെന്‍ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക്  ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാക്കേണ്ടതുണ്ട്.  ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ  ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.

Can a candidate claim reservation by virtue of marriage?

വിവാഹം വഴി സംവരണം ലഭിക്കുമോ ?
ഷെറി
www.niyamadarsi.com

ലത്തീന്‍ കത്തോലിക്കാ ചെറുപ്പക്കാരനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സ്ത്രീക്ക് ജോലി ലഭിക്കാന്‍ സംവരണത്തിന് അര്‍ഹതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം മുമ്പേ തന്നെ കോടതികള്‍ പറഞ്ഞുകഴിഞ്ഞതാണ്. എന്നിരുന്നാലും പലര്‍ക്കും ഇപ്പോഴും അങ്ങനെ ആഗ്രഹങ്ങളും സംശയങ്ങളുമുണ്ട്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടനയില്‍ സംവരണ വ്യവസ്ഥയുള്ളത്.  എന്നാല്‍ മതം മാറ്റത്തിലൂടെയോ വിവാഹത്തിലൂടെയോ ദത്തെടുപ്പിലൂടെയോ സംവരണവിഭാഗത്തില്‍ പെടുന്നവരായി മാറിയവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന 1996 ല്‍ തന്നെ സുപ്രീം കോടതി പറഞ്ഞു കഴിഞ്ഞതാണ്. സമുദായംഗമായി ചേര്‍ന്നുകഴിഞ്ഞതിനാല്‍ സാമൂദായിക അംഗീകാരം ലഭിച്ചുവെന്നും അതുകൊണ്ട് സംവരണം വേണമെന്നുമായിരുന്നു വാദം. മുന്നോക്കസമുദായാംഗമായി ജനിച്ചു ജീവിച്ച ഒരു വ്യക്തി പിന്നീട് വിവാഹത്തിന്‍റെ പേരില്‍ മാത്രം സംവരണത്തിന് അര്‍ഹത നേടുന്നില്ല. അതുകൊണ്ടുതന്നെ സമുദായത്തിന്‍റെയും സഭയുടെയും അംഗീകാരം നേടിയെന്നതുകൊണ്ട് സംവരണത്തിന് യോഗത്യ നേടില്ല.  

(1996 3 SCC 545)

Kerala government servants conduct rules.. can a government servant criticize government policy in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ  ?

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. 
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.   സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി    സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. 
19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു.  എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം. 
അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

How to get back the vehicles from police custody in petty cases .. code of criminal procedure

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു. 

എന്തൊക്കെ ശ്രദ്ധിക്കണം. 
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. 
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം. 
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് . 
Sherry
www.niyamadarsi.com

Sunday, July 30, 2017

Medical insurance scheme for government employees and pensioners.. Kerala Government Order

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ  Rs.300 എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

സർക്കാർ ഉത്തരവ്  *GO(P) No 54-2017-Fin dated 24-04-2017

Download Government Order

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
പെൻഷൻകാർക്കും ജീവനക്കാരുടെ മാതാപിതാക്കൾക്കും ഏതു പ്രായം വരെയും പരിരക്ഷ ലഭിക്കും. ഇതേസമയം, ജീവനക്കാരുടെ മക്കൾ പ്രായപൂർത്തിയാകുന്നതു വരെയായിരിക്കും പരിരക്ഷ. എന്നാൽ, മാനസികവെല്ലുവിളി നേരിടുന്ന മക്കൾക്ക് പ്രായപരിധി ഉണ്ടാകില്ല.
പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവർഷം മുഴുവൻ പദ്ധതിയുടെ ആനുകൂല്യം കിട്ടും.
∙ പാർട് ടൈം പെൻഷൻകാർക്കും അംഗമാകാം
സർക്കാർ ജീവനക്കാരും പെൻഷൻകാരും എയ്ഡഡ് സ്കൂളിലെ അടക്കമുള്ള അധ്യാപകരും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണം. പാർട്ട് ടൈം കണ്ടി‍ൻജന്റ് ജീവനക്കാർക്കും അധ്യാപകർക്കും ചേരാം.
ഇടയ്ക്കുവച്ചു സർവീസിൽ പ്രവേശിക്കുന്നവർ ഒരുവർഷത്തെ പ്രീമിയം തുക മുഴുവൻ അടയ്ക്കണം. അലവൻസ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവർക്ക് അവധികാലയളവിലെ പ്രീമിയം കൂടി മുൻകൂട്ടി അടയ്ക്കാം.
പാർട് ടൈം പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, പ്രീമിയം തുകയെക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ള തുക കൂടി നൽകണം. എക്സ്ഗ്രേഷ്യ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പദ്ധതിയിൽ ചേരാം. പിരിച്ചുവിടുന്ന ജീവനക്കാരെ അന്നു മുതൽ ഇൻഷുറൻസ് പദ്ധതിയിൽനിന്നു നീക്കും.

