Pages

Tuesday, September 17, 2024

ക്രിമിനൽ കേസിൽ പ്രതിക്ക് മാനസികമാന്ദ്യം ഉണ്ടായാൽ നടപടികൾ എങ്ങനെ ?അൽഷമേഴ്സ് രോഗമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കുമോ ? Mental retardation and intellectual disability - CRPC and BNSS - Alzheimer's Dementia

ക്രിമിനൽ കേസിൽ പ്രതിക്ക് മാനസികമാന്ദ്യം ഉണ്ടായാൽ നടപടികൾ എങ്ങനെ ?
അൽഷമേഴ്സ് രോഗമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കുമോ ?

പഴയ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 328 മുതൽ 339 വരെ പറയുന്നത് വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിക്ക് ബുദ്ധിമാന്ദ്യം (മാനസിക മാന്ദ്യം)  ഉള്ളതാണെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചാണ്. പുതിയ ഭാരതീയ നഗരിക സുരക്ഷ സമിതിയിൽ വകുപ്പ് 367 മുതൽ 378 വരെയാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബുദ്ധിമാന്ദ്യം എന്നതിന് പകരം ബുദ്ധിപരമായ വൈകല്യം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മാനസിക മാന്ദ്യം മൂലം പ്രതിക്ക് വിചാരണ നടപടികളെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് തങ്കപ്പൻ Vs സ്റ്റേറ്റ് ഓഫ് കേരള 2024 KHC 487 എന്ന കേസിൽ കേരള ഹൈക്കോടതി വിധി പറഞ്ഞിട്ടുള്ളതാണ്. മെന്റൽ ഹെൽത്ത് സെൻറർ വഴി പരിശോധന നടത്തി പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന വിചാരണ കോടതിയുടെ നിർദ്ദേശം  ചോദ്യം ചെയ്തതിലാണ് ഈ വിധിയായം ഉണ്ടായത്. മെന്റൽ ഹെൽത്ത് കെയർ നിയമം 2017 വകുപ്പ് 105 പ്രകാരം ഏതെങ്കിലും ഒരു ഭാഗം മാനസിക ആരോഗ്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എതിർഭാഗം തർക്കിക്കുകയും ചെയ്താൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി കോടതി അയയ്ക്കും. ബോർഡ് അംഗങ്ങൾ തന്നെയോ അല്ലെങ്കിൽ വിദഗ്ധ അംഗങ്ങളെ കൊണ്ടോ പരിശോധന നടത്തിയതിന് ശേഷം കോടതിയിൽ അഭിപ്രായം സമർപ്പിക്കുകയും പ്രതിക്ക് വിചാരണ നേരിടാൻ കഴിയുമോ ഇല്ലയോ എന്നത് സംബന്ധിച്ച് കോടതി തീരുമാനത്തിൽ എത്താൻ ഈ അഭിപ്രായം  അടിസ്ഥാന ഘടകമായി ഉപയോഗിക്കുകയും ചെയ്യും. ഭാരതീയ നഗരിക സുരക്ഷാ സംഹിത പ്രകാരം മാനസിക മാന്ദ്യത്തിന് പുറമേ ബുദ്ധിപരമായ വൈകല്യം എന്ന ഘടകവും കണക്കിലെടുക്കും. ബുദ്ധി വൈകല്യം എന്ന പരിധിയിൽ അൽഷമേഴ്സ് രോഗം മൂലം കേസിൽ പ്രതിരോധം നടത്താൻ കഴിയാത്ത വ്യക്തിയും ഉൾപ്പെടും. അത്തരം രോഗത്തിൻറെ പരിധിയിൽ വരുന്നവരും ക്രിമിനൽ നടപടി ക്രമത്തിലെ അധ്യായം 25 ൻ്റെയും ഭാരതീയ നഗരിക സുരക്ഷാ സംഹിതയുടെ അദ്ധ്യായം 27 ൻ്റെയും പരിരക്ഷ ലഭിക്കും. ബിഎൻഎസ്എസ് നടപ്പിലായ സമയം നിലവിലുള്ള എല്ലാ അപേക്ഷകളിലും ഈ പരിഗണന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. 

Monday, September 16, 2024

വാഹനാപകടം ഉണ്ടായാൽ ക്രിമിനൽ കേസ് പഴയപോലെയല്ല

വാഹനാപകടം ഉണ്ടായാൽ ക്രിമിനൽ കേസ്  പഴയപോലെയല്ല 

BNS - ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതോടുകൂടി അശ്രദ്ധമൂലം ഉണ്ടാകുന്ന വാഹന അപകട കേസുകളുടെ ശിക്ഷ പരിധിക്ക് മാറ്റം വന്നിട്ടുണ്ട്. അപകടമുണ്ടായി മരിക്കുന്ന സംഭവങ്ങളിൽ ഡ്രൈവർമാർ നടപടികളും ചിലത് പാലിക്കേണ്ടതുണ്ട്. 

ബി എൻ എസ് 106 പ്രകാരം അശ്രദ്ധ മൂലം മരണം ഉണ്ടായാൽ അഞ്ചുവർഷം വരെ ശിക്ഷയും ഫൈനും കിട്ടാവുന്ന കുറ്റമാണ്. അതേസമയം ജാമ്യം കിട്ടാവുന്ന കുറ്റമാണ്. 

മെഡിക്കൽ പ്രാക്ടീഷണർമാരുടെ ഭാഗത്തുനിന്ന് മെഡിക്കൽ പ്രവർത്തനത്തിനിടെയാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതെങ്കിൽ രണ്ടുവർഷം വരെ ശിക്ഷയും ഫൈനും  കിട്ടാവുന്ന കുറ്റമാണ്. 

അതേസമയം വാഹന അപകടം ആണെങ്കിൽ അപകടം ഉണ്ടായി മരണം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അത് പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനോ അപകടത്തിനുശേഷം ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാതെ കടന്നുകളഞ്ഞാൽ 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമാണ്. 

എങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി സർക്കുലർ നിലവിൽ ഇറങ്ങിയിട്ടില്ല. എന്നാൽ ഈ  ചോദ്യത്തിന് കേരളത്തിൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാം എന്നാണ് ഉദ്യോഗസ്ഥലത്തിലൂടെ മറുപടി.  പോലീസ് സ്റ്റേഷനുകളിലെ ജി ഡി (ജനറൽ ഡയറി) എൻട്രി കൂടി ലഭിച്ചാൽ റിപ്പോർട്ട് ചെയ്തു എന്നതിനുള്ള രേഖയുമാകാം.