കാഷ്‌ലെസ്, റീ ഇംബേഴ്സ്മെന്റ് സൗകര്യം
റജിസ്റ്റേഡ് നഴ്സിങ് ഹോം, ആശുപത്രി, ക്ലിനിക്, സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കിടത്തി ചികിൽസ തേടുന്നവരാണ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരാകുക. കാഷ്‌ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.
സർക്കാർ ആശുപത്രിയിലാണു ചികിൽസ തേടുന്നതെങ്കിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പണം സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം ആശുപത്രിക്കു കൈമാറും. ആശുപത്രിക്കു സ്വന്തം വികസനത്തിനായി ഇൗ പണം ചെലവഴിക്കാം. ഭാര്യയും ഭർത്താവും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാണെങ്കിലും ഒരു ചികിൽസയ്ക്ക് ഒരു ക്ലെയിമേ അനുവദിക്കൂ.
∙ പ്രത്യേക വെബ്‌സൈറ്റ് വരും
സർക്കാർ നിർദേശിക്കുന്ന ദിവസത്തിനുള്ളിൽ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നൽകാത്തവർക്കു തൊട്ടടുത്ത വർഷമേ പദ്ധതിയിൽ അംഗമാകാനാകൂ. പെൻഷൻകാർ അപേക്ഷ തൊട്ടടുത്ത ട്രഷറിയിൽ സമർപ്പിക്കണം.
പദ്ധതിയിൽ അംഗമാകുന്ന എല്ലാവർക്കും ഇൻഷുറൻസ് കാർഡ് നൽകും. കാർഡ് തയാറായാൽ ഉടൻ അതിന്റെ നമ്പർ അംഗത്തെ എസ്എംഎസ് മുഖേന അറിയിക്കും. അംഗത്തിനും ആശുപത്രികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ വെബ്സൈറ്റ് തയാറാക്കും.

∙ നേരത്തേ ബാധിച്ച രോഗങ്ങൾക്കും പരിരക്ഷ
ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിലാകുന്ന അന്നു മുതൽ ആനുകൂല്യം നേടാം. നേരത്തേ ബാധിച്ച രോഗങ്ങളുടെ ചികിൽസയ്ക്കും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാം. 24 മണിക്കൂർ ആശുപത്രിവാസത്തിനു മാത്രമല്ല, ഡേ കെയർ സെന്ററുകളിലെ ചികിൽസയ്ക്കും ആശുപത്രിയിലേക്കു മാറ്റാനാകാത്തതിനാൽ വീട്ടിൽ ചികിൽസ തേടുന്നതിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു 30 ദിവസത്തെയും ശേഷം 60 ദിവസത്തെയും ചികിൽസാ ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൗ കാലയളവുകളിലെ ടെസ്റ്റുകൾക്കും പണം ലഭിക്കും.

∙   24 മണിക്കൂർ ആശുപത്രിവാസം വേണ്ട
നേത്രം, വൃക്ക, ടോൺസിൽ, പ്രോസ്റ്റേറ്റ്, ഗാസ്ട്രോ, മൂത്രനാളി, മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ ശസ്ത്രക്രിയകൾ, ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യൽ, അപകടത്തെ തുടർന്നുള്ള ദന്ത ശസ്ത്രക്രിയ, വൃഷണവീക്കം, ഡയാലിസിസ്, റേഡിയോതെറപ്പി, പാമ്പുകടി തുടങ്ങിയവയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം ഇല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഔട്ട്‌പേഷ്യന്റ് (ഒപി) ചികിൽസകൾക്കു വർഷം പരമാവധി 30,000 രൂപയേ ലഭിക്കൂ. ഇൻഷുറൻസ് കമ്പനി അംഗീകരിച്ച ആശുപത്രികളിൽനിന്നു പണമടയ്ക്കാതെതന്നെ ഒപി സേവനവും മരുന്നും ലഭിക്കും.

Thursday, July 27, 2017

Directions issued by Madras High Courtto sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.

Directions issued by Madras High Court
to sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.
The following are the directions issued by the Court:
“(a) The National Song “Vande Matharam” shall be played and sung in all schools/colleges/Universities and other educational institutions at least once a week (Preferably on Monday or Friday);
(b)The National Song “Vande Matharam” shall be played and sung in all Government Offices and Institutions/Private companies/ Factories and industries at least once a Month;
(c)The Director of Public Information is directed to upload and circulate the translated version of “Vande Matharam” in Tamil and English thereby making it available in the Government websites and also in social media;
(d)Let a copy of this order be marked to the Chief Secretary of the Government of Tamil Nadu, who shall issue appropriate instructions to the concerned authorities;
(e)In the event, any person/organisation has difficulty in singing or playing the National Song, he or she shall not be compelled or forced to sing it, provided there are valid reasons for not doing so.”